ഒടുവിൽ അഭിമന്യുവിന്റെ ജൂലി ടീച്ചറെത്തി... അഭിയുടെ വീട് കാണാൻ; നിയന്ത്രിക്കാനാവാതെ അഭിയുടെ അമ്മ ഭൂപതി കരഞ്ഞപ്പോൾ.. അമ്മേ, മാപ്പ്.. എന്ന ഒറ്റവാക്കിൽ ആശ്വസിപ്പിക്കൽ ഒതുക്കി ടീച്ചർ; അഭിയുടെ പഴയ ആ ഫിസിക്സ് നോട്ടിൽ രണ്ടു വാക്ക് കുറിച്ചിടാൻ തുനിഞ്ഞപ്പോൾ 'അഭിമന്യു എനിക്ക്... എന്നെഴുതിയ ശേഷം വാക്കുകൾ മുറിഞ്ഞു; അകാലത്തിൽ പൊലിഞ്ഞ വിദ്യാർത്ഥിയെ ഓർത്ത് പൊട്ടിക്കരഞ്ഞ് മഹാരാജാസിലെ അദ്ധ്യാപിക: വികാര നിർഭരമായ ഒരു കൂടിക്കാഴ്ച്ച
മറുനാടൻ മലയാളി ബ്യൂറോ
മുന്നാർ: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിനെ ശരിക്കും കരയിച്ചിട്ടുണ്ട്. അദ്ധ്യാപകർക്കും സഹപാഠികൾക്കും ഒരുപോലെ പ്രിയങ്കരനായ വിദ്യാർത്ഥിയുടെ മരണവാർത്ത കാമ്പസിനെ നടുക്കുന്നതായിരുന്നു. രസതന്ത്രം രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു അഭിമന്യുവെങ്കിലും കാമ്പസിൽ അത്രയ്ക്ക് സജീവമായ വ്യക്തിയായിരുന്നു. അദ്ധ്യാപകരുടെ പോലും കണ്ണിലുണ്ണിയായിരുന്ന അഭിമന്യു. രസതന്ത്രത്തിലെ അദ്ധ്യാപികയും എൻഎസ്എസിന്റ ചുമതലയുമുള്ള ജൂലി ടീച്ചർ അഭിമന്യുവുമായി വളരെ അടുത്ത സൗഹൃദം പുലർത്തിയിരുന്നു.
അഭിമന്യുവിന്റെ വിയോഗത്തിന്റെ വേദനയിൽ അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കവേ പൊട്ടിക്കരഞ്ഞു ജൂലി ടീച്ചറെ സൈബർ ലോകവും ശ്രദ്ധിച്ചിരുന്നു. പ്രിയ വിദ്യാർത്ഥിയുടെ വിയോഗം കടുത്ത ആഘാതമാണ് ടീച്ചറിൽ ഉണ്ടാക്കിയത്. അഭിമന്യുവിനെ അനുമസ്മരിച്ചു കൊണ്ടി ജൂലിടീച്ചർ ഫേസ്ബുക്കിൽ എഴുതിയ ഫേസ്ബുക്ക് പോസ്റ്റും സൈബർ ലോകത്തും വൈറലായിരുന്നു. പ്രിയ വിദ്യാർത്ഥിയുടെ വട്ടവടയിലെ വീട്ടിൽ ടീച്ചർ എത്തിയപ്പോഴും സൈബർ ലോകത്ത് അത് പ്രിയപ്പെട്ട വാർത്തയായി. അഭിയുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ എത്തിയ ജൂലി മിസ്സ് ഒടുവിൽ ദുഃഖം നിയന്ത്രിക്കാവാനാതെ പൊട്ടിക്കരഞ്ഞു.
സഹ അദ്ധ്യാപകർക്കൊപ്പമാണ് ജൂലി ടീച്ചർ വട്ടവടയിലെ വീട്ടിൽ എത്തിയത്. അമ്മ ഭൂപതിയെയും അച്ഛൻ മനോഹരനെയും കണ്ട് സംസാരിച്ച ടീച്ചർക്ക് അവരെ ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടിയില്ല. ടീച്ചറെ കണ്ട അമ്മ പൊട്ടിക്കരഞ്ഞപ്പോൾ ആശ്വസിപ്പിക്കാൻ അമ്മേ, മാപ്പ് എന്നു ഒറ്റവാക്കുകൊണ്ട് ടീച്ചർ അഭിപ്രായം ഒതുക്കി. അഭിമന്യുവിന്റെ വീട്ടിലെ പഴയ സ്കൂൾ ചിത്രം അടക്കം നോക്കിക്കണ്ട ടീച്ചർ അഭിയുടെ പഴയ ഫിസിക്സ് നോട്ടുബുക്കിൽ രണ്ടുവാക്ക് അവനെ കുറിച്ച് കുറിച്ചിടാനും തുനിഞ്ഞു. എന്നാൽ, ഒരു നിമിഷം അഭിയുടെ ഓർമ്മകൾ വീണ്ടും എത്തിയതോടെ അവർ വികാരാധീനയായി.
നിമിഷങ്ങളോളം ഒരു വാക്കു പോലും എഴുതാനാവാതെ ജൂലി ടീച്ചർ പൊട്ടിക്കരയുകയായിരുന്നു... എഴുതിത്ത്തുടങ്ങിയപ്പോളാകട്ടെ 'അഭിമന്യു എനിക്ക്.. എന്നു പറഞ്ഞ് വാക്കുകൾ മുറിഞ്ഞു. വീണ്ടും നിയന്ത്രണം വിട്ട ടീച്ചറെ ആശ്വസിപ്പിക്കാൻ കൂടെയുള്ള അദ്ധ്യാപികമാർ തന്നെ പാടുപേടേണ്ടി വന്നു. അദ്ധ്യാപകർ മാതാപിതാക്കളെ കണ്ടപ്പോഴാണ് കൊലയാളികളെ പിടികൂടാൻ വൈകുന്നതിലെ ആശങ്ക പിതാവ് മനോഹരൻ പങ്കുവെച്ചതും. മുരളി സാറും ജൂലി ടീച്ചറും അടങ്ങുന്ന ഇടതു അദ്ധ്യാപക സംഘത്തോട് വേണ്ടി വന്നാൽ മരണം വരെ നിരാഹാരം കിടക്കുമെന്നും പിതാവ് പറയുന്നത്.
അനുസ്മരണ വേദിയിലും അഭിമന്യുവിനെ ഓർത്ത് ജൂലി ടീച്ചർ പൊട്ടിക്കരയുകയായിരുന്നു. എൻ എസ് എസിന്റെയും വാളന്റിയർ സെക്രട്ടറിയായിരുന്ന അഭിമന്യു. കോളേജിലെ എന്ത് കാര്യത്തിനും ഓടിഎത്തുന്ന കുട്ടിയായിരുന്നു അഭിമന്യുവെന്ന് ജൂലി ടീച്ചർ പറഞ്ഞു. കഴിഞ്ഞ ആഴ്ച കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച റിഫ്രഷ്മെന്റ് കോഴ്സിന്റെ സംഘാടനത്തിലും അഭിമന്യു തന്നെയായിരുന്നു മുന്നിലുണ്ടായിരുന്നത്. ഫ്ളെകസുകൾ കെട്ടിവെക്കാൻ മുതൽ പരിപാടി കഴിഞ്ഞ് എല്ലാമൊതുക്കിവെക്കാൻ വരെ അഭിമന്യുവായിരുന്നു മുന്നിൽ. ഒന്നാം വർഷ പ്രാക്ടിക്കലിന്റെ മോഡൽ പരീക്ഷക്കിടക്കായിരുന്നു അഭിമന്യു പരിപാടിക്കായി ഓടിനടന്നത്- ജൂലി ടീച്ചർ പറഞ്ഞു.
കോളേജിൽ ആരെങ്കിലും രക്തം ആവശ്യമുണ്ടെന്ന് പറഞ്ഞ് എത്തുമ്പോൾ അതിനുവേണ്ടിയും ഓടി നടന്നത് അഭിമന്യുവായിരുന്നു. ഇന്നലെ പ്രാക്ടിക്കൽ പരീക്ഷക്കുവേണ്ടിയാണ് തലേ ദിവസം രാത്രി തന്നെ അവൻ ഇഡുക്കിയിൽ നിന്നും വന്നത്, പക്ഷെ... ജൂലി ടീച്ചർക്കും തൊണ്ട ഇടറി. സ്കൂൾ തലത്തിലും പ്രാദേശിക തലത്തിലുമുള്ള പ്രസംഗ മത്സരങ്ങളിൽ വിജയിയായിരുന്ന അഭിമന്യു മികച്ച ഒരു സംഘാടകനായിരുന്നുവെന്ന് ഹിസ്റ്ററി വിഭാഗം അദ്ധ്യാപകൻ സന്തോഷ് ടി വർഗീസും പറഞ്ഞു.
മഹാരാജാസ് കോളേജിലെ അസിസ്റ്റന്റ് പ്രഫസർ ജൂലി എഴുതുന്നു അഭിയെ കുറിച്ച് മുമ്പ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു:
അഭിമന്യു എനിക്ക് ആരായിരുന്നു ....അറിയില്ല ....ഓരോ ദിവസവും കഴിയും തോറും നെഞ്ചിലെ ഭാരം കൂടുന്നതല്ലാതെ... അവന്റെ അച്ഛനും അമ്മയ്ക്കും നഷ്ടപെട്ടത് പോലെ ആവില്ല ആർക്കും, അവരുടെ ദുഃഖത്തിന്റെ ഏഴയലത്തു വരില്ല നമ്മുടെ ദുഃഖം എന്നൊക്കെ കുട്ടികളോട് പറഞ്ഞെങ്കിലും ... അറിയില്ല എനിക്ക് അവൻ എന്റെ ആരൊക്കെ ആയിരുന്നോ ...ഭാരം കുറയുന്നില്ല്ലല്ലോ...ഈശ്വരാ....ഡിഗ്രി ഒന്നാം വർഷക്കാരൻ അതായത് പതിനെട്ടു വയസിൽ മുടി നരച്ചൊരു പയ്യൻ അങ്ങനെ ആണ് ആദ്യം ഞാൻ അവനെ ശ്രദ്ധിക്കുന്നത്... എസ് എഫ് ഐ യുടെ കൊടിയുമായി ഏറ്റവും മുൻപിൽ വളരെ ആത്മാർഥമായി മുഷ്ട്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചു പോയപ്പോഴാണ് പിന്നെ കാണുന്നത്...
ഫ്രഷേഴ്സ് ഡേ യിൽ ഒരു സ്റ്റേജ് ഫിയറും ഇല്ലാതെ ഡാൻസ് കളിക്കുമ്പോഴാണ് ഇവൻ ആള് കൊള്ളാലോ എന്ന് തോന്നിയത്... എൻ. എസ് എസ് ആപ്പ്ലിക്കേഷൻ പരിശോധിക്കുമ്പോള് ഇവനെ എടുക്കണോ മിസ്സ് എന്ന് ആരോ ചോദിച്ചത് ഞാനോർക്കുന്നു...പിന്നോക്ക സമുദായത്തിന്നായതു കൊണ്ട് അവനെ ഉൾപ്പെടുത്തണമെന്ന് എന്റെ മനസ് പറഞ്ഞു. ആദ്യമൊന്നും റെഗുലർ ആയി എൻ എസ് എസ് പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നില്ലാരുന്നു...ഇനി വന്നില്ലെങ്കിൽ ഒഴിവാക്കി താല്പര്യത്തോടെ നിൽക്കുന്ന മറ്റു കുട്ടികളെ ഉൾപ്പെടുത്തുമെന്ന് ഞാൻ അവനോട് പറഞ്ഞു...
എൻ എസ്സ് എസ്സിൽ ചേർന്നാൽ അറ്റന്റൻസും മാർക്കും കിട്ടുമെന്നാണ് അവനോടു ആരൊക്കെയോ പറഞ്ഞു കൊടുത്തിരുന്നത്...എൻ എസ് എസ് എന്താണെന്ന് മിസ് ഇപ്പൊ പറഞ്ഞപ്പോഴാണ് എനിക്ക് മനസിലായത് പാവപ്പെട്ടവർക്ക് വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യാൻ ഇനി മുതൽ ഞാൻ ഉണ്ടാവും മിസ് എന്നെ വിളിച്ചാൽ മതിയെന്നൊക്കെ പറയുമ്പോൾ അത് വെറും വാക്കല്ലായെന്ന്നും അവന്റെ ആത്മാർഥതയും സ്നേഹവും ഞാൻ തിരിച്ചറിയുകയായിരുന്നു...
പിന്നെ എന്തിനും ഞാൻ അവനെ വിളിക്കുമാരുന്നു ...ഫോണിൽ വിളിച്ചുടനെ കാര്യം എന്താണ് എന്ന് കേൾക്കാൻ നിൽക്കാതെ മിസ് എവിടുണ്ട് ഞാൻ വരാമെന്നു പറഞ്ഞു എന്നെ കാണാനെത്തുമായിരുന്നു .....പറയുന്ന കാര്യങ്ങൾ തികച്ചും ആത്മാർഥതയോടെ ചെയ്തു തരും...
എന്നെ കാണുമ്പോൾ ആദ്യം ഒളിക്കുന്ന കുട്ടികളുണ്ട് എന്തെങ്കിലും പണി ഏൽപ്പിച്ചാലോ എന്ന് കരുതിയിട്ടു...
അവിടെ അഭിമന്യു വ്യത്യസ്തനായിരുന്നു ...
എവിടെ വച്ച് കണ്ടാലും മുൻപിലേക്ക് വരും എന്തെങ്കിലും വിശേഷം ചോദിക്കും...നമുക്ക് കോളേജിൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് പറയും...ഹോസ്റ്റൽ ബുദ്ധിമുട്ടുകളായിരുന്നു എപ്പോഴും പറഞ്ഞിരുന്നത് ..മിസ്സന് എന്തെങ്കിലും ഈ വിഷയത്തിൽ ചെയ്യാൻ പറ്റുവോ എന്ന് എപ്പോഴും ചോദിക്കുമായിരുന്നു ... മറ്റുള്ളവരെ നന്നായി കെയർ ചെയ്യുന്നവനായിരുന്നു...പ്രായത്തിൽ കവിഞ്ഞ പക്വതയോടെ കാര്യങ്ങളെ വീക്ഷിച്ചിരുന്നു...കൂടെയുള്ള പെൺകുട്ടികളെ കുറിച്ച് എപ്പോഴും ഒരു കരുതൽ ആയിരുന്നു....
ഈ മെയ് മാസത്തിൽ ഒരു ദിവസം ഏകദേശം ഒന്ന് രണ്ടു മണിക്കൂർ എന്റെടത്തു നിന്ന് കുറെ സംസാരിച്ചു...മൊബൈലിൽ കുറെ ഫോട്ടോസ് വീഡിയോസ് ഒക്കെ കാണിച്ചു തന്നു അതൊക്കെ ഫ്രണ്ട്സന്റെ ആരുന്നു... മിസ് ഇനി എന്താ പരിപാടിഎന്ന് ചോദിച്ചപ്പോ കൂടെയുള്ള ടീച്ചേഴ്സ് ഒത്തു കൊടൈക്കനാലിൽ പോകുന്ന കാര്യം പറഞ്ഞപ്പോ അവന്റെ മുഖത്തെ സന്തോഷം കാണണമായിരുന്നു ...മിസിനു റിലാക്സ് ചെയ്യലോ ,ടൂർ അടിപൊളി ഫോട്ടോസ് ഒക്കെ ആയിട്ട് മിസ് ഓ.ജി. ആക്കും...
(ഓ.ജി. അവന്റെ മാത്രം ഭാഷ ആയിരുന്നു..എന്താ അതിന്റെ അർഥം എന്ന് പലവെട്ടും ചോദിച്ചിട്ടും പറഞ്ഞിട്ടില്ല ...അടിപൊളി എന്നോ മറ്റോ ആണ് അതിന്റെ അർഥം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് ) ... വെക്കേഷന് ലുലു കൺവെൻഷൻ സെന്ററിൽ പ്ലംബിങ് വർക്കിന് പോകാൻ ഇരുന്നവനോടാണ് ഞാൻ ടൂർ പോകുന്ന കഥയൊക്കെ പറഞ്ഞത്...കഷ്ടം ...പക്ഷെ ഇപ്പൊ ഓർക്കുമ്പോ.... ഞാനതു പറയുമ്പോ അവന്റെയ് മുഖത്തു നിരാശയോ വിഷമമോ ഒന്നും കണ്ടില്ല നിറഞ്ഞ സന്തോഷമാരുന്നു ... മറ്റുള്ളവരുടെ സന്തോഷം അവന്റെ സന്തോഷമായിരുന്നു...
ഈ മലമുകളിലെ കാടിനുള്ളിലെ ഒറ്റമുറി വീട്ടിൽ നിന്ന് നിറയെ സ്വപ്നങ്ങളുമായി മഹാരാജാസ് കോളേജിൽ വന്നത് നിറയെ സൗഹൃദങ്ങളും സ്നേഹവും നേടാനും അത് വഴി അവന്റെ നാടിനു തണലേകാനും... .ഞാൻ ഓർക്കുന്നു ജാതി മത രാഷ്ട്രീയ ഭേദമെന്യേ സൗഹൃദ വലയം സൃഷ്ടിച്ചിരുന്നു...നമ്മുടെ ' വട്ടവട 'എന്ന് പറയുമ്പോൾ സുഹൃത്തുക്കളുടെ മുഖത്തു ചിരിയും സന്തോഷവും... അഭിമന്യു നെ എൻ എസ് എസ് വോളന്റീർ സെക്രട്ടറി ആയി നോമിനേറ്റ് ചെയ്തപ്പോ എല്ലാരും വട്ടവട എന്നും ഓ.ജി.എന്നും പറഞ്ഞു ചിരിച്ചു കൈകൊട്ടിയതു ഞാൻ ഓർക്കുന്നു ....എല്ലാര്ക്കും സമ്മതനായിരുന്നു.. ഈ ചുരുങ്ങിയ കാലത്തിനുള്ളിൽ എങ്ങനെ നിനക്ക് സാധിച്ചു അഭിമന്യു ... നീ ഒരു സംഭവം തന്നെ ആരുന്നു.. നിന്നെ മനസ്സിൽ കണ്ടുകൊണ്ടു വരും വർഷത്തെ പ്രവർത്തനങ്ങൾ ഞാൻ ആലോചിച്ചുകൂട്ടുകയായിരുന്നു...കഴുകന്മാർ നിന്നെ കൊത്തിക്കൊണ്ടു പോകുമെന്ന് അറിഞ്ഞിരുന്നില്ലല്ലോ ... അറിഞ്ഞിരുന്നില്ലല്ലോ മോനെ....
ഫോണിൽ അഭിമന്യു ന്റെ വാട്സാപ്പ് സന്ദേശങ്ങൾ ഇപ്പൊ വായിച്ചു നോക്കുമ്പോ എത്ര സത്യസന്ധനും എത്ര നല്ല മനസിന്റെ ഉടമയുമായിരുന്നു അവൻ .... ഇത്രയും നന്മയുള്ള മകനെ പെറ്റ അമ്മേ നിങ്ങൾക്കു പ്രണാമം. കോഴിക്കോട് നിന്ന് ഒരമ്മ അവർക്കു പിറക്കാതെ പോയ മകനെ ഓർത്തു വിലപിക്കുന്നു...അഭിമന്യുവിനോട്അടുത്ത് പെരുമാറിയ ടീച്ചർ എന്ന നിലയിൽ അവർ എന്നെ കാണാൻ വരുന്നു... അഭി നീ ഒരു മഹാൻ ആയിരുന്നു...എനിക്ക് വാക്കുകൾ കൊണ്ട് നിന്നെ നിർവചിക്കാൻ അറിയില്ല മോനെ...ഒന്നുറപ്പാ എനിക്കും നീ ആരൊക്കെയോ ആയിരുന്നു...
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്