ലക്ഷങ്ങൾ കൈയിലിട്ട് അമ്മാനമാടിയ വെള്ളാപ്പള്ളിയുടെ 'കണ്ണിലുണ്ണി'ഒരുനാൾ തെറ്റിയതോടെ ആരുമല്ലാതായി; ഓഫീസ് ബോയ് പോലെ തുടങ്ങി കയ്യാളും കാവലാളുമായിട്ടും ഇടഞ്ഞപ്പോൾ ഇരയായി; 'തുഷാറുമായി ഇടഞ്ഞപ്പോൾ ശാശ്വതീകാനന്ദ ഇരയായത് ജലസമാധിക്കെന്നും പരമോന്നത നേതാവുമായി തെറ്റിയപ്പോൾ കെ.കെ.മഹേശൻ സ്വയം സമാധി വരിച്ചെന്നും' എസ്എൻഡിപി വിമതർ; മൈക്രോ ഫിനാൻസ് സ്റ്റേറ്റ് കോ-ഓർഡിനേറ്ററുടെ ആത്മഹത്യയിൽ പ്രതിരോധത്തിലാകുന്നത് ജനറൽ സെക്രട്ടറി തന്നെ
എം മനോജ് കുമാർ
തിരുവനന്തപുരം: എസ്എൻഡിപി എന്ന കുത്തഴിഞ്ഞ കണക്കു പുസ്തകത്തിലെ ഒടുവിലത്തെ മരണമായാണ് വെള്ളാപ്പള്ളിയുടെ അതിവിശ്വസ്തന്റെ കെ.കെ.മഹേശന്റെ മരണം വിലയിരുത്തപ്പെടുന്നത്. എസ്എൻഡിപിയുടെ ജീവാത്മാവും പരമാത്മാവുമായ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണ്ണിലുണ്ണിയായിരുന്നു അടുത്ത കാലം വരെ കെ.കെ.മഹേശൻ. വെള്ളാപ്പള്ളി കൂടി ഉൾപ്പെടുന്ന കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായ കെ.കെ. മഹേശനെയാണ് മാരാരിക്കുളം എസ്എൻഡിപി യൂണിയൻ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളാപ്പള്ളിയുടെ അതിവിശ്വസ്തനായ മഹേശൻ കുറച്ചു കാലമായി വെള്ളാപ്പള്ളിയുമായി അകൽച്ചയിലായിരുന്നു. ഈ അകൽച്ച തന്നെയാണ് മരണത്തിനു വഴിവെച്ചത് എന്നാണ് എസ്എൻഡിപി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. വെള്ളാപ്പള്ളി പ്രതിയായ മൈക്രോഫിനാൻസ് കേസുകളിൽ മുഖ്യപ്രതി സ്ഥാനത്ത് കെ.കെ.മഹേശനായിരുന്നു. എസ്എൻഡിപി മൈക്രോ ഫിനാൻസിന്റെ സ്റ്റേറ്റ് കോ-ഓർഡിനേറ്ററാണ് മഹേശൻ. മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ പ്രതിയാണ് മഹേശൻ. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ബ്രാഞ്ച് മൈക്രോ ഫിനാൻസ് കേസുമായി ബന്ധപ്പെട്ട് മഹേശനെ ചോദ്യം ചെയ്തിരുന്നു. ആശ്രയമായ വെള്ളാപ്പള്ളിയെ അഭയം പ്രാപിക്കാൻ ശ്രമിച്ചെങ്കിലും മഹേശനു അതിനു കഴിഞ്ഞിരുന്നില്ല.
തിക്തമായ അനുഭവങ്ങൾ ആണ് മഹേശന് ഈ കാര്യത്തിൽ വെള്ളാപ്പള്ളിയിൽ നിന്നും നേരിടേണ്ടി വന്നത് എന്നാണ് എസ്എൻഡിപി പ്രവർത്തകരിൽ നിന്നും അറിയാൻ കഴിഞ്ഞത്. വെള്ളാപ്പള്ളി നടത്തുന്ന സകല ചെയ്തികൾക്കും അഴിമതികൾക്കും കയ്യാളും കാലാളുമായിരുന്നു മഹേശൻ. എസ്എൻഡിപി യോഗത്തിൽ പ്രവർത്തനത്തിലൂടെ കയറി വന്ന ആളല്ല. വെള്ളാപ്പള്ളിയുടെ ആശ്രിതനായി വന്ന നേതാവാണ്. ഓഫീസ് ബോയ് പോലെ പ്രവർത്തിച്ചു വന്നാണ് എസ്എൻഡിപിയിലേക്കും വെള്ളാപ്പള്ളിയുടെ വിശ്വസ്തൻ എന്ന ലേബലിലേക്ക് മഹേശൻ എത്തിയത്.
സാമ്പത്തിക കാര്യങ്ങൾ ഉൾപ്പെടെ വെള്ളാപ്പള്ളി ഏൽപ്പിച്ചിരുന്നത് ഈ വിശ്വസ്തനെയായിരുന്നു. ഈ രീതിയിൽ നല്ല സ്വീകാര്യതയാണ് മഹേശന് ലഭിച്ചത്. എസ്എൻഡിപി യൂണിയൻ വഴിയും എസ്എൻട്രസ്റ്റും വഴിയും വരുന്ന ലക്ഷങ്ങൾ കൈകാര്യം ചെയ്തിരുന്നത് ഇയാളായിരുന്നു. ഈ രീതിയിൽ തന്നെയാണ് എസ്എൻഡിപിയിലേക്കും ഒടുവിൽ മൈക്രോ ഫിനാൻസ് സ്റ്റേറ്റ് കോ-ഓർഡിനെറ്റർ പദവിയിലേക്കും മഹേശൻ എത്തുന്നത്. മൈക്രോ ഫിനാൻസ് വന്നതോടെ അഴിമതിയിൽ നാട് മുഴുവൻ കേസും മഹേശന് നേരെ വന്നു.
കണിച്ചുകുളങ്ങര യൂണിയന്റെ കീഴിൽ വരുന്ന കോളെജ്-സ്കൂൾ നിയമനങ്ങളുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളിയും മഹേശനും അകന്നിരുന്നു. വലിയ ആരോപണങ്ങളാണ് ഇതുമായി ബന്ധപ്പെട്ടു വന്നിരുന്നത്. ഇതോടെ ആശ്രയവും അഭയവും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു മഹേശൻ. വെള്ളാപ്പള്ളിയുമായി ഇടഞ്ഞാൽ വെടക്കാക്കി പുറത്താക്കുകയാണ് വെള്ളാപ്പള്ളിയുടെ രീതി. ഈ രീതിക്ക് തന്നെയാണ് മഹേശനും ഇരയായത്.
വെള്ളാപ്പള്ളിയുമായി ഇടഞ്ഞാൽ ഒന്നുകിൽ ജലസമാധി, അല്ലെങ്കിൽ ടയർ സമാധി, അതുമല്ലെങ്കിൽ സ്വയം സമാധി. ഇതിൽ ഏതെങ്കിലും ഒന്നിന് ഇരയാവും എന്നാണ് എസ്എൻഡിപിയിലെപ്രബല വിശ്വാസം. ശാശ്വതീകാനന്ദ ജലസമാധിക്ക് ഇരയായപ്പോൾ ടയർ സമാധിക്ക് ഇരയായവരുണ്ട്. മഹേശൻ ആത്മഹത്യ ചെയ്തപ്പോൾ സ്വയം സമാധിക്ക് ആണ് എന്ന വിലയിരുത്തലിൽ ആണ് എസ്എൻഡിപി വൃത്തങ്ങൾ. വെള്ളാപ്പള്ളിയുമായി അകന്നതിനാലും വെള്ളാപ്പള്ളിയുടെ സാമ്പത്തിക ഇടപാടുകൾ അറിയുന്നതിനാൽ ഈ ഇടച്ചിൽ വന്നപ്പോൾ മഹേശന് ജീവൻ നഷ്ടമാകും എന്ന സൂചന എസ്എൻഡിപി വൃത്തങ്ങളിൽ പ്രബലമായിരുന്നു. ഇവർ പ്രതീക്ഷിച്ചതുപോലുള്ള ഒരു മരണത്തിനാണ് അതായത് സ്വയം സമാധിക്ക് ആണ് മഹേശൻ ഇരയായിരിക്കുന്നത്.
സാമ്പത്തിക കാര്യങ്ങളിൽ മഹേശനിൽ വെള്ളാപ്പള്ളിക്ക് വിശ്വാസം നഷ്ടമായിരുന്നു. കണിച്ചുകുളങ്ങര യൂണിയന്റെ കീഴിൽ വരുന്ന മഹേശൻ നിയന്ത്രിക്കുന്ന സ്കൂൾ-കോളെജ് നിയമനങ്ങളാണ് ഇവർ തമ്മിലുള്ള അകൽച്ചയ്ക്ക് ആക്കം കൂട്ടിയത്. ഇതിൽ ഭിന്നത വ്യക്തമായിരുന്നു. ഇതോടെ വിശ്വസ്തൻ എന്ന ലേബൽ മഹേശന് നഷ്ടമായി. വെള്ളാപ്പള്ളിയാണെങ്കിൽ സ്വയം രക്ഷപ്പെടാൻ കോടികളുടെ മൈക്രോഫിനാൻസ് കേസുകളുടെ മുഴുവൻ ഉത്തരവാദിത്തവും മഹേശന്റെ ചുമലിലാക്കിയിരുന്നു.
ക്രൈംബ്രാഞ്ച് ആണെങ്കിൽ മഹേശനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. രക്ഷയില്ലെന്നു മനസിലായപ്പോഴാണ് മൂന്നു മരണങ്ങളിൽ ഒന്നായ സ്വയം സമാധിയിലേക്ക് മഹേശൻ നീങ്ങിയത്. മഹേശനു മുൻപ് സുഭാഷ് വാസുവിനാണ് ഈ അവസ്ഥ നേരിട്ടത്. സുഭാഷ് വാസു വെള്ളാപ്പള്ളിയുടെ തട്ടകത്തിൽ കയറി വെള്ളാപ്പള്ളിയെ വെല്ലുവിളിച്ച് വീര പരിവേഷം നേടി. വെള്ളാപ്പള്ളിക്ക് എതിരായ നീണ്ട നിര സുഭാഷ് വാസുവിന് കണ്ണും പൂട്ടി പിന്തുണ നൽകുകയും ചെയ്തു.
സ്വയം സമാധിയ്ക്കോ ടയർ സമാധിയ്ക്കോ ജലസമാധിയ്ക്കോ സുഭാഷ് വാസുവിനെ വിധേയമാക്കാൻ എളുപ്പമല്ലാത്തതുകൊണ്ടാണ് സുഭാഷ് വാസു രക്ഷപ്പെട്ടു പോകുന്നത് എന്നാണ് എസ്എൻഡിപി വൃത്തങ്ങൾ പ്രതികരിക്കുന്നത്. എന്നാൽ വെള്ളാപ്പള്ളിയോട് ഇടഞ്ഞതോടെ മറുകണ്ടം ചാടാനുള്ള മനോഭാവം മഹേശൻ പ്രദർശിപ്പിച്ചില്ല. വെള്ളാപ്പള്ളി വിരോധികൾ മഹേശനുമായി ബന്ധപ്പെട്ടിരുന്നു. പക്ഷെ വെള്ളാപ്പള്ളിക്ക് ഒപ്പവുമില്ല എന്നാൽ എതിരാളികൾക്ക് ഒപ്പവുമില്ല എന്ന മനോഭാവമാണ് മഹേശൻ സ്വീകരിച്ചത്. ഇതോടെ ആശ്രയവും പരാശ്രയവും നഷ്ടപ്പെട്ടവനായി മഹേശൻ മാറി.
ഇത് തൂങ്ങി മരണം തന്നെയാണെങ്കിൽ ഇത്തരം ഒരു മരണത്തിലേക്ക് അതിവേഗം സഞ്ചരിക്കേണ്ട അവസ്ഥ മഹേശന് വന്നു ഭവിക്കുകയും ചെയ്തു. ഒരു തരത്തിലും തന്നിൽ നിന്ന് ഒരു സഹായവും ലഭിക്കില്ലെന്ന് വെള്ളാപ്പള്ളി ഒരു കാലത്ത് തന്റെ അതി വിശ്വസ്തനോട് നേരിട്ട് തന്നെ പറഞ്ഞതായാണ് സൂചനകൾ. ഇതോടെയാണ് സ്വയം സമാധിയിലേക്ക് മഹേശൻ നീങ്ങിയത് എന്നാണ് ലഭിക്കുന്ന വിവരം.
ശ്രീനാരായണ ഗുരുവിന്റെ സമ്പത്ത് അടിച്ചുമാറ്റാൻ കൂട്ട് നിൽക്കുകയോ അടിച്ചു മാറ്റി കൊഴുക്കുകയോ ചെയ്താൽ സംഭവിക്കുന്ന അനിവാര്യമായ ദുരന്തം മഹേശനേയും തേടി വന്നു എന്നാണ് എസ്എൻഡിപി വൃത്തങ്ങൾ പറയുന്നത്. ഈ മരണവും അത്തരം ഒരു സന്ദേശം തന്നെയാണ് നൽകുന്നത്. ഊർജ്വസ്വലനായ മഹേശന്റെ ജീവിതം ഒരു വലിയ പതനത്തിലേക്കും മരണത്തിലേക്കും നീങ്ങിയതിൽ എസ്എൻഡിപി വൃത്തങ്ങളിൽ അസ്വസ്ഥത പടരുകയാണ്. മൈക്രോ ഫിനാൻസ് കേസുകൾ കൂടി ഉള്ളതിനാൽ വെള്ളാപ്പള്ളിയോടൊപ്പം നിൽക്കുന്ന പലരും ഭീതിയിലാണ്.
ഇന്നു രാവിലെയാണ് ചേർത്തല എസ്എൻഡിപി യൂണിയൻ ഓഫീസിൽ കെ.കെ. മഹേശനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് പതിറ്റാണ്ടുകളായി താൻ എസ്എൻഡിപിക്ക് നൽകിയ സംഭാവനകൾ വിവരി ക്കുന്ന 36 പേജുള്ള നോട്ട് വാട്സ്ആപ് ഗ്രൂപ്പുകളിൽ മഹേശൻ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫോണിൽ വിളിച്ച് കിട്ടാതിരുന്ന ബന്ധു അന്വേഷിച്ചെത്തിയപ്പോഴാണ് ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മഹേശന്റെ വാഹനം ഓഫീസിന് പുറത്ത് നിർത്തിയിട്ടിരുന്നു. തുടർന്ന് ഓഫീസിനുള്ളിൽ കയറി പരിശോധിച്ചപ്പോഴാണ് തൂങ്ങിയനിലയിൽ കണ്ടത്. രാവിലെ 8.30 നാണ് വാടസ്ആപ് നോട്ട് പോസ്റ്റു ചെയ്തത്. എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ് മഹേശൻ. വെള്ളാപ്പള്ളിയും കുടുംബവും അംഗങ്ങളായുള്ള യൂണിയനിലാണ് ഇദ്ദേഹം പ്രവർത്തിച്ചിരുന്നത്. ദീർഘനാളായി കണിച്ചുകുളങ്ങര യൂണിയന്റെ സെക്രട്ടറിയാണ്. ഇതിന് പുറമേ മൈക്രോ ഫിനാൻസ് കോ-ഓർഡിനേറ്റർ, ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ തുടങ്ങിയ പദവികളും വഹിച്ചിരുന്നു. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് മൈക്രോ ഫിനാൻസ് കേസുമായി ബന്ധപ്പെട്ട് മഹേശനെ ചോദ്യം ചെയ്തിരുന്നു.
Stories you may Like
- രണ്ടാം പിണറായി സർക്കാർ പോരെന്ന് വെള്ളാപ്പള്ളി
- വെള്ളാപ്പള്ളിയുടെ 'നവോത്ഥാനം' വിശ്വാസത്തിന് വഴിമാറും
- സോളാർ റിപ്പോർട്ടിൽ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ
- പി സി ജോർജ് കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസിയെന്ന് വെള്ളാപ്പള്ളി നടേശൻ
- ഏക സിവിൽ കോഡിനൊപ്പം എസ് എൻ ഡി പി; നവോത്ഥാന സംരക്ഷണ സമിതിയിലും വേറിട്ട ശബ്ദം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്