ജോബി ആൻഡ്രൂസിന്റെ കൊലപാതക കേസ് അട്ടിമറിച്ചത് കെ കരുണാകരനും കെ മുരളീധരനും ചേർന്ന്; പ്രതികൾക്കെതിരെ എഫ്ഐആർ ഇട്ടത് ദുർബലമായ വകുപ്പുകൾ ചേർത്ത്; അന്വേഷണ ഘട്ടത്തിൽ തന്നെ കേസ് അട്ടിമറിക്കുന്ന അവസ്ഥയുണ്ടായി; സംസ്ഥാന ആഭ്യന്തര വകുപ്പ് നേരിട്ട് അട്ടിമറിച്ച കേസിൽ നീതി ലഭിക്കില്ലെന്ന ബോധ്യമുള്ളതുകൊണ്ടാണ് അപ്പീലിന് ശ്രമിക്കാതിരുന്നത്; ജോബിയുടെ സഹോദരൻ മറുനാടനോട്
ജാസിം മൊയ്തീൻ
കോഴിക്കോട്: 1992 ജൂലെ 15ന് താമരശ്ശേരി സ്കൂളിൽവെച്ച് എംഎസ്എഫ്-കെഎസ്യു പ്രവർത്തകർ കല്ലെറിഞ്ഞ് ജോബി ആൻഡ്രൂസസ് എന്ന 18കാരനായ വിദ്യാർത്ഥിയെ കല്ലെറിഞ്ഞ് കൊന്ന കേസ് അട്ടിമറിച്ചത് അന്നത്തെ സംസ്ഥാന ആഭ്യന്തര വകുപ്പ് നേരിട്ട് ഇടപെട്ടുകൊണ്ടാണെന്ന് ജോബി ആൻഡ്രൂസിന്റെ സഹോദരനും സുപ്രിംകോടതി അഭിഭാഷകനുമായ ജെയ്മോൻ ആൻഡ്രൂസ് മറുനാടൻ മലയാളിയോട് പറഞ്ഞു. അക്കാലത്ത് കോഴിക്കോട് എംപിയായിരുന്ന കെ മുരളീധരനും അദ്ദേഹത്തിന്റെ പിതാവും അന്നത്തെ സംസ്ഥാന ആഭ്യന്തര മന്ത്രിയായിരുന്ന കെ കരുണാകരനും നേരിട്ട് ഇടപെട്ടുകൊണ്ടാണ് കേസിനെ അട്ടിമറിച്ചത്. ദുർബലമായ വകുപ്പുകൾ ചേർത്താണ് അന്ന് പൊലീസ് എഫ്ഐആർ എഴുതിയത്. സാക്ഷികളുടെ പട്ടികയിൽ പൊലീസ് ഇടപെട്ട് മുസ്ലിംലീഗിന്റെയും കോൺഗ്രസിന്റെയും അനുകൂലികളായവരെ കുത്തിനിറക്കുകയും ചെയ്തു. ഇതോടെയാണ് കേസ് ദുർബലപ്പെടുകയും മുഴുവൻ പ്രതികളെയും കോടതി വെറുതെ വിടുകയും ചെയ്തതെന്നും ജെയ്മോൻ ആൻഡ്രൂസ് മറുനാടൻ മലയാളിയോട് പറഞ്ഞു.
കെ മുരളീധരനാണ് കേസ് അട്ടിമറിക്കുന്നതിൽ കാര്യമായി ഇടപെട്ടത്.അദ്ദേഹമായിരുന്നു അന്ന് കോഴിക്കോട് എംപി. അദ്ദേഹത്തിന്റെ പ്രവർത്തന മണ്ഡലവും അന്ന് കോഴിക്കോടായിരുന്നു. അദ്ദേഹത്തിന്റെ പിതാവും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്നു കെ കരുണാകരനായിരുന്നു മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമെല്ലാം. ഈ കേസിന്റെ പ്രാരംഭ ഘട്ടം മുതലെ അദ്ദേഹം ഈ കേസിൽ നിയമവിരുദ്ധമായ ഇടപെടലുകൾ നടത്തുകയും, പൊലീസിനെ സ്വാധീനിക്കുകയും ചെയ്തു. ഇതിന്റെയെല്ലാം ഫലമായി വളരെ ദുർബലമായ തരത്തിലാണ് ഈ കേസ് തുടക്കം മുതലെ കെട്ടിപ്പൊക്കിയത്. ഒരു കൊലപാതക കേസിൽ 302 വകുപ്പ് ചേർക്കാൻ പോലും പൊലീസ് അന്ന് തയ്യാറായിരുന്നില്ല.
പിന്നീട് എസ്എഫ്ഐയും സിപിഐഎമ്മുമെല്ലാം രാഷ്ട്രീയപരമായി താമരശ്ശേരിയിൽ നിരന്തരം സമരം നടത്തിയതിന്റെ ഫലമായിട്ടാണ് കേസിൽ 302 വകുപ്പ് ചേർത്തത് പോലും. ഈ തരത്തിൽ തുടക്കം മുതലെ എല്ലാനിലയിലും ഈ കേസിനെ അട്ടിമറിക്കാൻ അന്നത്തെ യുഡിഎഫ് സർക്കാർ ശ്രമിച്ചു. ഇന്നത്തെ പ്രതിപക്ഷ ഉപനേതാവ് എംകെ മുനീർ അന്ന് മുസ്ലിംലീഗിന്റെ കോഴിക്കോട് ജില്ലയുടെ നേതൃനിരയിലുണ്ട്. അദ്ദേഹവും പ്രതികളെ രക്ഷിക്കാനായി ഇടപടലുകൾ നടത്തി. സാക്ഷികളുടെ പട്ടികയിൽ പൊലീസ് കുറെയധികം മുസ്ലിംലീഗ് കോൺഗ്രസ് അനുഭാവികളെ കൂട്ടിച്ചേർത്തു. ഇത്തരത്തിൽ പൊലീസിൽ പരമാവധി സ്വാധീനം ചെലുത്തി പ്രാരംഭ ഘട്ടത്തിൽ തന്നെ ഈ കേസിനെ അട്ടിമറിക്കുന്ന നിലപാടാണ് അന്നത്തെ യുഡിഎഫ് സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായത്.- ജോബിയുടെ സഹോദരൻ ചൂണ്ടിക്കാട്ടി.
മുഴുവൻ പേരെയും വെറുതെ വിട്ടു
രണ്ട് വിഭാഗമായാണ് കേസിന്റെ വിചാരണ നടന്നത്. കേസിൽ പ്രതികപ്പട്ടികയിലുണ്ടായിരുന്നത് പത്തോളം എംഎസ്എഫ് കെഎസ്യു പ്രവർത്തകരാണ്. ഇതിൽ മഹാഭൂരിഭാഗം ആളുകളും 18 വയസ്സിന് താഴെയുള്ളവരായിരുന്നു. അതു കൊണ്ട് തന്നെ ഇവരുടെ കേസ് ജുവൈനൽ കോടതിയിലും 18 വയസ്സ് പൂർത്തിയായവരുടെ കേസ് കോഴിക്കോട് സെഷൻസ് കോടതിയിലുമാണ് നടന്നത്. അന്വേഷണ ദിശയിൽ തന്നെ അട്ടിമറിക്കപ്പെട്ടതിനാൽ കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും കോടതി തെളിവായെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഹൃദയ സ്തംഭനമാണ് മരണകാരണമെന്നായിരുന്നു എഴുതിയിരുന്നത്. എന്നാൽ മരണ സമയത്ത് ശരീരത്തിലുണ്ടായിരുന്നത് 16ലധികം മുറിവുകളാണെന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ വാക്കുകൾ എവിടെയും പരാമർശിക്കുകയുമുണ്ടായില്ല. സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ട കേസിലെ പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചില്ലെങ്കിൽ പാർട്ടി വിധിക്കുമെന്ന് എല്ലായിപ്പോഴും എതിർപാർട്ടിക്കാരും മാധ്യമങ്ങളും പ്രചരിപ്പിക്കാറുണ്ട്. എന്നാൽ അത് തെറ്റായ പ്രചരണമാണ് എന്നതിന്റെ തെളിവ് കൂടിയാണ് ജോബിയെ കല്ലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ കോടതി വെറുതെ വിട്ട പ്രതികൾ ഇപ്പോഴും ഇവിടെയൊക്കെ ജീവിച്ചിരിപ്പുണ്ട് എന്നത്.
അപ്പീൽ പോയിട്ട് കാര്യമുണ്ടായിരുന്നില്ല
അന്വേഷണ ദിശയിൽ തന്നെ അട്ടിമറിക്കപ്പെട്ട കേസിൽ അപ്പീൽ പോയിട്ടും കാര്യമില്ലായിരുന്നു.
തുടക്കം മുതലെ ഈ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ അന്നത്തെ സർക്കാറിന്റെയും പൊലീസിന്റെയും ഭാഗത്ത് നിന്നുണ്ടായിരുന്നു. അതവർ ഭംഗിയായി നിർവഹിക്കുകയും ചെയ്തു. എല്ലാ അർത്ഥത്തിലും കേസ് അട്ടിമറിക്കപ്പെട്ടു. പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തു.
അന്വേഷണ ദിശയിലേ അട്ടിമറിക്കപ്പെട്ടൊരു കേസിൽ അപ്പീൽ പോയതുകൊണ്ടും കാര്യമില്ലായിരുന്നു. അതിനുള്ള സാമ്പത്തിക സാഹചര്യവും കുടുംബത്തിനില്ലായിരുന്നു. ഞാൻ വിദ്യാഭ്യാസം പൂർത്തിയാക്കിയ സമയമാണത്. പാർട്ടിയുമായി ആലോചിച്ചപ്പോഴും കേസിൽ അപ്പീൽ പോകേണ്ടതില്ലെന്ന തീരുമാനത്തിലാണ് എത്തിയത്.
എല്ലാ വിധത്തിലും അന്ന് ഈ കേസ് അട്ടിമറിക്കാൻ മുന്നിൽ നിന്നയാളാണ് ഇപ്പോഴത്തെ അഴീക്കോട് എംഎൽഎ കെഎം ഷാജി. അദ്ദേഹമാണ് ഇപ്പോൾ എന്റെ കയ്യിൽ ആരുടെയും രക്തക്കറ പുരണ്ടിട്ടില്ലെന്ന് വളരെ നിഷ്കളങ്കമെന്നോണം വാർത്തസമ്മേളനം നടത്തിയത്. രാഷ്ട്രീയ കൊലപാതകങ്ങൾ എല്ലായിപ്പോഴും എതിർക്കപ്പെടേണ്ടതാണ്. എന്നാൽ ഒരു വിഭാഗം കൊല്ലപ്പെടുമ്പോൾ മാത്രം അത് കൈയബദ്ധമായും മറ്റും നിസ്സാരവത്കരിക്കുന്നതിന് മാധ്യമങ്ങൽ പോലും കൂട്ടുനിൽക്കുന്നുണ്ട് എന്നത് ദൗർഭാഗ്യകരമാണെന്നും ജോബി ആൻഡ്രൂസിന്റെ സഹോദരൻ ജെയ്മോൻ ആൻഡ്രൂസ് മറുനാടൻ മലയാളിയോട് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍