രണ്ട് പതിറ്റാണ്ടിനിടെ പ്രലോഭനങ്ങൾ പലതുമുണ്ടായി, ജീവന് വരെ ഭീഷണിയും; തന്റെ ആരുമല്ലാതിരുന്ന സിസ്റ്റർ അഭയക്ക് നീതി തേടി ജോമോൻ പുത്തൻപുരയ്ക്കൽ നടത്തിയത് സമാനതകളില്ലാത്ത നിയമ പോരാട്ടം; പൊതുപ്രവർത്തകന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ തകർന്ന് വീണത് അധികാരത്തിന്റെ അഹന്തകൾ

മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ആത്മഹത്യയായി അന്വേഷണ സംഘങ്ങൾ എഴുതിത്ത്തള്ളിയ സിസ്റ്റർ അഭയ കേസ് ഇന്ന് സിബിഐ കോടതിയുടെ വിധി പ്രസ്താവം വരെ എത്തുന്നതിന് സഹായകമായത് പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഒറ്റയാൾ പോരാട്ടമായിരുന്നു. സിസ്റ്റർ അഭയയുടെ മരണവിവരം പുറംലോകം അറിഞ്ഞത് മുതൽ അതിന് പിന്നിലെ സത്യവും നീതിയും തേടിയായിരുന്നു ജോമോൻ പുത്തൻപുരയ്ക്കലിന്റെ പോരാട്ടങ്ങൾ അത്രയും. തന്റെ ആരും അല്ലാതിരുന്നിട്ടും യുവതിയായ ഒരു കന്യാസ്ത്രീയുടെ ദാരുണ മരണത്തിന് പിന്നിലെ സത്യം തേടിയുള്ള ജോമോന്റെ ജീവിത യാത്രയാണ സഫലമാകുന്നത്. എതിരാളികൾ ശക്തരാണെന്ന തിരിച്ചറിവോടെ ഈ കോട്ടയം സ്വദേശി ചൂണ്ടിക്കാണിച്ച സംശയങ്ങൾ പിന്നീട് കേസിൽ നിർണ്ണായക വഴിത്തിരിവാകുകയായിരുന്നു.
എതിരാളികൾ ശക്തരായതുകൊണ്ടുതന്നെ രണ്ട് പതിറ്റാണ്ടിനിടെ പ്രലോഭനങ്ങൾ പലതുമുണ്ടായി, ജീവന് വരെ ഭീഷണിയും. പക്ഷെ ജോമോൻ വിട്ടില്ല. കൊല ചെയ്തവരെ മാത്രമല്ല അന്വേഷണം അട്ടിമറിച്ചവരെയും പ്രതിയാക്കണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടതും ജോമോനാണ്. സിബിഐ വന്നിട്ടും അന്വേഷണം ഇഴഞ്ഞുനീങ്ങുമ്പോഴെല്ലാം ജോമോൻ പരാതികളുമായി ഡൽഹിക്ക് പോയത് നിരവധി തവണയാണ്.
1992ൽ സിസ്റ്റർ അഭയയുടെ മരണത്തിന് പിന്നാലെ കോട്ടയത്ത് രൂപീകരിച്ച ആക്ഷൻ കൗൺസിലിന്റെ കൺവീനറായിരുന്നു ജോമോൻ. ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുകയാണെന്ന് വ്യക്തമായതോടെ ജോമോൻ പുത്തൻപുരയ്ക്കലാണ് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ കണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിവേദനം നൽകിയത്. ജോമോൻറേത് ഉൾപ്പെടെ 34 പരാതികൾ സർക്കാരിന് ലഭിച്ചുവെങ്കിലും തുടർന്നുള്ള പോരാട്ടത്തിൽ ഉറച്ചുനിന്നത് ജോമോൻ മാത്രം. മരണം ആത്മഹത്യയാക്കിമാറ്റാൻ സിബിഐ എസ്പി ത്യാഗരാജനൻ ശ്രമിച്ചെന്ന വെളിപ്പെടുത്തൽ വന്നതോടെ എസ്പിയെ മാറ്റാനുള്ള നിയമപോരാട്ടം തുടങ്ങിയതും ജോമോൻ.
പ്രതികൾ പല കാരണങ്ങൾ ചൂണ്ടികാട്ടി വിചരണ കൂടാതെ കേസിൽ നിന്നും ഒഴിവാകാൻ സുപ്രീംകോടതിയെ വരെ സമീപിച്ചു. പ്രതികളുടെ ആസൂത്രിതനീക്കങ്ങൾ ഓരോ ഘട്ടത്തിലും ജോമോൻ നിയമപരമായി ചോദ്യം ചെയ്തതോടെയാണ് പൊളിഞ്ഞുവീണത്. ഒടുവിൽ പ്രതികളെ വിചാരണകോടതിക്കു മുന്നിലെത്തിച്ചതും ജോമോൻ സമ്പാദിച്ച വിധിയിലൂടെയാണ്. തിരുവനന്തപുരം സിബിഐ കോടതിയിൽ വിചാരണ ദിവസങ്ങളിലെല്ലാം ജോമോൻ എത്തിക്കൊണ്ടിരുന്നു. 28 വർഷത്തിനിപ്പുറം ജീവിതം മുഴുവൻ മാറ്റിവെച്ച കേസിൽ വിധി വരുന്നു.
അഭയ കേസിന്റെ നാൾ വഴികൾ ഇങ്ങിനെ:
1992 മാർച്ച് 27-നാണ് കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കാണുന്നത്. ലോക്കൽ പൊലീസ് പതിനേഴ് ദിവസവും, ക്രൈം ബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് ആണിത്. എന്നാൽ അഭയാ കേസ് ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കലിന്റെ നേതൃത്വത്തിൽ 1992 മെയ് 18 ന് അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനെ നേരിൽ കണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്.
. 1993 മാർച്ച് 29 ന് കേസ് സിബിഐ ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു. സിബിഐ ഡി.വൈഎസ്പി വർഗ്ഗീസ് പി തോമസിന്റെ നേതൃത്വത്തിൽ സിബിഐ സംഘം ചുരുങ്ങിയ ആറ് മാസത്തിനുള്ളിൽ തന്നെ കൊലപാതകമെന്ന് കണ്ടെത്തി കേസ് ഡയറിയിൽ രേഖപ്പെടുത്തിയിരുന്നു. ആത്മഹത്യയാക്കുവാൻ തന്റെ മേലുദ്യോഗസ്ഥൻ സിബിഐ- എസ്പി സമ്മർദ്ദം ചെലുത്തി പീഡിപ്പിക്കുകയാണെന്ന് വെളിപ്പെടുത്തികൊണ്ട് വർഗ്ഗീസ് പി തോമസ് വാർത്താ സമ്മേളനം നടത്തി സിബിഐ യിൽ നിന്നും 1993 ഡിസംബർ 31 ന് രാജിവച്ചതിനെ തുടർന്നാണ് അഭയ കേസ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റി.
വർഗ്ഗീസ് പി തോമസിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സിബിഐ എസ്പി. യെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജോമോൻ പുത്തൻപുരയ്ക്കൽ 1994 മാർച്ച് 16 ന് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കേരളത്തിലെ ലോക്സഭയിലെയും രാജ്യസഭയിലെയും 28 എംപി.മാർ ഒപ്പിട്ട നിവേദനം 1994 ജൂൺ 2 ന് സിബിഐ ഡയറക്ടർ കെ വിജയറാവുവിനെ അന്നത്തെ എംപിമാരായ ഒ രാജഗോപാൽ, ഇ ബാലാനന്ദൻ, പി സി തോമസ് എന്നിവരും ജോമോൻ പുത്തൻപുരയ്ക്കലും ചേർന്ന് നേരിൽ കണ്ട്നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിബിഐ എസ്പി. യെ മാറ്റി കൊണ്ട് സിബിഐ ഡിഐജി എം.എൽ ശർമ്മയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ടീമിനെ നിയമിച്ചുകൊണ്ട് ഡയറക്ടർ ഉത്തരവിട്ടിരുന്നു.
കഴിഞ്ഞ 16 വർഷത്തിനിടയിൽ പ്രതികളെ പിടിക്കുവാൻ കഴിയുന്നില്ല എന്ന് പറഞ്ഞ് സിബിഐ അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് മൂന്ന് പ്രാവശ്യം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഈ മൂന്ന് പ്രാവശ്യവും നൽകിയ റിപ്പോർട്ട് തള്ളികൊണ്ട് എറണാകുളം ചീഫ് ജൂഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. 2007 മെയ് 9 നും 18 നും സിബിഐ ഡയറക്ടർ വിജയ് ശങ്കറിനെ ജോമോൻ പുത്തൻപുരയ്ക്കൽ നേരിൽ കണ്ട് പരാതി നൽകിയതിനെ തുടർന്നാണ് സിബിഐ എസ് പി എസ് എം കൃഷ്ണയുടെയും ഡിവൈഎസ്പി ആർ എൽ അഗർവാളിന്റെയും നേതൃത്വത്തിലുള്ള സിബിഐ സ്പെഷ്യൽ ടീം രൂപീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. സിസ്റ്റർ അഭയയുടെ ആന്തരിക അവയവങ്ങളുടെ രാസ പരിശോധന റിപ്പോർട്ടിൽ കൃത്രിമം കാട്ടിയതിന് ചീഫ് കെമിക്കൽ എക്സാമിനർ ആർ ഗീത, അനലിസ്റ്റ് എം ചിത്ര എന്നിവരെ പ്രതിയാക്കി തിരുവനന്തപുരം സിജെഎം കോടതി 2011 മെയ് 31 ന് കുറ്റപത്രം നൽകിയിരുന്നു. എന്നാൽ പിന്നീട് രണ്ട് പ്രതികളെയും വെറുതെ വിട്ടതിനെതിരെ ജോമോൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ്.
ആദ്യം കേസ് അന്വേഷിച്ച കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ് ഐ വി വി അഗസ്റ്റിൻ, ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ സാമുവൽ എന്നിവരെ തെളിവ് നശിപ്പിച്ചതിന് സിബിഐ പ്രതിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു. പിന്നീട് ഇരുവരും മരണപ്പെട്ടതിനാൽ കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി.
അഭയ കേസിലെ രണ്ടാം പ്രതി ഫാ. ജോസ് പുതൃക്കയിലിനെ സിബിഐ കോടതി വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയിൽ സിബിഐ അപ്പീൽ നൽകുവാൻ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി, കേന്ദ്ര പേഴ്സണൽ മന്ത്രാലയം സെക്രട്ടറി എന്നിവർ രേഖാമൂലം അന്നത്തെ ഡയറക്ടർ അലോക് വർമ്മയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നിട്ടും അപ്പീൽ ഹൈക്കോടതിയിൽ സിബിഐ ഫയൽ ചെയ്തില്ല.പകരം സിബിഐ ഡയറക്ടർ ഉൾപ്പടെയുള്ളവർ പ്രതിയെ സഹായിച്ചുവെന്നാണ് ആരോപണം വരുകയും ചെയ്തിരുന്നു. ഈ പരാതിയെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുവാൻ സെൻട്രൽ വിജിലൻസ് കമ്മീഷന് കേന്ദ്ര പേഴ്സണൽ മന്ത്രാലയം സെക്രട്ടറി കഴിഞ്ഞ ഡിസംബർ 10 ന് പരാതി കൈമാറികൊണ്ട് കത്ത് നൽകിയിരുന്നു.ഒടുവിൽ രണ്ടാം പ്രതി ഫാ. ജോസ് പുതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയിൽ സിബിഐ 2019 ഫെബ്രുവരി 19 ന് അപ്പീൽ നൽകിയിരുന്നു.
2019 ജൂലായ്15ന് പ്രതികളുടെ വിടുതൽ ഹർജി സുപ്രീം കോടതിയും തള്ളി. 2019 ഓഗസ്റ്റ് 5ന് പ്രതികളെ തിരുവനന്തപുരം സിബിഐ കോടതി കുറ്റപത്രം വായിച്ച് കേൾപ്പിച്ചു. 26 -ന് വിചാരണ ആരംഭിച്ചു. സിസ്റ്റർ അഭയയെ കൈക്കോടാലിയുടെ പിടി കൊണ്ട് പ്രതികൾ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. അസമയത്ത് പ്രതികളുടെ അവിഹിത ബന്ധം സിസ്റ്റർ അഭയ കണ്ടതിലുള്ള ഭയത്താൽ അവരെ കൊലപ്പെടുത്തിയെന്നാണ് ആരോപണം. മൃതദേഹം കിണറ്റിലെറിഞ്ഞുവെന്നും കേസ് രേഖകളിൽ പറയുന്നു.
സംഭവം നടന്ന് 15 വർഷത്തിന് ശേഷമാണ് അറസ്റ്റ് നടത്തിയത്. ആദ്യഘട്ടത്തിൽ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയായി എഴുതിത്ത്തള്ളിയ കേസാണ് പിന്നീട് കൊലപാതകമാണെന്ന് കണ്ടെത്തിയത്. സിബിഐ.സംഘത്തിലെ ആദ്യത്തെയാൾ കൊലപാതകമെന്ന് സ്ഥാപിച്ചു. പിന്നീടുള്ള പത്തുപേർ പറ്റില്ലന്ന് പറഞ്ഞ് മടങ്ങിയപ്പോൾ 12-ാമത് വന്ന ഡൽഹി സിബിഐ. ഡിവൈ.എസ്പി.ആർ.കെ. അഗർവാളാണ് കുറ്റവാളികളിലേക്ക് കൃത്യമായി അന്വേഷണം നീക്കിയത്. തെളിവുകൾ നശിപ്പിച്ചെങ്കിലും അവ കണ്ടെത്തി അറസ്റ്റിലേക്ക് എത്തിച്ചത് ഡിവൈ.എസ്പി. നന്ദകുമാർ നായരാണ്.
Stories you may Like
- സിറിയക് ജോസഫ് അഭയ കേസ് അട്ടിമറിക്കാൻ ശ്രമിച്ചു; ആരോപണവുമായി ജോമോൻ പുത്തൻപുരയ്ക്കൽ
- ദേശാഭിമാനിയോട് മാപ്പുപറയണം ജോമോൻ പുത്തൻപുരയ്ക്കൽ: ക്രൈം നന്ദകുമാർ എഴുതുന്നു
- അഭയ കേസിന്റെ അസാധാരണമായ നാൾവഴികളിലൂടെ
- വി.ടി. രഘുനാഥിനെ പൊളിച്ചടുക്കി ജോമോൻ പുത്തൻപുരയ്ക്കൽ
- അഭയ കേസ്: ഷൂട്ട് അറ്റ് സൈറ്റിൽ മനസ്സുതുറന്ന് ജോമോൻ പുത്തൻപുരയ്ക്കൽ
- TODAY
- LAST WEEK
- LAST MONTH
- 'ബ്ലൗസിനു മേലെ കൂടെ സിറിഞ്ച് പുഷ് പോലും ചെയ്യാതെ ഇഞ്ചക്ഷൻ എടുക്കാൻ ഉള്ള ടെക്നോളജി നിങ്ങടെ കയ്യിൽ ഉണ്ടായിരുന്നിട്ടാണോ? 'ആശാന് അടുപ്പിലുമാകാം': ആരോഗ്യമന്ത്രി വാക്സിൻ എടുക്കുന്ന ചിത്രം കണ്ട് വിമർശിച്ചവർക്ക് വിശദീകരണം; സ്ത്രീയാണെന്ന പരിഗണന കൊടുക്കണ്ടേ? ഇത്ര മണ്ടന്മാരുണ്ടോ എന്ന് ചോദിച്ച് ഡോ. മുഹമ്മദ് അഷീൽ
- വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം നവവധു മരിച്ചു; അന്ത്യം വിവാഹാനന്തര ചടങ്ങുകൾക്കിടെ; ഹൃദയാഘാതം മരണ കാരണമെന്ന് ഡോക്ടർമാർ
- പഞ്ചനക്ഷത്ര ഹോട്ടലിലെ പിണറായി-ആർ എസ് എസ് ചർച്ച സ്ഥിരീകരിച്ച ജയരാജ ബുദ്ധിക്ക് പിന്നിൽ പാർട്ടി പക! പിജെ ആർമിയെ വെട്ടിയൊതുക്കുന്നവർക്ക് പണി കൊടുത്ത് കണ്ണൂരിലെ കരുത്തന്റെ ഇടപെടൽ; എംവി ഗോവിന്ദനെ തിരുത്തി പി ജയരാജൻ; കണ്ണൂരിലെ സിപിഎമ്മിലെ വിഭാഗീയത ആളിക്കത്തുമ്പോൾ
- സംസാര വൈകല്യത്തേയും കാഴ്ചയിലെ തകരാറും വകവയ്ക്കാതെ പഠിച്ച് മുന്നേറുന്ന മിടുമിടുക്കി; സ്ഥിരമായി മദ്യ ലഹരിയിലെത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്യുന്ന പിതാവിനെതിരെ എഫ് ബിയിൽ ലൈവിട്ടത് പീഡനം പരിധി കടന്നപ്പോൾ; സോഷ്യൽ മീഡിയാ ഇടപെടലിൽ 'അച്ഛൻ' അകത്ത്; പിതാവിന്റെ കളി കണ്ട് ഞെട്ടി സാക്ഷര കേരളം
- ബിജെപിയെ പിന്തുണയ്ക്കാൻ രാമക്ഷേത്ര രാഷ്ട്രീയം! പിസി ജോർജിന് പിന്നാലെ സാക്ഷാൽ വികാരി തന്നെ അമ്പല നിർമ്മാണത്തിന് സംഭാവന നൽകി; പാലാ മെത്രാന്റെ നീക്കത്തിൽ ദുരൂഹത കണ്ട് കോൺഗ്രസും സിപിഎമ്മും; പ്രതീക്ഷയിൽ പരിവാറുകാരും; മാർ ജോസഫ് കല്ലറങ്ങാട്ടിന്റേത് മോദി പ്രീണനമോ?
- ഒരു രാഷ്ട്രീയ വിമോചന പ്രക്രിയയാണ് എന്ന് മട്ടിൽ ലൈംഗിക അതിക്രമത്തിന് തുനിയുന്ന പുരോഗമന വാദി; ഇടതു- പുരോഗമന മുഖംമൂടിയിട്ട മനുഷ്യാവകാശത്തിലും തുല്യനീതിയിലും ഫേസ്ബുക് വിപ്ലവം നടത്തുന്ന ഒരു കപട മുഖം കൂടി പൊളിഞ്ഞു; റൂബിൻ ഡിക്രൂസിന്റെ ക്രൂരതയിലുള്ളത് പുരുഷാധിപത്യത്തിന്റെ നേർ ചിത്രം; പീഡന പരാതി ചർച്ചയാകുമ്പോൾ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- ഞങ്ങൾക്ക് ശരീരം വിൽക്കണം; നിങ്ങളാരാണ് തടയാൻ? ലോക്ഡൗണിനെതിരെ തെരുവിലിറങ്ങി ജാഥ നയിച്ച് ഡച്ച് വേശ്യകൾ
- നിയമസഭാ തിരഞ്ഞെടുപ്പ്: ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് 20 ട്വന്റി കേരള; മലമ്പുഴയിൽ റഹിം ഒലവക്കോട് മത്സരിക്കും; മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും കിഴക്കമ്പലം മോഡൽ ഭക്ഷ്യ സുരക്ഷ സൂപ്പർ മാർക്കറ്റുൾപ്പെടെ ഇരുപത് വാഗ്ദാനങ്ങൾ
- കോവിഡ് പ്രതിസന്ധി മോഹൻലാലിന് വീണ്ടും 'ഭരത്' പുരസ്കാരം എത്തിക്കുമോ? പ്രിയൻ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന് ഏഴ് നോമിനേഷനുകൾ; മമ്മൂട്ടിയുടെ ട്രിപ്പിൾ നേട്ടത്തിനൊപ്പമെത്താൻ വീണ്ടു ലാലേട്ടന് അവസരം; സംവിധായക കുപ്പായത്തിൽ ക്യാമറയ്ക്ക് പിന്നിൽ 'ബറോസിനെ' കാണുമ്പോൾ സൂപ്പർ താരത്തെ തേടി അവാർഡ് എത്തുമോ?
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- തൃശൂരിൽ നിന്ന് മലപ്പുറത്തേക്ക് സാധാരണ കിട്ടാത്ത ട്രിപ് കിട്ടിയപ്പോൾ ഓട്ടോ ഡ്രൈവർ ഹാപ്പി; കൈയിൽ രണ്ടായിരത്തിന്റെ നോട്ടെന്ന് പറഞ്ഞ് യുവതി ഡ്രൈവറെ കൊണ്ട് ജ്യൂസും വാങ്ങിപ്പിച്ചു; ചങ്ങരംകുളത്ത് പെട്രോളടിക്കാൻ കാശ് ചോദിച്ചപ്പോൾ കണ്ടത് പതിയെ ഫോണും വിളിച്ച് സ്കൂട്ടാകുന്ന യുവതിയെ; തുടർന്നും നാടകീയസംഭവങ്ങൾ
- ബി ആർ ഷെട്ടിയുടെ വിശ്വസ്തനായിരിക്കുമ്പോൾ ഉറ്റിയെടുത്തതെല്ലാം നിക്ഷേപിച്ചത് നെന്മാറയിലെ ആശുപത്രിയിൽ; ഭാര്യമാരുടെ പേരിൽ തുടങ്ങിയതും ഭാവിയിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്; യുകെ കോടതി ലോകമെമ്പാടുമുള്ള ആസ്തികൾ മരവിപ്പിക്കാൻ ഉത്തരവിട്ടതോടെ ചർച്ചയാകുന്നത് പ്രമോദ് മങ്ങാടിന്റെ അതിബുദ്ധി; 'അവൈറ്റിസ്' തടസങ്ങളില്ലാതെ മുമ്പോട്ട് പോകുമ്പോൾ
- ഫേസ് മാസ്കില്ലെങ്കിൽ ഷോപ്പിങ് അനുവദിക്കില്ലെന്ന് സെക്യുരിറ്റിക്കാരന്റെ പിടിവാശി; കാലിൽ പിടിച്ചു ചോദിച്ചിട്ടും അനുവദിക്കാതെ പുറത്താക്കാൻ നീക്കം; ഷഢി ഊരി ഫേസ്മാസ്ക്കാക്കി യുവതിയുടെ കിടിലൻ പ്രതികാരം; സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ കാണാം
- നേമത്തേക്ക് ശക്തനും പിന്നെ അശക്തരും; വട്ടിയൂർക്കാവിലേക്ക് സുധീരനെ മറന്ന് വേണു രാജാമണി; വാമനപുരത്തേക്ക് ഹസനും; തിരുവനന്തപുരത്ത് ശിവകുമാറും അരുവിക്കരയിൽ ശബരിനാഥനും കോവളത്ത് വിൻസന്റും മതി; ഒന്നാം പേരുകാരെല്ലാം സ്ഥിരം കേട്ടുമടുത്ത മുഖങ്ങൾ'; തിരുവനന്തപുരം ഡിസിസിയുടെ പട്ടിക കണ്ട് ഞെട്ടി ഹൈക്കമാണ്ട്; ജില്ലാ കമ്മറ്റിയുടെ ലിസ്റ്റ് മറുനാടന്
- യു എ ഇ രാജകുമാരി വീടുവിട്ടപ്പോൾ ഭരണാധികാരി സഹായം ചോദിച്ചത് മോദിയുടെ; ഞൊടിയിടയിൽ ഇന്ത്യൻ സേന പിടികൂടി കൈമാറി പകരം ഉറപ്പിച്ചത് യു എ ഇയിൽ കഴിഞ്ഞ ബ്രിട്ടീഷുകാരനായ ആയുധ ഇടപാടുകാരനെ; ഇന്ത്യയും യു എ ഇയും തമ്മിലുള്ള ബന്ധം ഉറപ്പിച്ചതിന്റെ രഹസ്യം തുറന്ന് യു എൻ റിപ്പോർട്ട്
- ഞങ്ങളുടെ കപ്പൽ ആക്രമിക്കാൻ ധൈര്യം കാട്ടിയ ഇറാൻ ഇനി സുഖമായി ഉറങ്ങുമെന്ന് കരുതേണ്ട; തുടച്ചു നീക്കാൻ അധികനേരം ആവശ്യമില്ല; ഇറാനെ വെല്ലുവിളിച്ച് ഇസ്രയേലി പ്രധാനമന്ത്രി രംഗത്ത്; ശാന്തനായ ബൈഡനും കട്ടക്ക് നേതന്യാഹുവിനൊപ്പം; കളമൊരുങ്ങുന്നത് അറബ് യുദ്ധത്തിന്
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- റാന്നിയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനികന്റെ ആനുകൂല്യങ്ങളും പെൻഷനും അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ തള്ളി; കരളുരുകുന്ന പരാതിയുമായി സൈനികന്റെ മാതാവ്; കാമുകനെ വിവാഹം കഴിച്ച് ഭാര്യയുടെ സുഖജീവിതം
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
- കാമുകിയെ സ്വന്തമാക്കാൻ കൊലപ്പെടുത്തിയത് 26കാരി ഭാര്യയെ; ആർക്കും സംശയം തോന്നാതെ ലക്ഷങ്ങൾ ശമ്പളം വാങ്ങി ജീവിച്ചത് ഒന്നര പതിറ്റാണ്ട്; കൊലപാതകിയെ കാമുകി കൈവിട്ടപ്പോൾ മറ്റൊരു യുവതിയെ പ്രണയിച്ച് വിവാഹവും; ഒടുവിൽ 15 വർഷത്തിന് ശേഷം അറസ്റ്റ്; പ്രണയദിനത്തിൽ കൊല്ലപ്പെട്ട സജിനിയുടെ ഓർമ്മകൾക്ക് 18 വർഷങ്ങൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്