ഐഷി ഘോഷിനെ പുറത്തു നിന്നെത്തിയ സംഘം വളഞ്ഞിട്ട് തല്ലിയത് അപ്രതീക്ഷിതമായി; മുഖം മൂടി സംഘത്തിന്റെ അക്രമത്തെ ചെറുക്കാനെത്തിയ അദ്ധ്യാപകർക്കും അടി കിട്ടി; മുഖം മറച്ചെത്തിയവരുടെ അക്രമത്തിൽ 18 വിദ്യാർത്ഥികൾ തലയ്ക്ക് പരിക്കേറ്റ് എയിംസ് ആശുപത്രിയിൽ ചികിൽസയിൽ; അക്രമികളെ പിടികൂടും വരെ പ്രക്ഷോഭത്തിന് ഒപ്പം ചേർന്ന് ജാമിയ മില്ലിയ വിദ്യാർത്ഥികളും; ജെഎൻയുവിൽ നടന്നത് ഫാസിസം; പഴിചാരൽ രാഷ്ട്രീയവുമായി ബിജെപിയും പ്രതിപക്ഷവും; ഡൽഹി വീണ്ടും സംഘർഷത്തിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർത്ഥി സംഘർഷത്തിൽ ഉയരുന്നത് വ്യാപക പ്രതിഷേധം. സംഭവത്തിന് പിന്നിൽ കേന്ദ്ര സർക്കാരാണെന്നാണ് പ്രതിപക്ഷ ആരോപണം. പരിവാറുകാരുടെ വിദ്യാർത്ഥി പ്രസ്ഥാനമായ എബിവിപിയെയാണ് പ്രതിപക്ഷം പ്രതിക്കൂട്ടിൽ നിർത്തുന്നത്. അതിനിടെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്ത് വന്നു. 'ധീരരായ വിദ്യാർത്ഥികളുടെ ശബ്ദങ്ങളെ രാജ്യം ഭരിക്കുന്ന ഫാഷിസ്റ്റുകൾ ഭയപ്പെടുകയാണ്. ജെഎൻയുവിലെ ആക്രമണം ആ ഭയത്തിന്റെ പ്രതിഫലനമാണ്. മുഖംമൂടി ധരിച്ചവരാൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ക്രൂരമായി ആക്രമിക്കപ്പെട്ടു. ഞെട്ടിക്കുന്ന സംഭവമാണിത്'- ചിത്രങ്ങൾ സഹിതമുള്ള ട്വീറ്റിൽ രാഹുൽ പറഞ്ഞു. ജെ എൻ യുവിലെ അക്രമത്തിൽ ഇന്നും പ്രതിഷേധം തുടരും. ഇതോടെ ഡൽഹിയിൽ വീണ്ടും പ്രതിഷേധങ്ങൾ ശക്തമാകാനുള്ള സാധ്യതയാണ് കാണുന്നത്.
ജെഎൻയുവിലുണ്ടായ അക്രമ സംഭവങ്ങളുടെ തുടർച്ചയായി സർവകലാശാലയ്ക്ക് മുന്നിലും ഡൽഹി എയിംസ് ആശുപത്രിക്ക് മുന്നിലും സംഘർഷാവസ്ഥ. ഉണ്ടായി. സ്വരാജ് പാർട്ടി നേതാവ് യോഗേന്ദ്ര യാദവിനെ ജെഎൻയുവിന് മുന്നിൽവച്ച് കൈയേറ്റം ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്താ ഏജൻസി പുറത്തുവിട്ടു. അതിനിടെ, പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥികളെ സന്ദർശിക്കാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വധേര രാത്രിയോടെ എയിംസിൽ എത്തി. ഇതോടെ എയിംസിന് മുന്നിൽ കോൺഗ്രസ് - ബിജെപി പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇന്നും ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ ഡൽഹി പൊലീസ് കൂടുതൽ കരുതൽ എടുക്കും. ജെഎൻയു പരിസരത്തും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ജെഎൻയുവിന് പുറത്ത് എബിവിപി പ്രവർത്തകർ വടികളുമായി തമ്പടിച്ചിട്ടുണ്ട്. അതിനിടെ സർവകലാശാലയിലേക്കുള്ള റോഡുകൾ പൊലീസ് അടച്ചു. കനത്ത പൊലീസ് സന്നാഹം ജെഎൻയുവിന് പുറത്ത് നിലയുറപ്പിച്ചിട്ടുണ്ട്. അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് ഡൽഹി പൊലീസ് ആസ്ഥാനത്തിന് മുന്നിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. മുഖം മറച്ചെത്തിയവർ നടത്തിയ അക്രമത്തിൽ ജെഎൻയു വിദ്യാർത്ഥികളായ 18 പേരെയാണ് തലയ്ക്ക് പരിക്കേറ്റ് എയിംസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.
ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്. എബിവിപി പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം. കാമ്പസിന് പുറത്തുള്ളവരും തങ്ങളെ മർദിച്ചുവെന്നും തടയാൻ ശ്രമിച്ച അദ്ധ്യാപകർക്കും മർദ്ദനമേറ്റുവെന്നും വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹി പൊലീസ് വൃത്തങ്ങളുമായി സംസാരിക്കുകയും സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകുകയും ചെയ്തു. അക്രമ സംഭവങ്ങളിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നടുക്കം രേഖപ്പെടുത്തി. ജെഎൻയുവിലെ അക്രമ സംഭവങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡൽഹി പൊലീസിനോടു റിപ്പോർട്ട് തേടി. ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹി പൊലീസ് കമ്മിഷണറുമായി സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. മുഖം മൂടി ധരിച്ചെത്തിയവർ വിദ്യാർത്ഥികളെ ആക്രമിക്കുകയും ക്യാംപസിലെ വസ്തുവകകൾ നശിപ്പിക്കുകയും ചെയ്തതിൽ അടിയന്തര റിപ്പോർട്ട് നൽകാൻ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ജെഎൻയു രജിസ്റ്റ്രാർ പ്രമോദ് കുമാറിനോടു നിർദ്ദേശിച്ചു.
ജെഎൻയു വിദ്യാർത്ഥി യൂണിയനും എബിവിപിയും തമ്മിലാണു ക്യാംപസിൽ ഏറ്റുമുട്ടിയത്. ആക്രമണത്തിൽ ഇരു സംഘടനകളും പരസ്പരം കുറ്റപ്പെടുത്തി. വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിനെ പുറത്തുനിന്നെത്തിയ സംഘം വളഞ്ഞിട്ട് ആക്രമിച്ചു. തലയ്ക്കു പരുക്കേറ്റ ഐഷിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എബിവിപി പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്നു യൂണിയൻ നേതാക്കൾ ആരോപിച്ചു. ഹോസ്റ്റൽ ഫീസ് വർധനവും രജിസ്റ്റ്രേഷൻ ബഹിഷ്കരണത്തേയും ചൊല്ലിയുള്ള സംഘർഷത്തിനിടെയാണ് മർദനം. അദ്ധ്യാപകർക്കും പരുക്കേറ്റിട്ടുണ്ട്. മുഖം മറച്ചെത്തിയവരാണ് ആക്രമണം നടത്തിയതെന്നും എബിവിപി ഗുണ്ടകളാണെന്നും എല്ലാവരും വിദ്യാർത്ഥികളല്ലെന്നും യൂണിയൻ ആരോപിച്ചു.
വൈസ് ചാൻസലറോടും ഡൽഹി പൊലീസ് ഉദ്യോഗസ്ഥരോടും സംസാരിച്ചതായും സമാധാനാന്തരീക്ഷം ഉറപ്പാക്കണമെന്നു നിർദ്ദേശിച്ചതായും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. രാഷ്ട്രീയം മറന്ന് ബിജെപിയും സംഭവത്തെ അപലപിച്ചു. ഇടത് വിദ്യാർത്ഥി പ്രസ്ഥാനങ്ങളാണ് കുഴപ്പമുണ്ടാക്കിയതെന്ന് എബിവിപിയും ആരോപിച്ചിട്ടുണ്ട്. ഇന്നത്തെ അക്രമ സംഭവങ്ങളെ അപലപിക്കുന്നതായി കേന്ദ്ര ധനമന്ത്രിയും ജെഎൻയു പൂർവ വിദ്യാർത്ഥിയുമായ നിർമല സീതാരാമൻ പറഞ്ഞു. 'ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ഞാനറിയുന്ന ക്യാംപസ് സംവാദങ്ങൾ കൊണ്ടും അഭിപ്രായങ്ങൾ കൊണ്ടുമാണ് ഏറ്റുമുട്ടിയിരുന്നത്, അതിക്രമം ഉണ്ടായിരുന്നില്ല. ഇന്നത്തെ സംഭവങ്ങളിൽ അപലപിക്കുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളിൽ പറഞ്ഞതെല്ലാം മാറ്റിവച്ച്, എല്ലാ വിദ്യാർത്ഥികൾക്കും സുരക്ഷിത സ്ഥലമായി സർവകലാശാലകൾ മാറണമെന്നാണ് ഈ സർക്കാരിന്റെ ആവശ്യം'- നിർമല പറഞ്ഞു.
കേന്ദ്ര സർക്കാരിനെ വിമർശിച്ചു കോൺഗ്രസ് നേതാവ് പി.ചിദംബരവും രംഗത്തെത്തി. മുഖംമൂടി ധരിച്ച് ക്യാംപസിനുള്ളിൽ പ്രവേശിച്ചവർ നടത്തിയ ആക്രമണദൃശ്യങ്ങൾ ഭയമുളവാക്കുന്നതും ഞെട്ടിക്കുന്നതുമായിരുന്നു. പിടിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യില്ലെന്ന ഉറപ്പിൽമാത്രമെ ഇങ്ങനെ അക്രമം നടത്താനാകൂ. സർക്കാരിന്റെ പിന്തുണയുണ്ടെങ്കിലേ ഇങ്ങനെ സംഭവിക്കൂവെന്നും ചിദംബരം ആരോപിച്ചു. 'ടിവിയിൽ തത്സമയം ആക്രമണദൃശ്യങ്ങൾ കണ്ടപ്പോൾ ഞെട്ടിപ്പോയി. ഹോസ്റ്റലുകളിൽ അതിക്രമിച്ചു കയറി മുഖംമൂടി സംഘം വിദ്യാർത്ഥികളെ ആക്രമിച്ചു. പൊലീസ് എന്താണ് ചെയ്യുന്നത്? പൊലീസ് കമ്മിഷണർ എവിടെയാണ്?'- ചിദംബരം ചോദിച്ചു.
'ജെഎൻയുവിലെ ആക്രമണങ്ങൾ ഞെട്ടലുണ്ടാക്കി. വിദ്യാർത്ഥികൾ രൂക്ഷമായി ആക്രമിക്കപ്പെട്ടു. എത്രയും പെട്ടെന്ന് അക്രമം അവസാനിപ്പിച്ച് ശാന്തിയുടെ അന്തരീക്ഷം സൃഷ്ടിക്കാൻ പൊലീസ് തയാറാകണം. സർവകലാശാല ക്യാംപസിൽ വിദ്യാർത്ഥികൾക്കു സുരക്ഷിതത്വം ഇല്ലെങ്കിൽ നമ്മുടെ രാജ്യം എങ്ങനെയാണു പുരോഗമിക്കുക'- ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ട്വിറ്ററിൽ അഭിപ്രായപ്പെട്ടു. സർവകലാശാല അധികൃതരുടെ ആവശ്യപ്രകാരം ആക്രമണങ്ങൾ നിയന്ത്രിക്കാൻ ക്യാംപസിനുള്ളിൽ പ്രവേശിച്ചതായി ഡൽഹി പൊലീസ് അറിയിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ചു വിദ്യാർത്ഥികൾ ഡൽഹി പൊലീസ് ആസ്ഥാനത്തു തമ്പടിച്ച് പ്രതിഷേധിക്കുകയാണ്. ജാമിയ മില്ലിയയിലെ വിദ്യാർത്ഥികളും പിന്തുണയുമായി എത്തിയിട്ടുണ്ട്. ഹീനമായ അതിക്രമത്തെ വിവരിക്കാൻ വാക്കുകളില്ലെന്നും ജനാധിപത്യത്തിനേറ്റ നാണക്കേടാണു ജെഎൻയുവിലെ ആക്രമണമെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. അധികാരത്തിലുള്ളവർ നടത്തിയ ആസൂത്രിത ആക്രമണമാണിതെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ആരോപിച്ചു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്