കെ ഫോണിന്റെ ആറ് മാസത്തേക്കുള്ള ഒമ്പത് പ്ലാനുകൾ പ്രഖ്യാപിച്ചു; 1794 രൂപ മുടക്കായാൽ 3000 ജിബി, 20 എംബിപിഎസ് സ്പീഡിൽ ലഭിക്കും; മറ്റുള്ളവരെക്കാൾ കുറഞ്ഞ നിരക്കിൽ കെ ഫോൺ സേവനം ലഭ്യമാക്കുമെന്ന് സർക്കാറിന്റെ അവകാശവാദം; 75 ലക്ഷം കുടുംബത്തിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുമെന്ന് കണക്കു കൂട്ടൽ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാർ തുടക്കമിട്ട കെ ഫോൺ പദ്ധതിക്ക് ഒടുവിൽ പൂർത്തീകരണമായി. സർക്കാരിന്റെ സ്വപ്ന പദ്ധതിയായ 'കെ ഫോൺ' (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്) മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നാടി സമർപ്പിച്ചു. അതേസമയം മറ്റുള്ളവരേക്കാൾ കുറഞ്ഞ നിരക്കിൽ കെ ഫോൺ സേവനം ലഭ്യമാക്കുമെന്നാണ് വാഗ്ദാനം. ഇക്കാര്യം വ്യക്തമാക്കി 6 മാസത്തേക്കുള്ള 9 പ്ലാനുകളും ചടങ്ങിൽ ഇന്നലെ പുറത്തിക്കിയിരുന്നു.
നിലമ്പൂർ അമരമ്പലത്തെ നഴ്സിങ് വിദ്യാർത്ഥിനി വിസ്മയ, വയനാട് കണിയാമ്പറ്റ പന്തലാടിക്കുന്ന് കോളനിവാസികൾ, തിരുവനന്തപുരം ഒറ്റശേഖരമംഗലം ഗവ.എൽപിഎസ് വിദ്യാർത്ഥികൾ, കോട്ടയം എരുമേലി കൂവപ്പള്ളി വില്ലേജ് ഓഫിസ് ജീവനക്കാർ എന്നിവരുമായി കെ ഫോൺ കണക്ഷൻ ഉപയോഗിച്ച് മുഖ്യമന്ത്രി തത്സമയം സംവദിച്ചു.
വെബ് പേജ് മന്ത്രി കെ.എൻ.ബാലഗോപാലും ആപ്ലിക്കേഷൻ മന്ത്രി എം.ബി.രാജേഷും മോഡം മന്ത്രി കെ.കൃഷ്ണൻകുട്ടിയും പുറത്തിറക്കി. പദ്ധതിയുടെ 97% പൂർത്തിയായെന്നു കെ ഫോൺ എംഡി ഡോ. സന്തോഷ്ബാബു പറഞ്ഞു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പ്രാദേശികമായി ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചിരുന്നെങ്കിലും അഴിമതി ആരോപിച്ച് യുഡിഎഫ് ബഹിഷ്കരിച്ചു.
കെ ഫോൺ നിരക്ക്
6 മാസത്തേക്കുള്ള നിരക്ക് (നികുതി കൂടാതെ), ഡേറ്റ, വേഗം എന്നിവ ഇങ്ങനെ:
രൂപ ഡേറ്റ വേഗം
1794 രൂപ 3000 ജിബി, 20 എംബിപിഎസ്
2094 രൂപ 3000 ജിബി, 30 എംബിപിഎസ്
2394 രൂപ 4000 ജിബി, 40 എംബിപിഎസ്
2694 രൂപ 5000 ജിബി, 50 എംബിപിഎസ്
2994 രൂപ 4000 ജിബി, 75 എംബിപിഎസ്
3594 രൂപ 5000 ജിബി, 100 എംബിപിഎസ്
4794 രൂപ 5000 ജിബി, 150 എംബിപിഎസ്
5994 രൂപ 5000 ജിബി, 200 എംബിപിഎസ്
7494 രൂപ 5000 ജിബി, 250 എംബിപിഎസ്
പദ്ധതിയെ കുറിച്ച് സർക്കാർ പറയുന്നത്:
സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ബ്രോഡ്ബാൻഡ് കണക്ഷനാണ് കെ ഫോൺ. കെഎസ്ഇബിയും കെഎസ്ഐടിഐഎല്ലും (കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്) ചേർന്ന് നടപ്പാക്കുന്ന പദ്ധതിയിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷം കുടുംബത്തിന് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാകുമെന്നാണ് അവകാശവാദം. മുപ്പതിനായിരത്തോളം സർക്കാർ സ്ഥാപനങ്ങളിലും ഇന്റർനെറ്റ് എത്തും. 75 ലക്ഷം കുടുംബത്തിൽ ഇന്റർനെറ്റ് സേവനം നൽകാമെന്നാണ് കണക്കുകൂട്ടലും.
ആദ്യ ഘട്ടത്തിൽ ഒരു നിയമസഭാ മണ്ഡലത്തിലെ നൂറു വീട് എന്ന നിലയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 14,000 വീടുകളിൽ കണക്ഷൻ ലഭിക്കുമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. ഈ മാസം അവസാനത്തോടെ നിലവിൽ ലഭിച്ച പട്ടികയനുസരിച്ച് എല്ലാ സർക്കാർ സ്ഥാപനങ്ങളിലും കണക്ഷൻ എത്തിക്കും. 2023 ആഗസ്തോടെ ആദ്യഘട്ടം പൂർത്തിയാക്കി വാണിജ്യ കണക്ഷൻ നൽകിത്തുടങ്ങും. ആദ്യ വർഷം രണ്ടരലക്ഷം വാണിജ്യ കണക്ഷൻ നൽകാനാകും.
കെ ഫോൺ പദ്ധതിയുടെ ജീവനാഡി ഒപിജിഡബ്ല്യു കേബിളുകളാണ്. 2600 കിലോമീറ്റർ ദൂരം വലിക്കാനുള്ളതിൽ 2519 കിലോമീറ്റർ ജോലികൾ പൂർത്തിയായി. 22,876 കിലോമീറ്റർ വലിക്കാനുള്ള എഡിഎസ്എസ് കേബിൾ 19,118 കിലോമീറ്റർ പൂർത്തിയാക്കി. കൊച്ചി ഇൻഫോപാർക്കിൽ സജ്ജമാക്കിയ നെറ്റ്വർക്ക് ഓപ്പറേറ്റിങ് സെന്ററാണ് കെ ഫോണിന്റെ തലച്ചോറെന്ന് വിശേഷിപ്പിക്കാവുന്ന സെന്റർ ഹബ്ബ്. ഇവിടെനിന്ന് 376 കെഎസ്ഇബി സബ് സ്റ്റേഷനിലായുള്ള പോയിന്റ് ഓഫ് പ്രസൻസ് കേന്ദ്രങ്ങൾ വഴി കേരളത്തിലുടനീളമുള്ള സ്ഥലങ്ങളിൽ ഇന്റർനെറ്റ് ലഭ്യമാകും. 373 പോയിന്റ് ഓഫ് പ്രസൻസ് കേന്ദ്രവും പ്രവർത്തനസജ്ജമാണ്. മൂന്നെണ്ണത്തിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലും.
40 ലക്ഷത്തോളം ഇന്റർനെറ്റ് കണക്ഷൻ നൽകാൻ പര്യാപ്തമായ ഐടി അടിസ്ഥാനസൗകര്യം കെ ഫോൺ സജ്ജീകരിച്ചിട്ടുണ്ട്. 20 എംബിപിഎസ് വേഗത്തിൽ സേവനങ്ങൾ ഉപയോഗിക്കാം. ഇത് ഒരു ജിബിപിഎസ് വർധിപ്പിക്കാനാകും. ഇന്റർനെറ്റ് സേവന പദ്ധതിയെന്നതിലുപരി സർക്കാരിന് വിപുലമായ വരുമാന പദ്ധതിയാണ് കെ ഫോൺ. സേവനദാതാക്കൾ എത്തിപ്പെടാത്ത ഇടങ്ങളിലെല്ലാം ബൃഹത്തായ നെറ്റ്വർക്കുള്ളതിനാൽ സേവനദാതാക്കളിൽനിന്ന് പാട്ടം ഇനത്തിൽ കെ ഫോണിലേക്ക് വരുമാനം കണ്ടെത്താനാകും.
സംസ്ഥാനത്തുടനീളം വിന്യസിച്ച ഡാർക്ക് ഫൈബറാണ് പാട്ടത്തിന് നൽകുക. സർക്കാർ സ്ഥാപനങ്ങളിൽ കണക്ഷൻ നൽകുന്നതിൽനിന്ന് സർവീസ് ചാർജ് ഈടാക്കുക, ട്രഷറിയുൾപ്പെടെയുള്ള കേന്ദ്രീകൃത സ്ഥാപനങ്ങൾക്ക് പ്രത്യേകം ഇന്റർനെറ്റ് നെറ്റ്വർക്ക് നൽകുക, വീടുകളിലേക്ക് വ്യാവസായിക അടിസ്ഥാനത്തിൽ ഇന്റർനെറ്റ് കണക്ഷൻ നൽകുക, കോർപറേറ്റുകൾക്കായി പ്രത്യേകം കണക്ഷനുകളും മൾട്ടിപ്രോട്ടോകോൾ ലേബൽ സ്വിച്ചിങ് നെറ്റ്വർക്കും നൽകുക തുടങ്ങിയവയും വരുമാനം എത്തിക്കും. 14,000 റേഷൻ കട, രണ്ടായിരത്തിലധികം സപ്ലൈകോ ഔട്ട്ലെറ്റുകൾ, കേരള ബാങ്ക് പോലുള്ള മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും വാണിജ്യ അടിസ്ഥാനത്തിൽ കണക്ഷൻ നൽകുന്നതിലൂടെ വരുമാനം കണ്ടെത്താം.
കൺസോർഷ്യത്തിൽ ആരെല്ലാം
കെഎസ്ഐടിഐഎൽ മുന്നോട്ടുവച്ച നിബന്ധനകൾക്ക് വിധേയമായി യോഗ്യരായ മൂന്ന് ബിഡർമാരിൽനിന്ന് കൃത്യമായ ടെൻഡർ പ്രക്രിയക്കുശേഷമാണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ (ബെൽ) നേതൃത്വത്തിലുള്ള കൺസോർഷ്യത്തെ തെരഞ്ഞെടുത്തത്. ബെല്ലിനുപുറമെ റെയിൽടെൽ, എസ്ആർഐടി, എൽഎസ് കേബിൾ എന്നിവയും അടങ്ങുന്നതാണ് കൺസോർഷ്യം. പൊതുമേഖലാ സ്ഥാപനമായ ബെല്ലിനാണ് ആസൂത്രണം, നിർവഹണം, നിയന്ത്രണം, സംഭരണം, മോണിറ്ററിങ് എന്നിവയുടെ ഉത്തരവാദിത്വം. മറ്റൊരു പൊതുമേഖലാ സ്ഥാപനമായ റെയിൽടെൽ ഐടി ഘടകങ്ങളുടെ വിതരണം, ഇൻസ്റ്റലേഷൻ, ടെസ്റ്റിങ്, കമീഷൻ ചെയ്യൽ, ഓപ്പറേഷൻ, മെയിന്റനൻസ് എന്നീ കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കും.
കേന്ദ്ര ടെലികോം മന്ത്രാലയത്തിനുകീഴിലെ ടെലികോം റെഗുലേറ്ററി അഥോറിറ്റിയുടെ അംഗീകാരത്തോടെയാണ് കെ ഫോൺ ഉപയോക്താക്കളിലേക്ക് എത്തുന്നത്. ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷൻസിന്റെ ഐപി ഒന്ന് സർട്ടിഫിക്കേഷനും ഐഎസ്പിബി ലൈസൻസും കെ ഫോണിന് ലഭിച്ചിട്ടുണ്ട്. കെ ഫോൺ മൊബൈൽ ആപ്ലിക്കേഷൻ ആപ് സ്റ്റോറിലും പ്ലേസ്റ്റോറിലും ലഭ്യമാകും. ബിസിനസ് സപ്പോർട്ട് സെന്ററിൽനിന്ന് ഉപയോക്താക്കളെ നേരിട്ട് ബന്ധപ്പെട്ട് കണക്ഷൻ നൽകുന്നതുമായി ബന്ധപ്പെട്ട തുടർനടപടി സ്വീകരിച്ച് പിൻകോഡ് അടിസ്ഥാനത്തിൽ ലോക്കൽ നെറ്റ്വർക്ക് പ്രൊവൈഡർമാരെ കണക്ഷൻ നൽകാൻ ചുമതലപ്പെടുത്തും. സംശയങ്ങൾ ദൂരീകരിക്കാൻ എഫ്എക്യു സെക്ഷനും നിരക്കുകൾ മനസ്സിലാക്കാൻ താരിഫ് സെക്ഷനും ആപ്പിലുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍