Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നമ്മൾ അരിക്കൊമ്പനെ പിടിക്കുന്നു, അവന് ഇഷ്ടമുള്ള ഇടത്തിന് പകരം നമ്മൾക്ക് ഇഷ്ടമുള്ളിടത്തുകൊണ്ടാക്കുന്നു; നമ്മൾ തീരുമാനിക്കുന്നത് മറ്റുള്ളവർക്കും ബാധകമാക്കുന്നു; അരിക്കൊമ്പനെ വീണ്ടും പിടിച്ചത് തന്നെ വളരെയധികം വേദനിപ്പിച്ചെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ; മയക്കുവെടി വച്ച അരിക്കൊമ്പന മാറ്റുന്നത് കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലേക്ക്

നമ്മൾ അരിക്കൊമ്പനെ പിടിക്കുന്നു, അവന് ഇഷ്ടമുള്ള ഇടത്തിന് പകരം നമ്മൾക്ക് ഇഷ്ടമുള്ളിടത്തുകൊണ്ടാക്കുന്നു; നമ്മൾ തീരുമാനിക്കുന്നത് മറ്റുള്ളവർക്കും ബാധകമാക്കുന്നു; അരിക്കൊമ്പനെ വീണ്ടും പിടിച്ചത് തന്നെ വളരെയധികം വേദനിപ്പിച്ചെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ;  മയക്കുവെടി വച്ച അരിക്കൊമ്പന മാറ്റുന്നത് കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടിച്ച് കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലേക്കാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. തിരുനൽവേലിയിൽ നിന്ന് ഏകദേശം 45 കിലോമീറ്റർ ദുരമുണ്ട് ഈ കടുവാ സങ്കേതത്തിലേക്ക്. അതേസമയം, അരിക്കൊമ്പനെ വീണ്ടും പിടിച്ചതു വേദനാജനകമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പ്രതികരിച്ചു. തന്നെ ഇത് വളരയെധികം വേദനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി ദിനത്തിൽ കളമശേരി സെന്റ് പോൾസ് കോളജിൽ വരാപ്പുഴ അതിരൂപതാ തലത്തിൽ ആരംഭിക്കുന്ന പരിസ്ഥിതി ക്ലബ്ബിന്റെ ഉദ്ഘാടന യോഗത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. കൂടുതൽ പറഞ്ഞു വിഷയം വിവാദമാക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

നമ്മൾ അരിക്കൊമ്പനെ പിടിക്കുന്നു, അവനിഷ്ടമുള്ള ഇടത്തിനു പകരം നമ്മൾക്ക് ഇഷ്ടമുള്ളിടത്തു കൊണ്ടാക്കുന്നു. നമ്മൾ തീരുമാനിക്കുന്നത് മറ്റെല്ലാവർക്കും ബാധകമാക്കുന്നു. മനുഷ്യൻ മനുഷ്യനെ കേന്ദ്രീകരിച്ചു മാത്രമാണ് ചിന്തിക്കുന്നത്. എല്ലാ നിയമങ്ങളും മനുഷ്യനു വേണ്ടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഭൂഗോളം കറങ്ങുന്നത് മനുഷ്യനുവേണ്ടിയാണെന്നു തീരുമാനിച്ചാണ് നിയമങ്ങൾ സൃഷ്ടിക്കുന്നത്. ഈ ഫിലോസഫി മാറിവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തിങ്കളാഴ്ച പുലർച്ചെ 12.30-നാണ് പൂശാനംപെട്ടിക്ക് സമീപത്തുവച്ച് അരിക്കൊമ്പനെ മയക്കുവെടിവച്ചത്. 1988-ൽ നിലവിൽവന്ന കടുവാ സങ്കേതമാണ് കളക്കാട് മുണ്ടൻതുറൈ. തിരുനൽവേലിയിൽ നിന്നും ഏകദേശം 45 കിലോമീറ്റർ യാത്രയുണ്ട് ഇങ്ങോട്ടേക്ക്. അതിനിടെ, മയക്കുവെടിയേറ്റ ആന പൂർണ ആരോഗ്യവാനാണെന്നാണ് തമിഴ്‌നാട് വനംവകുപ്പ് അധികൃതർ പറയുന്നത്.

ആരോഗ്യപരിശോധനയ്ക്ക് ശേഷം അരിക്കൊമ്പനെ ആനിമൽ ആംബുലൻസിൽ കയറ്റി യാത്ര തുടങ്ങി. ക്ഷീണിതനായ ആനക്ക് ബൂസ്റ്റർ ഡോസ് നൽകിയിട്ടുണ്ട്. രണ്ടുഡോസ് മയക്കുവെടിയാണ് അരിക്കൊമ്പന് നൽകിയത്. ഡോക്ടർമാരടങ്ങുന്ന സംഘവും ആനക്കൊപ്പമുണ്ട്. അരിക്കൊമ്പന്റെ തുമ്പിക്കൈയിലും പരിക്കേറ്റിട്ടുണ്ട്. തമിഴ്‌നാട്ടിൽ ജനവാസമേഖലയിലിറങ്ങിയ അരിക്കൊമ്പനെ വീണ്ടും തിങ്കളാഴ്ച പുലർച്ചയോടെയായിരുന്നു മയക്കുവെടി വെച്ചത്. തേനി ജില്ലയിലെ പൂശാനം പെട്ടിക്ക് സമീപത്ത് വെച്ച് പുലർച്ചെ തമിഴ്‌നാട് വനം വകുപ്പ് ആണ് ആനയെ മയക്കുവെടി വെച്ചത്.

മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെയാണ് ആനയെ വാഹനത്തിലേക്ക് കയറ്റിയത്. വളരെ രഹസ്യമായാണ് തമിഴ്‌നാടിന്റെ അരിക്കൊമ്പൻ മിഷൻ പൂർത്തിയാക്കിയത്. കഴിഞ്ഞ കുറഞ്ഞ് ദിവസമായി ഷൺമുഖ നദീതീരത്തെ വനമേഖലയിലായിരുന്നു അരിക്കൊമ്പൻ ഉണ്ടായിരുന്നത്. ഇന്ന് പുലർച്ചയോടെയാണ് ആന ജനവാസമേഖലയിൽ ഇറങ്ങിയത്. അരിക്കൊമ്പൻ ജനവാസമേഖലയിലിറങ്ങുന്നത് കുറച്ച് ദിവസമാണ് തമിഴ്‌നാട് സർക്കാർ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ജനവാസ മേഖലയിലേക്ക് ഇറങ്ങാൻ സാധ്യതയുള്ളതിനാൽ കമ്പം പുതുപ്പെട്ടി, കെകെ പെട്ടി ഗൂഡല്ലൂർ തുടങ്ങിയ മുൻസിപ്പാലിറ്റിയിൽ നേരത്തെ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. കമ്പത്ത് അരിക്കൊമ്പൻ വലിയ നാശനഷ്ടമാണ് സൃഷ്ടിച്ചത്. ആന തട്ടിയിട്ട ബൈക്ക് യാത്രക്കാരൻ മരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അരിക്കൊമ്പൻ ജനവാസമേഖലയിൽ ഇറങ്ങിയാലുടൻ മയക്കുവെടി വെക്കാൻ തമിഴ്‌നാട് വനംവകുപ്പ് തീരുമാനിച്ചത്. ഇതിനെ തുടർന്ന് അരിക്കൊമ്പനെ ഉദ്യോഗസ്ഥർ നിരീക്ഷിച്ചുവരികയായിരുന്നു.

കമ്പത്ത് അരിക്കൊമ്പന്റെ പരാക്രമത്തിൽ ഒരാൾ മരിച്ച സാഹചര്യവും ഉണ്ടായിരുന്നു. ആനയെക്കണ്ട് വാഹനം വെട്ടിക്കുന്നതിനിടെ വീണ് പരിക്കേറ്റു. എന്നിട്ടും പ്രാണരക്ഷാർഥം ഓടിമാറി. ഇയാളുടെ ബൈക്ക് കൊമ്പൻ ചവിട്ടിത്തകർത്തു. ഈ യുവാവാണ് പിന്നീട് മരിച്ചത്. ഇടവഴിയിലൂടെ വേഗത്തിൽ ഓടിയ അരിക്കൊമ്പൻ തടസ്സമായി നിന്ന ഓട്ടോറിക്ഷ കൊമ്പിൽ തൂക്കി അഴുക്കുചാലിന് സമീപത്തേക്ക് എറിഞ്ഞു. ശേഷം സമീപത്തെ മുനിസിപ്പാലിറ്റി സ്‌കൂളിലെത്തിയ ആന സ്‌കൂളിലെ ജലസംഭരണി തകർത്തു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനത്തിനും ഇതിനിടെ കേടുപാടുകൾ വരുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP