വൈകിയെത്തുന്ന നീതി നീതിനിഷേധത്തിനു തുല്യം; 27 വർഷം പൂർത്തിയായിട്ടും അഭയാ കേസിൽ വിധിപ്രസ്താവം വന്നില്ല; ഇപ്പോഴും കേസിന്റെ സഞ്ചാരം കോടതികളിൽ നിന്ന് കോടതികളിലേക്ക്; ഹൈക്കോടതിയിലെ ഹർജികളിൽ വാദം പൂർത്തിയായത് മാത്രം ആശ്വാസം; കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്നതിനാൽ കേസ് ഇപ്പോഴും തുടരുന്നു: ഉന്നത ഇടപെടലിൽ പൂർണമായും അട്ടിമറിക്കപ്പെട്ട അഭയ കേസിലെ പോരാട്ടചരിത്രം ഓർത്തെടുത്ത് ജോമോൻ പുത്തൻപുരക്കൽ
എം മനോജ് കുമാർ
തിരുവനന്തപുരം: വൈകിയെത്തുന്ന നീതി നീതി നിഷേധത്തിനു തുല്യമാണ്. അങ്ങിനെയെങ്കിൽ സിസ്റ്റർ അഭയാ കേസിൽ ഇപ്പോഴും നീതിനിഷേധം തുടരുകയാണ്. നീണ്ട 27 വർഷമായി ഈ കേസ് തുടരുകയാണ്. സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് ഇപ്പോൾ
27 വർഷം തികയുകയാണ്. 1992 മാർച്ച് 27-നാണ്.സിസ്റ്റർ അഭയ കൊല്ലപ്പെടുന്നത്. കോടതിയിൽ നിന്നും കോടതിയിലേക്ക് അഭയാ കേസ് ഇപ്പോഴും സഞ്ചരിക്കുകയാണ്. ഇതുവരെ ഈ കേസിൽ ഒരു വിധി തീർപ്പ് ഉണ്ടായിട്ടില്ല.ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂർ, മൂന്നാം പ്രതി സിസ്റ്റർ സെഫി എന്നിവർ വിചാരണ നേരിടുവാനും രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടുകൊണ്ടുമുള്ള വിധിയാണ് വിചാരണ കോടതിയായ സിബിഐ കോടതിയിൽ നിന്നും വന്നിരിക്കുന്നത്. അതിനെതിരെയുള്ള പ്രതികളുടെയും സിസ്റ്റർ അഭയാ ആക്ഷൻ കൗൺസിൽ ചെയർമാൻ ജോമോൻ പുത്തൻപുരക്കലിന്റെയും ഹർജികളാണ് ഇപ്പോൾ ഹൈക്കോടതിയിൽ വിധി പറയാൻ ഇരിക്കുന്നത്. ഈ ഹർജികളിൽ വിശദമായ വാദം ജസ്റ്റിസ് സുനിൽ തോമസിന്റെ ബെഞ്ച് പൂർത്തിയാക്കികഴിഞ്ഞിട്ടുണ്ട്. ഹർജികളിൽ വിധി പ്രസ്താവം വന്നാൽ അഭയകേസിൽ വീണ്ടും വിചാരണ തുടങ്ങും.
2018 സെപ്റ്റംബർ 13 ന് ഈ കേസിൽ സുനിൽ തോമസിന്റെ ബെഞ്ച് വാദം പൂർത്തിയാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അടുത്ത് തന്നെ ഈ ഹർജികളിൽ വിധിപ്രസ്താവം വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. പുരോഹിതർ പ്രതികളായി മാറിയാൽ പണവും സ്വാധീനവും കേസിനെ എങ്ങിനെയൊക്കെ സ്വാധീനിക്കും എന്ന് തെളിയിക്കുന്നതാണ് അഭയാ കേസ്. സിബിഐ പോലുള്ള ഇന്ത്യയിലെ സ്വതന്ത്രമെന്ന് പറയുന്ന അന്വേഷണ ഏജൻസി അന്വേഷിച്ചിട്ടും ഫലപ്രദമായി ഈ കേസ് മുന്നോട്ടു കൊണ്ടുപോകാൻ സിബിഐക്ക് കഴിഞ്ഞിട്ടില്ല. ഈ കേസിൽ വന്ന സമ്മർദ്ദം കാരണമാണ് സിബിഐ ഡി.വൈഎസ്പി വർഗ്ഗീസ് പി തോമസ് സിബിഐ വിട്ടതും. വർഗീസ് തോമസിന്റെ പ്രസ്താവനകൾ കേസിന്റെ കാര്യത്തിൽ വന്ന സമ്മർദ്ദങ്ങൾക്ക് തെളിവായി മാറുകയും ചെയ്യുന്നു. കേസിലെ പ്രതിയായ ഫാദർ ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ട സിബിഐ കോടതി വിധി തന്നെ വിവാദങ്ങളിലേക്കാണ് കടന്നു ചെന്നതും. ഒരു കേസിലെ പ്രതി എങ്ങിനെ വിചാരണ കൂടാതെ രക്ഷപ്പെടും എന്ന ചോദ്യമാണ് സിബിഐ കോടതി വിധിയെ തുടർന്ന് ഉയർന്നു വന്നതും. ഇപ്പോൾ കേസിലെ പ്രധാന ഹർജികൾ ജസ്റ്റിസ് സുനിൽ തോമസിന്റെ ബെഞ്ചിലാണ്. വാദം പൂർത്തിയായ ഈ ഹർജികളിൽ വിധി പ്രസ്താവം വന്നാൽ വീണ്ടും ഈ കേസ് വീണ്ടും മുഖ്യധാരയിലേക്ക് വരും. അങ്ങിനെ വന്നാലും ഒരു കൊലക്കേസ് കഴിഞ്ഞു 27 വർഷം കഴിഞ്ഞിട്ടും അഭയാ കേസിൽ നീതിനിഷേധം തന്നെ എന്ന പ്രസ്താവം വീണ്ടും ഉയർന്നുവരികയും ചെയ്യും.
കണ്ണിലെണ്ണയൊഴിച്ച് ഈ കേസിന്റെ പിറകെ നിന്നതിനാലാണ് ഈ കേസ് അവസാനിപ്പിക്കാൻ പ്രതികൾക്ക് കഴിയാതിരുന്നത്- സിസ്റ്റർ അഭയ കേസിന്റെ ആക്ഷൻ കൗൺസിൽ ചെയർമാൻകൺവീനർ ജോമോൻ പുത്തൻ പുരക്കൽ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ കിട്ടിയാൽ പോലും 14 വർഷം കൊണ്ട് ഇറങ്ങിപ്പോരാമായിരുന്നു. പ്രതികൾ തന്നെ 27 വർഷമായി പ്രതിക്കൂട്ടിൽ നിൽക്കുകയാണ്. ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ തങ്ങൾക്ക് കഴിയില്ലാ എന്ന തോന്നൽ ഉള്ളതുകൊണ്ടാണ് അവർ ഇത്രയും വർഷം കേസ് നീട്ടിക്കൊണ്ട് പോയത്. അല്ലെങ്കിൽ അവർ എത്രയും വേഗം വിചാരണ പൂർത്തിയാക്കാൻ ശ്രമം നടത്തുമായിരുന്നു-ജോമോൻ പുത്തൻ പുരക്കൽ പറഞ്ഞു.
അഭയ കേസിന്റെ നാൾ വഴികൾ ഇങ്ങിനെ:
1992 മാർച്ച് 27-നാണ് കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കാണുന്നത്. ലോക്കൽ പൊലീസ് പതിനേഴ് ദിവസവും, ക്രൈം ബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് ആണിത്. എന്നാൽ അഭയാ കേസ് ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കലിന്റെ നേതൃത്വത്തിൽ 1992 മെയ് 18 ന് അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനെ നേരിൽ കണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്.
. 1993 മാർച്ച് 29 ന് കേസ് സിബിഐ ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു. സിബിഐ ഡി.വൈഎസ്പി വർഗ്ഗീസ് പി തോമസിന്റെ നേതൃത്വത്തിൽ സിബിഐ സംഘം ചുരുങ്ങിയ ആറ് മാസത്തിനുള്ളിൽ തന്നെ കൊലപാതകമെന്ന് കണ്ടെത്തി കേസ് ഡയറിയിൽ രേഖപ്പെടുത്തിയിരുന്നു. ആത്മഹത്യയാക്കുവാൻ തന്റെ മേലുദ്യോഗസ്ഥൻ സിബിഐ- എസ്പി സമ്മർദ്ദം ചെലുത്തി പീഡിപ്പിക്കുകയാണെന്ന് വെളിപ്പെടുത്തികൊണ്ട് വർഗ്ഗീസ് പി തോമസ് വാർത്താ സമ്മേളനം നടത്തി സിബിഐ യിൽ നിന്നും 1993 ഡിസംബർ 31 ന് രാജിവച്ചതിനെ തുടർന്നാണ് അഭയ കേസ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റി.
വർഗ്ഗീസ് പി തോമസിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സിബിഐ എസ്പി. യെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജോമോൻ പുത്തൻപുരയ്ക്കൽ 1994 മാർച്ച് 16 ന് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കേരളത്തിലെ ലോക്സഭയിലെയും രാജ്യസഭയിലെയും 28 എംപി.മാർ ഒപ്പിട്ട നിവേദനം 1994 ജൂൺ 2 ന് സിബിഐ ഡയറക്ടർ കെ വിജയറാവുവിനെ അന്നത്തെ എംപിമാരായ ഒ രാജഗോപാൽ, ഇ ബാലാനന്ദൻ, പി സി തോമസ് എന്നിവരും ജോമോൻ പുത്തൻപുരയ്ക്കലും ചേർന്ന് നേരിൽ കണ്ട്നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിബിഐ എസ്പി. യെ മാറ്റി കൊണ്ട് സിബിഐ ഡിഐജി എം.എൽ ശർമ്മയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ടീമിനെ നിയമിച്ചുകൊണ്ട് ഡയറക്ടർ ഉത്തരവിട്ടിരുന്നു.
കഴിഞ്ഞ 16 വർഷത്തിനിടയിൽ പ്രതികളെ പിടിക്കുവാൻ കഴിയുന്നില്ല എന്ന് പറഞ്ഞ് സിബിഐ അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് മൂന്ന് പ്രാവശ്യം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഈ മൂന്ന് പ്രാവശ്യവും നൽകിയ റിപ്പോർട്ട് തള്ളികൊണ്ട് എറണാകുളം ചീഫ് ജൂഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. 2007 മെയ് 9 നും 18 നും സിബിഐ ഡയറക്ടർ വിജയ് ശങ്കറിനെ ജോമോൻ പുത്തൻപുരയ്ക്കൽ നേരിൽ കണ്ട് പരാതി നൽകിയതിനെ തുടർന്നാണ് സിബിഐ എസ് പി എസ് എം കൃഷ്ണയുടെയും ഡിവൈഎസ്പി ആർ എൽ അഗർവാളിന്റെയും നേതൃത്വത്തിലുള്ള സിബിഐ സ്പെഷ്യൽ ടീം രൂപീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. സിസ്റ്റർ അഭയയുടെ ആന്തരിക അവയവങ്ങളുടെ രാസ പരിശോധന റിപ്പോർട്ടിൽ കൃത്രിമം കാട്ടിയതിന് ചീഫ് കെമിക്കൽ എക്സാമിനർ ആർ ഗീത, അനലിസ്റ്റ് എം ചിത്ര എന്നിവരെ പ്രതിയാക്കി തിരുവനന്തപുരം സിജെഎം കോടതി 2011 മെയ് 31 ന് കുറ്റപത്രം നൽകിയിരുന്നു. എന്നാൽ പിന്നീട് രണ്ട് പ്രതികളെയും വെറുതെ വിട്ടതിനെതിരെ ജോമോൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ്.
ആദ്യം കേസ് അന്വേഷിച്ച കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ് ഐ വി വി അഗസ്റ്റിൻ, ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ സാമുവൽ എന്നിവരെ തെളിവ് നശിപ്പിച്ചതിന് സിബിഐ പ്രതിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു. പിന്നീട് ഇരുവരും മരണപ്പെട്ടതിനാൽ കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി.
അഭയ കേസിലെ രണ്ടാം പ്രതി ഫാ. ജോസ് പുതൃക്കയിലിനെ സിബിഐ കോടതി വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയിൽ സിബിഐ അപ്പീൽ നൽകുവാൻ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി, കേന്ദ്ര പേഴ്സണൽ മന്ത്രാലയം സെക്രട്ടറി എന്നിവർ രേഖാമൂലം അന്നത്തെ ഡയറക്ടർ അലോക് വർമ്മയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നിട്ടും അപ്പീൽ ഹൈക്കോടതിയിൽ സിബിഐ ഫയൽ ചെയ്തില്ല.പകരം സിബിഐ ഡയറക്ടർ ഉൾപ്പടെയുള്ളവർ പ്രതിയെ സഹായിച്ചുവെന്നാണ് ആരോപണം വരുകയും ചെയ്തിരുന്നു. ഈ പരാതിയെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുവാൻ സെൻട്രൽ വിജിലൻസ് കമ്മീഷന് കേന്ദ്ര പേഴ്സണൽ മന്ത്രാലയം സെക്രട്ടറി കഴിഞ്ഞ ഡിസംബർ 10 ന് പരാതി കൈമാറികൊണ്ട് കത്ത് നൽകിയിരുന്നു.ഒടുവിൽ രണ്ടാം പ്രതി ഫാ. ജോസ് പുതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയിൽ സിബിഐ 2019 ഫെബ്രുവരി 19 ന് അപ്പീൽ നൽകിയിരിക്കുകയാണ്. എല്ലാ ഹര്‍ജികളിലും ഇപ്പോൾ വാദം പൂർത്തിയായിട്ടുണ്ട്. ഈ വിധിയാണ് അഭയാ കേസിനെ സംബന്ധിച്ച് നിർണായകമാകുക.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍