അബുദാബിയിലെ ജോലിക്കിടയിലും നിറഞ്ഞത് കൃഷിക്കാരന്റെ മനസ്സ്; ആഗ്രഹിച്ചത് കൂട്ടുകാരനേയും ചേർത്ത് കോഴി ഫാം തുടങ്ങാൻ; അനുമതിയുടെ കിട്ടിയിട്ടും പ്രമാണി എതിർത്തതോടെ കഷ്ടകാലം തുടങ്ങി; മോഹമുപേക്ഷിച്ച് പശു വളർത്തൽ തുടങ്ങിയത് കൂട്ടുകാരന്റെ ലോൺ ബാധ്യത തീർക്കാൻ; തിരഞ്ഞെടുപ്പ് ഫണ്ട് കൊടുക്കാത്തിന്റെ പ്രതികാരം തീർക്കാൻ കുട്ടിസഖാക്കളെത്തിയതോടെ ബിജു കള്ളക്കേസിൽ അഴിക്കുള്ളിൽ; ഡിവൈഎഫ്ഐയുടെ ക്രൂരത വെളിപ്പെടുത്തി കൊടുമണ്ണുകാരൻ ജോയി പി സാമുവൽ; ആന്തൂരും പാഠമാകുന്നില്ല!
മറുനാടൻ മലയാളി ബ്യൂറോ
ദുബായ് : ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കൾ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയുമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കു പ്രവാസി സംരംഭകന്റെ പരാതി. പത്തനംതിട്ട കൊടുമൺ അങ്ങാടിക്കൽ സൗത്ത് തറയിൽ പുത്തൻവീട്ടിൽ ജോയി പി.സാമുവലാണ് പരാതിക്കാരൻ. അബുദാബിയിൽ അർധസർക്കാർ സ്ഥാപനത്തിൽ ഫിനാൻസ് ഡയറക്ടറാണ് ജോയി പി.സാമുവൽ. തിരഞ്ഞെടുപ്പിന് പിരിവ് ചോദിച്ച് എത്തിയ ചിലർക്ക് അതു നൽകാതിരുന്നതിന് പ്രതികാരമായി ബിസിനസ് പങ്കാളിയെ കള്ളക്കേസിൽ കുടുക്കി ജയിലിലാക്കിയെന്നാണ് ആരോപണം. രണ്ടു ബിരുദാനന്തര ബിരുദവും ട്രോപ്പിക്കൽ ഫാമിങിൽ യോഗ്യതയും നേടിയിട്ടുള്ള മുൻ അദ്ധ്യാപകൻ കൂടിയായ പി.സി. ബിജുവിനെയാണ് കള്ളക്കേസിൽ കുടുക്കി ജയിലിലാക്കിയിരിക്കുന്നതെന്ന് ജോയി പി സാമുവൽ പറയുന്നു. മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പടെയുള്ളവർക്ക് അടുത്തദിവസം പരാതി നൽകുമെന്നും ജോയി അറിയിച്ചു.
ആന്തൂരിൽ സിപിഎമ്മുകാരനായ സാജൻ പാറയിലിന്റെ ആത്മഹത്യയും പാർട്ടി പീഡനത്തിന്റെ ഫലമാണെന്ന ആരോപണം അതിശക്തമാണ്. ഇതോടെ തന്നെ ഇനി പ്രവാസികൾക്ക് ബിസിനസ് തുടങ്ങാൻ പ്രശ്നമൊന്നും വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതൊന്നും നടപ്പാവില്ലെന്ന് വ്യക്തമാകുന്നതാണ് ജോയി പി സാമുവലിന്റെ പരാതി. വലിയ ക്രൂരതയാണ് ജോയിയോടും സുഹൃത്തിനോടും കാണിച്ചു കൂട്ടുന്നത്. മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുമ്പോഴും ജോയി നീതി പ്രതീക്ഷിക്കുന്നില്ല. എങ്കിലും കൂട്ടുകാരന് വേണ്ടി എല്ലാ വാതിലുകളും മുട്ടാനാണ് തീരുമാനം. മനുഷ്യാവകാശ കമ്മീഷനുള്ള പരാതിയും ഇതിന്റെ ഭാഗമാണ്. കോടതിയിൽ നിന്ന് നീതി കിട്ടുമെന്ന് ജോയിക്ക് അറിയാം. എന്നാൽ കസ്റ്റഡി മർദ്ദനത്തിന്റെ ആകുലതകൾ സുഹൃത്തിനുണ്ടാകുമോ എന്നതാണ് ഭയം. പരാതി കിട്ടിയാൽ ഉടൻ എഫ് ഐ ആർ ഇടുന്ന സംവിധാനത്തിലെ പോരായ്മയാണ് ബിജുവിനേയും ജയിൽ പുള്ളിയാക്കുന്നത്.
പത്തനംതിട്ട കൊടുമൺ അങ്ങാടിക്കൽ സൗത്ത് തറയിൽ പുത്തൻവീട്ടിൽ ജോയി പി.സാമുവലാണ് അങ്ങാടിക്കലിൽ ട്രോപ്പിക്കൽ കോഴിഫാം ആരംഭിക്കാൻ ശ്രമിച്ചതാണ് പ്രശ്നത്തിന് കാരണം. ഡിവൈഎഫ് ഐയുടെ സ്വാധീനം കാരണം ഒരു ഫാം തുടങ്ങാൻ സാധിക്കാതിരുന്നപ്പോൾ വീട്ടിൽ പശുവളർത്തൽ ആരംഭിച്ചു. എന്നാൽ അതിൽ പങ്കാളിയാകുകയും നോക്കി നടത്തുകയും ചെയ്തിരുന്ന ബിജുവിനെ കള്ളക്കേസിൽ കുടുക്കിയിരിക്കുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അങ്ങാടിക്കൽ സൊസൈറ്റിയിൽ ഏറ്റവും കൂടുതൽ പാൽ നൽകിയിരുന്നത് തങ്ങളുടെ ഫാമിൽ നിന്നായിരുന്നെന്നും നല്ല രീതിയിൽ പോയിരുന്ന ഫാമിനെ ഇല്ലാതാക്കുന്നതിനാണ് ശ്രമം. മുൻപ് തുടങ്ങാൻ ഉദ്ദേശിച്ചിരുന്ന കോഴിഫാം ഒരു രീതിയിലും ആരംഭിക്കാതിരിക്കുന്നതിനുമാണ് തന്റെ ഫാമിന്റെ പങ്കാളിയും മേൽനോട്ടക്കാരനുമായ ബിജുവിനെ കള്ളക്കേസിൽ അറസ്റ്റു ചെയ്യിച്ചതെന്നും ജോയി ആരോപിക്കുന്നു.
പത്തനംതിട്ടയിൽ മാർക്കറ്റിനു സമീപം കോഴിക്കട നടത്തുന്നുണ്ട് ബിജു. അങ്ങാടിക്കൽ സൗത്തിൽ ബിജുവിന് താമസിക്കാൻ ജോയി നൽകിയിരിക്കുന്ന വീടിന് ഏറെ അകലെ പുരയിടത്തിന്റെ ഒരറ്റത്ത് രാത്രിയിൽ മൂന്നു ചെറുകന്നാസ് സ്പിരിറ്റും വിദേശ മദ്യവും കൊണ്ടുവച്ചിട്ട് എക്സൈസ് സംഘത്തെ വിളിച്ചു കാണിച്ച് ബിജുവിനെ അറസ്റ്റ് ചെയ്യിക്കുകയായിരുന്നെന്ന് ജോയി പരാതിയിൽ പറയുന്നു. 12 കിലോമീറ്റർ അകലെ കടയിലായിരുന്ന ബിജുവിനെ സംഘം വിളിച്ചുകൊണ്ടു വന്ന് അത് കാണിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പുരയിടത്തിന് ചുറ്റുമുണ്ടായിരുന്ന കമ്പിവലക്കണ്ണിയുടെ നല്ല വേലി അറുത്തുമാറ്റിയാണ് കന്നാസ് വച്ചിട്ടുള്ളത്. ഇത് പുറത്തുനിന്നുള്ളവർ കൊണ്ടുവച്ചതാണെന്ന് വ്യക്തവുമാണ്. ക്യാൻസർ ബാധിതനായ വയോധികനായ പിതാവും രോഗിയായ മാതാവും രണ്ടു കുഞ്ഞുങ്ങളുമുള്ള ബിജുവിന് സ്വാഭാവിക നീതി പോലും നിഷേധിച്ചു്. മുകളിലുള്ളവരുടെ സമ്മർദ്ദം കാരണമാണ് ചെയ്യേണ്ടിവന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ തന്നോടു നിസഹായതോടെ പറഞ്ഞെന്നും ജോയി സമൂഹമാധ്യമത്തിൽ വെളിപ്പെടുത്തി.
അങ്ങാടിക്കൽ സൗത്തിലുള്ള ആളൊഴിഞ്ഞ സ്ഥലത്താണ് ആധുനിക രീതിയിൽ ട്രോപ്പിക്കൽ കോഴി ഫാം തുടങ്ങാൻ ആലോചിച്ചത്. മറ്റൊരു സ്ഥലത്ത് ഫാം ചെറിയ രീതിയിൽ തുടങ്ങാൻ വായ്പയെടുത്തിരുന്ന ബിജു തന്നോടു സഹകരണം അഭ്യർത്ഥിച്ചതിന്റെ പേരിലാണ് തുടങ്ങാമെന്ന് തീരുമാനിച്ചതെന്ന് ജോയി പറയുന്നു. കൊടുമൺ പഞ്ചായത്തിലെ മുഴുവൻ അംഗങ്ങളും ഫാം വന്നു കണ്ട് എല്ല പിന്തുണയും നൽകി പ്രാഥമിക അനുമതിയും നൽകി. മലീനകരണ നിയന്ത്രണ ബോർഡിന്റെയും അഗ്നിശമനസേനയുടെയും എല്ലാം അനുമതികളും നേടി. എന്നാൽ അവിടെ നിന്ന് ഏറെ അകലെ താമസിക്കുന്ന പ്രമാണിയായ ആൾ തുടക്കത്തിൽ സഹകരിച്ചെങ്കിലും പിന്നീട് പരാതിയുമായി രംഗത്തു വന്നു. ഇതോടെ കളിമാറി മറിഞ്ഞു.
പഞ്ചായത്ത് സെക്രട്ടറിയും മലീനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥരും പരിശോധനക്കെത്തി പരാതിക്ക് അടിസ്ഥാനമില്ലെന്ന് കണ്ടെത്തി തള്ളി. സ്ഥലം എംഎൽഎ ചിറ്റയം ഗോപകുമാറും നല്ല സർട്ടിഫിക്കറ്റ് നൽകി. ഇതോടെ അടുത്ത വാർഡിലെ അംഗത്തെ സ്വാധീനിച്ച് പഞ്ചായത്തിൽ നിന്ന് അന്തിമ അനുമതി നൽകാതിരിക്കാൻ ശ്രമമായി. തുടർന്ന് ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളെയും കൂട്ടി കയ്യേറ്റം ചെയ്യാനും ശ്രമം നടന്നു. ഇതിനെതിരേ ജോയി ജൂലൈയിൽ ഡിവൈഎസ്പിക്കു പരാതി നൽകി. പിന്നീട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറി ഉൾപ്പടെയുള്ളവർക്കും. പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. ഇതോടെ കോഴി ഫാം എന്ന ആശയം തൽകാലത്തേക്ക് ഉപേക്ഷിച്ചു.
വീടിനോട് ചേർന്ന് സ്വന്തം പുരയിടത്തിൽ പശുവിനെ വളർത്താൻ ആരംഭിച്ചത്. ബിജു തന്നെയാണ് അതിനും നേതൃത്വം നൽകിയത്. ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാൻ കൂടിയായിരുന്നു ഇത്. തിരഞ്ഞെടുപ്പിന് പിരിവ് ചോദിച്ച് എത്തിയ ചിലർക്ക് അതു നൽകാതിരുന്നതാണ് വൈരാഗ്യത്തിന് പ്രധാന കാരണമെന്ന് ജോയി പറഞ്ഞു. ലഹരിവസ്തുക്കളോ മറ്റോ ഇതുപോലെ കൊണ്ടുവച്ച് ആരെയും അറസ്റ്റ് ചെയ്യിക്കാമെന്ന സ്ഥിതിയുള്ളതു കൊണ്ട് പ്രവാസികൾ നാട്ടിൽ പോകുമ്പോൾ ഏറെ ജാഗ്രതാപാലിക്കണമെന്നും ജോയി സമൂഹമാധ്യമത്തിൽ അഭ്യർത്ഥിക്കുന്നു.
Stories you may Like
- കണ്ണൂർ സിപിഎമ്മിൽ വീണ്ടും സ്വർണ്ണ കടത്ത് വിവാദമെത്തുമ്പോൾ
- വെസ്റ്റിൻഡീസ് മുൻ ക്രിക്കറ്റ് താരം മാർലോൺ സാമുവൽസിന് ആറ് വർഷത്തെ വിലക്ക്
- അട്ടിമറി ചർച്ചയാക്കി ഷാഫിയും; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും
- ഡിവൈഎഫ്ഐയുടെ ഹൃദയപൂർവം പദ്ധതിയെ പുകഴ്ത്തി രമേശ് ചെന്നിത്തല
- യുവമോർച്ചാക്കാരിൽ നിന്നും അടികിട്ടാതെ രക്ഷപ്പെട്ടവർ പുനലൂരിൽ നടത്തിയത് 'രക്ഷാപ്രവർത്തനം'!
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍