ഹൃദയത്തിന്റെ വാൽവിലെ തകരാറ് മാറ്റാൻ ബംഗളുരുവിലെത്തി; ബൈപാസ് കൂടി നടത്തിയാൽ 18 ലക്ഷം രൂപയെന്ന പാക്കേജിനും സമ്മതം മൂളി; കൈവീശി നടന്ന് പോയ ജിമ്മി തിരികെയെത്തിയത് വെള്ളത്തുണിയിൽ പൊതിഞ്ഞ്; ശരത് പവാറിന്റെ വിശ്വസ്തന്റെ മരണത്തിൽ പ്രതിക്കൂട്ടിലാകുന്നത് ബാംഗളുരു നാരായണ ഹൃദയാലയ ആശുപത്രി
കോട്ടയം : എൻസിപി ദേശീയ സെക്രട്ടറിയും രാജ്യത്തെ പ്രമുഖ ബിൽഡറുമായിരുന്ന ജിമ്മി ജോർജിന്റെ അപ്രതീക്ഷിത വിയോഗം ദിനങ്ങൾ പിന്നിടുമ്പോഴും ദുരൂഹത മായുന്നില്ല. ബാംഗ്ളൂരിലെ പ്രശസ്ത ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയാ മുറിയിലേക്ക് കൈവീശി കടന്നുപോയ ജിമ്മിയുടെ വെളുത്ത തുണിയിൽ പൊതിഞ്ഞ ജഡമാണ് നാലാം നാൾ തിരിച്ചു കിട്ടുന്നത്. ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരവും പ്രിയപ്പെട്ടവരുടെയും ബന്ധുക്കളുടെയും മനസിൽ നൂറായിരം ആശങ്കയും സംശയവും ബാക്കിയാക്കിയാണ് ജിമ്മി കടന്നുപോയത്.
കോട്ടയം കൊല്ലാട്ടുള്ള സാധാരണ കുടുംബത്തിൽ നിന്നും ശരദ് പവാറും പ്രഫുൽ പട്ടേലും പിഎ സംഗ്മയും നയിച്ച ദേശീയ പ്രസ്ഥാനമായ എൻസിപിയുടെ നിർണായക സ്ഥാനത്തേക്കുള്ള ജിമ്മി ജോർജിന്റെ വളർച്ചയ്ക്കു പിന്നിൽ കഠിനാദ്ധ്വാനവും നിശ്ചയദാർഢ്യവും സമർപ്പണവുമായിരുന്നു. ഇന്ദ്രപ്രസ്ഥത്തിലെ ഉന്നത രാഷ്ട്രീയ വഴികളെല്ലാം ജിമ്മിക്ക് പരിചയമായിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയായിരുന്നു ജിമ്മിക്കുണ്ടായിരുന്നത്. മേഘാലയത്തിലും അസമിലുമെല്ലാം സർക്കാരുകളെ വാഴിക്കുമ്പോഴും പ്രതിസന്ധി നേരിടുമ്പോഴും അവിടെ പറന്നെത്തി പ്രശ്നം പരിഹരിച്ചിരുന്നത് ജിമ്മി എന്ന കോട്ടയംകാരനായിരുന്നുവെന്നത് നാട്ടുകാർക്ക് അറിയപ്പെടാത്ത രഹസ്യം.
അതിനിടയിലാണ് ഗോകുലം ഗ്രൂപ്പുമായി ജിമ്മി പരിചയത്തിലാവുന്നത്. ഗോകുലത്തിന്റെ ഭവനനിർമ്മാണ പദ്ധതിയുടെ ചുമതല ഏറ്റെടുത്ത ജിമ്മി പ്രസ്ഥാനത്തെ വിസ്മയകരമായ വളർച്ചയിലേക്ക് നയിച്ചു. പിന്നെ ഗോകുലം മെഡിക്കൽ കോളജിന്റെ ഡയറക്ടറായി. ഗോകുലം ഗ്രൂപ്പിന്റെ ഏറ്റവും വിശ്വസ്തനായിരുന്ന രാഷ്ട്രീയ നേതാവായിരുന്നു ജിമ്മി. തിരിക്കുപിടിച്ച ജീവിതവും, വിശ്രമരഹിതമായ യാത്രകളും മെല്ലെ ജിമ്മിയുടെ ആരോഗ്യം കവർന്നു. സുഹൃത്തുകൾ എന്നും ജിമ്മിയുടെ ബലഹീനതയായിരുന്നു. അവർക്കായി എന്തു വിട്ടുവീഴ്ച്ചയ്ക്കും സദാ തയറായിരുന്നു. തന്റെ ഹൃദയത്തിന്റെ താളം തെറ്റിയത് ഒരു മാസം മുമ്പാണ് ജിമ്മി മനസിലാക്കിയത്. ഒരു ചടങ്ങിനിടെ മോഹാലസ്യപ്പെട്ടു വീണ ജിമ്മിയെ വിദഗ്ധ പരിശോധനയ്ക്കു വിധേയനാക്കിയപ്പോഴാണ് രോഗാവസ്ഥയുടെ ഗൗരവം മനസിലായത്. ഹൃദയത്തിന്റെ വാൽവിലാണ് തകരാറ്. പരമാവധി രണ്ടു വർഷം വരെ മാത്രം ആയുസ്. ശസ്ത്രക്രിയ മാത്രം പോംവഴി.
കേരളത്തിന് പുറത്തുള്ള ചില സുഹൃത്തുക്കളാണ് ബാംഗ്ളൂരിൽ ശസ്ത്രക്രിയയ്ക്കു പറ്റിയ നാരായണ ഹൃദയാലയ എന്ന ആശുപത്രിയുടെ കാര്യം സൂചിപ്പിച്ചത്. നാട്ടിലെ സർക്കാർ മെഡിക്കൽ കോളജുകളിലും സ്വകാര്യ ആശുപത്രികളിലും വിജയകരമായി പൂർത്തിയാക്കുന്ന ഓപ്പറേഷൻ. നാട്ടിൽനിന്ന് അകന്നാകുമ്പോൾ ഒരു ചെയ്ഞ്ചും വിശ്രമവും ആകുമല്ലോ എന്ന് ജിമ്മി കരുതി. പിന്നെ വെയ്റ്റ് ചെയ്തില്ല. നേരേ ബാംഗ്ളൂരിലേക്ക്. കാറിലാണ് യാത്ര. ആശുപത്രിയിൽ ആദ്യഘട്ട പരിശോധന കഴിഞ്ഞു. 'ഒരു പേടിയും വേണ്ട. ഓപ്പറേഷന് എപ്പോൾ വേണമെങ്കിലും അഡ്മിറ്റു ചെയ്യാം'. ആശുപത്രി അധികൃതരുടെ വാക്കുകൾ ജിമ്മിക്ക് കരുത്തായി.
എന്നാൽ അധികം നീട്ടേണ്ടെന്ന് ജിമ്മി തീരുമാനിച്ചു. ഇതിനിടയിലാണ് സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെല്ലിന്റെ ചെയർമാൻ സ്ഥാനം ജിമ്മി ജോർജിന് ലഭിക്കുന്നത്. ചുമതലയേറ്റ് ഒരാഴ്ച്ചയ്ക്കുള്ളിൽ സ്ഥാപനത്തിന് രണ്ടു പ്രമുഖ ഓർഡറുകൾ ജിമ്മി നേടിയിരുന്നു. ചെയർമാൻ സ്ഥാനം ലഭിച്ചതോടെ സ്ഥാനമേറ്റശേഷമാകാം യാത്രയെന്നായി തീരുമാനം. പോകുന്നതിന് മുമ്പ് തലസ്ഥാനത്ത് വച്ച് മുഖ്യമന്ത്രിയെയും കണ്ടിരുന്നു.
ബാംഗ്ളൂരിലെ ആശുപത്രിയിൽ എത്തി പിറ്റേന്നു തന്നെ ഓപ്പറേഷനുള്ള നീക്കമായി. എട്ടുലക്ഷം രൂപയാണ് ഓപ്പറേഷൻ ഫീസായി ആശുപത്രിക്ക് ഒടുക്കേണ്ടിയിരുന്നത്. ഒരാഴ്ച്ച ആശുപത്രിയിൽ. പിന്നെ ആറുമാസം വിശ്രമം. ഇതായിരുന്നു ഡോക്ടർമാരുടെ നിർദ്ദേശം. ആശുപത്രിയിൽ ജനുവരി അവസാനവാരം എത്തിയ ജിമ്മിയോട് പണം അടയ്ക്കാൻ ആവശ്യപ്പെട്ടു. എട്ടുലക്ഷം രൂപ അടച്ചു. പിറ്റേന്ന് ഓപ്പറേഷനും തീരുമാനിച്ചു. എന്നാൽ അന്ന് ഉച്ചയോടെ ആശുപത്രിയിലെ കൗൺസിലർ എത്തി ഇതിനൊപ്പം ബൈപാസ് കൂടി നടത്തുന്നത് നന്നായിരിക്കുമെന്നും അതിനാൽ രണ്ടു കൂടി ചേർത്ത് പ്രത്യേക പാക്കേജായി 18 ലക്ഷം രൂപയ്ക്ക് ചെയ്യാമെന്നും അറിയിച്ചു. ഇതോടെ പത്തുലക്ഷം രൂപ കൂടി ഉടൻ കണ്ടെത്തേണ്ട അവസ്ഥയായി. നോട്ടു പിൻവലിക്കലിന്റെ സാമ്പത്തിക പ്രതിസന്ധിക്കിടെ ഇത്രയും പണം കാഷായി അറേഞ്ച് ചെയ്യുക ശ്രമകരമായി മാറി. ആശുപത്രി അധികൃതർക്ക് പണം കാഷായി തന്നെ വേണമെന്നതാണ് പ്രയാസം വർധിപ്പച്ചത്.
ഇതറിഞ്ഞ ജിമ്മിയുടെ അടുത്ത സുഹൃത്തുക്കളും മറ്റും ചേർന്ന് പണം സംഘടിപ്പിച്ചടച്ചു. പണം അടച്ച് മണിക്കൂറുകൾക്കുള്ളിൽ ഓപ്പറേഷനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി. ജനുവരി 26ന് ശസത്രക്രിയ നടത്തി. ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയാ തീയറ്ററിലേക്ക് പോകാൻ വീൽ ചെയർ കൊണ്ടു വന്നപ്പോൾ അത് വേണ്ടെന്ന് ജിമ്മി വിലക്കി. നടന്നാണ് പോയതെന്ന് അടുത്ത സുഹൃത്തുക്കൾ ഓർക്കുന്നു. അന്ന് കൈവീശി പുഞ്ചിരിയോടെ പോയ ജിമ്മി ജോർജ് പിന്നെ മടങ്ങിവന്നില്ല. ജിമ്മിയുടെ മരണം എങ്ങനെ സംഭവിച്ചു എന്നത് ഇപ്പോഴും പ്രഹേളികയാണ്. ഓപ്പറേഷനിടയിലായിരുന്നോ അതോ അതിനുശേഷമായിരുന്നോ മരണം. ആശുപത്രി അധികൃതരിൽ നിന്നും സുഹൃത്തുകൾക്ക് ലഭിച്ച വിവരം അനുസരിച്ച് കാർഡിയാക്ക് അറസറ്റായിരുന്നു മരണകാരണം. ഓപ്പറേഷനിടെ തലച്ചോറിലേക്കുള്ള രക്ത പ്രവാഹം നിലച്ചു. അങ്ങനെ ബ്രെയിൻ ഡെത്തായി. പിന്നീട് രണ്ടു ദിവസം വെന്റിലേറ്ററിൽ ഇട്ടു നിരീക്ഷിച്ചു.
മൂന്നാം ദിവസം രാത്രി പതിനൊന്നരയോടെ മരണം സ്ഥിരീകരിച്ചു. അനസ്തീഷ്യയിലുള്ള പാകപ്പിഴയാണെന്നാണ് മറ്റൊരു ആരോപണം. ശരീരത്തിന്റെ അളവിന് യോജ്യമായതിലും കൂടുതൽ അനസ്ത്യേഷ്യ നൽകിയതാണ്് പ്രശ്നമായതെന്ന് പറയുന്നു. തനിക്ക് ഒന്നും സംഭവിക്കില്ലെന്ന ഉത്തമവിശ്വാസത്തിലായിരുന്നു ജിമ്മി. ചില സുഹൃത്തുക്കൾ ആശുപത്രിയെക്കുറിച്ച് നൽകിയ വിവരമാണ് ഈ വിശ്വാസത്തിന് ആധാരമായത്. ശരീരഭാരമായിരുന്നു ജിമ്മിക്ക് വില്ലനായതെന്ന് ഒരു പക്ഷം പറയുന്നു. സാധാരണ ഇത്തരം സങ്കീർണമായ ശസ്ത്രക്രിയകൾക്കു മുന്നോടിയായുള്ള ടെസ്റ്റുകളും ശാരീരിക ക്ഷമതാ പരിശോധനയും ഇവിടെ നടത്തിയില്ലെന്നാണ് പറയുന്നത്. ശസ്ത്രക്രിയ സംബന്ധിച്ച് കാര്യമായ നിർദ്ദേശവും രോഗിക്ക് നൽകിയില്ല. ആശുപത്രിയിലെത്തി വൈകാതെ തന്നെ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ നടത്താനുള്ള വെമ്പലിലായിരുന്നുവത്രെ അധികൃതർ. അർധരാത്രി മരണം സ്ഥിരീകരിച്ചതോടെ ജിമ്മിയുടെ ബന്ധുക്കളും കുടുംബവും ആകെ പരിഭ്രാന്തരായി. ഒരിക്കലും ഇത്തരത്തിലുള്ള ഒന്ന് അവർ പ്രതീക്ഷിച്ചില്ല. കേരളത്തിലെ ആശുപത്രികളിൽ പോലും ഹൃദയശസ്ത്രക്രിയ പൂർണവിജയമായിരിക്കെ ഇവിടെ മറിച്ചൊന്ന് ആരും സ്വപ്നത്തിൽ പോലും കരുതിയില്ല.
മൃതദേഹം എത്രയും വേഗം ആശുപത്രിയിൽ നിന്നും നീക്കാൻ കാണിച്ച തിടുക്കത്തിലും സംശയം സുഹൃത്തുക്കൾ കാണുന്നു. എ സി ആംബുലൻസ് രാത്രി ലഭിക്കാത്തിനാൽ ബാംഗ്ളൂരിലെ സമാജത്തിന്റെ ആംബുലൻസിലാണ് മൃതദേഹം പുലർച്ചെ നാലോടെ നാട്ടിലേക്ക് കൊണ്ടുപോന്നത്. മൃതദേഹം വെള്ളത്തുണിയിൽ പൊതിഞ്ഞാണ് പുറത്തേക്ക് നൽകിയത്. പത്തുമണിക്കൂറിന് ശേഷം കോട്ടയത്ത് എത്തുമ്പോൾ മൃതദേഹം വീർത്തു. മുഖം തിരിച്ചറിയാനാവാത്ത വിധം ചീർത്തു. ജിമ്മി ജോർജിന്റെ പല സുഹൃത്തുക്കളും മൃതദേഹത്തിന്റെ രൂപമാറ്റം കണ്ട് വാവിട്ടു കരഞ്ഞുപോയി. ആശുപത്രി അധികൃതരുടെ ചികിത്സാ പിഴവാണ് ജിമ്മിയുടെ മരണകാരണമെന്നാണ് ജിമ്മിയുടെ രാഷ്ട്രീയ സുഹൃത്തുക്കൾ കരുതുന്നത്. ആശുപത്രിക്കെതിരെ പരാതി നൽകണമെന്ന് ഇവർ ആവശ്യപ്പെടുന്നു.
Stories you may Like
- ഹരിനാരായണന്റെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ തുടരുമ്പോൾ
- കന്യാകുമാരിയിലെ സെൽവിന്റെ ഹൃദയം ഇനിയും തുടിക്കും
- മസ്തിഷ്ക മരണമടഞ്ഞ സെൽവിൻ ശേഖറിന്റെ ഹൃദയം ഇനി ഹരിനാരായണന് ജീവസ്പന്ദനമേകും
- 110 വയസുകാരിക്ക് ഇടുപ്പെല്ല് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി
- ഹൃദ്യം വഴി 6000 ലധികം കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി; വീണ ജോർജ്ജ്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്