ഡ്രൈവിങ് അറിയാത്ത ജോയ് കൈതാരം കാറിടിച്ചു കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ കേസെടുത്തത് ഗൂഢാലോചന; സാമൂഹ്യ പ്രവർത്തകനെ നിശബ്ധനാക്കാനുള്ള കള്ളക്കേസിന് പിന്നിൽ ബോബിയുടെ പണക്കിലുക്കമോ? പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉയർന്നപ്പോൾ അതിവേഗ അന്വേഷണത്തിന് ശുപാർശ ചെയ്ത് ഡിജിപി ബെഹ്റ
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: യുഡിഎഫ് സർക്കാർ ഭരിച്ചിരുന്ന വേളയിൽ പൊലീസ് വകുപ്പിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. അതുകൊണ്ട് തന്നെയാണ് പിണറായി സർക്കാർ അധികാരമേറ്റപ്പോൾ പൊലീസ് തലപ്പത്ത് വലിയ അഴിച്ചുപണി തന്നെ നടത്തിയത്. ലോകനാഥ് ബെഹ്റ എന്ന പ്രഗത്ഭ ഉദ്യോഗസ്ഥനെ ഡിജിപിയാക്കി സേനയെ നവീകരിക്കുന്നതിന്റെ പാതയിലാണിപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിൽ ക്രിമിനൽ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന കാര്യം അദ്ദേഹം ആവർത്തിച്ച് പറയുന്നുമുണ്ട്. പൊലീസ് വകുപ്പിൽ കൈക്കൂലിക്കാർക്കും സ്ഥാനമില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഡിജിപി ബെഹ്റയും വകുപ്പിലെ ഉദ്യോസ്ഥർക്കെതിരെ ഉയരുന്ന ആക്ഷേപങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുന്ന വ്യക്തിത്വമാണ്. മാദ്ധ്യമങ്ങളെ പണത്തിന്റെ ബലത്തിൽ വിലയ്ക്കു വാങ്ങുന്ന ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പുകൾക്കെതിരെ നിയമപോരാട്ടം നടത്തുന്ന സാമൂഹ്യ പ്രവർത്തകൻ ജോയ് കൈതാരത്തെ കള്ളക്കേസിൽ കുടുക്കിയെന്ന് ആക്ഷേപത്തിൽ ഉടനടി അന്വേഷണത്തിനും നടപടിക്കും നിർദേശിക്കുകയാ്ണ് ഡിജിപി ലോകനാഥ് ബെഹ്റ ചെയ്തത്.
ഡ്രൈവിങ് അറിയുക പോലുമില്ലാത്ത ജോയ് കൈതാരം ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് ഡയറക്ടർ ജിസോ സി. ബേബിയെ കാർ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ കേസെടുത്തതിന് എതിരെയാണ് കൈതാരം ഡിജിപിയെ സമീപിച്ചത്. തനിക്കെതിരെ കള്ളക്കേസ് ചമച്ചതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും ഇതിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാണ് കൈതാരം പരാതിയിൽ വ്യക്തമാക്കുന്നത്. ഇന്നലെയാണ് ജോയ് കൈതാരം ഡിജിപി ലോകനാഥ് ബെഹ്റയെ കണ്ട് പരാതി നൽകിയത്. മീഡിയാ വൺ ചാനലിൽ നിന്നും ചർച്ച കഴിഞ്ഞ് ഇറങ്ങിയ വേളയിൽ ബോബിയുടെ ഗുണ്ടകൾ തന്നെ വണ്ടിയിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് കാണിച്ച് കൈതാരമാണ് ആദ്യം പരാതി നൽകിയത്. ഇതിന ശേഷമാണ് തൃശൂർ അസിസ്റ്റന്റ് കമ്മീഷണർക്കാണ് ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് ഡയറക്ടർ ജിസോ സി. ബേബി പരാതി നൽകിയത്. കൗണ്ടർ കേസായി നൽകിയ പരാതി പ്രഥമികമായി തള്ളിക്കളയേണ്ടുന്നതിന് പകരം പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും തുടർന്ന് പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തു. ഇതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് കാണിച്ചാണ് കൈതാരം ഡിജിപിക്ക് പരാതി നൽകിയത്.
ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനത്തിലെ ഡയറക്ടറുടെ പരാതിയിൽ തനിക്കെതിരെ പൊലീസ് കേസ് എടുത്തത് മാനദണ്ഡങ്ങൾ ലംഘിച്ചാണെന്നാണ് കൈതാരം പരാതിപ്പെടുന്നത്. തൃശൂർ അസിസ്റ്റന്റ് കമ്മീഷണർക്കാണ് ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് ഡയറക്ടർ ജിസോ സി. ബേബി പരാതി നൽകിയത്. ഇത് അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് കുറിപ്പോടെ അസിസ്റ്റന്റ് കമ്മീഷണർ ടൗൺ പൊലീസിന് കൈമാറിയത്. എന്നാൽ പ്രാഥമികമായ പരിശോധന പോലുമില്ലാതെ കേസ് രജിസ്റ്റർ ചെയ്ത് പത്രക്കുറിപ്പ് ഇറക്കി. ഈ നീക്കത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും ജിസ്സോ സി ബേബി, അസിസ്റ്റന്റ് കമ്മീഷർ മുഹമ്മദ് ആരിഫ്, സബ് ഇൻസ്പെക്ടർ പി ബി പ്രശാന്തൻ എന്നിവരാണെന്നാണ് കൈതാരം പരാതിയിൽ പറയുന്നത്. പരാതി ഫയലിൽ സ്വീകരിച്ച ഡിജിപി ലോകനാഥ് ബെഹ്റ, അടിയന്തര പ്രാധാന്യത്തോടെ കേസ് കണക്കാക്കണെന്നു ഉടൻ സത്യാവസ്ഥയെക്കുറിച്ച് അന്വേഷിക്കണമെന്നും നിർദേശിച്ചു. അസിസ്റ്റന്റ് കമ്മീഷർ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരായ പരാതിയായതിനാൽ ഗൗരവത്തോടെയാണ് ഡിജിപി വിഷയത്തെ കാണുന്നത്.
അടുത്തിടെ ട്രാഫിക് പൊലീസുകാരൻ ബൈക്ക് യാത്രക്കാരനെ വയർലസുകൊണ്ട് അടിച്ച സംഭവത്തിൽ ഡിജിപി പരസ്യമായി മാപ്പു പറഞ്ഞിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ പരാതികളിന്മേൽ എത്രയും വേഗം അന്വേഷണം നടത്തണമെന്ന പക്ഷക്കാരനാണ് ബെഹ്റ. അതുകൊണ്ട് കൂടിയാണ് ബെഹ്റ അതിവേഗ അന്വേഷണത്തിന് ശുപാർശ ചെയ്തതും. നിരവധി കാര്യങ്ങളിൽ ആരോപണ വിധേയനായ ബോബി ചെമ്മണ്ണൂരിനെതിരായ അന്വേഷണത്തിനും ബെഹ്റ മുൻകൈയെടുത്തേക്കും. ബോബി ചെമ്മണ്ണൂരിന്റെ ഓക്സിജൻ സിറ്റിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ നിജസ്ഥിതി വ്യക്തമാക്കിയ പല വിവരങ്ങളും പൊതുപ്രവർത്തകനായ ജോയി കൈതാരം പുറത്തുവിട്ടിരുന്നു. ഇതിന്റെ പ്രതികാരമായാണ് കൈതാരത്തിന്റെ ജീവൻ പോലും അപായപ്പെടുത്തുന്ന വിധത്തിലുള്ള ശ്രമങ്ങളുണ്ടായത്.
അടുത്തിടെ ബോബി ചെമ്മണ്ണൂർ മാദ്ധ്യമങ്ങൾക്ക് കോടികൾ നൽകി അഭിമുഖങ്ങളും സംപ്രേഷണം ചെയ്തിരുന്നു. ഓക്സിജൻ സിറ്റിയുടെ പണപ്പിരിവിനായുള്ള പുതുതന്ത്രങ്ങളായിരുന്നു ഇത്. പത്രങ്ങളിൽ സൺഡേ സപ്ലിമെന്റിൽ ഫീച്ചറുകളും ചാനൽ അഭിമുഖങ്ങളും എത്തുന്നത് ഇതിന്റെ ഭാഗമായാണ്. തൃശ്ശൂർ ഹൈറോഡിലുള്ള മാർത്താമറിയം പള്ളിക്ക് എതിർവശം വച്ച് ഒരു കോടി രൂപ ആവശ്യപ്പെട്ടും ചെയർമാനേയും മറ്റും വാഹനമിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ജോയ് കൈതാരത്തിനെതിരെയുള്ള ആരോപണം. ജോയ് കൈതാരത്തിനെതിരെ ടൗൺ പൊലീസ് കേസെടുത്തത് സമ്മർദ്ദത്തിലൂടെ സ്വർണ്ണമുതലാളിയെ രക്ഷപ്പെടുത്താൻ തന്നെയാണ്.
ജൂലൈ 16മുതൽ 25വരെ ബോബി ചെമ്മണ്ണൂരിനെ ഭീഷണിപ്പെടുത്താൻ ജോയ് കൈതാരം ശ്രമിച്ചുവെന്നാണ് പരാതി. ഇതിനൊപ്പം 17ന് വണ്ടിയിടിച്ച് ജിസോയെ കൊല്ലാൻ ശ്രമിച്ചെന്നും പരാതിയുണ്ട്. ഇതു രണ്ടും തെളിയിക്കാൻ പോന്ന തെളിവുകളൊന്നും പരാതിക്കൊപ്പം നൽകിയതുമില്ല. എന്നാൽ ജൂലൈ 11ന് ബോബി ചെമ്മണ്ണൂരിനെ ജിസോ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച പരാതിയിൽ വെള്ളിക്കുളങ്ങയ പൊലീസ് കേസ് എടുത്തിട്ടുണ്ട്. പൊലീസിന്റെ ക്രൈം റിക്കോർഡിൽ ഇതിന്റെ വിശദാംശങ്ങളുണ്ട്. ഇതിനൊപ്പം ജോയ് കൈതാരത്തിനെതിരായ കൊലപാതകശ്രമം ചില മാദ്ധ്യമങ്ങളെങ്കിലും ചർച്ചയാക്കി. ഈ സാഹചര്യത്തിൽ വെള്ളിക്കുളങ്ങരയിലെ കേസിൽ പരാതിയുമായി വന്ന ജിസോയെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടിയിരുന്നത്. പകരം പരാതി വാങ്ങുകയും മുമ്പത്തെ പരാതിക്ക് പകരമായി കൗണ്ടർ കേസ് രജിസ്റ്റർ ചെയ്യാൻ അവസരമൊരുക്കുകയുമാണ് ടൗൺ പൊലീസ് ചെയ്തത്.
ഇതിനൊപ്പമാണ് ചില പത്രങ്ങളിലെ സപ്ലിമെന്റുകളിൽ ബോബി ചെമ്മണ്ണൂരിന്റെ ഫീച്ചറുകളും അഭിമുഖങ്ങളും വരുന്നത്. പേര് പറയാതെ മറുനാടനേയും ജോയ് കൈതാരമെന്ന പൊതു പ്രവർത്തകനേയും അപമാനിക്കാനാണ് ശ്രമം. ഓക്സിജൻ സിറ്റിയുടെ മേന്മകളും വിവരിക്കുന്നു. പലർക്കെതിരേയും പൊതു താൽപ്പര്യ ഹർജി നൽകി പലരേയും ഭീഷണിപ്പെടുത്തി ജീവിക്കുന്നവരാണ് തനിക്കെതിരായ പരാതിക്ക് പിന്നിലെന്നാണ് പറയുന്നത്.
ബോബി ചെമ്മണ്ണൂരിനെതിരെ ജോയ് കൈതാരത്തിന്റെ പരാതിയിൽ സെബി അന്തിമ നിഗമനങ്ങളിലേക്ക് എത്തിയിട്ടുണ്ട്. സാമ്പത്തിക കുറ്റകൃത്യത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ നിർണ്ണായക തെളിവും ലഭിച്ചിട്ടുണ്ട്. ഇതിനിടെ ജോയ് കൈതാരത്തിനെതിരെ വാഹനം ഇടിച്ചുകൊല്ലാനും ശ്രമം നടന്നു. ഇതും പൊലീസിൽ പരാതിയെത്തി. വി എസ് അച്യൂതാനന്ദൻ നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ചും അന്വേഷണത്തിലാണ്. ഇതെല്ലാം തടസ്സപ്പെടുത്താനുള്ള ബോധപൂർവ്വമായ പദ്ധതിയാണ് ജോയ് കൈതാരത്തിനെതിരായ കേസ് എന്നാണ് ആക്ഷേപം. ഇത്തരമൊരു കേസിന് പൊലീസ് ഉദ്യോഗസ്ഥർ കൂട്ടു നിന്നു എന്നയിടത്താണ് ലോകനാഥ് ബെഹ്റയും ഇടപെടുന്നത്. കാറോടിക്കാൻ അറിയാത്ത ജോയ് കൈതാരം എങ്ങനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു എന്ന സാമാന്യ കാര്യം പോലും പൊലീസ് തിരഞ്ഞില്ലെന്നതാണ് ആക്ഷേപം. ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് വന്നാൽ കർശന നടപടിയെന്നാണ് ഡിജിപിയുടെ പക്ഷം.
Stories you may Like
- പത്മജാ വേണുഗോപാലിനെ ബിജെപിയിലേക്ക് എത്തിച്ചത് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ?
- ഇക്കാര്യത്തിലൊന്നും ഞാൻ ഒരു പ്രതികരണവും നടത്തന്നില്ല: കൊച്ചി മെട്രോ ചെയർമാൻ
- ബ്രിട്ടനിൽ പ്രശസ്തനായ എഴുത്തുകാരനും ടി വി അവതാരകനുമായ മലയാളിയുടെ കഥ
- ബോബി ഡിയോളിനെ ചുംബിച്ച് ആരാധിക; സ്തബ്ധനായി താരം; വീഡിയോ വൈറൽ
- ബിജെപി പ്രവേശനത്തിന് പിന്നിൽ ബെഹ്റയെന്ന ആരോപണം തള്ളി പത്മജ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്