ആറ് വർഷത്തോളം നീണ്ട നിയമപോരാട്ടത്തിന് ശേഷം റാങ്ക് ലിസ്റ്റ് നിലവിൽ വന്നെങ്കിലും സർക്കാർ പാരവച്ചു; നിയമനം കാത്തിരിക്കുന്നത് 2500 ലേറെ ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ ഉദ്യോഗാർഥികൾ; പഞ്ചായത്തിലും കോർപറേഷനിലുമായി 1200 ഒഴിവുകൾ ഉണ്ടെങ്കിലും സർക്കാർ കാട്ടുന്നത് സൂത്രപ്പണി; വളഞ്ഞ വഴിയിൽ നിയമനങ്ങൾ മുറ പോലെ നടക്കുമ്പോൾ പിഎസ് സി റാങ്ക് ലിസ്റ്റ് വെറും ചടങ്ങ് മാത്രം
എം മനോജ് കുമാർ
തിരുവനന്തപുരം: ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനങ്ങൾ നടത്താത്തത് ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടിയാകുന്നു. 2000 ലേറെ ഉദ്യോഗാർത്ഥികൾ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിനാണ് ഈ ദുർഗതി. ഫെബ്രുവരിമാസമാണ് ഈ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. ഈ റാങ്ക് ലിസ്റ്റ് യാഥാർഥ്യമാകാൻ ആറു വർഷത്തോളം നീണ്ട നിയമപോരാട്ടം ഉദ്യോഗാർത്ഥികൾ നടത്തിയത്. സുപ്രീംകോടതി വരെ പോയി കേസ് നടത്തിയതിനെ തുടർന്നാണ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. എന്നിട്ടും റാങ്ക് ലിസ്റ്റിനു ദുർഗതിയാണ്. പിഎസ് സി റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനങ്ങൾ എന്തുകൊണ്ട് നടക്കാതിരിക്കുന്നു അല്ലെങ്കിൽ അനിശ്ചിതമായി നീണ്ടു പോകുന്നു എന്നതിന് ഒന്നാന്തരം ഉദാഹരണമാവുകയാണ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിയമനങ്ങൾ.2500 ലേറെ പേരാണ് ഈ റാങ്ക് ലിസ്റ്റിൽ നിയമനം കാത്ത് കിടക്കുന്നത്. പഞ്ചായത്തിലും കോർപറേഷനിലുമായി 1200 ഓളം ഒഴിവുകളിലും നിലവിലുണ്ട്. കൊറോണ കാലമായതിനാലും പ്രളയത്തിന്റെ സൂചനകൾ ലഭിക്കുന്നതിനലും ഹെൽത്ത് ഇൻസ്പെക്ടർ പോസ്റ്റുകളിൽ ഉദ്യോഗസ്ഥർ അത്യാവശ്യമാണ്. എന്നാൽ സർക്കാരാകട്ടെ ചൂണ്ടിക്കാട്ടുന്നതുകൊറോണ കാരണം വന്ന സാമ്പത്തിക പ്രതിസന്ധിയാണ്. അതിനാൽ സ്ഥിരം തസ്തികയിൽ ആളെ എടുക്കാതിരിക്കാൻ നോക്കും. സ്ഥിരം തസ്തികയല്ലെങ്കിൽ താത്കാലിക തസ്തികയിൽ ആളെ എടുക്കാൻ ശ്രമിച്ചാൽ നിയമപരമായി അത് അനുവദനീയമല്ല. കാരണം പഞ്ചായത്തിലും കോർപറേഷനിലും ഹെൽത്ത് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റ് നിലനിൽക്കുന്നുണ്ട്. ഈ റാങ്ക് ലിസ്റ്റ് കാരണം താത്കാലിക നിയമനങ്ങൾ നടക്കുന്നത് പുറത്തറിഞ്ഞാൽ സർക്കാർ ബുദ്ധിമുട്ടും. അതിനാൽ വളഞ്ഞ വഴി തേടുകയാണ് സർക്കാർ ചെയ്യുന്നത്.
ആരോഗ്യവകുപ്പ് ഹെൽത്ത് ഇൻസ്പെകടർമാരെ കരാർ അടിസ്ഥാനത്തിൽ വിളിക്കും. ആരോഗ്യവകുപ്പിൽ റാങ്ക് ലിസ്റ്റ് നിലവിലില്ല. അപ്പോൾ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനു ബുദ്ധിമുട്ടില്ല. ഇങ്ങനെ നടത്തുന്ന നിയമനങ്ങൾ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക് വിട്ടു കൊടുക്കും. ഫലത്തിൽ പഞ്ചായത്തിലും കോർപറേഷനിലും ഹെൽത്ത് ഇൻസ്പെക്ടർമാർ ചെയ്യുന്ന ജോലി തന്നെയാണ് ആരോഗ്യവകുപ്പിൽ താത്കാലിക അടിസ്ഥാനത്തിൽ നിയമിതരായവർ ചെയ്യുന്നത്. കൊറോണ കാലത്ത് ആളുകളെ ക്വാറന്റൈൻ ചെയ്യുമ്പോൾ അതിനുള്ള ഉത്തരവാദിത്തം തദ്ദേശസ്വയം ഭരണവകുപ്പിനാണ്. പഞ്ചായത്തിലും കോർപറേഷനിലും ഹെൽത്ത് ഇൻസ്പെക്ടർമാർ കുറവായതിനാൽ ആരോഗ്യവകുപ്പിൽ താത്കാലികമായി എടുക്കുന്നവരാണ് ഈ ജോലി ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റിലുള്ളവരെ സർക്കാർ കബളിപ്പിക്കുകയാണ് എന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കാൻ ഇടവരുന്നത്.
ജോലികൾ മുടക്കമില്ലാതെ നടക്കുന്നതിനാൽ ഈ ഒഴിവുകളിലേക്ക് നിയമനം നടത്തേണ്ട ആവശ്യവും വരുന്നില്ല. യഥാർത്ഥത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിയമനത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ വഞ്ചിക്കപ്പെടുകയാണ്. തസ്തികകളിൽ ഒഴിവുണ്ടായിട്ടും നിയമനം റിപ്പോർട്ട് ചെയ്യപ്പെടുകയോ ഒഴിവുകൾ നികത്തുകയോ ചെയ്യുന്നില്ല. ഇത് കാരണം റാങ്ക് ലിസ്റ്റും നോക്കി കാത്തിരിക്കേണ്ട അവസ്ഥയിലാണ് ഉദ്യോഗാർത്ഥികൾ. പിഎസ് സി നിയമനങ്ങളിലെ പ്രായപരിധി കഴിയാൻ തുടങ്ങുന്നവരും പട്ടികയിലുണ്ട്. ഇവരിൽ പലർക്കും ഇനിയൊരു ടെസ്റ്റ് എഴുതാൻ കഴിയാത്ത അവസ്ഥ വരുന്നുണ്ട്. ഈ യാഥാർഥ്യവും ഉദ്യോഗാർത്ഥികളിൽ പലരെയും തുറിച്ച് നോക്കുന്നുണ്ട്.
ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പുകളിലേക്ക് ഒരേ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ വിളിച്ച് എടുത്തിരുന്നത്. സാനിട്ടറി ഇൻസ്പെക്ടർ ഡിപ്ലോമയാണ് യോഗ്യതയായി കണക്കാക്കിയത്. എന്നാൽ കഴിഞ്ഞ ഇടത് ഭരണകാലത്ത് പി.കെ.ശ്രീമതി ടീച്ചർ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് ഈ രീതിയിൽ മാറ്റം വന്നു. ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്ടർ യോഗ്യതയുള്ള വരെ മാത്രം ആരോഗ്യവകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർമാരായി നിയമിച്ചാൽ മതിയെന്ന് അന്ന് തീരുമാനം വന്നു. ഇതോടെ സാനിറ്ററി ഇൻസ്പെക്റ്റെഴ്സ് ഡിപ്ലോമ സർട്ടിഫിക്കറ്റ് ഉള്ളവർ ആരോഗ്യവകുപ്പിലെ ഹെൽത്ത് ഇൻസ്പക്ടർ പോസ്റ്റിൽ നിന്നും ഒഴിവായി. ഇവർക്ക് നിയമനം പഞ്ചായത്തുകളിലും കോർപറേഷനിലും മാത്രമായി ഒതുങ്ങുകയും ചെയ്തു. ഇടത് സർക്കാരിന്റെ കാലത്ത് അന്നെടുത്ത തീരുമാനമാണ് നിലവിൽ നിലവിലെ റാങ്ക് ലിസ്റ്റിൽ ഉള്ളവർക്ക് പാരയാകുന്നത്. സ്ഥിരം നിയമനം നടത്താതെ ഉദ്യോഗാർത്ഥികളെ വഞ്ചിച്ച് മുന്നോട്ടു പോകാനും ഈ തീരുമാനം സർക്കാരിനെ സഹായിക്കുകയാണ്. ആരോഗ്യവകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റ് നിലവിലില്ല എന്ന കാരണം. അതുകൊണ്ട് തന്നെ താത്കാലികക്കാരെ തിരുകിക്കയറ്റി റാങ്ക് ലിസ്റ്റിൽ ഉള്ളവരെ കബളിപ്പിക്കാനും കഴിയുന്നു.
പഞ്ചായത്തുകളിലും കോർപറെഷനിലും തസ്തിക വിപുലീകരണം നടത്തി തങ്ങളെ നിയമിക്കണമെന്നാണ് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നത്. ജനസംഖ്യാ ആനുപാതികമായി തസ്തിക വിപുലീകരണം നടത്തി പോസ്റ്റ് ക്രിയേഷൻ നടത്തണമെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്. 30-35 വർഷങ്ങളായി നിലനിൽക്കുന്ന സ്റ്റാഫ് പാറ്റേൺ ഇതുവരെ പുതുക്കിയിട്ടില്ല. ഇത് പുതുക്കണമെന്നും ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നു.നിയമനം നടക്കാത്തതിനെ തുടർന്ന് ഇത് സംബന്ധമായ വിശദമായ പരാതി തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന് റാങ്ക് ലിസ്റ്റിലുള്ളവർ നൽകിയിട്ടുണ്ട്. പഞ്ചായത്തിൽ ക്ലാർക്കുമാർ, കുടുംബശ്രീ കോ-ഓർഡിനെറ്റർമാർ, ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ എന്നിവരാണ് ഹെൽത്ത് ഇൻസ്പെകടർമാരുടെ ജോലികൾ ചെയ്യുന്നത്. പഞ്ചായത്ത് തലത്തിൽ സാനിറ്റേഷൻ ജോലികൾ ചെയ്യാനും നിലവിൽ ജീവനക്കാരില്ല. റാങ്ക് ലിസ്റ്റ് നിലവിൽ ഉള്ളപ്പോൾ ഒഴിവുകൾ നിലവിൽ ഉള്ളപ്പോൾ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തി സർക്കാർ നീതി നടപ്പിലാക്കണമെന്നാണ് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍