വിശ്വസ്തന്റെ കുടുംബത്തെ അനുനയിപ്പിക്കാൻ നീക്കങ്ങളുമായി വെള്ളാപ്പള്ളി നടേശൻ; ഓഫർ അഞ്ചു കോടി രൂപയും മഹേശന്റെ സാമ്പത്തിക ബാധ്യതകൾ മുഴുവൻ പരിഹരിക്കാം എന്ന ഉറപ്പും; പ്രശ്ന പരിഹാരത്തിന് സാധ്യത തേടി പ്രമുഖ സിപിഎം മന്ത്രിയും; ആയുധമാക്കുന്നത് മഹേശന്റെ കുടുംബവും സിപിഎമ്മും തമ്മിലുള്ള ഉറ്റബന്ധം; പിണറായിയുടെ നവോത്ഥാനമുന്നണിക്കായി രംഗത്തിറങ്ങിയ വെള്ളാപ്പള്ളിയെ രക്ഷിക്കാനുള്ള നീക്കങ്ങൾ ഊർജ്ജിതം
എം മനോജ് കുമാർ
തിരുവനന്തപുരം: കണിച്ചുകുളങ്ങര യോഗം സെക്രട്ടറി കെ.കെ.മഹേശന്റെ മരണത്തെ തുടർന്ന് പ്രതിസന്ധിയിലായ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രക്ഷിക്കാൻ സിപിഎം നീക്കങ്ങൾ ശക്തമാക്കുന്നതായി സൂചന. വെള്ളാപ്പള്ളിയ്ക്കെതിരെ കടുത്ത ആരോപണങ്ങളുമായി നിലയുറപ്പിച്ചിട്ടുള്ള മഹേശന്റെ കുടുംബത്തെ അനുനയിപ്പിക്കാനാണ് നീക്കം നടക്കുന്നത്. വെള്ളാപ്പള്ളി സഹായം അഭ്യർത്ഥിച്ചതിനെ തുടർന്ന് പ്രമുഖ സിപിഎം മന്ത്രി തന്നെ പ്രശ്നത്തിൽ ഇടപെട്ടതായാണ് ലഭിക്കുന്ന വിവരം. അഞ്ചു കോടി രൂപയും മഹേശന്റെ സകല സാമ്പത്തിക ബാധ്യതകളും ഒപ്പം തീർത്തുകൊടുക്കാം എന്ന ഫോർമുലയാണ് മന്ത്രിക്ക് മുന്നിൽ വെള്ളാപ്പള്ളി മുന്നോട്ടു വെച്ചത് എന്നാണ് സൂചന. വെള്ളാപ്പള്ളിയുടെ അഭ്യർത്ഥന വന്നതോടെയാണ് മന്ത്രിയും സമവായ ശ്രമങ്ങളുമായി രംഗത്തിറങ്ങിയത്. കണിച്ചുകുളങ്ങരയിലെ സിപിഎം നേതാക്കൾ വഴി പ്രശ്നപരിഹാരത്തിനാണ് മന്ത്രി നിർദ്ദേശം വെച്ചിട്ടുള്ളത്. മന്ത്രിയുടെ നിർദ്ദേശം വന്നതിനെ തുടർന്ന് പ്രാദേശിക സിപിഎം നേതാക്കൾ സജീവമായി രംഗത്തുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
സിപിഎമ്മുമായി അടുത്ത ബന്ധമുള്ളവരാണ് മഹേശന്റെ കുടുംബം. എന്നാൽ പാർട്ടി ജില്ലാ സെക്രട്ടറിയോ ജില്ലയിലെ മന്ത്രിമാരോ കുടുംബത്തിനൊപ്പമില്ല. സർക്കാരിനോട് ചേർന്നു നിൽക്കുന്ന വെള്ളാപ്പള്ളിയെ പിണക്കേണ്ടെന്നാണ് നിലപാട് സിപിഎമ്മിന് ഉള്ളത് കാരണമാണ് ജില്ലാ സിപിഎമ്മിന്റെ ഈ തന്ത്രപരമായ നിശബ്ദത മഹേശന്റെ മരണം കൊലപാതകത്തിന് തുല്യമെന്നാണ് കുടുംബത്തിന്റെ ആരോപണം. കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായ മഹേശനെ കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമം നടന്നതായാണ് കുടുംബത്തിന്റെ ആരോപണം. മഹേശന്റെ ആത്മഹത്യാ കുറിപ്പിൽ എല്ലാം പറയുന്നുണ്ട്.
അദ്ദേഹത്തിന്റെ ഫോൺ കോളുകൾ മുഴുവൻ പരിശോധിക്കണമെന്നും നീതി ലഭിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. അന്വേഷണം ആവശ്യപ്പെട്ട് മഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി കുടുംബം പരാതി നൽകിയിട്ടുണ്ട്. മഹേശന്റെ മരണം പ്രത്യേക പൊലീസ് സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഉഷാദേവി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിട്ടുണ്ട്. മാനസിക പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്നും ആത്മഹത്യാക്കുറിപ്പിലും ഒപ്പം കണ്ടെത്തിയ കത്തുകളിലും ഇക്കാര്യം വ്യക്തമാണെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. കടുത്ത മാനസിക സമ്മർദമല്ലാതെ മറ്റൊന്നുമല്ല മരണത്തിലേക്ക് നയിച്ചത്. സമഗ്രവും നീതിപൂർവകവുമായ അന്വേഷണത്തിലൂടെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ഡിജിപിക്കും പരാതിയുടെ പകർപ്പ് കൈമാറിയിട്ടുണ്ട്.
ശാശ്വതീകാനന്ദയുടെ മരണശേഷമുള്ള കടുത്ത പ്രതിസന്ധിയായി മഹേശന്റെ മരണം മാറുമ്പോൾ പ്രശ്നത്തിൽ നിന്ന് തലയൂരാനാണ് വെള്ളാപ്പള്ളിയുടെയും ശ്രമം. അതിനാണ് പ്രമുഖ മന്ത്രി വഴിയുള്ള സമവായ നീക്കങ്ങൾ വെള്ളാപ്പള്ളി ഊർജ്ജിതമാക്കുന്നത്. അഞ്ചു കോടി നൽകുന്നതിനു പുറമേ മഹേശന്റെ സാമ്പത്തിക ബാധ്യതകൾ പൂർണമായും ഉടനടി തന്നെ പരിഹരിക്കാമെന്നുമുള്ള വാഗ്ദാനമാണ് മഹേശന്റെ കുടുംബത്തിനായി വെള്ളാപ്പള്ളി മന്ത്രിക്ക് മുൻപിൽ നിരത്തിയ നിർദ്ദേശങ്ങൾ. ഇത് സ്വീകരിച്ച് കുടുംബം അനുനയത്തിനു തയ്യാറാകുമെന്നാണ് വെള്ളാപ്പള്ളിയുടെ പ്രതീക്ഷ. അതേസമയം മഹേശന്റെ വലംകൈയായ പി.എസ്.എൻ.ബാബുവിനെ മഹേശന്റെ സ്ഥാനത്ത് വെള്ളാപ്പള്ളി അവരോധിച്ചിട്ടുണ്ട്. മരിക്കും മുൻപ് മഹേശൻ വഹിച്ചിരുന്ന കണിച്ചുകുളങ്ങര ശാഖാ യോഗത്തിന്റെ സെക്രട്ടറി ചുമതല ബാബുവിനാണ് നൽകിയിരിക്കുന്നത്.
വെള്ളാപ്പള്ളിയുടെ വലംകൈയായി മഹേശൻ നിലയുറപ്പിച്ചപ്പോൾ മഹേശന്റെ വലംകൈ ആയിരുന്നു പി.എസ്.എൻ.ബാബു. മഹേശന്റെ രഹസ്യങ്ങൾ എല്ലാം അറിയുന്ന ആളാണ് ബാബു. മഹേശനുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ പുറത്ത് പോകാതിരിക്കാനാണ് ബാബുവിനെ ഈ സ്ഥാനത്ത് അവരോധിച്ചത് എന്ന് എസ്എൻഡിപി വൃത്തങ്ങളിൽ ശ്രുതിയുണ്ട്. മഹേശന്റെ സ്ഥാനത്തേക്ക് വെള്ളാപ്പള്ളിയുടെ വിശ്വസ്തനായി ബാബു നടന്നു കയറുമ്പോൾ മഹേശന്റെ ആത്മാവിനോട് ബാബു ചെയ്യുന്ന വഞ്ചനയാണ് ഇതെന്ന കുറ്റപ്പെടുത്തലും എസ്എൻഡിപിക്ക് അകത്ത് നിന്ന് വരുന്നുണ്ട്. മഹേശൻ രാത്രി എഴുതിയ ആത്മഹത്യാ കുറിപ്പ് എങ്ങനെ വെള്ളാപ്പള്ളിക്ക് ലഭിച്ചുവെന്നും ഇപ്പോൾ എസ്എൻഡിപി വൃത്തങ്ങളിൽ നിന്നും ഉയരുന്നുണ്ട്.
മഹേശൻ മരിച്ച ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ ഈ കാര്യം വെള്ളാപ്പള്ളി വ്യക്തമാക്കുന്നുണ്ട്. ഡയറിക്കുറിപ്പ് തനിക്ക് ലഭിച്ചുവെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. തന്റെ ഏറ്റവും വിശ്വസ്തൻ എന്ന് വെള്ളാപ്പള്ളി പറയുന്നുണ്ടെങ്കിലും മരിച്ചപ്പോൾ ആ വഴി വെള്ളാപ്പള്ളി വന്നില്ല. ഇതും എസ്എൻഡിപിക്ക് അകത്ത് പ്രതിഷേധമായി മുഴങ്ങുന്നുണ്ട്.
ബിഡിജെഎസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറികൂടിയാണ് മഹേശൻ. പക്ഷെ മഹേശൻ മരിച്ചപ്പോൾ ബിഡിജെഎസ് ഒരു റീത്ത് പോലും വെച്ചില്ല. കണിച്ചുകുളങ്ങര ദേവസ്വം ഭാരവാഹിയാണ് മഹേശൻ. കണിച്ചുകുളങ്ങര ക്ഷേത്രത്തിന്റെ വകയായി ഒരു റീത്തും ക്ഷേത്രഭാരവാഹികൾ വെച്ചില്ല. ഇതും മഹേശന്റെ മരണവുമായി ബന്ധപ്പെട്ടു എസ്എൻഡിപി വൃത്തങ്ങളിൽ പുകയുന്നുണ്ട്.
മഹേശന്റെ കുടുംബത്തിനു സിപിഎമ്മുമായുള്ള അടുപ്പവും ഈ നീക്കങ്ങൾക്ക് തുണയാകുമെന്നു വെള്ളാപ്പള്ളി ക്യാമ്പ് പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്. മഹേശന്റെ മരണത്തെ തുടർന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിക്കും മറ്റ് ഭാരവാഹികൾക്കും മഹേശൻ അയച്ച 32 പേജുള്ള കത്ത് പുറത്തുവന്നിരുന്നു. വെള്ളാപ്പള്ളിയിൽ നിന്നും അനുഭവിക്കേണ്ടി വന്ന പ്രശ്നങ്ങളാണ് കത്തിൽ അക്കമിട്ട് നിരത്തുന്നത്. ഇതോടൊപ്പം ഈ മാസം ഒമ്പതിന് ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ തച്ചങ്കരിക്ക് മഹേശൻ അയച്ച കത്തും പുറത്തുവന്നു. വെള്ളാപ്പള്ളിക്ക് തന്നോട് ശത്രുത മനോഭാവമാണ്. പല യൂണികളിൽ നടന്ന മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസുകളിൽ ചിലർ തന്നെ കുടുക്കാൻ ശ്രമിക്കുന്നുവെന്നും മഹേശൻ കത്തിൽ പറയുന്നുണ്ട്. വെള്ളാപ്പള്ളിയുടെ കീഴിലുള്ള ഐശ്വര്യ ട്രസ്റ്റ് കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ നിന്നും എടുത്ത ഒരു കോടി രൂപ തിരിച്ചടിക്കാനുള്ള പ്രശ്നങ്ങളെ തുടർന്നാണ് മഹേശനും വെള്ളാപ്പള്ളിയും അകലുന്നത്.
ഒരു കോടി തിരിച്ചടയ്ക്കാൻ മഹേശൻ ആവശ്യപ്പെട്ടത് വെള്ളാപ്പള്ളിക്ക് പിടിച്ചില്ല. ഇതോടെ അസ്വാരസ്യങ്ങൾക്ക് തുടക്കമായി. എസ്എൻഡിപി മൈക്രോ ഫിനാൻസ് സ്റ്റേറ്റ് കോ-ഓർഡിനേറ്ററും മഹേശൻ ആയിരുന്നു. 40000 കോടിയുടെ മൈക്രോഫിനാൻസ് തിരിമറി വെള്ളാപ്പള്ളി തന്റെ തലയിൽ വെച്ചു കെട്ടാൻ ശ്രമിക്കുകയാണെന്നും താമസം വിനാ മഹേശനു ബോധ്യമായി. വെള്ളാപ്പള്ളിയെ ലക്ഷ്യം വയ്ക്കേണ്ട ക്രൈംബ്രാഞ്ച് തന്നെയാണ് ലക്ഷ്യം വയ്ക്കുന്നത് എന്ന് മനസിലാക്കിയതോടെയാണ് മഹേശൻ ആത്മഹത്യയിൽ അഭയം തേടിയത് എന്നാണു ലഭിക്കുന്ന സൂചന.
ഭാര്യയ്ക്ക് എഴുതിയ ഡയറിക്കുറിപ്പ് മഹേശന്റെ വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട കേസുകൾ മാനസിക സമ്മർദത്തിലാക്കിയെന്നാണ് മരണത്തിനു തലേന്ന് എഴുതിയതെന്നു കരുതപ്പെടുന്ന കത്തിൽ പറയുന്നത്. ജൂൺ 23ന് ആലപ്പുഴ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനു ശേഷം വീട്ടിലെത്തിയപ്പോൾ പത്തനംതിട്ടയിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത 15 കേസുകളിൽ രേഖകളുമായി ഹാജരാകാനുള്ള നിർദ്ദേശം ലഭിച്ചുവെന്നും കേരളത്തിലെ വിവിധ യൂണിയനുകളിൽ നടന്ന മൈക്രോ ഫിനാൻസ് കേസുകളിൽ തന്നെ കുടുക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും കത്തിൽ പറയുന്നു. കഴിഞ്ഞ 24ന് രാവിലെയാണ് കെ.കെ.മഹേശനെ എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ ഓഫിസിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
Stories you may Like
- രണ്ടാം പിണറായി സർക്കാർ പോരെന്ന് വെള്ളാപ്പള്ളി
- സോളാർ റിപ്പോർട്ടിൽ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ
- വെള്ളാപ്പള്ളിയുടെ 'നവോത്ഥാനം' വിശ്വാസത്തിന് വഴിമാറും
- ഏക സിവിൽ കോഡിനൊപ്പം എസ് എൻ ഡി പി; നവോത്ഥാന സംരക്ഷണ സമിതിയിലും വേറിട്ട ശബ്ദം
- പി സി ജോർജ് കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസിയെന്ന് വെള്ളാപ്പള്ളി നടേശൻ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്