ബോധം കെട്ട് പനിച്ചു വിറച്ച കുട്ടിയെ കണ്ടപ്പോഴെ അപസ്മാരത്തിന് ചികിൽസ തുടങ്ങി; തൊലിപ്പുറത്തെ കുമിളുമായി രണ്ടാമതെത്തിയപ്പോൾ കൊടുത്തത് അഞ്ചാം പനിക്കുള്ള മരുന്ന്; തൊലിപ്പുറത്തെ റിയാക്ഷൻ കണ്ടെത്താൻ വൈകിയപ്പോൾ കഷ്ടപ്പാടിലായത് സോനമോളുടെ ജീവിതം; ചികിൽസാ പിഴവ് വ്യക്തമായിട്ടും 50,000 പിടിച്ചുവാങ്ങി ആശുപത്രി മാനേജ്മെന്റിന്റെ കൊള്ള; തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രി ആറുവയസ്സുകാരിക്ക് നൽകിയത് കാഴ്ച നഷ്ടം മാത്രം; ജസ്റ്റിസ് ഫോർ സോനമോൾ കാമ്പൈനുമായി സോഷ്യൽ മീഡിയ
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: ഈ കുട്ടിക്ക് നീതി ലഭിക്കാൻ സോഷ്യൽ മീഡിയ വഴി നമ്മൾ മുന്നിട്ട് ഇറങ്ങണം. ജൂബിലി ഹോസ്പിറ്റലിൽ നടന്ന സംഭവം റിപ്പോർട്ട് ചെയ്യാത്ത എല്ലാ ചാനൽ പേജിലും എല്ലാവരും ഇ മെസേജ് കമന്റ് ചെയ്യുക. ????- സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശമാണ് ഇത്. തൃശൂർ പട്ടിക്കാട് എടപ്പലം എന്ന സ്ഥലത്തെ ബാബു ലീന ദമ്പതികളുടെ മകൾ സോനമോൾക്ക്(6) വേണ്ടിയുള്ള പോരാട്ടത്തിലാണ് സോഷ്യൽ മീഡിയ ഇന്ന്. ആറു വയസ്സുകാരിക്ക് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ ചികിത്സാ പിഴവ് നൽകുന്നത് ദുരവസ്ഥയുടെ ദിനങ്ങളാണ്.
മരുന്നിന്റെ റിയാക്ഷൻ കൊണ്ടാണ് സോനമോൾക്ക് കഷ്ടകാലം ഉണ്ടാകുന്നത്. ഇത് ജൂബിലി ആശുപത്രിക്കാർക്കും അറിയാം. എന്നിട്ടും ഡിസ്ചാർജ് ചെയ്യാൻ നേരം 50000രൂപ ഈടാക്കേണ്ടി വന്നു. സാമ്പത്തികം അധികമുള്ളവരല്ല ഈ കുട്ടിയുടെ അച്ഛനും അമ്മയും. ചികിത്സാ പിഴവിൽ രണ്ടു മാസമായി കോയമ്പത്തൂരിൽ ചികിത്സയിലാണ് സോനമോൾ. രണ്ട്ലക്ഷത്തോളം രൂപ ചെലവായി കണ്ണിന് ഇപ്പോഴും കാഴ്ച ശക്തി പൂർണ്ണമായും കിട്ടിയില്ല. 3 ഓപ്പറേഷൻ കഴിഞ്ഞു കണ്ണിന്. ഈ കുടുംബത്തിനുണ്ടായ ദുരവസ്ഥയെ ഒരു മുഖ്യധാരാ മാധ്യമവും ചർച്ചയാക്കിയില്ല. ഇതോടെയാണ് ഈ കുരുന്നിനുണ്ടായ ദുര്യോഗം സോഷ്യൽ മീഡിയ പുറത്തുകൊണ്ടു വന്നത്. ആശുപത്രിക്കെതിരെ ട്രോളുകളും സജീവമായി. എന്നിട്ടും ആശുപത്രിയിലെ ചികിൽസാ പിഴവിൽ അന്വേണവുമില്ല.
ചൈൽഡ് പ്രോട്ടക്ട ടീമാണ് ഈ വാർത്ത പുറത്തുവിട്ടത്. ഇത് സോഷ്യൽ മീഡിയ ഏറ്റെടുത്തു. പനി വന്ന് ബോധ നഷ്ടമായാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചപ്പോൾ വിദഗ്ധ ചികിൽസ അനിവാര്യമാണെന്ന് ഡോക്ടർമാർ പറഞ്ഞു. ഇതോടെ ആംബുലൻസിൽ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തി. കുട്ടിയെ കണ്ട ഡോക്ടർ ഉടൻ രോഗം നിർണ്ണയിച്ചു. ചികിൽസയും തുടർന്നു, ഇതാണ് വിനയായത്. ഈ ചികിൽസയുടെ ദുരിതമാണ് സോനമോളെ തളർത്തിയത്. എന്നിട്ടും ജൂബിലി മിഷൻ ആശുപത്രിക്ക് കരുണ തോന്നിയില്ല. അവർ കച്ചവട കണ്ണിൽ തെറ്റായ ചികിൽസയ്ക്കും കണക്ക് പറഞ്ഞ് പണം വാങ്ങി. ഇതിന് ശേഷം സോനമോളെ ഡിസ്ചാർജ് ചെയ്തു. സർക്കാർ മെഡിക്കൽ കോളേജിലെ ചികിൽസ സോനമോൾക്ക് ജീവൻ നൽകി. അപ്പോഴും കണ്ണിലെ മങ്ങൽ ഈ ആറുവയസ്സുകാരിക്ക് മുന്നോട്ടുള്ള കുതിപ്പിന് തടസ്സമാകുന്നു.
മാർച്ച് 11നാണ് കുട്ടിയെ ബോധം നഷ്ടമായ അവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചത്. ഫിക്സാണ് രോഗമെന്ന് വിലയിരുത്തി അപസ്മാരത്തിന് ഡോക്ടർ ചികിൽസ തുടങ്ങി. നാല് ദിവസമാണ് അപസ്മാരത്തിന് ഇൻജക്ഷൻ എടുത്തത്. അതിന് ശേഷം ഈ രോഗത്തിന് മരുന്നും നൽകി വീട്ടിലേക്ക് വിട്ടു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ ഫിക്സാണെന്ന് ഡോക്ടർ വിധിയെഴുതിയതിനെ അമ്മ എതിർത്തിരുന്നു. മകൾക്ക് പനിമാത്രമേ ഉള്ളൂവെന്നും നുരയും പതയും പോലുള്ള ലക്ഷണങ്ങൾ കാട്ടിയില്ലെന്നും വിശദീകരിച്ചു. എന്നാൽ പലവിധത്തിൽ ഫിക്സ് വരുമെന്നായിരുന്നു ഡോക്ടറുടെ വിശദീകരണം. ചെറിയ ആശ്വാസവുമായി വീട്ടിലേക്ക് മടങ്ങിയെങ്കിലും കാര്യങ്ങൾ കൂടുതൽ വഷളായി. ദേഹമാസകലം പാടുകളെത്തി. വിണ്ടു കീറാനും തുടങ്ങി.
ഇതിനിടെ വീണ്ടും പനി വ്ന്നു. 103 ഡിഗ്രിയിൽ ചൂടെത്തി. ഇതോടെ വീണ്ടു ആശുപത്രിയിലെത്തി. ഇത്തവണ അഞ്ചാംപനിക്കായിരുന്നു ചികിൽസ. 24 മണിക്കൂർ അഞ്ചാംപനിക്ക് ചികിൽസ തുടർന്നു. ശരീരത്തിലെ കുമിള അഞ്ചാംപനിയുടെ ലക്ഷണമെന്നായിരുന്നു ആശുപത്രിയിലെ ഡോക്ടർമാരുടെ വിധിയെഴുത്ത്. ഒന്നും ശരിയാകാതെ വന്നപ്പോൾ തൊലിപ്പുറത്തെ കുമിളകൾ സ്കിൻ ഡോക്ടറെ കാണിച്ചു. ഇതോടെയാണ് ചികിൽസാ പിഴവാണ് പ്രശ്നമായതെന്ന് തിരിച്ചറിഞ്ഞത്. ഫിക്സിനുള്ള ചികിൽസയ്ക്കെടുത്ത മരുന്നാണ് തൊലിപ്പുറത്തെ രോഗത്തിന് കാരണം. അഞ്ചാം പനിയെന്ന് പറഞ്ഞ് വീണ്ടും തെറ്റായ ചികിൽസ നടത്തിയതോടെ രോഗം വഷളായി. കണ്ണിലെ കൃഷ്ണ മണിയുടെ തൊലി വരെ പോയി. ഇതോടെയാണ് കാഴ്ച മങ്ങാൻ തുടങ്ങിയതും.
ഇതോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനം അച്ഛനും അമ്മയും എടുത്തു. നാട്ടുകാരും ജൂബിലി മിഷൻ ആശുപത്രിയിൽ എത്തി. എന്നാൽ ഡ്രിപ്പ് വയ്ക്കാൻ പോലും സംവിധാനമില്ലാത്ത ആംബുലൻസിൽ സോനമോളെ കയറ്റി വിടുകയാണ് ആശുപത്രി ചെയ്തത്. ഐസിയുവിൽ ചികിൽസയിലായിരുന്നിട്ടും നേഴ്സ് പോലും അനുഗമിച്ചില്ല. മെഡിക്കൽ കോളേജിലെ പരിശോധനയിലാണ് ചികിൽസാ പിഴവിന്റെ ആഴം കണ്ടെത്തിയത്. ആദ്യം കുട്ടിയെ ബാധിച്ചത് നിമോണിയ ആയിരുന്നു. പനിയെ തുടർന്ന് ശ്വാസകോശത്തിൽ കഫം കെട്ടിയതിനെ തുടർന്നുള്ള ഇൻഫെക്ഷൻ. ഇതാണ് ശ്വാസതടസ്സമുണ്ടാക്കിയത്. ഈ രോഗത്തിനാണ് അപസ്മാരത്തിന്റെ മരുന്ന് കൊടുത്തത്. രണ്ടാമത് തൊലിപ്പുറത്തെ മരുന്നിന്റെ അലർജികാരണമുള്ള റിയാക്ഷൻ രൂക്ഷമായപ്പോൾ കൊടുത്തത് അഞ്ചാംപനിക്കുള്ള മരുന്നും.
ഇങ്ങനെ ആശുപത്രിയുടെ തെറ്റിന് 50,000 രൂപയും ഈടാക്കി. ഈ സാഹചര്യത്തിലാണ് സോനമോൾക്ക് നീതി തേടി സോഷ്യൽ മീഡിയ എത്തുന്നത്. സോനമോളുടെ മുഴുവൻ ചികിൽസാ ചിലവും ജൂബിലി ആശുപത്രി ഏറ്റെടുക്കണമെന്നാണ് ആവശ്യം. നിലവിൽ കോയമ്പത്തൂരിലെ അരവിന്ദോ ആശുപത്രിയിലാണ് ചികിൽസ. മെഡിക്കൽ കോളേജിലെ പരിചരണത്തിലൂടെ നിമോണിയയും ത്വക്ക് രോഗവും പൂർണ്ണമായും മാറി. ഇനി കാഴ്ചയിലെ പ്രശ്നങ്ങൾ മാറണം. എന്നാൽ ഈ കുട്ടിയുടെ ദുരിത കഥ അറിഞ്ഞിട്ട് പ്രതികരിക്കാൻ ഇനിയും ജൂബിലി മിഷൻ ആശുപത്രി തയ്യാറല്ലെന്നതാണ് പ്രശ്നം.
സോനമോളുടെ വാർത്ത അറിഞ്ഞതിനെ തുടർന്ന് ഇതിൽ ഇടപെടുന്നതിനായി സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്സി. ഡയറക്ടർ ഡോ. മുഹമ്മദ് അഷീലിനെ സർക്കാർ ചുമതലപ്പെടുത്തി. ഡോക്ടർ ഈ കാര്യത്തിൽ വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തു. ശേഷം കുട്ടിയുടെ അച്ചൻ ബാബുവുമായി ഫോണിൽ സംസാരിച്ചു. തൃശൂർ മെഡിക്കൽ കോളേജ്, കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രി എന്നിവിടങ്ങളിൽ നിന്നും കുട്ടിയുടെ രോഗവിവരങ്ങൾ ശേഖരിച്ചു. അപസ്മാര സംബന്ധമായ അസുഖത്തിനാണ് ജൂബിലി മെഡിക്കൽ കോളേജിൽ എത്തിയത്. അവിടെ ചികിത്സ നടത്തുന്നതിനിടയിൽ ടോട്ടൽ എപ്പിഡമോ നെക്രോലൈസിസ് എന്ന രോഗാവസ്ഥ ഉണ്ടായതിനെ തുടർന്നാണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്.
ശേഷം തൃശൂർ മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗത്തിന്റെ തലവൻ ഡോ: പുരുഷോത്തമന്റെ നേത്യത്വത്തിൽ നടത്തിയ വിദഗ്ധ പരിശോധനയിൽ നിന്നാണ് കണ്ണിനും രോഗം ബാധിച്ചതിച്ചിട്ടുണ്ടെന്ന് മനസിലാക്കിയത്. ഇതിനെ തുടർന്ന് കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. അവിടെ നിന്ന് രണ്ട് തവണ കണ്ണിന് ശസ്ത്രക്രിയ നടത്തി. മൂന്നാമത്തെ ശസ്ത്രക്രിയക്കായി ഇന്ന് അഡ്മിറ്റ് ചെയ്യേണ്ടതായിരുന്നു. എന്നാൽ രക്ത പരിശോധനയിൽ അണുബാധ കണ്ടതിനാൽ പെട്ടെന്ന് സർജറി സാധ്യമല്ലെന്ന് കോയമ്പത്തൂർ അരവിന്ദ് ആശുപത്രി അധികൃതർ അറിയിച്ചു. അതിനാൽ തൃശൂർ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് ചികിത്സ നടത്തുന്നതിനുള്ള ഏർപ്പാട് ഉണ്ടാക്കി. തൃശൂർ മെഡിക്കൽ കോളേജിലും തുടർന്നും ചികിത്സക്ക് ആവശ്യമായ എസ്റ്റിമേറ്റ് അനുസരിച്ച് കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വികെയർ പദ്ധതിയിൽ ഉൾപ്പെടുത്തി ചികിത്സ സർക്കാർ ഏറ്റെടുക്കുന്നതാണെന്നും അറിയിച്ചു. എന്നാൽ കൂടുതൽ ചികിത്സാ ചെലവ് ആവശ്യമായി വരുന്ന അപൂർവ രോഗങ്ങൾക്കും ഇതു പോലുള്ള രോഗികൾക്കും സർക്കാരിന്റെ പ്ലാൻ ഫണ്ട് തികയാത്തതെ വരും. ഈ സാഹചര്യത്തിലാണ് ജൂബിലി ആശുപത്രി മൊത്തെ ചെലവും ഏറ്റെടുക്കണമെന്ന ആവശ്യം സജീവമാകുന്നത്.
സോനമോളുടെ അസുഖം എത്രയും വേഗം സുഖപ്പെടുത്താൻ ഉള്ള നടപടികളാണ് സർക്കാർ എടുത്തിട്ടുള്ളത്. സോനമോളുടെ വിഷയം ശ്രദ്ധയിൽപ്പെടുത്തിയ എല്ലാ സുമനസുകളേയും നന്ദിയറിയിക്കുന്നുവെന്നും സർക്കാർ വിശദീകരിക്കുന്നു. അപ്പോഴും മെഡിക്കൽ എത്തിക്സിന്റെ എല്ലാ മാനങ്ങളും ലംഘിച്ച് ചികിൽസാ പിഴവിനും രോഗിയിൽ നിന്ന് 50,000 രൂപ ഈടാക്കിയ ആശുപത്രിയെ തൊടാൻ സർക്കാരിനും മടി. ഈ ചികിൽസാ പിഴവ് ഔദ്യോഗികമായി സർക്കാർ വിശദീകരിക്കുന്നുമില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്