'മിസ്റ്റർ ബ... ബ...ബ... ബൈഡൻ! വിക്കുള്ളതിനാൽ കൂട്ടുകാരുടെ കളിയാക്കലിൽ മനം മടുത്ത് സ്കൂൾ പഠനം ഉപേക്ഷിക്കാൻ ഒരുങ്ങി; മാതാപിതാക്കൾ നൽകിയ ആത്മവിശ്വാസത്തിൽ കഠിനമായി പരിശീലിച്ച് പ്രാസംഗികനായി; ദുരന്തങ്ങളും ബിസിനസ് തകർച്ചയും മൂലം അത്മഹത്യയെക്കുറിച്ച് ചിന്തിച്ചത് പല തവണ; ജോ ബൈഡന്റെ ജീവിതം

മറുനാടൻ ഡെസ്ക്
ന്യൂയോർക്ക്: വിദ്യാർത്ഥികൾ അടക്കമുള്ള വളരുന്ന തലമുറക്ക് പ്രചോദനം നൽകാൻ ഉദ്ദേശിച്ചുള്ള മോട്ടിവേഷൻ ക്ലാസുകളിൽ ഒരോകാലത്തും ഓരോതാരോദയമാണ്. മലാല യൂസഫ്സായ് തൊട്ട് 'ആപ്പിൾ' ഉടമ സ്റ്റീവ് ജോബ്സിന്റെ ജീവിതംവരെ പല കാലങ്ങളിലായി മോട്ടിവേഷൻ സ്പീക്കർമാർ നന്നായി ഉപയോഗിച്ചതാണ്. പക്ഷേ അവരെയല്ലാം കടത്തിവെട്ടുന്നതാണ് നിയുക്ത അമേരിക്കൻ പ്രസിഡന്റ ജോ ബൈഡന്റെ ജീവിതം. വിക്കുള്ളതിന്റെ പേരിൽ കുട്ടിക്കാലത്ത് പരിഹസിക്കപ്പെട്ട് സ്കൂൾ പഠനം നിർത്താൻ ഒരുങ്ങിയ ആ കുട്ടിയാണ് ഇന്ന് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട തസ്തികയുടെ അടുത്ത് എത്തി നിൽക്കുന്നത്. ബിസിനസ് തകർച്ചയും, ഭാര്യയുടെയും മകന്റെയും ജീവിനെടുത്ത ആക്സിഡന്റിനെ തുടർന്നും എല തവണ ആത്മഹത്യക്ക് താൻ ശ്രമിച്ചിട്ടുണ്ടെന്ന് ജോ ബൈഡൻ പറയുകയുണ്ടായി. എത്ര തകർന്നാലും പ്രതീക്ഷ കൈവിടരുത് എന്നും ഏത് ചാരത്തിൽനിന്നും ഫീനികസ് പക്ഷിയെപ്പോലെ നിങ്ങൾക്ക് ഉയർത്ത് എഴുനേൽക്കാൻ കഴിയുമെന്നും തെളിയിക്കയാണ് ജോ ബൈഡന്റെ ജീവിതം.
കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിനും വിക്കുണ്ടായിരുന്നു. അദ്ദേഹവും പിൽക്കാലത്ത് പതിനായിരങ്ങൾ കാതോർക്കുന്ന നേതാവായി മാറി. പക്ഷേ വിക്ക് മരണംവരെയും ഇഎംഎസിന്റെ കൂടെ ഉണ്ടായിരുന്നു. എന്നാൽ ബൈഡൻ കഠിന പരിശ്രമം കൊണ്ട് അത് മറികടന്നു. ബൈഡന്റെ ക്ലാസിൽ ഉണ്ടായ അസാധാരണമായ സംഭവം ന്യയോർക്ക് ടൈംസ് എഴുതുന്നത് ഇങ്ങനെയാണ്-' മിസ്റ്റർ ബ... ബ...ബ... ബൈഡൻ. എന്നായിരുന്നു ആ കുട്ടിയെ സ്കൂളിൽ കളിയാക്കി വിളിച്ചത്. ഒരിക്കൽ അദ്ധ്യാപികമായ കന്യാസത്രീയും ഈ തമാശയിൽ പങ്കുചേർന്നു. ഇയോടെ ആകെ അപമാനിക്കപ്പെട്ടതായി കുഞ്ഞു ബൈഡനു തോന്നി. ഉടൻ ക്ലാസിൽനിന്ന് ആ കുട്ടി ഇറങ്ങി ഓടി. . പിന്നീട് അമ്മ കാതറീൻ നിർബന്ധിച്ചാണു ബൈഡനെ സ്കൂളിലെത്തിച്ചത്. അന്നു രാത്രി പിതാവ് ജോസഫ് ആർ ബൈഡൻ നൽകിയ ഉപദേശമാണു ജീവിതം മാറ്റിമറിച്ചതെന്നു ബൈഡൻ പറയും. 'നിയൊരു ചാമ്പ്യനാണ്. എത്ര തവണ വീണാലും ഇരട്ടി ശക്തിയോടെ എഴുന്നേൽക്കണം.'അന്നു സെവൻത് ഗ്രേഡിലാണു ജോ പഠിച്ചിരുന്നത്. മനസിൽ ഒരേ ലക്ഷ്യം 'കൂട്ടുകാർക്കു മുന്നിൽ ഷൈൻ ചെയ്യണം'. പക്ഷേ, എങ്ങനെ? അന്ന് തുടങ്ങിയ കഠിനാധ്വാനമാണ് അദ്ദേഹത്തെ ഉയരങ്ങളിൽ എത്തിച്ചത്.
കഠിന പരിശീലനത്തിലൂടെ പ്രശ്നങ്ങൾ മറികടന്നു
വീട്ടിൽ കണ്ണാടിക്കു മുന്നിൽനിന്നു ഉറക്കെ സംസാരിക്കയായിരുന്നു കുഞ്ഞു ബൈഡന്റെ രീതി. നീണ്ട വാചകങ്ങൾ പറഞ്ഞു നോക്കി. എമേഴ്സന്റെയും യേറ്റ്സിന്റെയും കവിതകൾ ഉറക്കെയുറക്കെ വായിച്ചു. എന്നിട്ടും വിക്ക് പൂർണമായി മാറിയില്ല. ലാറ്റിൻ ക്ലാസിൽ ജോയെ കളിയാക്കിയിരുന്നത് ലാറ്റിൻ ഭാഷയിലെ പദം പ്രയോഗിച്ചായിരുന്നു- ജോ ഇംപെഡിമെന്റ (ഭാരം വലിച്ച് ഇഴയുന്ന എന്ന അർഥത്തിലാണ് ശാുലറശാലിമേ -എന്ന ലാറ്റിൻ വാക്ക് ഉപയോഗിച്ചത്). അതൊന്നും കാര്യമാക്കാതെ ബൈഡൻ വീട്ടിൽ സംസാരപരിശീലനം തുടർന്നു. കഠിനശ്രമത്തിനൊടുവിൽ വിക്ക് പൂർണമായും മാറി. അന്നു കിട്ടിയ ആത്മവിശ്വാസമാണു തന്റെ ജീവിതം മാറ്റിമറിച്ചതെന്നു ജോ ബൈഡൻ എപ്പോഴും പറയാറുണ്ട്. കോളജിൽ പഠിക്കുമ്പോൾ അറിയപ്പെടുന്ന പ്രസംഗ പരിശീലകനായി മാറി, പിന്നീടു പാർലമെന്റ് അംഗമായി, വൈസ് പ്രസിഡന്റായി. ഒടുവിൽ യുഎസ് പ്രസിഡന്റ് പദവിയിലേക്കും.
ഐക്യുവുമായോ ബുദ്ധിയുമായോ വിക്കിന് ഒരു ബന്ധവുമില്ലെന്നും വിക്ക് മാറ്റിയെടുക്കാവുന്നതേയുള്ളൂ വെന്നും വിശ്വസിക്കുന്നയാളാണ് ജോ ബൈഡൻ. വിക്കിന്റെ പ്രശ്നമുള്ള ചെറുപ്പക്കാർക്ക് സ്വന്തം ഫോൺ നമ്പർ നൽകി, അവരോടു സംസാരിച്ച് ആത്മവിശ്വാസം പകരുന്നത് ഇദ്ദേഹത്തിന്റെ പതിവാണ്. ദ് കിങ്സ് സ്പീച്ച് എന്ന സിനിമ കാണാനും പ്രോത്സാഹിപ്പിക്കും. ഇനി ജോ ബൈഡന്റെ പ്രസംഗം കേൾക്കുമ്പോൾ ശ്രദ്ധിച്ചുനോക്കൂ, പഴയ വിക്കിന്റെ ശേഷിപ്പുകൾ എന്തെങ്കിലും തിരിച്ചറിയാനാകുന്നുണ്ടോ?
ജീവിതം മാറ്റിമറിച്ച പ്രണയം
ഐറിഷ് വംശജരായ മാതാപിതാക്കളുടെ മകനായി 1942 ലാണു ജനനം. പിതാവ് യൂസ്ഡ് കാർ സെയിൽസ്മാനായിരുന്നു. ഒരുകാലത്ത് നല്ല നിലയിൽ കഴിഞ്ഞിരുന്ന ഈ കുടുംബം ബൈഡൻ ജനിച്ചതോടെ പാപ്പരായി. കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയിൽ ആയിരുന്നു അദ്ദേഹത്തിന്റെ കുട്ടിക്കാലം. സാമ്പത്തിക ബുദ്ധിമുട്ട് കാരണം മുത്തച്ഛനൊപ്പമായിരുന്നു ജോ കഴിഞ്ഞത്. ചാമ്പ്യനാകണമെന്ന മോഹം ആദ്യം പൂവണിഞ്ഞത് കളിക്കളത്തിലായിരുന്നു. സ്കൂളിന്റെ ഫുട്ബോൾ, ബേസ്ബോൾ ടീമുകളിലായിരുന്നു തുടക്കം. പതിയെ നേതൃഗുണം ഏവരും അംഗീകരിച്ചു തുടങ്ങി. സ്കൂളിലെ അവസാന വർഷങ്ങളിൽ ക്ലാസ് പ്രസിഡന്റായി.കോളജ് കാലത്ത് വിയറ്റ്നാം യുദ്ധം വന്നെങ്കിലും ആസ്ത്മയുടെ പേരിൽ യുദ്ധ സേവനത്തിൽനിന്ന് ഒഴിവായി. 1964 ൽ ഇംഗ്ലിഷിലും രാഷ്ട്രമീമാംസയിലും ഡിഗ്രിയെടുത്തു. 688 വിദ്യാർത്ഥികളിൽ 506 -ാം സ്ഥാനത്തായിരുന്നു ബൈഡൻ.
ബുരുദമെടുത്ത് ഒരു വർഷത്തിനുശേഷമാണ് നെയ്ല ഹൻടറുമായി പ്രണയത്തിലായത്. 'പ്രണയത്തിനു പണംവേണം' എന്ന പാഠവും മുന്നിലുണ്ടായിരുന്നു. അതോടെയാണു നിയമബിരുദം നേടി പിടിച്ചുനിൽക്കാൻ ശ്രമം തുടങ്ങിയത്. 1968 ൽ നിയമബിരുദം ലഭിച്ചു. തൊട്ടടുത്ത വർഷം വിവാഹവും. ബോ, റോബർട്ട്, നവോമി എന്നിവർ മക്കൾ. ഭാര്യയായിരുന്നു ബൈഡന്റെ മറ്റൊരു മോട്ടിവേറ്റർ. വളരാനും ഉയരാനും എന്നും പ്രേരിപ്പിച്ചത് അവർ ആയിരുന്നു.
അഭിഭാഷകനെന്നനിലയിലും ജോ കാര്യമായി ശോഭിച്ചില്ല. അപ്പോഴാണ് ഡെമോക്രാറ്റ് പാർട്ടി നേതാക്കൾ നടത്തിയ നിയമസ്ഥാപനത്തിൽ അവസരംവന്നതപ്പോഴാണ്. അങ്ങനെ ജോയും ഒരു ഡെമോക്രാറ്റായി. അന്നു ഡെലവേർ റിപ്പബ്ലിക്കൻ പാർട്ടിയുടെ കോട്ടയായിരുന്നു. 1972 ലെ തെരഞ്ഞെടുപ്പിൽ ഡെലവേറിൽനിന്നു സെനറ്റിലേക്കു മത്സരിക്കാൻ നറുക്കുവീണത് ജോയ്ക്കും. പണമില്ല, പ്രശസ്തിയില്ല. എങ്കിലും അദ്ദേഹം മുതിർന്ന റിപ്പബ്ലിക്കൻ നേതാവ് ജെ. കാലേബ് ബോഗ്സിനെ തോൽപിച്ച് 29ാം വയസിൽ സെനറ്റിലെത്തി. സെനറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളിലൊരാൾ എന്ന നിലയിൽ ആ ജയം ദേശീയതലത്തിൽ ശ്രദ്ധ നേടി. പിന്നെ അദ്ദേഹത്തിന് പൊളിറ്റിക്സിൽ തിരഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ആത്മഹത്യചെയ്യാൻ ആലോചിച്ച നിമിഷങ്ങൾ
ആത്മഹത്യ ചെയ്യാൻ താൻ ആലോചിച്ച നിമിഷങ്ങൾ നിരവധിയുണ്ടായിരുന്നെന്നാണ് ബൈഡൻ പറഞ്ഞത്. ആദ്യം വക്കീൽ എന്ന നിലയിൽ പരാജയപ്പെട്ട് തുടങ്ങിയ ബിസിനസ് എവിടെ എത്താതായപ്പോൾ ആയിരുന്നു. രണ്ടാമത്തേത് സെനറ്റായി തെരഞ്ഞെടുക്കപ്പെട്ട ഉടനെയും. ജയത്തിന്റെ ആഘോഷം തീരുന്നതിനു മുമ്പാണ് ആ ദുരന്തമെത്തിയത്. ക്രിസ്മസ് ഷോപ്പിങ്ങിനിറങ്ങിയ ഭാര്യ നെയ്ലയും മക്കളും കാറപകടത്തിൽപ്പെട്ടു. നെയ്ലയും ഇളയമകൾ നവോമിയും മരിച്ചു. ബോയ്ക്കും ഹൻടറിനും ഗുരുതരമായി പരുക്കേറ്റു.
ബോയുടെ ആശുപത്രിക്കിടയ്ക്കു സമീപം നിന്നാണ് ബൈഡൻ സത്യപ്രതിജ്ഞയെടുത്തത്. പിന്നീട് ആശുപത്രിയും സെനറ്റുമായി കഴിഞ്ഞ നാളുകൾ. സെനറ്റിൽ പങ്കെടുക്കാൻ മണിക്കൂറുകൾ നീണ്ട ട്രയിൻ യാത്ര. മക്കളെനോക്കാനുള്ള അലച്ചിൽ. അന്ന് ആത്മഹത്യയെക്കുറിച്ചുപോലും ജോ ചിന്തിച്ചു. സെനറ്റ് അംഗത്വം രാജിവയ്ക്കാൻ ആലോചിച്ചെങ്കിലും ബോ സമ്മതിച്ചില്ല. യാത്രയ്ക്കിടെ പരിചയപ്പെട്ട ജിൽ ജേക്കബ്സാണു ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നത്. രണ്ട് വർഷം നീണ്ട പ്രണയത്തിനുശേഷം 1977 ലായിരുന്നു വിവാഹം. ആ ബന്ധത്തിൽ ഒരു മകളുണ്ട്- ആഷ്ലി.
1988 ൽ പ്രസിഡന്റ് തെരഞ്ഞെടപ്പിൽ ഡെമോക്രാറ്റുകളുടെ സ്ഥാനാർത്ഥിയാകാൻ ജോയുമുണ്ടായിരുന്നു. മികച്ച തുടക്കമായിരുന്നു. മാധ്യമശ്രദ്ധ പിടിച്ചുപറ്റാൻ ഏറെ വാചാലനുമായി. ഇതിനിടെയായിരുന്നു പ്രസംഗവിവാദം. ബ്രിട്ടനിലെ ലേബർ പാർട്ടി നേതാവ് നീൽ കിൻനോക്കിന്റെ പ്രസംഗം ജോ പകർത്തിയെന്ന ആരോപണം ഉയർന്നു. നിയമ ബിരുദം ഉയർന്ന മാർക്കോടെയാണു നേടിയതെന്നും പറഞ്ഞുവച്ചു. അബദ്ധങ്ങളോരാന്നായി എതിരാളികൾ ആയുധമാക്കി. ജനപ്രീതി ഇടിഞ്ഞു. അവസാനം സ്ഥാനാർത്ഥിയായത് മസാച്യൂസെറ്റ്സ് ഗവർണർ മൈക്കൾ ഡുകാകിസിനായിരുന്നു. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജോർജ് എച്ച്. ഡബ്ല്യു. ബുഷായിരുന്നു ആ തെരഞ്ഞെടുപ്പിലെ വിജയി.
അസുഖത്തൽ നിന്ന് രക്ഷിച്ചത് മകൻ
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മോട്ടിവേറ്ററായി ബൈഡൻ കാണുന്നത് മകൻ ബോ യെ ആണ്. ധമനിവീക്കത്തെ തുടർന്നു ബൈഡൻ ആശുപത്രിയിലായി മരണാസന്നനായപ്പോൾ ആതഎവിശ്വാസം നൽകിയത് ആ മകനാണ്. മരിക്കുമെന്ന് ഉള്ളതിനാൽ വൈദികനെ വിളിച്ചു രോഗീലേപനം വരെ നടത്തിയിരുന്നു. ബോയുടെ സഹായത്തോടെ മാതാപിതാക്കളെയും ആദ്യ ഭാര്യയെയും മകളെയും സംസ്കരിച്ച ബ്രാൻഡിവൈനിലെ സെന്റ് ജോസഫ് പള്ളിയിലെ സെമിത്തേരിയിലെത്തി പ്രാർത്ഥനയും നടത്തി. അച്ഛനെ പരാജിതനായി വിടാൻ ബോ തയാറല്ലായിരുന്നു. 'ഡാഡ് ശക്തി സംഭരിക്കുക, എനിക്ക് അങ്ങ് അഭിമാനമാകണം' - ദിവസവും ബോ അദ്ദേഹത്തിന്റെ കാതിൽ മന്ത്രിച്ചുകൊണ്ടിരുന്നു. ബോയ്ക്ക് അഭിമാനമാകാൻ ജീവിതം തിരിച്ചുപിടിച്ചെന്നാണു ബൈഡൻ പിന്നീട് അനുസ്മരിച്ചത്.
ഏതു തെരഞ്ഞെടുപ്പ് വിജയത്തിലും ബോയെ ബൈഡൻ സ്മരിക്കും. ദുരന്തങ്ങളുടെ കാലത്ത് രാഷ്ട്രീയത്തിൽ തുടരാൻ ജോയ്ക്ക് കരുത്തു പകർന്നത് ബോയാണ്. ബോയിൽ ഒരു രാഷ്ട്രീയ പിൻഗാമിയെയും അദ്ദേഹം കണ്ടു. സൈനികനായിരുന്നു ബോ. ഇറാഖ് യുദ്ധത്തിലും പങ്കെടുത്തു. പിന്നീട് രാഷ്ട്രീയത്തിലും ചുവടുവച്ചു തുടങ്ങി. 2007 ൽ ഡെലവറിലെ അറ്റോണി ജനറലായി. എന്നാൽ 2015 ൽ തലച്ചോറിൽ ടൂമർ ബാധിച്ചു ബോ മരിച്ചു. 46 -ാം വയസിലെ ബോയുടെ വിടവാങ്ങൽ ഉൾക്കൊള്ളാൻ ബൈഡനു കഴിഞ്ഞില്ല. അതോടെയാണു സജീവ രാഷ്ട്രീയത്തിൽനിന്നു താൽകാലികമായി അകന്നു. 2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്നു വിട്ടുനിൽക്കാൻ ബൈഡനെ പ്രേരിപ്പിച്ചത് ബോയുടെ വിടവാങ്ങലാണ്.
ബോ ശക്തിയായിരുന്നെങ്കിൽ ബൈഡനു ഹൻടൻ സൃഷ്ടിച്ചത് തലവേദനകളാണ്. അദ്ദേഹത്തിന്റെ ജീവിതശൈലിയും ബിസിനസ് ബന്ധങ്ങളും ഡോണൾഡ് ട്രംപിന് ആയുധമായി. ഇതിന്റെ പേരിൽ ബൈഡൻ ഏറെ പഴിയും കേട്ടു. ചൈനയിൽ ബിസിനസ് നടത്തി കോടികൾ കൊയ്യുന്നുവെന്നൊക്കെ ഈ മകനെ കുറിച്ച് ആരോപണം ഉണ്ട്.
ഇപ്പോൾ ഈ 77ാം വയസ്സിൽ പ്രസിഡന്റാകുന്നതിന് അടുത്ത സുഹൃത്തായ മറ്റൊരാളോടും ബൈഡൻ നന്ദി പറയുന്നുണ്ട്. മറ്റാരുമല്ല. സാക്ഷാൽ ബറാക്ക് ഒബാമ. അടുത്ത സൗഹൃദമാണ് ഇവർ തമ്മിലുള്ളത്. മകന്റെ മരണത്തെ തുടർന്ന് തകർന്നുപോയ ബൈഡനെ തിരിച്ച് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നത് ഒബാമയുടെ ഇടപെടൽ ആണ്. തന്റെ സുഹൃത്തിനുവേണ്ടി പ്രചാരണ രംഗത്തും ഒബാമ സജീവമായിരുന്നു. എന്ത് ദുരന്തങ്ങൾ നടന്നാലും പ്രതീക്ഷ കൈവിടരുത്. കഠിന പരിശീലവനും ആത്മാർഥതയും ഉണ്ടെങ്കിൽ നിങ്ങൾക്ക് എന്തും കൈയെത്തിപ്പിടിക്കാം. ജോ ബൈഡന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത് അതാണ്.
- TODAY
- LAST WEEK
- LAST MONTH
- 15 വർഷം മുമ്പ് കിറ്റക്സ് മുതലാളിയെ പരിചയപ്പെടുത്തിയത് പിണറായി വിജയൻ; കൈരളി ടിവിയോടും മമ്മൂട്ടിയോടും പിണറായിയോടും അടുപ്പമുള്ള ശ്രീനിവാസന്റെ മനസ് മാറിയത് എങ്ങനെ? ട്വന്റി ട്വന്റിക്കൊപ്പം ചേർന്ന കഥ പറഞ്ഞ് നടൻ; ട്വന്റി 20 ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിലെ എല്ലാവരും ഉയർന്ന വിദ്യാഭ്യാസമുള്ളവരും പ്രൊഫഷനലുകളും
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാവണം? പിണറായിയും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുതൽ ആന്റണിയും തരൂരും വരെ; എട്ടാമന്റെ പേര് കണ്ട് മലയാളികൾ ഞെട്ടി; 6 മാസം മുമ്പ് അന്തരിച്ച സി.എഫ് തോമസ് മുഖ്യമന്ത്രി ആവണമെന്ന് 0.8% ആളുകൾക്ക് താൽപ്പര്യം; ടൈംസ് നൗ-സീ വോട്ടർ ഒപ്പീനിയൻ പോളിലെ പിഴവിന് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ
- സിപിഐ വഴങ്ങി; ചങ്ങനാശേരി സീറ്റ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്; മത്സരിക്കുക 13 സീറ്റിൽ; കോട്ടയത്ത് സിപിഐക്ക് ഇനി വൈക്കം മാത്രം
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- നിങ്ങൾ എന്താണ് കാണിക്കുന്നത് എന്ന് ചോദിച്ചപ്പോഴേക്കും മണ്ണെണ്ണ തലയിലേക്ക് ഒഴിച്ചുകഴിഞ്ഞു; ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്നും മറുപടി; അവിവേകം കാണിക്കരുതെന്ന് അപേക്ഷിച്ചെങ്കിലും പൊടുന്നനെ തീകൊളുത്തി; കണ്മുന്നിലെ ഭീകരകാഴ്ചയുടെ നടുക്കത്തിൽ ഇപ്പോഴും ഉമ്മർ; നേര്യമംഗലത്ത് യുവതിയുടെ ജഡം കണ്ടെത്തിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
- തട്ടിപ്പും വെട്ടിപ്പുമായി നടന്ന രാജേഷ് ഉത്തരാഖണ്ഡിൽ എത്തിയപ്പോൾ ലൂർദ്ദ് സ്വാമി അച്ചനായി; കന്യാസ്ത്രീയെ കൂടെ കിട്ടിയപ്പോൾ പ്രവാസികളെ ആത്മീയത കാട്ടി വളച്ചെടുത്തു; മോദിയെ കുറ്റം പറഞ്ഞ് പട്ടിണിക്കഥയ്ക്ക് വിശ്വാസ്യത വരുത്തി; അക്കൗണ്ടിൽ ഒഴുകിയെത്തിയ പണമെല്ലാം നിമിഷ നേരം കൊണ്ട് പിൻവലിച്ചത് തട്ടിപ്പിന്റെ ഉസ്താദ്; വാകത്താനത്തെ വിശുദ്ധൻ ആളു ചില്ലറക്കാരനല്ല
- കേരളത്തിൽ ഇടതുമുന്നണിക്ക് ഭരണത്തുടർച്ച; 82 സീറ്റ് വരെ നേടാൻ സാധ്യത; യുഡിഎഫ് ഭൂരിപക്ഷം നേടില്ലെന്നും 56 സീറ്റ് വരെ നേടിയേക്കുമെന്നും പ്രവചനം; ബിജെപിയുടെ പ്രകടനത്തിലും കാര്യമായ പുരോഗതിയില്ല; കിട്ടുക ഒരുസീറ്റ് മാത്രം; ജനപ്രീതിയുള്ള നേതാവ് പിണറായി വിജയൻ തന്നെ; 42.3 ശതമാനം പേരും പിണറായി ഭരണത്തിൽ തൃപ്തർ; ടൈംസ് നൗ -സി വോട്ടർ ഒപ്പീനിയൻ പോൾ ഫലം പുറത്ത്
- 'ഡിഎംആർസിയിൽ ഇ ശ്രീധരൻ നടത്തിയ ക്രമക്കേടുകൾ മകനും മരുമകനും വേണ്ടി'; എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിൽ പരാതിയുമായി കൊച്ചി സ്വദേശി; മികവിന്റെ പിറകിലുള്ള തമോഗർത്തങ്ങൾ തുറന്ന് കാട്ടുമെന്നും ശ്രീധരനെതിരെയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും അനൂപ്
- മുത്തൂറ്റ് എം ജോർജിന്റെ മൂത്തമകൻ; മകൻ അകാലത്തിൽ കൊല്ലപ്പെട്ടിട്ടും തളരാതെ മുത്തൂറ്റ് ഫിനാൻസിനെ ആഗോള ബ്രാൻഡാക്കിയ ദീർഘ ദൃഷ്ടി; സഭാ കേസിൽ ഓർത്തഡോക്സ് സഭയ്ക്ക് അവസാനം വരെ താങ്ങായി നിന്ന സഭാ നേതാവ്; ഒടുവിൽ വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം: എംജി ജോർജ്ജ് മുത്തൂറ്റ് ഓർമ്മയാകുമ്പോൾ
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- സൺഡേ സ്കൂൾ ക്യാമ്പിനെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: 10 വർഷങ്ങൾക്ക് ശേഷം പള്ളി വികാരിക്കും കന്യാസ്ത്രീക്കുമെതിരെ സിബിഐ കുറ്റപത്രം; ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും എഴുതി തള്ളിയ കേസിൽ വഴിത്തിരിവുണ്ടാക്കിയത് സിബിഐ ഇടപെടൽ
- കുളിമുറിയിലെ ഡ്രെയ്നേജിൽ ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല; 'ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്'; 'ജോലിക്കു പോലും പോകാൻ പറ്റുന്നില്ല'; 'മകളും മാനസിക വിഷമത്തിൽ' വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്