കുത്തക മൂലധനത്തിന്റെ മൂക്കുകയറില്ല; മലയാളത്തിൽ ആദ്യമായി സ്വതന്ത്ര സോഫ്റ്റ് വെയർ പത്രമായി ജനയുഗം എന്ന് പ്രഖ്യാപനം നടത്തിയത് പിണറായി വിജയൻ; ജനയുഗം നടപ്പിലാക്കുന്നത് മാതൃകാപരമായ കാര്യമെന്ന് മുഖ്യമന്ത്രി; മുതലാളിത്ത മൂലധനത്തിനെതിരായ പോരാട്ടത്തിൽ സോഫ്റ്റ് വെയർ മാത്രമല്ല മലയാള ലിപിയേയും വീണ്ടെടുത്തു എന്ന് കാനം രാജേന്ദ്രൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ജനയുഗം പത്രം സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗിച്ച് പുറത്തിറങ്ങുന്നതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മാതൃകാപരമായ കാര്യമാണ് ജനയുഗം ഇത്തരം ഒരു സംരംഭത്തിലൂടെ മുന്നോട്ട് വെച്ചിരിക്കുന്നത് എന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. അച്ചടിക്കുൾപ്പെടെ ലോകവ്യാപകമായി ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകൾ കുത്തകകൾ കയ്യടക്കി വെച്ചിരിക്കുകയായിരുന്നു. അതിന് മാറ്റം വരുകയാണ്. മാധ്യമ പ്രവർത്തന രംഗത്ത് പല പുത്തൻ സങ്കേതങ്ങളും കൊണ്ടുവന്ന ജനയുഗമാണ് കേരളത്തിൽ ആദ്യമായി സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വർത്തമാന പത്രങ്ങളുടെ ചരിത്രത്തിൽ ഒരു പുതു യുഗത്തിന് തുടക്കം കുറിക്കുകയാണ് ജനയുഗം എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ചെറു പത്രമെങ്കിലും ഇത്തരം ഒരു അവസരത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞത് ഞങ്ങളുടെ നിശ്ചയദാർഢ്യം കൊണ്ടാണെന്നും കാനം അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. ലോകത്തെ ജനതക്കാകെ അവകാശപ്പെട്ട ശാസ്ത്ര-സാങ്കേതിക പുരോഗതി കൈവശപ്പെടുത്തി വെക്കാൻ ആർക്കും അവകാശമില്ല. അതിനാലാണ് ഒരു സംഘം ആളുകൾ ഫ്രീ സോഫ്റ്റ് വെയർ വികസിപ്പിച്ചെടുത്തത്. മൂലധനത്തിനെതിരായ പോരാട്ടത്തിൽ എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട കാലഘട്ടമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര സോഫ്റ്റ് വെയർ മാത്രമല്ല, മലയാള ലിപിയെയും വീണ്ടെടുത്താണ് ജനയുഗം ജനങ്ങളിലേക്ക് എത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.
സിപിഐ സംസ്ഥാന സെക്രട്ടറിയും ജനയുഗം ചീഫ് എഡിറ്ററുമായ കാനം രാജേന്ദ്രൻ അധ്യക്ഷനായിരുന്നു. രാജാജി മാത്യു തോമസ്, ബിനോയ് വിശ്വം എംപി, ജോസ് പ്രകാശ്, മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, ഒമാൻ പൗരനും സ്വതന്ത്ര സോഫ്റ്റ് വെയർ വിദഗ്ധനുമായ ഫഹദ് അമർ അൽ സെയ്ദി, മന്ത്രിമാരായ വി എസ് സുനിൽകുമാർ, കെ രാജു, ഡെപ്യുട്ടി സ്പീക്കർ വി ശശി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
1947ൽ കൊല്ലത്ത് നിന്ന് വാരികയായിട്ടായിരുന്നു ജനയുഗത്തിന്റെ തുടക്കം. എൻ. ഗോപിനാഥൻ നായരായിരുന്നു പ്രഥമ പത്രാധിപർ. 1953 നവംബർ 16 മുതൽ ദിനപത്രമായി പ്രസിദ്ധീകരിക്കുവാൻ തുടങ്ങി. 1993ൽ പ്രസിദ്ധീകരണം നിലച്ചുവെങ്കിലും 2007 മെയ് 31 മുതൽ വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചു. സിപിഐയുടെ മുഖപത്രത്തിന്റെ ചീഫ് എഡിറ്റർ കാനം രാജേന്ദ്രനാണ്.
കേരളത്തിൽ ആദ്യമായാണ് ഒരു പത്രം സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗിച്ച് പുറത്തിറങ്ങുന്നത്. ലോകത്തിൽ തന്നെ ആദ്യമായാണ് സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗിച്ച് ഒരു പത്രം പുറത്തിറക്കുന്നതെന്ന് ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ് ചൂണ്ടിക്കാട്ടി. ലോകത്ത് ഒരിടത്തും പത്രം പുറത്തിറക്കാൻ സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗിക്കുന്നതായി അറിവില്ല. അച്ചടി മേഖലയിൽ യൂറോപ്യൻ രാജ്യങ്ങളിൽ സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗിക്കുന്നുണ്ട എങ്കിലും പത്ര അച്ചടി മേഖലയിൽ ഇതിന്റെ സാധ്യതകൾ ആരും പരീക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നാളെ മുതൽ ജനങ്ങളുടെ കൈകളിൽ എത്തുക പൂർണമായും സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗിച്ച് അച്ചടിക്കുന്ന പത്രമായിരിക്കും.
പേജ് മേക്കറിനും ഇൻഡിസൈനും ഫോട്ടോഷോപ്പിനും പകരം സ്ക്രൈബ്സ് എന്ന ഒറ്റ സ്വതന്ത്ര സോഫ്റ്റ് വെയറാകും പത്രം ഇനി ഉപയോഗിക്കുക. പത്രത്തിന്റെ ലേ ഔട്ടിനും ഫോട്ടോകൾ എഡിറ്റ് ചെയ്യുന്നതിനും ഉൾപ്പെടെ എല്ലാ സംവിധാനങ്ങളും ഒറ്റ സോഫ്റ്റ് വെയറിൽ ഉപയോഗിക്കാനാകും. വർഷംതോറും സോഫ്റ്റ് വെയറുകൾക്ക് നൽകേണ്ടിവരുന്ന സബ്സ്ക്രിപ്ഷൻ തുക ഇനിമുതൽ നൽകേണ്ടി വരില്ല.
സാമ്രാജ്യത്വത്തിനെതിരായ പോരാട്ടം പ്രസംഗത്തിൽ മാത്രമല്ല, പ്രവർത്തിയിലും കൊണ്ടുവരാനാകും എന്നാണ് പുതിയ മാറ്റത്തെ കുറിച്ച് രാജാജി പറയുന്നത്. ഗാന്ധിജി ഉപ്പു സത്യാഗ്രഹം നടത്തിയത് പോലുള്ള ഒരു നീക്കമാണിത്. പണം നൽകിയാലും കുത്തക കമ്പനികൾ ഡിസൈൻ ചെയ്തിരിക്കുന്ന മൗലിക സ്വഭാവങ്ങളിൽ മാറ്റം വരുത്താൻ കഴിയാത്ത സോഫ്റ്റ് വെയറുകൾ ആയിരുന്നു ഇതുവരെ ഉപയോഗിച്ചിരുന്നത്. ആ സ്ഥാനത്തേക്ക് പണം നൽകി സ്വന്തമാക്കുന്ന സോഫ്റ്റ് വെയർ പൂർണ അർത്ഥത്തിൽ ഉടമയുടെ കൈവശം എത്തുകയും മൗലിക ഘടനയിൽ പോലും മാറ്റം വരുത്താനുള്ള അധികാരം സ്വന്തമാകുകയും ചെയ്യുന്നു.
ഇതിനൊപ്പം, പൂർണമായും തനത് മലയാളം ലിപി ഉപയോഗിക്കാനാകും എന്നതും സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ പ്രത്യേകതയാണ് എന്നും രാജാജി ചൂണ്ടിക്കാട്ടുന്നു. ടൈപ്പ് റൈറ്ററിന്റെ വരവോടെ കൂട്ടക്ഷരങ്ങളിലും ചില്ലക്ഷരങ്ങളിലും ചില മാറ്റങ്ങൾ വരുത്തിയാണ് അച്ചടിച്ചിരുന്നത്. ടൈപ്പ് റൈറ്ററിന്റെ പരിമിതി മൂലമായിരുന്നു അത്. എന്നാൽ, പിന്നീട് ആ പരിമിതികൾ ഒന്നുമില്ലാതെ അനന്ത സാധ്യതകളുമായി കമ്പ്യൂട്ടർ എത്തിയപ്പോഴും ഘടനാ മാറ്റം വരുത്തിയ അക്ഷരങ്ങൾ തന്നെ തുടർന്നു. ഇപ്പോൾ മലയാളം ലിപിയുടെ ജൈവികത നിലനിർത്തി തന്നെ ജനയുഗം പുറത്തിറങ്ങാൻ പോകുകയാണ്.
ഒക്ടോബർ രണ്ട് മുതൽ സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് പത്രം ഇറക്കുന്നത് എങ്കിലും ഒദ്യോഗികമായ ഉദ്ഘാടനം കേരളപ്പിറവി ദിനത്തിന് മതി എന്ന് തീരുമാനിക്കുകയായിരുന്നു. ഒരു മാസത്തെ ട്രയൽ റണ്ണിന് ശേഷം നവംബർ ഒന്നിന് സ്വതന്ത്ര സോഫ്റ്റ് വെയർ പത്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുകയും ചെയ്തു.
സ്വതന്ത്രമായി ഉപയോഗിക്കാനും ഉപയോഗക്രമത്തെക്കുറിച്ച് പഠിക്കാനും അതിൽ മാറ്റം വരുത്താനും യാതൊരു തടസ്സങ്ങളുമില്ലാതെ എത്ര പകർപ്പുകൾ വേണമെങ്കിലും എടുത്ത് ഉപയോഗിക്കാനും സാധിക്കുന്ന സോഫ്റ്റ്വെയറുകളാണ് സ്വതന്ത്രസോഫ്റ്റ്വെയർ. സാധാരണയായി സ്വതന്ത്രസോഫ്റ്റ്വെയർ സൗജന്യമായി ലഭ്യമാണ്. സ്വതന്ത്രസോഫ്റ്റ്വെയർ ചിലപ്പോൾ സൗജന്യമായി ലഭിക്കണമെന്നില്ല എന്നാൽ അത് ഉപയോഗിക്കുന്നതിന് പണം നൽകേണ്ടതില്ല. അതിന് ലഭ്യമാക്കാനാവശ്യമായ പണം മാത്രമേ നൽകേണ്ടിവരികയുള്ളു. കൂടാതെ സോഫ്റ്റ്വെയറിന്റെ സോഴ്സ് അഥവാ അത് എഴുതപ്പെട്ടിരിക്കുന്ന പ്രോഗ്രാം കോഡ് എല്ലാവർക്കും വായിക്കാവുന്ന വിധത്തിൽ ലഭ്യമായിരിക്കും. കൂടാതെ ഇത്തരം കോഡുകളുടെയും സോഫ്റ്റ്വെയറിന്റെയും കൂടെ സ്വതന്ത്രസോഫ്റ്റ്വെയർ അനുമതി പത്രം സാധാരണയായി ഉൾപ്പെടുത്തിയിരിക്കും.
കൂടാതെ അത് ഏതൊരുപയോക്താവിനും സോഫ്റ്റ്വെയർ സ്വാതന്ത്ര്യം നൽകുന്നവയായിരിക്കും. സൗജന്യമായി ലഭിക്കുന്ന ഒരു സോഫ്റ്റ്വെയർ സ്വതന്ത്രസോഫ്റ്റ്വെയർ ആകണമെന്നില്ല. സൗജന്യമായതും സ്വതന്ത്രമല്ലാത്തതുമായ സോഫ്റ്റ്വെയറുകളെ ഫ്രീവെയർ (സൗജന്യസോഫ്റ്റ്വെയർ) എന്നു് വിളിക്കുന്നു. സൗജന്യസോഫ്റ്റ്വെയർ അതിന്റെ പകർപ്പവകാശം നിർമ്മാതാക്കളിൽതന്നെ നിലനിറുത്തുന്നു. കൂടാതെ ഇവയുടെ സോഴ്സ് ലഭ്യമായിരിക്കുകയില്ല. ഇവയുടെ കൂടുതൽപകർപ്പുകൾ ഉപയോഗിക്കുവാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കുകയില്ല.
1986 ഫെബ്രുവരിയിൽ സ്വതന്ത്രസോഫ്റ്റ്വെയർ നിർവ്വചനം പ്രസിദ്ധീകരിച്ചു.അത് തയ്യാറാക്കിയത് റിച്ചാഡ് സ്റ്റാൾമാനാണ്. അതിൻപ്രകാരം സ്വതന്ത്രസോഫ്റ്റ്വെയർ ഉപയോക്താവിന് താഴെപറയുന്ന തരം സ്വാതന്ത്ര്യങ്ങൾ ഉണ്ട് ഏതാവശ്യത്തിനും ഇഷ്ടപ്രകാരം ഉപയോഗിക്കുന്നതിനുള്ള സ്വാതന്ത്ര്യം, സോഫ്റ്റ്വെയർ എങ്ങനെ പ്രവൃത്തിക്കുന്നു എന്ന് വിശകലനം ചെയ്യാനുള്ള സ്വാതന്ത്ര്യം, പ്രോഗ്രാമിന്റെ പകർപ്പുകൾ പുനർവിതരണം ചെയ്യാനുള്ള സ്വാതന്ത്ര്യം, പ്രോഗ്രാമിനെ നവീകരിക്കാനും, നവീകരിച്ചവ പുറത്തിറക്കാനുമുള്ള സ്വാതന്ത്ര്യം. സ്വാതന്ത്ര്യം 1 സ്വാതന്ത്ര്യം 3 എന്നിവ ലഭിക്കുവാൻ സോഫ്റ്റ്വെയറിന്റെ സോഴ്സ് ലഭ്യമായിരിക്കണം. സോഴ്സ് ഇല്ലാതെ പ്രവർത്തനത്തെപ്പറ്റി മനസ്സിലാക്കാൻ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ സ്വതന്ത്രസോഫ്റ്റ്വെയർ ഉപയോക്താവിന് സോഫ്റ്റ്വെയറിന്മേലുള്ള പൂർണ്ണ നിയന്ത്രണം ലഭ്യമാക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്