Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊണ്ടോട്ടിയിലുണ്ടായ വാഹനാപകടത്തിൽ ജസ്ല മാടശ്ശേരി മരിച്ചതായി കുപ്രചാരണം; പിന്നിൽ രജിത് ആർമിയെന്ന് ജസ്ല ഫാൻസ്; 'ആശയപരമായ വിയോജിപ്പുകളെ നിങ്ങൾ ഇങ്ങനെയാക്കെ തന്നെ നേരിടണം; മരിച്ചു എന്ന് അറിയുമ്പോഴാണ്, നമ്മുടെ അടുത്ത് ആരൊക്കെ ഉണ്ടെന്ന ഫീൽ കിട്ടുന്നത്; ഏത് ആർമിക്കാരാണ് ഇതൊക്കെ ചെയ്തതെങ്കിലും എനിക്ക് പ്രശ്‌നമില്ലെന്നും ജസ്ല മാടശ്ശേരി; ബിഗ്‌ബോസ് കഴിഞ്ഞിട്ടും ജസ്ല - രജിത് ആർമി ഫേസ്‌ബുക്ക് യുദ്ധം തുടരുന്നു

കൊണ്ടോട്ടിയിലുണ്ടായ വാഹനാപകടത്തിൽ ജസ്ല മാടശ്ശേരി മരിച്ചതായി കുപ്രചാരണം; പിന്നിൽ രജിത് ആർമിയെന്ന് ജസ്ല ഫാൻസ്; 'ആശയപരമായ വിയോജിപ്പുകളെ നിങ്ങൾ ഇങ്ങനെയാക്കെ തന്നെ നേരിടണം; മരിച്ചു എന്ന് അറിയുമ്പോഴാണ്, നമ്മുടെ അടുത്ത് ആരൊക്കെ ഉണ്ടെന്ന ഫീൽ കിട്ടുന്നത്; ഏത് ആർമിക്കാരാണ് ഇതൊക്കെ ചെയ്തതെങ്കിലും എനിക്ക് പ്രശ്‌നമില്ലെന്നും ജസ്ല മാടശ്ശേരി; ബിഗ്‌ബോസ് കഴിഞ്ഞിട്ടും ജസ്ല - രജിത് ആർമി ഫേസ്‌ബുക്ക് യുദ്ധം തുടരുന്നു

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കഴിഞ്ഞ മൂന്നാലു ദിവസമായി വ്യാപകമായി പ്രചരിക്കുന്ന ഒരു വാർത്തയാണ് ബിഗ്ബോസ് താരവും, ആക്റ്റീവിസ്റ്റുമായ ജസ്ല മാടശ്ശേരി കൊണ്ടോട്ടിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചുവെന്നതാണ്. എന്നാൽ ഇക്കാര്യം ശരിയല്ലെന്ന് വ്യക്തമാക്കി ജസ്ലതന്നെ ഒരു വീഡിയോ പുറത്തിറക്കിയിരിക്കിയിരുന്നു. പക്ഷേ ഇപ്പോഴും സോഷ്യൽ മീഡിയിൽ ജസ്ല വാഹനാപകടത്തിൽ മരിച്ചുവെന്ന് പറഞ്ഞ് വ്യാജ പ്രചാരണങ്ങൾ ശക്തമാണ്. ഇത്തരം ചെയ്തികൾക്കുപിന്നിൽ രജിത്കുമാർ ആർമിയാണെന്ന് ജസ്‌ല വീഡിയോയിൽ സൂചിപ്പിച്ചിരുന്നു.

എന്നാൽ ഇത് നിഷേധിച്ചിട്ട് നാലുദിവസം കഴിഞ്ഞിട്ടും ജസ്ലക്കെതിരായ അപവാദ പ്രചാരണങ്ങൾ തുടരുകയാണ്. ഇതിനുപിന്നിൽ രജത്കുമാർ ആർമിയെന്നാണ് ജസ്ലയെ അനുകൂലിക്കുന്നവർ പറയുന്നത്. ഇതിന് ശക്തമായ തിരിച്ചടിയുമായി ജസ്ല ആർമിയും രംഗത്ത് എത്തിയിട്ടുണ്ട്്. എന്തായാലും ബിഗബോസ് റിയാലിറ്റിഷോ, കോവിഡ് ബാധയെ തുടർന്ന് നിർത്തിവെച്ചിട്ടും ജസ്ല ഫാൻസിന്റെയും രജിത്ത് ആർമിയുടെയും സൈബർ യുദ്ധം തുടരുകയാണ്. ബിഗ്ബോസിൽ കടുത്ത ശത്രുക്കളായിരുന്ന ഇരുവരും പരസ്പരം പല തവണ വഴക്കടിച്ചിരുന്നു. രജിത്ത് കുമാറിനെ തികഞ്ഞ സ്ത്രീവിരുദ്ധൻ എന്നും സ്യൂഡോ സയിന്റിസ്റ്റ് എന്നുമൊക്കെയായിരുന്നു, ജസ്ല വിശേഷിപ്പിച്ചിരുന്നത്. പുതിയ വ്യാജ മരണ വാർത്തയുടെ പശ്ചാത്തലത്തിൽ രജിത്തിനെതിരെയും ജസ്ല ഫാൻസ് ശക്തമായ പ്രതിഷേധം ഉയർത്തുന്നുണ്ട്.

കൊണ്ടോട്ടിയിൽ നടന്ന അപകടത്തിൽ കൊല്ലപ്പെട്ടുവെന്ന വാർത്തയോട് പ്രതികരിച്ച് മൂന്നുദിവസം മുമ്പാണ് ബിഗ് ബോസ് മത്സരാർത്ഥി ജസ്ല മാടശ്ശേരി ഫേസ്‌ബുക് ലൈവിൽ വന്നത്. ഇപ്പോൾ 'നരകത്തിൽ നിന്നാണ് സംസാരിക്കുന്നത്' എന്ന് പറഞ്ഞുകൊണ്ട് ജസ്ല പ്രതികരിക്കുന്നത്. തലയിൽ കൊമ്പും തോളിൽ ഒരു പൂച്ചയുമായാണ് ജസ്ല ലൈവിൽ എത്തിയത്. ജീവിച്ചിരിക്കുന്ന ആൾ മരിച്ചു എന്ന വാർത്ത വന്നതിൽ ജസ്ലയുടെ സുഹൃദ് സംഘത്തിൽ തന്നെ അമർഷമുണ്ട്. ജസ്ല ഇങ്ങനെ പറയുന്നു.

'നരകത്തിൽ നിന്നാണ് സംസാരിക്കുന്നത്. കൊണ്ടോട്ടിയിൽ ഉണ്ടായ ആക്സിഡന്റിലാണ് ഞാൻ മരിച്ചതെന്നാണ് ഇപ്പോൾ കിട്ടിയ വിവരം. സൊ ഐ ആ വെരിഹാപ്പി. മരണം ഭയങ്കര റോക്കിങ്ങ് ആണ്. നരകം ഭയങ്കര പൊൽാണ്. പോരാൻ പറ്റുന്നവർ ഇങ്ങോട്ട് പോരുക. എന്തായാലും ഞാൻ സൊ ഹാപ്പി. നിങ്ങൾ ആശയപരമായ വിയോജിപ്പികളെ, ഇങ്ങനെയാക്കെയാണ് നേരിടുന്നത്.

പക്ഷേ എന്റെ പാരൻസുണ്ട് അടുത്തറിയുന്ന സുഹൃത്തുക്കൾ ഒക്കെയുണ്ട്. എല്ലാവർക്കും വലിയ ടെൻഷനാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. ഒരാളെ ജീവിച്ചിരിക്കുമ്പോൾ കൊല്ലാനും ആദരാഞ്ജലികൾ അർപ്പിക്കാനുമൊക്കെ രസമാണ്, വൈബാണ്. തമാശയായിട്ട് തോന്നും. ചാർലി പടത്തിൽ ദുൽഖർ പറയുന്ന ഒരു സീൻ ഉണ്ട്. മരിച്ചു എന്ന് അറിയുമ്പോഴാണ്, നമ്മുടെ അടുത്ത് ആരൊക്കെ ഉണ്ടെന്ന ഫീൽ കിട്ടുന്നത്. എനിക്കും എന്റെ വീട്ടുകാർക്കും വന്നിട്ടുള്ള കോൾസ്, ഒക്കെ പ്രതീക്ഷിക്കാത്ത ആളുകളുടേതായിരുന്നു. അതുപോലെ ഇന്നലെവരെ തെറിവിളിച്ച ആളുകളൊക്കെ താഴെ ആദരാഞ്ജലികൾ ഇടുന്നതുകണ്ടു.

നല്ലകുട്ടിയായിരുന്നെന്ന് പറയുന്നത് കണ്ടു. എന്തായാലും എന്റെ ജീവിതം ഇപ്പോൾ ബ്യൂട്ടിഫുൾ ആണ്. ആശയപരമായ വിയോജിപ്പിക്കുകളെ നിങ്ങൾ ഇങ്ങനെയാക്കെ തന്നെ നേരിടണം. ഏത് ആർമിക്കാരാണ് ഇതൊക്കെ ചെയ്തതെങ്കിലും എനിക്ക് പ്രശ്നമില്ല. കൊല്ലാൻ എളുപ്പമാണെല്ലോ. എന്തായാലും നരകം പൊൽയാണ്. ഞാൻ സ്വർഗത്തിലല്ല, നരകത്തിലാണ് എത്തിയത്. നരകം വൻ വൈബാണ്. ആർക്കെങ്കിലും പോരണം എന്നുണ്ടെങ്കിൽ പെട്ടെന്ന് പോരൂ. നരകം കിടിലൻ ആണ്.' - ഇങ്ങനെയാണ് ജസ്ല തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP