കേരളത്തെ മദ്യപ്രളയത്തിൽ മുക്കി കൊണ്ടാണോ നവകേരള സൃഷ്ടി നടത്തേണ്ടത്; ഇത് സിപിഎം ഏകപക്ഷീയമായി നടത്തിയ പകൽക്കൊള്ള; ചെന്നിത്തലയുടെ ബ്രൂവറി ചലഞ്ച് ഏറ്റെടുത്ത് ബാർ കോഴയിൽ കള്ളനെന്ന് വിളിച്ചവർക്ക് അതേ നാണയത്തിൽ മറുപടി നൽകി തിരിച്ചു വരവ്; ബെന്നി ബെഹന്നാനെ യുഡിഎഫ് കൺവീനറാക്കിയ ഉമ്മൻ ചാണ്ടി എ ഗ്രൂപ്പിന്റെ കടിഞ്ഞാൺ വിശ്വസ്തന് തിരിച്ചു നൽകും; തൃപ്പുണ്ണിത്തുറക്കാരുടെ ബാബുവേട്ടൻ ഇടപെടൽ തുടങ്ങി; മുൻ മന്ത്രി 'കെ ബാബു റീലോഡഡ്'
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കൊച്ചിയിലെ കോൺഗ്രസുകാർക്കും തൃപ്പൂണിത്തുറയിലെ നാട്ടുകാർക്കും ബാബുവേട്ടൻ കുറിച്ച് പറഞ്ഞാൽ നൂറ് നാവാണ്. എപ്പോഴും എവിടേയും ഓടിയെത്തുന്ന പുഞ്ചിരി തൂകുന്ന മുഖമുള്ള കോൺഗ്രസുകാരൻ. മസിലു പടിക്കാതെ ആളുകളോട് സംസാരിക്കുന്ന നേതാവ്. തൃപ്പുണ്ണിത്തുറയെ കോൺഗ്രസ് കോട്ടയാക്കി മാറ്റിയ അങ്കമാലിക്കാരൻ. ഉമ്മൻ ചാണ്ടിയുടെ അതിവിശ്വസ്തൻ. അർഹതയ്ക്കുള്ള അംഗീകാരമായി ഉമ്മൻ ചാണ്ടി സർക്കാരിൽ മന്ത്രിയുമായി. എന്നാൽ മദ്യം കൈകൊണ്ട് തൊടാത്ത ബാബുവിന് കിട്ടിയ എക്സൈസ് വകുപ്പ് ചതിച്ചു. ബാർ കോഴ ആളിപടർന്നപ്പോൾ എക്സൈസ് മന്ത്രി പ്രതിക്കൂട്ടിലായി. വീട്ടിൽ റെയ്ഡിന് പൊലീസെത്തി. അങ്ങനെ അഴിമതിക്കാരനെന്ന പേരുദോഷമെത്തി. കഴിഞ്ഞ തവണ തൃപ്പുണ്ണിത്തുറയിൽ തോറ്റതോടെ ബാബുവിന്റെ മനസ് പതറി. പിന്നെ ഏകാന്തവാസത്തിലേക്ക് പോയി. ഇത് മറുനാടൻ വാർത്തയാക്കി. ഇതോടെ വീണ്ടും തൃപ്പുണ്ണിത്തുറയിലെ വീട്ടിലേക്ക് സുഹൃത്തുക്കളുടെ ഒഴുക്കായി. ബാബുവിനെ കൈപിടിച്ച് പൊതുവേദിയിലെത്തിച്ചു. മനോരമ കോൺക്ലേവിലും മേഴ്സി രവി അനുസ്മരണത്തിലും നിറഞ്ഞു. ഇനി പൊതു വിഷയങ്ങളിൽ സജീവ ഇടപെടലും നടത്തും.
അങ്ങനെ ബാർ കോഴയിൽ നിശബ്ദനായ ബാബു മദ്യകച്ചവടത്തിലെ അഴിമതി ചർച്ചയാക്കി വീണ്ടും നിറയുകയാണ്. നിലവിലുള്ള നയത്തിന് വിരുദ്ധമായി ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ച് കേരളത്തെ മദ്യപ്രളയത്തിൽ മുക്കി കൊണ്ടാണോ നവകേരള സൃഷ്ടി നടത്തേണ്ടതെന്നു സർക്കാർ വ്യക്തമാക്കണമെന്നാണ് മുൻ എക്സൈസ് മന്ത്രി കൂടിയായ കെ. ബാബു ആവശ്യപ്പെടുന്നത്. ഈ രഹസ്യ ഇടപാടിൽ വ്യാപകമായ അഴിമതി നടന്നിട്ടുണ്ട്. ജലപ്രളയത്തിന്റെ ദുരിതങ്ങളിൽ ജനങ്ങൾ വലയുമ്പോൾ സംസ്ഥാനത്ത് മദ്യപ്രളയത്തിനുള്ള സാഹചര്യമാണ് സർക്കാർ സൃഷ്ടിച്ചത്. സിപിഎം ഏകപക്ഷീയമായും അതീവരഹസ്യമായും നടത്തിയ ഈ പകൽകൊള്ളയിൽ അന്വേഷണം നടത്തണമെന്നും പ്രസ്തുത ഉത്തരവ് പിൻവലിച്ച് സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്നും കെ.ബാബു ആവശ്യപ്പെട്ടു. തൃപ്പുണ്ണിത്തുറയിലെ രാഷ്ട്രീയ തോൽവിക്ക് ശേഷം ബാബു ഇറക്കുന്ന ആദ്യ രാഷ്്ട്രീയ പ്രസ്താവനയാണ് ഇത്. എറണാകുളത്തെ പാർട്ടിക്കാര്യത്തിൽ സജീവമാകണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളിയും ബാബുവിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. എ ഗ്രൂപ്പിന്റെ പടത്തലവനാക്കി ബാബുവിനെ മാറ്റാനാണ് ഉമ്മൻ ചാണ്ടിയുടേയും ആഗ്രഹം. ഇത് മനസ്സിലാക്കിയാണ് കൃത്യസമയത്ത് കൃത്യവിഷയത്തിൽ ഇടപെട്ടുള്ള ബാബുവിന്റെ വരവ്.
1999 ന് ശേഷം സംസ്ഥാനത്ത് പുതിയ ബ്രൂവറികളോ ഡിസ്റ്റിലറികളോ അനുവദിച്ചിട്ടില്ലെന്ന് ബാബു പറയുന്നു. 1996 ൽ ബിയറും വിദേശമദ്യവും ഉൽപാദിപ്പിക്കുന്നതിനായി ബ്രൂവറികളും ഡിസ്റ്റിലറികളും ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിക്കുകയും 125 അപേക്ഷകൾ ലഭിക്കുകയും ചെയ്തു. അത് വിവാദമായതിനെ തുടർന്ന് 1999ൽ ആർക്കും ഇവ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് സർക്കാർ ഉത്തരവിറക്കി. 1999ലെ നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിനോദ് റായി പ്രസ്തുത ഉത്തരവ് പുറപ്പെടുവിച്ചത്. പ്രളയത്തിന്റെ മറവിൽ അതീവരഹസ്യമായി സംസ്ഥാനത്ത് മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചതിലൂടെ ഇടതുമുന്നണി ജനങ്ങളോട് വിശ്വാസവഞ്ചന കാണിച്ചിരിക്കുകയാണ്. ഘടകകക്ഷികളെ പോലും അറിയിക്കാതെ, മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ നിയമസഭയിൽ പ്രഖ്യാപിക്കാതെ നയപ്രഖ്യാപനത്തിലോ ബജറ്റിലോ പറയാതെ നിലവിലുള്ള മദ്യനയത്തിൽ മാറ്റം വരുത്താതെ ഇപ്പോൾ ധൃതിപിടിച്ച് ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചുകൊണ്ടുള്ള ഈ തീരുമാനത്തിലൂടെ സർക്കാറിന് മദ്യലോബിയുമായുള്ള അവിശുദ്ധബന്ധം വ്യക്തമായിരിക്കുകയാണെന്നും ബാബു പറഞ്ഞു. തന്നെ ബാർകോഴയിൽ അഴിമതിക്കാരനെന്ന് വിളിച്ചാക്ഷേപിച്ചവർക്ക് അതേ നാണയത്തിലുള്ള തിരിച്ചടിയാണ് ബാബു നൽകുന്നത്.
ഉമ്മൻ ചാണ്ടിയുടെ വലംകൈയായിരുന്നു ബാബു. എന്തിനും പോന്ന സംഘാടകൻ. ബാർ കോഴയിൽ പെട്ടതോടെ മാനസികമായി തളർന്നു. ഇതോടെ കുറേക്കാലം വീട്ടിൽ തന്നെ ഇരുന്നു. അതിഥികളെ കാണാൻ കൂട്ടാക്കിയില്ല. ഇതെല്ലാം മറുനാടൻ വാർത്തയാക്കി. ഇതോടെയാണ് ഉമ്മൻ ചാണ്ടിയുൾപ്പെടെയുള്ള സഹപ്രവർത്തകർ ബാബുവിന് ആത്മബലം നൽകാൻ എത്തിയത്. പതിയെ ബാബു പൊതുപരിപാടിക്കെത്തി. അതും പഴയ ലുക്കിൽ. തുടർച്ചയായി തൃപ്പൂണിത്തുറയിൽ നിന്നും വിജയിച്ചു കയറിയ ബാബുവിനെ കഴിഞ്ഞ തവണ അടിതെറ്റിയത് ബാർകോഴ കേസ് കാരണമാണ്. യുഡിഎഫിനെ മൊത്തം പിടിച്ചു കുലുക്കിയ വിവാദത്തിൽ കെ എ മാണിയും ബാബുവുമായിരുന്നു പ്രധാനമായും ആരോപണ വിധേയരുടെ സ്ഥാനത്തുണ്ടായിരുന്നത്. വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന വിജിലൻസ് കണ്ടെത്തലും കൂടിയായപ്പോൾ കെ ബാബു തൃപ്പൂണിത്തുറയിലെ വീട്ടിൽ നിന്നും പുറത്തിറങ്ങാത്ത അവസ്ഥയിലായി.
ഇതോടെ കൊച്ചിയിലെ രാഷ്ട്രീയ വേദികളിൽ ബാബുവിന്റെ അസാന്നിധ്യ ശ്രദ്ധിക്കപ്പെട്ടു. അസുഖവും അഴിമതി കേസുകൾ തീർത്ത ആഘാതവും കൂടിയായപ്പോൾ അദ്ദേഹം തീർത്തും തളർന്നിരുന്നു. കോൺഗ്രസുകാർ പോലും അവഗണിച്ചത് ബാബുവിന് കടുത്ത നിരാശയാണ് സമ്മാനിച്ചത്. മറുനാടൻ വാർത്ത സൈബർ ലോകത്ത് ചർച്ചയായതോടെ പല കോൺഗ്രസ് നേതാക്കളും മുന്മന്ത്രിയെ കുറിച്ച് ഓർത്തു. ഇതോടെ എന്താണ് അദ്ദേഹത്തിന് പറ്റിയതെന്ന ചർച്ചകളു തുടങ്ങി. ഒടുവിൽ മാസങ്ങൾക്ക് ശേഷം ബാബു ഒരു പൊതുചടങ്ങിൽ പങ്കെടുത്തു. കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ സംഘടിപ്പിച്ച മനോരമ കോൺക്ലേവിൽ പങ്കെടുക്കാനാണ് ബാബു എത്തിയത്. ഇടവേളയ്ക്ക് ശേഷം ബാബു എത്തിയത് കോൺഗ്രസ് പ്രവർത്തകർക്കും ആവേശമായി. അഡ്വ. ജെയ്സൺ ജോസഫ്, മുൻ കൊച്ചി മേയർ ടോണി ചമ്മണി തുടങ്ങിയവർക്കൊപ്പമാണ് ബാബു എത്തിയത്. ശശി തരൂർ അടക്കമുള്ള നേതാക്കളും മനോരമയുടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പിന്നീട് മേഴ്സി രവി അനുസ്മരണത്തിനും എത്തി. അപ്പോഴും രാഷ്ട്രീയം പറയാൻ ബാബു മടിച്ചു. ബ്രൂവറി ചലഞ്ചിലെ പ്രസ്താവനയോടെ മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുകയാണ് ബാബു.
കുറച്ചു കാലം മുമ്പ് എന്തിനും വിളിച്ചാൽ ഓടിയെത്തുന്ന നേതാവായിരുന്നു ബാബു. ബാർകോഴ കേസിലെ വിജിലൻസ് കേസിൽ കെ ബാബു പ്രതിയാണ്. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം ബാബുവിന്റെ വീട് റെയ്ഡ് ചെയ്യുന്ന അവസ്ഥയും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ സ്വർണം അടക്കം വിജിലൻസ് പിടിച്ചു കൊണ്ടു പോയിരുന്നു. ഇങ്ങനെ അഴിമതി ആരോപണങ്ങളാൽ നാണം കെട്ടും സമൂഹത്തിൽ ഒറ്റപ്പെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായപ്പോഴാണ് ബാബു രാഷ്ട്രീയ വനവാസം സ്വീകരിച്ചത്. ഇതോടെ അദ്ദേഹം തൃപ്പൂണിത്തുറയിൽ പൂർണ്ണാ ലെയ്നിലെ വീട്ടിൽ തീർത്തും ഒറ്റപ്പെട്ട ജീവിതം തെരഞ്ഞെടുക്കുകയായിരുന്നു. കെ.ബാബുവിനെ നേരിൽ കാണാനായി മറുനാടൻ മലയാളി തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയപ്പോഴും ആളും ആൾത്തിരക്കും ഉണ്ടായിരുന്നില്ല. മന്ത്രിപദമൊഴിഞ്ഞ് എറണാകുളത്ത് പോയ ശേഷം ബാബു തിരുവനന്തപുരത്തേക്ക് പോയതുമില്ല.
തൃപ്പുണ്ണിത്തറയിലെ അപ്രതീക്ഷിത തോൽവി അദ്ദേഹത്ത ശരിക്കും ഉലച്ചിരുന്നു. എന്തൊക്കെ പ്രതിസന്ധി ഉണ്ടായാലും സ്വന്തം നാട്ടുകാർ കൈവിടില്ലെന്ന പ്രതീക്ഷയായിരുന്നു അദ്ദേഹത്തിന്. ആ പ്രതീക്ഷ തെറ്റിയതോടെ അദ്ദേഹം ശരിക്കും വലഞ്ഞിരുന്നു. പ്രമേഹവും കൊളസ്ട്രോളുമെല്ലാം കഷ്ടകാലത്ത് ദുരിതവുമായെത്തി. സദാ തിരക്കിലായിരുന്ന നേതാക്കൾ വല്ലപ്പോഴും മാത്രമെത്തുന്ന അവസ്ഥയായി. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ബാബു നിർത്തിയിരുന്നു. ഇത് മൂലം ഏറ്റവും നഷ്ടമുണ്ടായത് ഉമ്മൻ ചാണ്ടിക്കായിരുന്നു. രാഷ്ട്രീയ പ്രശ്നത്തിൽ വലം കൈ സഹായം നഷ്ടമായ അവസ്ഥ. ബാബുവിനെ വീണ്ടും എ ഗ്രൂപ്പിൽ സജീവമാക്കാനാണ് ഉമ്മൻ ചാണ്ടിയുടെ നീക്കം. ബെന്നി ബെഹന്നാൻ യുഡിഎഫ് കൺവീനറാകുന്നതോടെ ഗ്രൂപ്പ് പ്രവർത്തനത്തിൽ നിന്നും അകലം പാലിക്കും. ഈ സാഹചര്യത്തിൽ എറണാകുളത്തെ എ ഗ്രൂപ്പിന്റെ മുഖമായി ബാബുവിനെ മാറ്റും. അങ്ങനെ കേരളാ രാഷ്ട്രീയത്തിലെ ഇടപെടലുകളുടെ നേതാവാക്കി ബാബുവിനെ മാറ്റാനാണ് ഉമ്മൻ ചാണ്ടിയുടെ തന്ത്രം.
ജനങ്ങൾക്കിടയിൽ നിന്നും ഓടിയൊളിക്കില്ലെന്ന സന്ദേശമാണ് ബാബു പുതിയ പത്രക്കുറിപ്പിലൂടെ കോൺഗ്രസുകാർക്കും തൃപ്പുണ്ണിത്തുറക്കാർക്കും ബാബു നൽകുന്നത്. ജീവിതത്തിൽ മദ്യത്തെ അകറ്റി നിർത്തിയ നേതാവിനെ ഒടുവിൽ എക്സൈസ് വകുപ്പ് തന്നെ വീഴ്ത്തുകയായിരുന്നു. ബാർ കോഴയിൽ ആരോപണ വിധേയനായതോടെ അദ്ദേഹം തീർത്തും നിരാശനായി. മന്ത്രിപദം കൈവിടാതെ തൃപ്പുണ്ണിത്തുറയിൽ ജയിക്കാമെന്ന പ്രതീക്ഷയായിരുന്നു ഉണ്ടായിരുന്നത്. യുഡിഎഫ് സർക്കാർ സരിതയുടെ ആരോപണങ്ങൾ നേരിട്ടവർ പോലും ജയിച്ചു. എന്നാൽ തൃപ്പുണ്ണിത്തുറയിൽ സ്വരാജിന് മുമ്പിൽ ബാബു തോറ്റു. ഇതിന് കാരണം കോൺഗ്രസുകാരുടെ പാലം വലിയായിരുന്നു. തോറ്റതോടെ വീട്ടിലേക്ക് ഒതുങ്ങി കൂടി. എന്തിനും ഏതിനും ദേഷ്യം. വീട്ടുകാരോടും ഇത് പ്രകടിപ്പിച്ചു.
പാത്രങ്ങൾ എടുത്തെറിയുന്ന തരത്തിലേക്ക് ദേഷ്യം മാറി. ദിനചര്യകൾ തെറ്റി. ഇതോടെ അസുഖവും കൂടെ കൂടി. പക്ഷേ പഴയ സഹപ്രവർത്തകരുടെ ഇടപെടിലൂടെ വീണ്ടും പൊതുരംഗത്ത് എത്തുകയാണ് ബാബു.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്