കാന്തപുരത്തിന്റെ 'സക്കാത്ത് കിറ്റ്' വേണ്ടെന്ന് കോഴിക്കോട്ടെ ഒരു വിഭാഗം മാധ്യമ പ്രവർത്തകർ; നിർധനരും നിരാലംബരുമായവരെ സഹായിക്കാൻ പ്രവർത്തിക്കുന്ന മർക്കസ് ചാരിറ്റി വിങ് ആയ ആർ.സി.എഫ്.ഐയുടെ ഫണ്ടിൽ നിന്ന് പത്രക്കാരുടെ അവശത പെരുപ്പിച്ച് കിറ്റ്നേടണമോ എന്ന് വിമർശനം; വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനം നടത്തുന്നതുപോലുള്ള മാനസികാവസ്ഥവെച്ച് നൽകുന്ന ഇത്തരം കിറ്റുകൾ ബഹിഷ്ക്കരിക്കണമെന്ന് ഒരുവിഭാഗം; കാലിക്കറ്റ് പ്രസ് ക്ലബ് അംഗങ്ങൾക്ക് നൽകുന്ന പെരുന്നാൾ കിറ്റ് വിവാദത്തിൽ
ജംഷാദ് മലപ്പുറം
കോഴിക്കോട്: മാധ്യമ പ്രവർത്തകർക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് വഴി വിതരണം ചെയ്യുന്ന പെരുന്നാൾ കിറ്റുകൾ കാന്തപുരം എ.പി. അബൂബക്കർ മുസ്ലാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മർക്കസ് ചാരിറ്റി വിങ് ആയ ആർ.സി.എഫ്.ഐ (റിലീഫ് ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ) സ്പോൺസർ ചെയ്തത് വിവാദത്തിൽ. മാധ്യമ പ്രവർത്തകർ ഏറെ പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന വേളയിൽ സഹായമെന്നെ നിലയിലാണ് ഇത് നൽകുന്നതെന്ന സ്പോൺസർമാരുടെ അഭിപ്രായവും, പത്രക്കാർക്കിടയിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി.
ഉത്തരേന്ത്യയിലെ വെള്ളപ്പൊക്ക ദുരിതബാധിതർക്ക് റിലീഫ് പ്രവർത്തനം നടത്തുന്നതുപോലുള്ള മാനസികാവസ്ഥ വെച്ച് നൽകുന്ന ഇത്തരം കിറ്റുകൾ ബഹിഷ്ക്കരിക്കണമെന്നാണ് മാധ്യമ പ്രവർത്തകരിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഇതിൽ പ്രതിഷേധിച്ച് കോഴിക്കോട്ടെ മാധ്യമ പ്രവർത്തകരിൽ പലരും കിറ്റുകൾ കൈപ്പറ്റിയില്ല. ജൂൺ ഒന്നിനാണ് പെരുന്നാൾ കിറ്റ് വിതരണം ആരംഭിച്ചത്. ജൂൺ നാലിന് വൈകിട്ടു ആറു വരെയാണ് കിറ്റ് വിതരണമെന്നും ജൂൺ രണ്ടിന് ഞായറാഴ്ച്ച കിറ്റ് വിതരണം ഉണ്ടാകില്ലെന്നും കാണിച്ചുള്ള അറിയിപ്പും പ്രസ് ക്ലബ്ബ് ഭാരവാഹികൾ അംഗങ്ങൾക്ക് ഔദ്യോഗികമായി നൽകിയിട്ടുണ്ട്.
നിർധനരും നിരാലംബരുമായി അവശത അനുഭവിക്കുന്ന സമൂഹത്തിലെ താഴെ തട്ടിലുള്ളവരെ സഹായിക്കാൻ പണപ്പിരിവ് നടത്തി പ്രവർത്തിക്കുന്ന കാന്തപുരത്തിന്റെ ചാരിറ്റി ഫൗണ്ടേഷന്റെ ഫണ്ടുപയോഗിച്ച് മാധ്യമ പ്രവർത്തകർക്ക് കിറ്റുനൽകുന്നത് എപി വിഭാഗത്തിലും ചർച്ചയായിട്ടുണ്ട്. കാന്തപുരം വിഭാഗം സ്പോൺസർ ചെയ്ത കിറ്റ് എന്നതിനേക്കാളുപരി, ഇത് നിർധനരോഗികൾ അടക്കമുള്ളവരെ സഹായിക്കാൻ പിരിവെടുത്ത് പ്രവർത്തകർ ചാരിറ്റിയുടെ ഫണ്ടുമൂലം ലഭിച്ചതാണെന്നതിനാൽ തന്നെ, പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുന്നതിന് തുല്യമാണെന്ന ആരോപണങ്ങൾ പ്രതിഷേധിക്കുന്ന അംഗങ്ങൾക്കുണ്ട്.
ഇതിനുപുറമേ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യാൻ കോഴിക്കോട് പ്രസ് ക്ലബ്ബിൽ എത്തിയ കാന്തപുരത്തിന്റെ മകനും മർക്കസ് ഡയറക്ടർ കൂടിയായ ഡോ. അബ്ദൽ ഹക്കീം അസ്ഹരിയുടെ പ്രസംഗവും അംഗങ്ങൾക്കു മാനക്കേടുണ്ടാക്കിയെന്നാണ് ഒരു വിഭാഗം പറയുന്നത്. മാധ്യമ പ്രവർത്തകർ ഏറെ പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന വേളയിൽ പ്രസ്ക്ലബുമായി സഹകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നാണ് ഹക്കീം അസ്ഹരി കിറ്റ് വിതരണം ചെയ്തുകൊണ്ട് പറഞ്ഞത്.
എന്നാൽ മാധ്യമ പ്രവർത്തകർക്കിടയിൽ ഒരു വിഭാഗം പ്രയാസം അനുഭവിക്കുന്നവർ ഉണ്ടെങ്കിലും ഈ രീതിയിലുള്ള സക്കാത്ത് മോഡലിലുള്ള ഔദാര്യങ്ങൾ തങ്ങൾക്കുവേണ്ട എന്നാണ് അവർ പറയുന്നത്. മാത്രമല്ല അംഗങ്ങൾക്ക് അയച്ച പ്രസ് ക്ലബിൽ നിന്നയച്ച കുറിപ്പിലും 'മാധ്യമ പ്രവർത്തകർ ഏറെ പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന വേളയിൽ പ്രസ് ക്ലബ്ബുമായി സഹകരിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് അബ്ദുൽ ഹക്കീം അസ്ഹരി പറഞ്ഞു'വെന്ന ഭാഗവും ഫോട്ടോയും ചേർത്തിട്ടുണ്ട്. ഇത് ഉത്തരേന്ത്യയിലെ പ്രളയദുരിത ബാധിതരെയൊക്കെ സക്കാത്തുകൊടുത്ത് സഹായിക്കുന്ന പോലുള്ള നാണംകെട്ട പണിയായിപ്പോയെന്നും തങ്ങളെ അതിന് കിട്ടില്ലെന്നുമാണ് ഒരു വിഭാഗം മാധ്യമ പ്രവർത്തകർ പറയുന്നത്. മാധ്യമ പ്രവർത്തകരുടെ വാട്സാപ്പ് കൂട്ടായ്മയിലും മറ്റും അവർ ഈ പ്രതിഷേധം ഉയർത്തുന്നുണ്ട്.
കോഴിക്കോട് പ്രസ് ക്ലബ്ബ് സെക്രട്ടറി പി.വിപുൽനാഥ് കാന്തപുരം എ.പി വിഭാഗത്തിന്റെ മുഖപത്രമായ സിറാജിന്റെ പ്രതിനിധി കൂടിയാണ്. ഇതിനാൽ തന്നെ ഇദ്ദേഹം വഴി നേടിയതാണ് കിറ്റെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. മുൻകാലങ്ങളിലെല്ലാം മാധ്യമ പ്രവർത്തകർക്ക് കിറ്റ് വിതരണം ചെയ്യാറുള്ളത് വ്യവസായികളടക്കം പലരും സ്പോൺസർ ചെയ്യുന്നത് തന്നെയാണ്. എന്നാൽ ചാരിറ്റിക്കുവേണ്ടിയുള്ള ഫണ്ടിൽനിന്ന് നൽകിയതും, അത് പ്രചരിപ്പിച്ച് നാണം കെടുത്തിയതുമാണ് ഒരു വിഭാഗം മാധ്യമ പ്രവർത്തകർ ചോദ്യം ചെയ്യുന്നത്. കോഴിക്കോട്ടെ അഞ്ഞൂറിലധികം വരുന്ന മാധ്യമ പ്രവർത്തകർക്കാണ് ഇത്തരത്തിൽ കിറ്റുകൾ നൽകുന്നത്. ബിരിയാണി അരിയും, പഞ്ചസാരയും അടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ കിറ്റുകളാണ് വിതരണം ചെയ്തത്.
എന്നാൽ കാലിക്കറ്റ് പ്രസ് ക്ലബിൽ നിലനിൽക്കുന്ന ഗ്രൂപ്പിസവും വിവാദത്തിന് പിന്നിലുണ്ടെന്ന് ആക്ഷേപമുണ്ട്. പ്രസ് ക്ലബ് പ്രസിഡന്റ് കൂടിയായ ദേശാഭിമാനി ബ്യൂറോ ചീഫ് കെ. പ്രേമനാഥ് അടക്കമുള്ളവർ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കാറില്ല. വ്യാപാരികളും വ്യവസായ ലോകവുമായി നല്ല ബന്ധമുള്ള കമാൽ വരദൂർ പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് ആയതോടെ കോഴിക്കോട്ടെ കാര്യങ്ങളിൽ ഇടപെടാറില്ല. ഇതോടെ എല്ലാ വർഷവും നൽകിവരാറുള്ള കിറ്റ് സംഘടിപ്പിച്ചുകൊടുക്കേണ്ട ബാധ്യത, സെക്രട്ടറി വിപുൽനാഥിന് മാത്രമായി. മറ്റെല്ലാ വാതിലുകളും അടഞ്ഞപ്പോൾ അദ്ദേഹം നടത്തിയ ശ്രമത്തെ സക്കാത്തായി താറടിക്കാൻ ചിലർ ശ്രമിക്കയാണെന്നും മാധ്യമ പ്രവർത്തകരിൽ ചിലർ ചൂണ്ടിക്കാട്ടുന്നു.
പെരുന്നാൾ ആശംസകൾ നേർന്ന് കോഴിക്കോട് പ്രസ് ക്ലബ്ബ് ഭാരവാഹികൾ, അംഗങ്ങൾക്ക് നൽകിയ കത്ത് ഇങ്ങിനെ
സുഹൃത്തെ,
ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം സ്നേഹത്തിന്റെ സന്ദേശവുമായി ഈദുൽ ഫിത്തർ വരികയായി. വൃതശുദ്ധിയുടെ രാപ്പകലുകൾക്ക് ശേഷമെത്തുന്ന ഒരു പുണ്യ നിമിഷത്തിൽ നിങ്ങളോടൊപ്പം കാലിക്കറ്റ് പ്രസ്ക്ലബ്ബും പങ്കുചേരുന്നു. ഇത്തവണ അംഗങ്ങൾക്കുള്ള പെരുന്നാൾ സ്നേഹോപഹാരം സ്പോൺസർ ചെയ്തിരിക്കുന്നത് മർക്കസ് ചാരിറ്റി വിങ് ആയ ആർ.സി.എഫ്.ഐ(റിലീഫ് ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ)ആണ്.
മർക്കസ് ഡയറക്ടർ ശ്രീ ഡോ. അബ്ദുൽ ഹക്കിം അസ്ഹരി പ്രസ്ക്ലബ്ബിലെത്തി കിറ്റ് ഭാരവാഹികൾക്ക് കൈമാറി. മാധ്യമ പ്രവർത്തകർ ഏറെ പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന വേളയിൽ പ്രസ്ക്ലബ്ബുമായി സഹകരിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് അബ്ദുൽ ഹക്കീം അസ്ഹരി പറഞ്ഞു. മർക്കസ് മീഡിയാ മാനേജർ ഷമീം ലക്ഷദ്വീപ്, മർക്കസ് ആർ.സി.എഫ്.ഐ റീജ്യണൽ മാനേജർ അബ്ദുൽ റഷീദ് എന്നിവർ സംബന്ധിച്ചു.
റംസാൻ കിറ്റുകൾ വിതരണം ആരംഭിച്ചു. ജൂൺ നാലുവൈകിട്ട് ആറുമണിവരെ വിതരണം ചെയ്യും, ജൂൺ രണ്ടിന് ഞായറാഴ്ച്ച കിറ്റ് വിതരണം ഉണ്ടായിരിക്കില്ല.
എല്ലാവർക്കും നന്മ നിറഞ്ഞ ഈദ് ആശംസകൾ.
ഇങ്ങനെയാണ് കത്ത് അവസാനിപ്പിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍