പരസ്യമായി നിയമലംഘനത്തിന് കുട പിടിക്കുന്നത് നിയമസഭാ പരിസ്ഥിതി സമിതി അംഗം; ഉരുൾപൊട്ടൽ അടക്കം പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യതയേറിയ മേഖലയായിട്ടും പ്രതിപക്ഷത്തിനും മൗനം; മനുഷ്യജീവനും സ്വത്തിനും കടുത്ത ഭീഷണിയെന്ന് കോടതികൾ വിധിയെഴുതിയിട്ടും കണ്ടില്ലെന്ന ഭാവം; പി.വി.അൻവർ എംഎൽഎയുടെ അനധികൃത തടയണകൾ പൊളിച്ചുനീക്കുമെന്ന് ജനകീയ രാഷ്ട്രീയ മുന്നണി
ജംഷാദ് മലപ്പുറം
കോഴിക്കോട്: മനുഷ്യജീവനും സ്വത്തിനും കടുത്ത ഭീഷണിയായി നിലകൊള്ളുന്ന കക്കാടംപൊയിലിലെയും ചീങ്കണ്ണിപ്പാലയിലെയും പി.വി അൻവർ എംഎൽഎയുടെ അനധികൃത തടയണകളും നിർമ്മാണങ്ങളും പൊളിച്ചുമാറ്റുമെന്ന് ജനകീയ രാഷ്ട്രീയ മുന്നണി. ഇത് സംബന്ധിച്ച് കോഴിക്കോട്, മലപ്പുറം കളക്ടർമാർക്ക് നോട്ടീസ് നൽകുമെന്നും പതിനഞ്ചു ദിവസത്തിനകം തടയണകൾ പൊളിച്ചില്ലെങ്കിൽ ഇന്ത്യൻ ഭരണഘടനയുടെ 51എ(ജി) പ്രകാരം പരിസ്ഥിതി സംരക്ഷിക്കുക എന്ന പൗരന്റെ മൗലിക കടമയുടെ ഭാഗമായി നിയമവിരുദ്ധ തടയണകൾ ജനകീയ മുന്നേറ്റത്തിലൂടെ പൊളിക്കുമെന്ന് ജനകീയ രാഷ്ട്രീയ മുന്നണി നേതാക്കളായ അഡ്വ.സിആർ നീലകണ്ഠൻ, കെ.എം ഷാജഹാൻ എന്നിവർ അറിയിച്ചു. പ്രതിപക്ഷവും രാഷ്ട്രീയ പാർട്ടികളും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്നും കുറ്റപ്പെടുത്തി.
ഈ തടയണകൾ മനുഷ്യജീവനും പ്രകൃതിക്കും ഭീഷണിയാണെന്ന് കോടതികളും ഉദ്യോഗസ്ഥരും പലതവണ വ്യക്തമാക്കിയിട്ടും ഇന്നും നിലനിൽക്കുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. പരിസ്ഥിതിപ്രവർത്തകർക്കൊപ്പം ജനകീയരാഷ്ട്രീയ മുന്നണി പ്രവർത്തകർ ഈ പ്രദേശങ്ങൾ നേരിട്ട് സന്ദർശിച്ച ശേഷമാണ് ഇത്തരത്തിൽ നോട്ടീസ് നൽകാൻ തീരുമാനിച്ചത്. നിയമസഭയുടെ പരിസ്ഥിതി സമിതി അംഗമാണ് ഇത്തരത്തിലുള്ള പരസ്യമായ നിയമലംഘനങ്ങൾക്കും അഴിമതിക്കും നേതൃത്വം നൽകുന്നത് എന്നത് നമ്മുടെ ജനാധിപത്യ വ്യവസ്ഥക്കു തന്നെ അപമാനകരമാണ്.
ഇക്കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും ഉരുൾപൊട്ടൽ ഉണ്ടാകാനുള്ള പ്രധാനകാരണങ്ങളായി അധികൃത പഠനങ്ങൾ തന്നെ കണ്ടെത്തിയിട്ടുള്ളത് മലമുകളിൽ ജലംസംഭരിച്ചതും സമീപത്തെ പാറമടകളിൽ നിന്നുള്ള പ്രകമ്പനങ്ങളുമാണ്. കഴിഞ്ഞവർഷം കോഴിക്കോട് കട്ടിപ്പാറയിൽ 14 പേരുടെ ജീവനെടുത്ത ഉരുൾപൊട്ടലിലും ഇത്തവണ നിലമ്പൂർ കവളപ്പാറയിൽ 59 പേരുടെ ജീവൻകവർന്ന ഉരുൾപൊട്ടലിനും ദുരന്തത്തിനും ഇതേ കാരണങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.
സമാനമായ ഒരു ദുരന്തഭീഷണിയാണ് കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിലിൽ സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിൽ പി.വി അൻവർ എംഎൽഎയുടെ പിവിആർ നാച്വറൽ റിസോർട്ടിൽ പണിത മൂന്ന് അനധികൃത തടയണകൾ ഉയർത്തുന്നത്. സ്വാഭാവിക തോട് തടഞ്ഞ് ചെങ്കുത്തായ സ്ഥലത്ത് 30ലക്ഷം ലിറ്ററിലേറെ വെള്ളമാണ് സംഭരിച്ചിട്ടുള്ളത്. രണ്ട് തടയണകൾക്കു നടുവിൽ കോൺക്രീറ്റ് പ്ലാറ്റഫോമും നിർമ്മിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈ തടയണക്കു താഴെയാണ് നൂറോളം വീടുകളും ആയിരത്തിലേറെ കുട്ടികൾ പഠിക്കുന്ന സെന്റ് ജോസഫ്സ് ഹൈസ്ക്കൂളും ഇൻഫന്റ് ജീസസ് ഇംഗ്ലീഷ്മീഡിയം സ്കൂളുമുള്ളത്. യാതൊരു സുരക്ഷാമാനദണ്ഡങ്ങളുമില്ലാതെ നിർമ്മിച്ച അനധികൃത തടയണപൊട്ടുകയാണെങ്കിൽ മഹാദുരന്തത്തിനാവും കക്കാടംപൊയിൽ സാക്ഷ്യം വഹിക്കേണ്ടിവരുക. ഈ തടയണകൾ നിയമലംഘനമാണെന്നു കണ്ടെത്തിയെങ്കിലും രാഷ്ട്രീയ ഭരണസ്വാധീനം ഉള്ളതിനാൽ ഇപ്പോഴും അവിടെ നിർമ്മാണം നടക്കുന്നു.
ഉരുൾപൊട്ടലിനെ തുടർന്ന് അടച്ചുപൂട്ടിയ അൻവറിന്റെ വാട്ടർതീം പാർക്കിന് താഴെ 400 മീറ്റർ അകലെ തേനരുവി പുഴയിലേക്കുള്ള രണ്ടു നീരുറവകൾ ഉത്ഭവിക്കുന്ന അതീവ പരിസ്ഥിതി ലോല പ്രദേശത്ത് ഒരു ക്വാറിക്കും അനുമതി നൽകിയിരിക്കുകയാണ്. ഭൂപരിഷ്ക്കരണ നിയമപ്രകാരം ഇളവു ലഭിച്ച പ്ലാന്റേഷൻ ഭൂമിയിലാണ് നിയമംലംഘിച്ച് ക്വാറി അനുവദിച്ചിട്ടുള്ളത്. പി.വി അൻവർ എംഎൽഎയുടെ പാർക്ക് മാനേജറും സിപിഎം ലോക്കൽ സെക്രട്ടറിയും ചേർന്ന് വാടകവീട്ടിൽ താമസിക്കുന്നയാളുടെ പേരിലാണ് ക്വാറി നടത്തുന്നത്. ഈ ക്വാറി നിയമലംഘനമാണെന്നു കൂടരഞ്ഞി വില്ലേജ് ഓഫീസർ കണ്ടെത്തിയിട്ടും ഉന്നതരുടെ നിശ്ശബ്ദതയുടെ പിൻബലത്തിൽ ഇപ്പോഴും പ്രവർത്തിക്കുകയാണ്.
ഇവിടെ നിന്നും ഒന്നര കിലോ മീറ്റർ അകലെ ഊർങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയിൽ പി.വി അൻവർ നിർമ്മിച്ച തടയണപൊളിച്ചു മാറ്റി വെള്ളം തുറന്നുവിടാൻ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി ഉത്തരവുപ്രകാരം വെള്ളം ഭാഗികമായെങ്കിലും തുറന്നുവിട്ടതിനാലാണ് ഇത്തവണ ചീങ്കണ്ണിപ്പാലിയിൽ ദുരന്തമുണ്ടാവാതിരുന്നത്. അല്ലെങ്കിൽ കവളപ്പാറയിലെ ദുരന്തം ചീങ്കണ്ണിപ്പാലിയിൽ സംഭവിക്കുമായിരുന്നു.സമുദ്രനിരപ്പിൽ നിന്നും 2000 അടി ഉയരത്തിൽ മലയിടിച്ച് വനത്തിലേക്കൊഴുകുന്ന കാട്ടരുവി തടയണകെട്ടി തടഞ്ഞത് പൊളിക്കാൻ ജില്ലാ കളക്ടർ നടപടിയെടുത്തപ്പോഴാണ് കരാർ പ്രകാരം സ്വന്തമാക്കിയ സ്ഥലം ഭാര്യപിതാവിന്റെ പേരിലേക്ക് മാറ്റി റസ്റ്റാറന്റ് കം ലോഡ്ജിങ് കെട്ടിടത്തിനായി ഊർങ്ങാട്ടിരി പഞ്ചായത്തിൽ നിന്നും ബിൽഡിങ് പെർമിറ്റെടുത്തശേഷം അൻവർ തടയണക്കു കുറുകെ റോപ് വേ നിർമ്മിച്ചത്. നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയിട്ടും റോപ് വേ പൊളിച്ചുനീക്കാൻ നടപടിയുണ്ടായില്ല.
പരിസ്ഥിതി ലോല പ്രദേശത്ത് മൂന്നു വശവും വനഭൂമിയുള്ള സ്ഥലത്താണ് തടയണക്ക് കുറുകെ രണ്ടു മലകളെ ബന്ധിപ്പിച്ച് റോപ് വേ പൂർത്തീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഉരുൾപൊട്ടലിനെ തുടർന്ന് അടച്ചുപൂട്ടിയ പി.വി അൻവറിന്റെ വാട്ടർതീം പാർക്കിൽ നിന്നും ഒന്നര കിലോ മീറ്റർ മാത്രം അകലെയാണ് തടയണയും റോപ് വെയും.ഊട്ടിക്കു സമാനമായ കോടമഞ്ഞും തണപ്പുമുള്ള കലാവസ്ഥയുള്ള കക്കാടംപൊയിലിന്റെ ജൈവവൈവിധ്യവും ഇവിടുത്തെ മനുഷ്യരുടെ ജീവനും സ്വത്തും തകർക്കുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളുമാണ് ടൂറിസത്തിന്റെ മറവിൽ പി.വി അൻവർ എംഎൽഎ നടത്തിയിരിക്കുന്നത്. ഒന്നര കിലോമീറ്റർ ചുറ്റളവിലാണ് പാർക്കും തടയണയും റോപ് വെയും റിസോർട്ടിലെ തടയണകളും തേനരുവി ക്വാറിയും സ്ഥിതിചെയ്യുന്നത്. കക്കാടംപൊയിലിനുമുകളിൽ അവിടുത്തെ ജനങ്ങളുടെ ജീവനുമേൽ ബോംബായി നിൽക്കുകയാണ് ഇവയെല്ലാം. ഇവക്കെതിരെ നിരവധി പരാതികൾ നൽകിയിട്ടും ഒരു പ്രതികരണവും കാണാത്തതിനാലാണ് ഞങ്ങൾ ഭരണഘടനയിലെ ഈ അവകാശം വിനിയോഗിക്കുന്നത്. കൊച്ചിയിലെ ചിലവന്നൂർ കായലിൽ ഇത്തരത്തിൽ നിയമം ലംഘിച്ചു നിർമ്മിച്ച പാർക്ക് പൊളിച്ചു കളയുകയുണ്ടായതായും വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ ഷൗക്കത്തലി എറോത്ത്, നിപുൻ ചെറിയാൻ, സിജെ വർഗീസ് പങ്കെടുത്തു.
Stories you may Like
- താഴെത്തട്ടിലെ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ ഉറപ്പാക്കും: മന്ത്രി വീണാ ജോർജ്
- 'മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിലിൽ കൂടി കടക്കേണ്ട കാര്യം മുസ്ലിം ലീഗിനില്ല'
- അപൂർവ രോഗ പരിചരണത്തിന് കെയർ പദ്ധതിച നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ
- പ്രതിസന്ധി മൂത്തപ്പോൾ ജനകീയ ഹോട്ടലിലും വിലക്കയറ്റം!
- മട്ടന്നൂർ നഗരസഭയിൽ കൈയേറ്റവും അനധികൃത കെട്ടിട നിർമ്മാണവും വ്യാപകവും
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍