ജമ്മു കാശ്മീർ സിവിൽ സെക്രട്ടറിയേറ്റിൽ നിന്നും ആ സംസ്ഥാന പതാക നീക്കം ചെയ്തു; ഇനി പാറിപ്പറക്കുക ഇന്ത്യയുടെ ത്രിവർണ പതാക മാത്രം; ആളുകൾ മരിക്കുന്നതിനേക്കാൾ നല്ലതാണ് വാർത്താവിനിമയ സംവിധാനങ്ങളുടെ നിയന്ത്രണം; നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ശേഷം ഒരാൾ പോലും കാശ്മീരിൽ മരിച്ചിട്ടില്ലെന്ന് ഗവർണർ സത്യപാൽ; കാശ്മീരിൽ ഇന്ത്യ കളിക്കുന്നത് തീ കളിയാണെന്ന പതിവു കരച്ചിലുമായി പാക്കിസ്ഥാൻ; ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം മൂന്നാഴ്ച്ച പിന്നിടുമ്പോൾ ശാന്തമായി ജമ്മുകാശ്മീർ
മറുനാടൻ ഡെസ്ക്
ശ്രീനഗർ: ജമ്മു കാശ്മീരിന് പ്രത്യേക പരിഗണന നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം മൂന്നാഴ്ച്ചത്തെ സമയം പിന്നിട്ടു. എന്നിട്ടും കർശന നിയന്ത്രണങ്ങളാണ് കാശ്മീരിൽ ഏർപ്പെടുത്തിയിരിക്കുന്നത്. വാർത്താ വിനിമയ സംവിധാനങ്ങൾ പൂർണമായും പുനഃസ്ഥാപിച്ചിട്ടില്ല. ഇത് മാത്രമല്ല, കാര്യങ്ങൾ പഴയതു പോലെയാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പ്രതിപക്ഷ പാർട്ടിയിൽ നിന്നുമടക്കം കടുത്ത വിമർശനമാണ് ഉയരുന്നത്. വിഷയം അന്താരാഷ്ട്ര തലത്തിൽ എത്തിക്കാൻ പാക്കിസ്ഥാനും പെടാപ്പാട് പെടുന്നു. ഇതിനിടെ ജമ്മു കാശ്മീരി ജമ്മുകശ്മീർ സിവിൽ സെക്രട്ടറിയേറ്റിൽ നിന്ന് സംസ്ഥാന പതാക നീക്കം ചെയ്തു.
ശ്രീനഗറിലെ സെക്രട്ടറിയേറ്റ് കെട്ടിടത്തിന് മുകളിൽ ദേശീയ പതാക മാത്രമാണ് ഇപ്പോൾ പാറിപ്പറക്കുന്നത്. ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ജമ്മുകശ്മീരിന്റെ സംസ്ഥാന പതാക നിയമപരമല്ലാതാവുകയായിരുന്നു. ഇതോടെ സർക്കാർ ഓഫീസുകളിൽ നിന്നും ഔദ്യോഗിക വാഹനങ്ങളിൽ നിന്നുമെല്ലാം സംസ്ഥാന പതാക നീക്കം ചെയ്തിരുന്നു. എന്നാൽ സിവിൽ സെക്രട്ടറിയേറ്റിന് മുകളിൽ അപ്പോഴും സംസ്ഥാന പതാക നിലനിന്നിരുന്നു. ഇതും ഒടുവിൽ നീക്കം ചെയ്യുകയായിരുന്നു.
അതേസമയം കാശ്മീരിൽ നിയന്ത്രണങ്ങൾ തുടരുന്നതിനെതിരെ വിമർശനം ഉയരുമ്പോൾ നിയന്ത്രണങ്ങളെ ന്യായീകരിച്ചു കൊണ്ട് ഗവർണർ സത്യപാൽ മാലിക്ക്. ആളുകൾ മരിക്കുന്നതിനെക്കാൾ നല്ലതാണ് വാർത്താവിനിമയ സംവിധാനങ്ങളുടെ നിയന്ത്രണം. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ശേഷം ഒരാൾ പോലും കശ്മീരിൽ മരിച്ചിട്ടില്ല. ആർക്കും ജീവഹാനിയുണ്ടാകരുതെന്നാണ് തങ്ങളുടെ നിലപാടെന്നും ഗവർണർ പറഞ്ഞു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിൽ വാർത്താവിനിമയ സംവിധാനങ്ങളും ഇന്റർനെറ്റും ഇല്ലാതാക്കിയിരുന്നു. പ്രതിഷേധങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. മൂന്ന് ആഴ്ചയോളമായി ഈ സാഹചര്യം തുടരുകയാണ്. കാശ്മീരിൽ അവശ്യവസ്തുക്കൾക്കോ മരുന്നുകൾക്കോ ക്ഷാമം ഇല്ലെന്നും ഗവർണർ പറഞ്ഞു. ഈദ് ദിവസം ഇറച്ചിയും പച്ചക്കറികളും വീടുകളിൽ വിതരണം ചെയ്തിരുന്നു. മറ്റ് നിയന്ത്രണങ്ങൾ നീക്കി സാഹചര്യങ്ങൾ ഉടൻ പൂർവസ്ഥിതിയിലാക്കുമെന്നും ഗവർണർ പറഞ്ഞു.
62 ജീവൻ രക്ഷാ മരുന്നുകളും 376 അവശ്യമരുന്നുകളും ജമ്മു കാശ്മീരിൽ ലഭ്യമാണ്. പകുതിയിലധികം മെഡിക്കൽ ഷോപ്പുകളും തുറന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. അതേസമയം കാശ്മീരിലെ ജനാധിപത്യ അവകാശങ്ങൾ ലംഘിക്കപ്പെടുന്നത്ര ദേശവിരുദ്ധതയും രാഷ്ട്രീയവും മറ്റൊന്നിലുമില്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. ജമ്മു കാശ്മീരിൽ നിയന്ത്രണങ്ങളെ തുടർന്ന് വലിയ മരുന്നു ക്ഷാമമാണെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ദിവസവും മരുന്നു വേണ്ട പ്രമേഹം, അസ്തമ തുടങ്ങിയ രോഗികളെയാണ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഒരാഴ്ച കൂടി മരുന്നു ക്ഷാമം നീണ്ട് നിന്നാൽ സാഹചര്യം ഗുരുതരമായേക്കുമെന്നാണ് മരുന്ന് വ്യാപാരികളുടെ മുന്നറിയിപ്പ്. എന്നാൽ ഇത് അടിസ്ഥാന രഹിതമാണെന്നാണ് ജമ്മു കാശ്മീർ അധികൃതരുടെ നിലപാട്.
അതേസമയം കാശ്മീർ വിഷയത്തിലെ ഇന്ത്യൻ നിലപാടിനെതിരെ ആഞ്ഞടിച്ച് പാക് പ്രസിഡന്റ് ആരിഫ് അൽവി രംഗത്തെത്തി. കാശ്മീരിൽ ഇന്ത്യ കളിക്കുന്നത് തീ കളിയാണ്. കാശ്മീരിലെ കേന്ദ്രസർക്കാർ നടപടി മതേതരത്വത്തെ ഇല്ലാതാക്കി കളയുമെന്നും ആരിഫ് അൽവി പറഞ്ഞു. കനേഡിയിൽ അമേരിക്കൻ മീഡിയ ഔട്ട്ലെറ്റായ വൈസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കാശ്മീർ വിഷയത്തിൽ ആരിഫ് അൽവി ഇന്ത്യക്കെതിരെ ആഞ്ഞടിച്ചത്. കാശ്മീർ പിടിച്ചെടുക്കാമെന്ന് ഇന്ത്യ കരുതുന്നുണ്ടെങ്കിൽ അത് തെറ്റിയെന്നും യുദ്ധം തുടങ്ങിയാൽ പ്രതിരോധിക്കാൻ തയ്യാറാണെന്നും ആരിഫ് അൽവി വ്യക്തമാക്കി. കഴിഞ്ഞ ദിവസം കാശ്മീർ വിഷയം സംബന്ധിച്ച് ഇനി ഇന്ത്യയുമായി ചർച്ചയ്ക്ക് ഇല്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് അൽവിയുടെ പ്രതികരണം.
കാശ്മീരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഇന്ത്യ സൈനീക നീക്കം നടത്തിയേക്കുമെന്ന് അന്താരാഷ്ട്ര സമൂഹത്തിന് മുന്നറിയിപ്പ് നൽകുകയാണെന്നായിരുന്നു കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞത്. അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് തീവ്രവാദികൾ കടന്നെന്ന വാർത്തയേയും ഇമ്രാൻ ഖാൻ തള്ളിയിരുന്നു. മനുഷ്യവംശത്തെ തന്നെ ഇല്ലാതാക്കാൻ ഇന്ത്യ കശ്മീരിൽ നടത്തുന്ന നടപടികളിൽ നിന്ന് ശ്രദ്ധതിരിക്കാനാണെന്നായിരുന്നു ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തത്. കാശ്മീർ വിഷയത്തിൽ ഇന്ത്യയോട് ഇനി സമാധാന ചർച്ച ആവശ്യപ്പെടില്ലെന്ന നിലപാടിലാണ് പാക്കിസ്ഥാൻ. പാക്കിസ്ഥാൻ നിരന്തരം സമാധാന ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചിട്ടും ഇന്ത്യ ഇതെല്ലാം തള്ളിക്കളയുകയാണുണ്ടായത്.അവരോട് സംസാരിച്ചിട്ട് പ്രത്യേകിച്ച് കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഞാനിതുവരെ സമാധാനത്തിനായി നടത്തിയ നീക്കങ്ങളൊക്കെ വെറുതെയായി. ഇനി ഇക്കാര്യത്തിൽ ഞങ്ങൾക്കൊന്നും ചെയ്യാനില്ല എന്നായിരുന്നു ഇമ്രാൻ പ്രതികരിച്ചത്.
ഇതിന് പിന്നാലെയാണ് ഇന്ത്യയ്ക്കെതിരെ ആഞ്ഞടിച്ച് പാക് പ്രസിഡന്റ് ആരിഫ് അൽവി രംഗത്തെത്തിയത്. ആർട്ടിക്കിൾ 370ഉം 35 എയും റദ്ദാക്കിയതിലൂടെ കാശ്മീരിലെ സ്ഥിതി മെച്ചപ്പെടുത്താമെന്നാണ് ഇന്ത്യ കരുതുന്നതെങ്കിൽ അവർ വിഡ്ഡികളുടെ സ്വർഗത്തിലാണ് കഴിയുന്നത്. ഭരണഘടനയിൽ മാറ്റം വരുത്തി ഇന്ത്യ കാശ്മീരിൽ തീവ്രവാദം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. അതിന് പാക്കിസ്ഥാൻ ഉത്തരവാദികൾ അല്ലെന്നും അൽവി പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ യോഗത്തിന് ശേഷം കാശ്മീർ വിഷയത്തിൽ പ്രസ്താവനയൊന്നും ഇറക്കാത്തതിൽ പാക്കിസ്ഥാൻ നിരാശരാണോ എന്ന ചോദ്യത്തിന് ഇതിനോടകം നിരവധി ചർച്ചകൾ കഴിഞ്ഞെന്നും നേരത്തെ തന്നെ അന്തർ ദേശീയവത്ക്കരിക്കപ്പെട്ട ഒരു പ്രശ്നമാണ് കാശ്മീർ വിഷയം എന്നും ആൽവി പ്രതികരിച്ചു.കശ്മീരുമായി ബന്ധപ്പെട്ട നിരവധി സുരക്ഷാ സമിതി പ്രമേയങ്ങൾ ഇന്ത്യ അവഗണിച്ചിട്ടുണ്ട്. അതേസമയം തർക്കം പരിഹരിക്കാൻ പാക്കിസ്ഥാനുമായി ചർച്ചയ്ക്ക് തയ്യാറാവുന്നില്ലെന്നും അൽവി കുറ്റപ്പെടുത്തി.
തർക്ക പരിഹാരത്തിന് ഒരു കക്ഷി തയ്യാറാകാത്ത സാഹചര്യത്തിൽ എത്രകാലം അന്താരാഷ്ട്ര സമൂഹത്തിന് വിഷയത്തിൽ മൗനം പാലിക്കാൻ സാധിക്കുമെന്നും അൽവി ചോദിച്ചു. കാശ്മീരിനെ പിടിച്ചെടുക്കാനുള്ള ഒരു ശ്രമം ഇന്ത്യ നടത്തുന്നുണ്ടെന്ന് വേണം കരുതാൻ. എന്നാൽ അത് പാക്കിസ്ഥാൻ അനുവദിക്കില്ല. വിഷയം അന്താരാഷ്ട്രവത്കരിച്ചുകൊണ്ടേയിരിക്കും. പുൽവാമ ആക്രമണം പോലെ ഒരു ആക്രമണം നടത്തി പാക്കിസ്ഥാനെതിരെ യുദ്ധം ചെയ്യാമെന്നൊരു സാധ്യത ഇന്ത്യ തേടുന്നുണ്ടാകാം. പക്ഷേ പാക്കിസ്ഥാൻ യുദ്ധം നടത്തില്ല. അതേസമയം ഇന്ത്യ യുദ്ധമാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ പ്രതിരോധിക്കാനുള്ള അവകാശം പാക്കിസ്ഥാനുമുണ്ട്. ഇന്ത്യ അപകടകരമായ ഒരു പാതയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും അൽവി പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍