പ്രളയ ശേഷം കേരളത്തിലെ നദികളിൽ അടിഞ്ഞുകൂടിയത് 3.01 കോടി ക്യൂബിക് മീറ്റർ ചെളിയും മാലിന്യവും; ഏറ്റവും ഒന്നാമത് പെരിയാറും; അതിതീവ്രമഴയുടെ ഭീതിയിൽ നിൽക്കുമ്പോഴും കൂസലില്ലാതെ സർക്കാർ; മാലിന്യം നീക്കുന്നതിൽ ഗുരുതര വീഴ്ചയെന്ന് ഹർജി; ഇടപെട്ട് സുപ്രീം കോടതി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കൂമ്പാരമേഘങ്ങൾ കൂടി കാലം തെറ്റി മഴ പെയ്യുകയാണ്. ഇടവപാതി വരാനിരിക്കുന്നു. 2018 ലും 2019ലും പ്രളയമുണ്ടായ കേരളത്തിൽ ഏറ്റവും വലിയ ആശങ്ക അതിന്റെ ആവർത്തനമാണ്. ഒഴുക്ക് തടസ്സപ്പെടുത്തി കേരളത്തിന്റെ പുഴകളിൽ അടിഞ്ഞു കൂടിക്കിടക്കുന്നത് മൂന്നുകോടി ക്യുബിക് മീറ്റർ മാലിന്യവും ചെളിയുമാണെന്ന വാർത്ത മുമ്പ് വന്നിരുന്നു. ഇത് എത്ര വലിയ ഭീതിയും, അരക്ഷിതാവസ്ഥയുമാണ് ജനമനസ്സിൽ, സൃഷ്്ടിക്കുന്നത് എന്നതിന്റെ മികച്ച ഉദാഹരണമാണ് സുപ്രീംകോടതി വരെ എത്തിയ ഹർജി. നദികളിലും, അണക്കെട്ടുകളിലും നിന്നും മറ്റും മാലിന്യം നീക്കുന്നതിൽ, സർക്കാർ വരുത്തുന്ന വീഴ്ച ചൂണ്ടികാട്ടി സാബു സ്റ്റീഫൻ നൽകിയ ഹർജിയിൽ സുപ്രീം കോടതി ഇടപെട്ടിരിക്കുകയാണ്. മറുപടി ഫയൽ ചെയ്യാൻ സംസ്ഥാന സർക്കാരിന് കോടതി ഉത്തരവ് നൽകി. കോടതി അവധി കഴിഞ്ഞ് തുറക്കുമ്പോൾ വീണ്ടും കേസ് പരിഗണിക്കും.
2018, 2019 വർഷങ്ങളിൽ സംസ്ഥാനം നേരിട്ട പ്രളയത്തിൽ 44 പുഴകളിലായി അടിഞ്ഞുകൂടിയതാണ് ചെളിയും എക്കലും മറ്റു മാലിന്യവും ആണ്. സർക്കാർ ഓരോ നദികളുടെയും ചുമതല അതത് ജലസേചനവകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർമാർക്ക് നൽകി നടത്തിയ പ്രാഥമിക പഠനത്തിലാണ് കണക്കുകൾ കണ്ടെത്തിയത്. ഇത്തരത്തിൽ 3.01 കോടി ക്യുബിക് മീറ്റർ ചെളിയും മാലിന്യവുമാണ് കേരളത്തിലെ നദികളിൽ നിന്ന് നീക്കേണ്ടത്.
മാർച്ചുവരെ 78,359.391 ക്യുബിക് മീറ്റർ മാലിന്യം നീക്കം ചെയ്തപ്പോഴും മൂന്നുകോടിയിലധികം ക്യുബിക് മീറ്റർ മാലിന്യം ബാക്കിയുണ്ട്. 18,52,674.33 ക്യൂബിക് മീറ്റർ ചെളിയും പാഴ് വസ്തുക്കളും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നീക്കം ചെയ്യുമെന്ന് പറയുന്നു. 44 നദികളിൽ 1.83 കോടി ക്യുബിക് മീറ്റർ ചെളിയും മാലിന്യവുമുള്ള പെരിയാറാണ് ഒന്നാമത്.ഇതിൽനിന്ന് മാലിന്യമൊന്നും നീക്കംചെയ്തിട്ടില്ല.
മണിമലയാറിൽ 28.76 ലക്ഷം ക്യുബിക് മീറ്റർ, മീനച്ചിലാറിൽ 15.22 ലക്ഷം ക്യുബിക് മീറ്റർ, പമ്പ 13.21 ലക്ഷം ക്യുബിക് മീറ്റർ എന്നിങ്ങനെയാണ് മാലിന്യമുൾപ്പെടെ നീക്കം ചെയ്യാനുള്ളത്. 112 ക്യുബിക് മീറ്റർ മാലിന്യം മാത്രം നീക്കം ചെയ്യാനുള്ള അയിരൂർ പുഴയിലാണ് ഏറ്റവും കുറവ്. ഇത് പൂർണമായും തൊഴിലുറപ്പ് പദ്ധതി പ്രകാരം നീക്കാവുന്നതാണെന്ന് അധികൃതരുടെ പ്രതീക്ഷ.
നദികളിലെയും കൈവഴികളിലെയും അടിഞ്ഞുകൂടിയിട്ടുള്ള മണ്ണ്, ചെളി, എക്കൽ, മാലിന്യം എന്നിവ നീക്കംചെയ്യുന്നതിനുള്ള നടപടികൾ തദ്ദേശസ്വയംഭരണവകുപ്പ്, തൊഴിലുറപ്പ് പദ്ധതി, ജലസേചനവകുപ്പ്, റവന്യൂവകുപ്പ് എന്നിവയുടെ ഏകോപനത്തോടെയും ജനകീയപങ്കാളിത്തത്തോടെയും നടത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട പ്രത്യേകാനുമതി ഹർജിയാണ് ഇപ്പോൾ സുപ്രീം കോടതിയിൽ എത്തിയത്. കഴിഞ്ഞ വർഷം മാർച്ചിൽ, വെറും പത്ര വാർത്തകളുടെ അടിസ്ഥാനത്തിൽ പൊതുതാൽപര്യ ഹർജി പരിഗണിക്കാൻ ആവില്ലെന്ന് കാട്ടി ഹൈക്കോടതി ഡിവിഷൻ ബഞ്ച് റിട്ട് ഹർജി തള്ളിയിരുന്നു. എന്നാൽ, സുപ്രീം കോടതി മറിച്ചുള്ള സമീപനമാണ് സ്വീകരിച്ചത്.
2018 ലെ പ്രളയത്തിൽ, 483 ജീവനുകളാണ് പൊലിഞ്ഞത്. 14.5 ലക്ഷം പേരെ പുനരധിവസിപ്പിക്കേണ്ടി വന്നു. 40,000 കോടിയുടെ നഷ്ടം. 2019 ൽ ഉണ്ടായ പ്രളയത്തിൽ, 181 പേരാണ് മരിച്ചത്. നാശനഷ്ടം ഇതുവരെ കണക്കാക്കിയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. മുമ്പ് നദികളിൽ നിന്നും അണക്കെട്ടുകളിൽ നിന്നും മറ്റും വേനൽ കാലത്ത് കുട്ടികളടക്കം ചേർന്ന് പ്രാദേശികമായി നാട്ടുകാർ മണലും ഏക്കലും മറ്റും നീക്കം ചെയ്തിരുന്നു. അക്കാലത്ത് ഇടവപ്പാതിയിൽ, നദികൾ കരകവിഞ്ഞൊഴുകുകയോ, പ്രളയം ഉണ്ടാവുകയോ ചെയ്തിരുന്നില്ലെന്ന് ഹർജിയിൽ പറയുന്നു. ദരിദ്രർക്ക് വരുമാനം കിട്ടുന്നതിന് പുറമേ, നിർമ്മാണ പ്രവർത്തനങ്ങൾക്ക് മണലും ലഭ്യമായിരുന്നു.
ഇന്ത്യൻ ഭരണഘടനയിലെ മൂന്നാം ഭാഗം 21 ആം അനുഛേദത്തിൽ പ്രതിപാദിക്കുന്ന ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതാണ് സർക്കാരിന്റെ വിവിധ വകുപ്പുകളുടെ അനാസ്ഥ എന്ന് ഹർജിയിൽ ആരോപിക്കുന്നു. ഈ വിഷയത്തിൽ, നിയമസഭയിൽ കെ.ജെ.മാക്സിയുടെ ചോദ്യത്തിന് മറുപടിയായി ജലവിഭവ മന്ത്രി സർക്കാർ സ്വീകരിച്ച നടപടികൾ വ്യക്തമാക്കിയിരുന്നു.
ഈ വർഷം മാർച്ച് 18 ന് നൽകിയ മറുപടിയിൽ പ്രളയം മൂലം അടിഞ്ഞ മാലിന്യം മൂലം നദികളുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടതായി പറഞ്ഞിരുന്നു. ഭാവിയിൽ പ്രളയം ഒഴിവാക്കാൻ ഇവ നീക്കം ചെയ്യേണ്ടത് അത്യാവശ്യമെന്നും, സർക്കാർ ഓരോ നദികളുടെയും ചുമതല അതത് ജലസേചനവകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർമാർക്ക് നൽകി പ്രാഥമിക പഠനം നടത്തിയെന്നും വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ 3.01 കോടി ക്യുബിക് മീറ്റർ ചെളിയും മാലിന്യവുമാണ് കേരളത്തിലെ നദികളിൽനിന്ന് നീക്കാൻ ജലസേചനവകുപ്പ് ലക്ഷ്യമിടുന്നത്. ഏതായാലും സുപ്രീം കോടതി ഇടപെടലോടെ നടപടികൾക്ക് വേഗം കൂടുമെന്നാണ് കരുതേണ്ടത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍