കുട്ടികൾക്ക് ജങ്ക് ഫുഡുകൾ വാങ്ങിക്കൊടുക്കുന്നത് അവരുടെ വാശി അകറ്റാനോ വിശപ്പ് അകറ്റാനോ? ജങ്ക് ഫുഡിലെ അഞ്ച് വെളുത്ത വിഷങ്ങൾ ഇവയൊക്കെയാണ്; ജങ്ക് ഫുഡ് കഴിക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ അറിഞ്ഞിരിക്കാം; യാതൊരു ഗുണമോ പോഷകമോ ഇല്ലാത്ത ജങ്ക് ഫുഡുകൾ നൽകുന്നതിലൂടെ കുട്ടികളോട് ചെയ്യുന്നത് വലിയൊരു തെറ്റ്; ആവിയിൽ വേവിച്ച നാടൻ പലഹാരങ്ങൾ കഴിച്ച് വളരട്ടെ നമ്മുടെ പുതു തലമുറ; ജങ്ക് ഫുഡ് സംസ്ക്കാരത്തിന് എതിരെയുള്ള ബോധവത്കരണം വീടുകളിൽ നിന്ന് വേണം തുടങ്ങാൻ
സുവർണ പിഎസ്
കൊച്ചി; കുട്ടികളുടെ വാശിക്ക് മുന്നിൽ അവർ ആവശ്യപ്പെടുന്ന എന്ത് തരം ഫുഡും വാങ്ങിക്കൊടുത്ത് അവരെ ആശ്വസിപ്പിക്കാനും, സ്വന്തം സമയം ലാഭിക്കാനും ശ്രമിക്കുന്ന മാതാപിതാക്കൾ കുറച്ച് കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. എന്തിന് വേണ്ടിയാണ് നിങ്ങൾ നിങ്ങളുടെ മക്കൾക്ക് ആവശ്യാനുസരണം ജങ്ക് ഫുഡുകൾ വാങ്ങിക്കൊടുക്കുന്നത്. അവരുടെ വാശി അകറ്റാനോ, അതോ വിശപ്പകറ്റാനോ. വിശപ്പ് അകറ്റാനാണെന്ന് ആണ് മറുപടിയെങ്കിൽ അങ്ങനെ വിശപ്പ് മാത്രം അകറ്റാനാണോ നിങ്ങൾ നിങ്ങളുടെ മക്കൾക്ക് ഭക്ഷണം കൊടുക്കുന്നതെന്ന് തിരിച്ച് ചോദിക്കേണ്ടിവരും. യാതൊരു ഗുണമോ പോഷകമോ ഇല്ലാത്ത ഇത്തരം ജങ്ക് ഫുഡുകൾ നൽകുന്നതിലൂടെ നിങ്ങൾ വലിയൊരു തെറ്റാണ് മക്കളോട് ചെയ്യുന്നത്.
യാതൊരു ഗുണങ്ങളും ലഭിക്കുന്നില്ല എന്ന് മാത്രമല്ല മറിച്ച് പല ശാരീരിക പ്രശ്നങ്ങളും ഇത്തരം ഭക്ഷണ രീതികളിൽ നിന്ന് ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ കുട്ടികൾക്ക് പോഷകമൂല്യങ്ങൾ കുറഞ്ഞതും കലോറി കൂടുതലുമുള്ള ഭക്ഷണം കൊടുക്കാതെയിരിക്കുക. പണ്ട് മുതലേ ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കണമെന്ന വാദങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇതുവരെയും അതൊന്നും പ്രാവർത്തികമാക്കിയിട്ടില്ല ആരും. എന്നാൽ ഇപ്പോൾ കർശനമായി സ്ക്കൂളിലും പരിസരങ്ങളിലുമുള്ള ജങ്ക് ഫുഡ് നിരോധനത്തിലൂടെ ഇത്തരം ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിന് തുടക്കം കുറിക്കുകയാണ് കേന്ദ്ര സർക്കാർ.
സ്കൂളുകളിലും പരിസരത്തും ജങ്ക് ഫുഡ് പരസ്യവും വിൽപ്പനയും വേണ്ടെന്ന ദേശീയ ഭക്ഷ്യസുരക്ഷാ അഥോറിറ്റിയുടെ നിയമം സ്കൂൾ കാന്റീനുകൾക്കും ഹോസ്റ്റലുകൾക്കുമെല്ലാം ബാധകമാവും. അതുകൊണ്ട് തന്നെ ഇനി കർശനമായും ഇത്തരം ഭക്ഷണങ്ങൾക്ക് നിരോധനം ഉണ്ടാവും. കാരണം ബർഗറും, പീത്സയും, പഫ്സും, ഫ്രഞ്ച് ഫ്രൈയുമൊന്നും കുട്ടികൾക്ക് അത്ര നല്ലതല്ല. അവർ ആവിയിൽ വേവിച്ച നല്ല നാടൻ ഭക്ഷണങ്ങൾ കഴിച്ച് തന്നെ വളരട്ടെ. ഇനി സ്ഥിരമായി നമ്മൾ കുട്ടികൾക്ക് വാങ്ങി നൽകുന്ന ജങ്ക് ഫുഡ്ഡ് ഐറ്റങ്ങൾ യഥാർത്ഥത്തിൽ എന്തെല്ലാം ഗുണങ്ങളാണ് കുട്ടികൾക്ക് നൽകുന്നതെന്ന് അറിയാം.
ഒരു ബർഗർ കഴിക്കുമ്പോൾ അതിൽ നിന്ന് 500-600 കാലറിയാണ് ലഭിക്കുന്നത്. അതായത് രാവിലെ മുതൽ പറമ്പിൽ കിളയ്ക്കുന്നവർക്ക് ആവശ്യമായ കാലറി. അതുകൊണ്ട് തന്നെ ബർഗർ കഴിച്ച് ക്ലാസിൽ അടങ്ങിയിരിക്കുന്ന കുട്ടികൾക്ക് ഭാവിയിൽ ചൈൽഡ് ഡയബറ്റിസ് പോലുള്ള രോഗങ്ങൾ വന്നേക്കാം. വിദഗ്ദ്ധർ തന്നെയാണ് ഈ കാര്യം വ്യക്തമാക്കുന്നതും. മൈത കൊണ്ടുണ്ടാക്കിയ വൈറ്റ് ബ്രെഡിൽ സിംഗിൾ കാർബോഹൈഡ്രേറ്റ് മാത്രമാണ് ഉള്ളത്. വിറ്റാമിനുകളോ, മിനറലുകളോ, പ്രോട്ടീനോ ഇല്ല. അതുകൊണ്ട് ഇത്തരം ഭക്ഷണം കഴിച്ചിട്ട് കുട്ടികൾ ക്ലാസിൽ ഇരിക്കുമ്പോൾ കാലറി കത്താൻ അവസരം ലഭിക്കുന്നില്ല, ഇവ അമിത കൊഴുപ്പായി കോശങ്ങളിൽ അടിഞ്ഞ് കൂടും.
പീത്സ, ഫ്രെഞ്ച് ഫ്രൈസ്, പഫ്സ് പോലുള്ള ആഹാര സാധനങ്ങളും ഇതുപോലെയുള്ള ദോഷങ്ങളെ ഉണ്ടാക്കൂ. അതിനാൽ ഇതുപോലെയുള്ള ഭക്ഷണ രീതികൾ ഒഴിവാക്കുന്നതായിരിക്കും കുട്ടികളുടെ ആരോഗ്യത്തിന് നല്ലത്. കാരണം ദഹനപ്രക്രീയയെ മന്ദീഭവിപ്പിക്കുന്ന വിരുദ്ധാഹാരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണ് ജങ്ക് ഫുഡ്ഡുകൾ. ജങ്ക് ഫുഡ് എന്ന് പറയുന്ന അഞ്ച് വെളുത്ത വിഷങ്ങൾ അതെതെല്ലാമാണെന്ന് അറിഞ്ഞിരിക്കണം. വൈറ്റ് ബ്രെഡ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മൈത, പായ്ക്കറ്റ് സൂപ്പിലും ന്യൂഡിൽസിലും പൊട്ടറ്റോ ഫ്രൈയിലും മറ്റും ഉപയോഗിക്കുന്ന റിഫൈൻഡ് ഉപ്പ്, പായ്ക്കറ്റുകളിലെ പാലുൽപന്നങ്ങൾ, ചോക്കലേറ്റിലും മിഠായികളിലും ഉപയോഗിക്കുന്ന റിഫൈൻഡ് പഞ്ചസാര, തവിട് കളഞ്ഞ വെളുത്ത അരി എന്നിവയാണ് മേൽ പറഞ്ഞ അഞ്ച് വിഷങ്ങൾ
അതുകൊണ്ട് തന്നെ ജങ്ക് ഫുഡ്ഡുകൾക്ക് പകരം നാടൻ പലഹാരങ്ങളിലേക്ക് മടങ്ങുകയാണ് ഉത്തമം. കുട്ടികളുടെ സ്നാക്സ് ബോക്സിൽ ഇത്തരം പലഹാരങ്ങൾ ഉൾപ്പെടുത്താം. കപ്പലണ്ടിയും ശർക്കരയും ചേരുന്ന കപ്പലണ്ടി മിട്ടായികൾ കുട്ടികൾക്ക് ആവശ്യമുള്ള പോഷകങ്ങൾ നൽകുന്നുണ്ട്. ഇതിന് പുറമേ ചമ്പാവരി അരികൊണ്ടുള്ള കൊഴുക്കട്ട , ഗോതമ്പുണ്ട, സുഖിയൻ, എള്ളുണ്ട, ഇലയട, ആവിയിൽ പുഴുങ്ങിയ പലഹാരങ്ങൾ , ഡ്രൈ ഫ്രൂട്ട്സ് തുടങ്ങിയവയും കുട്ടികൾക്ക് കൊടുത്ത് വിടാം. ബ്രോയിലർ കോഴികൾക്ക് പകരം നാടൻ കോഴിയിറച്ചിയാണ് നല്ലത്. ചെറിയ മീനുകൾ കുട്ടികളുടെ ഓർമ്മ ശക്തി വർദ്ധിപ്പിക്കാൻ ഉചിതമാണ്. എല്ലാത്തരം ഭക്ഷണത്തിനും ഒപ്പം നല്ലപോലെ പച്ചക്കറികളും, ഇലക്കറികളും ചേർക്കാൻ മറക്കരുത്. ഇത്തരം ഭക്ഷണ രീതികളിലൂടെ ഒരുപരിതി വരെ കുട്ടികളെ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് അകറ്റി നിർത്താൻ സഹായിക്കും. ഇതെല്ലാം കണക്കിലെടുത്താണ് കേന്ദ്ര സർക്കാരിന്റെ ഉത്തരവ് വന്നിരിക്കുന്നത്.
ജങ്ക് ഫുഡുകൾ നിരോധിക്കണമെന്ന ഉത്തരവിൽ ജങ്ക് ഫുഡുകൾ ലഭിക്കുന്ന കടകൾ സ്കൂളിന്റെ 50 മീറ്റർ ചുറ്റളവിൽ പാടില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ നഗരത്തിലെ ഒട്ടുമിക്ക സ്കൂളുകളുടെ മുന്നിലും ജങ്ക് ഫുഡ് ലഭിക്കുന്ന നിരവധി കടകൾ ഉണ്ട് എന്നതാണ് യാഥാർത്ഥ്യം. ഈ കടകളിൽ നിന്നെല്ലാം ഇത്തരം ഭക്ഷണം ഒഴിവാക്കണം. അതേസമയം കുട്ടികൾ തന്നെയാണ് കടക്കാരുടെ പ്രധാന ഉപഭോക്താക്കൾ . എന്നാൽ ജങ്ക് ഫുഡുകൾ കടകളിൽ നിന്ന് മാത്രം ഒഴിവാക്കിയിട്ട് കാര്യമില്ല പകരം ജങ്ക് ഫുഡ് സംസ്ക്കാരത്തിന് എതിരെയുള്ള ബോധവത്കരണം വീടുകളിൽ നിന്ന് വേണം തുടങ്ങാൻ. എങ്കിൽ മാത്രമേ ഇത്തരം സംസ്ക്കാരങ്ങൾക്ക് മാറ്റമുണ്ടാവൂ.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍