രാമായണം കത്തിക്കണമെന്ന് കമ്യൂണിസ്റ്റുകാർ ആഹ്വാനം ചെയ്തെന്നത് വ്യാജം; ഇതിഹാസ പുരാണങ്ങളിൽ ലോകം സ്ഥിതി ചെയ്യുകയാണെന്ന അസംബന്ധം സഹിക്കാതെയാണ് കേശവദേവിന്റെ കഥാപാത്രം രാമായണം അഗ്നി കുണ്ഡത്തിൽ എറിയുമെന്ന് പറഞ്ഞത്; കേശവദേവ് കമ്യൂണിസ്റ്റായിരുന്നില്ല; ഒരു കൈയിൽ മതഗ്രന്ഥങ്ങളും മറുകൈയിൽ മൂലധനവും പിടിക്കാൻ ഞങ്ങൾക്ക് അഭിമാനമുണ്ടെന്ന ഇഎംഎസിന്റെ വാക്കുകളെ ഓർമ്മിപ്പിച്ച് ഇടതു ചിന്തകൻ കെഇഎൻ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: രാമായണം കത്തിക്കാൻ കമ്യൂണിസ്റ്റുകാർ ആഹ്വാനം ചെയ്തിരുന്നുവെന്ന സംഘപരിവാർ പ്രചാരണങ്ങൾക്കെതിരെ എഴുത്തുകാരൻ കെഇഎൻ കുഞ്ഞഹമ്മദ് രംഗത്ത്്. അരനൂറ്റാണ്ട് മുൻപ് മഹാകവി കേശവദേവാണ് ഈ പ്രസ്താവന നടത്തിയതെന്നും അദ്ദേഹം കമ്യൂണിസ്റ്റ് ആയിരുന്നില്ലെന്നും കെഇഎൻ ഓർമ്മിപ്പിക്കുന്നു. ഇടത് അനുഭാവ സംഘടനയായ സംസ്കൃത സംഘം രാമായണം ആസ്പദമാക്കി സെമിനാറുകളും മറ്റും നടത്തവെയാണ് കെഇൻഎൻ ദേശാഭിമാനിയിൽ വിശദീകരണ കുറിപ്പ് എഴുതിയത്. പണ്ടു കാലത്ത് നിലനിന്നിരുന്ന ജാതി വ്യവസ്ഥയോട് എതിർത്താണ് രാമായണം കത്തിക്കണമെന്ന് കേശവദേവ് പറഞ്ഞത്. അന്ന് ആര്യസമാജിൽ ആകൃഷ്ടനായ ദേവ് തന്റെ പേരിന്റെ അറ്റത്തുള്ള ജാതിപ്പേര് വരെ മാറ്റി. കേശവപിള്ള കേശവദേവായി മാറി.
ആര്യസമാജ സ്ഥാപകനും ആത്മീയ ചിന്തകനുമായ ദയാനന്ദസരസ്വതിയുടെ ''സത്യാർഥപ്രകാശം' വായിച്ചാൽ എന്തുകൊണ്ട് രാമായണം കത്തിക്കണമെന്ന് ദേവ് പറഞ്ഞെന്ന് ആർക്കും മനസ്സിലാകും. സാക്ഷാൽ ഭാഗവത രചയിതാവിനെക്കുറിച്ചുപോലും, നുണയെഴുതാൻ മടിയില്ലാത്ത നാണംകെട്ട ജന്തുവെന്നാണ്, സത്യാർഥപ്രകാശത്തിൽ ദയാനന്ദസരസ്വതി എഴുതിയിട്ടുള്ളത്. വേദമൊഴിച്ച് മറ്റെല്ലാറ്റിനെയും നിശിതവിമർശത്തിന് വിധേയമാക്കിയ ദയാനന്ദസരസ്വതിയിൽനിന്നാണ്, അല്ലാതെ പലരും പ്രചരിപ്പിക്കുന്നതുപോലെ മാർക്സിൽനിന്നല്ല, ആ രാമായണകാര്യത്തിൽ കേശവദേവ് ആവേശംകൊണ്ടത്. ശ്രീരാമദേവനുൾപ്പെടെയുള്ള അവതാരസങ്കൽപ്പങ്ങളെ അസംബന്ധമായി കണ്ട ദയാനന്ദസരസ്വതിയുടെ ആശയമാണ്, ദേവിന്റെ രാമായണം ചുട്ടുകരിക്കാനുള്ള ആഹ്വാനമായി രൂപപ്പെട്ടത്. ഇക്കാര്യം, ''മനസാസ്മരാമി' എന്ന തന്റെ ആത്മകഥയിൽ ഡോ. എസ് ഗുപ്തൻനായർ അടയാളപ്പെടുത്തിയിട്ടുണ്ട്.
വേദങ്ങളെ സർവപ്രധാനമായി കണ്ടിരുന്ന ആര്യസമാജത്തിന് രാമായണം ഒരു മതഗ്രന്ഥമായിരുന്നില്ല. അവതാരസങ്കൽപ്പങ്ങളിൽ വിശ്വസിക്കാത്ത അവർക്ക് രാമൻ ഒരു ഇതിഹാസകഥാപാത്രം മാത്രമായിരുന്നു. ആര്യസമാജത്തിന്റെ ഈ പശ്ചാത്തലമാണ് ദേവിനെക്കൊണ്ട് രാമായണം ചുട്ടെരിക്കണമെന്ന് പ്രസംഗിപ്പിച്ചത്.' എന്നാലേറെ വിചിത്രമായ കാര്യം, ''ദേവിന്റെ' രാമായണം ചുട്ടെരിക്കൽ പ്രസ്താവന ഇടതുപക്ഷത്തിന്റെ അക്കൗണ്ടിലാണ് ഒരു സത്യസന്ധതയും പുലർത്താതെ വലതുപക്ഷക്കാർ എഴുതിച്ചേർക്കാറുള്ളതെന്നും കെഇഎൻ പറയുന്നു.
കേശവദേവ് രാഷ്ട്രീയമായി ഇടതുപക്ഷത്തോടും പുരോഗമന സാഹിത്യപ്രസ്ഥാനത്തോടും ആഴത്തിലുള്ള ആഭിമുഖ്യം പുലർത്തിയിരുന്നു. പക്ഷേ, ഒരിടതുപക്ഷ പാർട്ടിയിലും അദ്ദേഹം അംഗമായിരുന്നില്ല. പാർട്ടിയെ പരിഹസിക്കുന്ന, ''മഴ അങ്ങും കുട ഇങ്ങും'പോലുള്ള നാടകങ്ങളും എഴുതിയിട്ടുണ്ട്. ഇഎംഎസ് ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റുകാരെ, ''ഒരു കയ്യിൽ ഋഗ്വേദവും മറ്റേകയ്യിൽ മൂലധനവും വച്ച് നടക്കുന്നവർ' എന്ന് പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ''ആത്മകഥ'യുടെ പേരുതന്നെ ''എതിർപ്പ്' എന്നായിരുന്നു. ആര്യസമാജത്തിൽ ചേർന്നപ്പോൾപ്പോലും ആ ''പിള്ള'യ്ക്കുപകരം ചേർക്കാൻ നിർദേശിക്കപ്പെട്ട ''ദാസ്' സ്വീകരിക്കാതെ സ്വയം ''ദേവ്' എന്ന് ചേർത്തയാളാണ്, കേശവപ്പിള്ള! അദ്ദേഹം ''ആര്യസമാജ്' പ്രവർത്തകർ നിർദേശിച്ചവിധം, ''കേശവദാസ്' ആകാതെ ''കേശവദേവ്' തന്നെയാകുമ്പോഴും, ഞാനൊരു ''സാഹിത്യപ്പറയൻ' ആണെന്ന് പ്രഖ്യാപിക്കാൻ മടിക്കുകയും ചെയ്തില്ല. പറഞ്ഞുവരുന്നത്, ആര്യസമാജത്തിന്റെ സ്വാധീനത്തിനൊപ്പം, അദ്ദേഹത്തിന്റെ തീവ്രവൈകാരികസ്വഭാവവും അക്കാലത്തുകൊടികുത്തിവാണ കടുത്ത യാഥാസ്ഥിതികത്വത്തോടുള്ള വിരോധവും എല്ലാം ചേർന്നാണ്, ''രാമായണം ചുട്ടെരിക്കൽ' ആക്രോശം രൂപപ്പെട്ടത്.
ഇതിഹാസപുരാണങ്ങളുടെ സാംസ്കാരികമൂല്യം ഉൾക്കൊള്ളാനാകാത്തതുകൊണ്ടല്ല, ലോകം മുഴുവൻ ഇതിഹാസപുരാണങ്ങൾക്കകത്ത് സ്ഥിതി ചെയ്യുകയാണെന്ന അസംബന്ധം സഹിക്കാനാകാത്തതുകൊണ്ടാണ് ദേവ് അന്ന് പൊട്ടിത്തെറിച്ചത്. ''സ്വാതന്ത്ര്യംതന്നെ ജീവിതം' എന്നു മറ്റൊരു ഭാഷയിൽ ഗർജിക്കുകയായിരുന്നു അദ്ദേഹം. ''എനിക്ക് സ്വാതന്ത്ര്യം വേണ്ട, രാമായണവും ഭാരതവും ഭാഗവതവും മതി എന്നു ഞാൻ പറയും'. ഈ പ്രസംഗംകേട്ട് രോഷാകുലനായ വേലായുധനെന്ന ദേവിന്റെ കഥാപാത്രം സദസ്സിനിടയിലൂടെ സ്റ്റേജിലേക്കോടിക്കയറി പ്രഖ്യാപിച്ചു: ' രാമായണവും ഭാരതവും ഭാഗവതവും നശിപ്പിച്ചാൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമെങ്കിൽ ഞാനെന്തുചെയ്യുമെന്നറിയുമോ? ഒരു വലിയ അഗ്നികുണ്ഡമുണ്ടാക്കും.
ഇതിഹാസപുരാണങ്ങളോടുമാത്രമല്ല, മതഗ്രന്ഥങ്ങളോടും മാർക്സിസ്റ്റുകാർക്ക് തുറന്ന സമീപനമാണുള്ളത്. ഒരു കൈയിൽ ഋഗ്വേദവും മറുകൈയിൽ മൂലധനവും എന്ന പരിഹാസത്തോട് മുമ്പ് ഇ എം എസ് പറഞ്ഞത് ഇന്നും പ്രസക്തമാണ്. ഇ എം എസ് എഴുതി: ''ഒരു കൈയിൽ ഋഗ്വേദം, ബൈബിൾ, ഖുർആൻ മുതലായ എല്ലാ വിശിഷ്ട സാഹിത്യകൃതികളും മറ്റേകൈയിൽ മാർക്സിന്റെ മൂലധനവും പിടിച്ചുനടക്കാൻ ഞങ്ങൾക്ക് അഭിമാനമുണ്ട്. മനുഷ്യസമൂഹത്തിന്റെ ചരിത്രത്തിൽ രൂപംകൊണ്ട എല്ലാ സാഹിത്യകൃതികളുടെയും പാരമ്പര്യം ആധുനികവൽക്കരിച്ചുകൊണ്ടാണ് മാർക്സിസം ലെനിനിസം വളരുന്നതെന്നും കെഇഎൻ വ്യക്തമാക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍