കബഡിയേയും ഖൊഖൊയും നെഞ്ചിലേറ്റിയ നവശക്തിയുടെ പ്രിയപ്പെട്ടവൻ മലേഷ്യയ്ക്ക് പോയത് സ്വന്തം വീടെന്ന സ്വപ്നം മനസ്സിൽ സൂക്ഷിച്ച്; വിമാനം കയറും വരെ ക്ലബ്ബ് സെക്രട്ടറി ഓടി നടന്നത് നാട്ടുകാർക്ക വേണ്ടിയും; അജ്ഞാത പനിയുമായി കൊച്ചിയിൽ വിമാനം ഇറങ്ങിയത് മരണത്തിലേക്കും; പ്രിയപ്പെട്ടവന്റെ സംസ്കാരത്തിന് ധൈര്യപൂർവ്വം മുമ്പോട്ട് വന്നത് മാരക വൈറസുകളെ ഭയമില്ലെന്ന് വിളിച്ചു പറഞ്ഞ ആറു യുവാക്കളും; നിപ്പയെ ഓർമ്മിപ്പിച്ച് വീണ്ടും സംസ്കാരം; ജൈനേഷിന് വെള്ളൂര്‍ യാത്രമൊഴി നൽകിയത് കണ്ണീരുമായി

മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: നിപ്പയെ ഓർമിപ്പിച്ച് വീണ്ടുമൊരു സംസ്കാരം. ലോക ആരോഗ്യ സംഘടനയുടെ പ്രോട്ടോകോൾ എല്ലാം പാലിച്ചായിരുന്നു കണ്ണൂരിലെ ജൈനേഷിന്റെ സംസ്്കാരം നടത്തിയത്. മലേഷ്യയിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്ന ജൈനേഷ് 28നു പുലർച്ചെയാണു കൊറോണ ലക്ഷണങ്ങളോടെ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. തുടർന്ന് എറണാകുളം ഗവ.ആശുപത്രിയിലെ ഐസലേറ്റഡ് വെന്റിലേറ്ററിൽ കഴിയുന്നതിനിടെയായിരുന്നു മരണം. ജൈനേഷിന് കൊറോണ ഇല്ലെന്ന് തെളിഞ്ഞെങ്കിലും സംസ്കാര ചടങ്ങിൽ പരമാവധി കരുതലെടുക്കുകയായിരുന്നു ആരോഗ്യ വകുപ്പ്.
''അഞ്ചു ദിവസം മുൻപു വരെ എന്നോടു സംസാരിച്ച എന്റെ മോനേ, ഈ അഞ്ചു ദിവസം കൊണ്ട് നിനക്കെന്തു പറ്റിയെടാ..'ജൈനേഷിന്റെ അമ്മ സൗമിനിയുടെ ചോദ്യം ഏവരേയും കരയിപ്പിച്ചു. സൗമിനി കാലിനു പരുക്കേറ്റു കിടക്കുമ്പോഴാണു ജൈനേഷ് മലേഷ്യയിലേക്കു പോയത്. അതുകൊണ്ടു തന്നെ എല്ലാ ദിവസവും അമ്മയുടെ സുഖവിവരങ്ങൾ വിളിച്ച് അന്വേഷിക്കും. നല്ല ജോലി കിട്ടി നല്ല വീടുവച്ചു സന്തോഷമായി ജീവിക്കണമെന്ന് എപ്പോഴും ആഗ്രഹം പറയും. വീട് പണി പൂർത്തിയാക്കാനായി ഇറക്കിയ നിർമ്മാണ സാമഗ്രികൾക്ക് അടുത്താണ് ജൈനേഷിനെ അവസാനമായി അന്ത്യാഞ്ജലി അർപ്പിക്കാനായി കിടത്തിയത്. പിന്നീട് സംസ്കാരവും.
മാരകവൈറസുകളെ ഭയപ്പെടാതെ ആദ്യാവസാനം വരെ നിന്നു ചടങ്ങുകൾക്കു നേതൃത്വം നൽകിയതു നാട്ടുകാരായ യുവാക്കളായിരുന്നു. അപകട സാധ്യത മുന്നിൽ കണ്ടു പലരും മടിച്ചു നിന്നപ്പോൾ, മൃതദേഹവുമായി അടുത്തിടപഴകേണ്ടി വരുന്ന ചുമതല ഇവർ ധൈര്യപൂർവം ഏറ്റെടുക്കുകയായിരുന്നു. ആംബുലൻസിൽ നിന്ന് ഇറക്കി പൊതുദർശനത്തിനു വച്ചതും തുടർന്നു വീട്ടിലേക്കും ശ്മശാനത്തിലേക്കും മൃതദേഹം എത്തിച്ചതും ഇവരായിരുന്നു. നാട്ടുകാരായ കൃപേഷ് കണിയേരി, ഒ.രമേശൻ, ടി.കൃഷോബ്, വി.കെ.രാജീവൻ, എം.അനുരാജ്, രാജേഷ് എന്നിവരാണ് സുരക്ഷാ വസ്ത്രം ധരിച്ചു സംസ്കാര ചടങ്ങുകൾക്കു നേതൃത്വം നൽകിയത്.
വൈറസ് ഭീതിയുള്ളതിനാൽ ജൈനേഷിന് പ്രിയപ്പെട്ടവർക്ക് അന്ത്യചുംബനം പോലും നൽകാനായില്ല. അമ്മയും സഹോദരങ്ങളും അടക്കമുള്ളവർ ജൈനേഷിനു വിട നൽകി ഏറെ ദൂരെ നിലയുറപ്പിച്ചായിരുന്നു. കൊറോണയെന്നു സംശയിക്കപ്പെട്ട ലക്ഷണങ്ങളോടെ എറണാകുളം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ജൈനേഷിന് കൊറോണ വൈറസ് ബാധ ഉണ്ടായിട്ടില്ലെന്നു സ്ഥിരീകരിച്ചെങ്കിലും, മരണകാരണം വ്യക്തമായി കണ്ടെത്താത്തതിനാൽ അതീവ സുരക്ഷാ മുൻകരുതലുകളോടെയാണു മൃതദേഹം നാട്ടിലെത്തിച്ചതും സംസ്കരിച്ചതും.
10 വെള്ളത്തുണിയിലും തുടർന്നു 3 പ്ലാസ്റ്റിക് ബാഗുകളിലും പൊതിഞ്ഞു കൊണ്ടു വന്ന മൃതദേഹം 10 മിനിറ്റ് വീട്ടിൽ പൊതുദർശനത്തിനു വച്ചു. ആരേയും അടുത്തേക്കു വരാനോ തൊടാനോ അനുവദിച്ചില്ല. ഏറ്റവും അവസാനത്തെ പ്ലാസ്റ്റിക് ബാഗ് അൽപം നീക്കി മുഖം മാത്രം പുറത്തു കാണിച്ചു. മൃതദേഹം വച്ച മേശയിൽ നിന്നു 2 മീറ്റർ അകലത്തിൽ കസേരകൾ നിരത്തി അതിനു വെളിയിലൂടെയാണ് അന്തിമോപചാരമർപ്പിക്കാൻ അവസരം നൽകിയത്. അങ്ങനെ പരമാവധി കരുതൽ ആരോഗ്യ വകുപ്പ് ഉറപ്പു വരുത്തി.
നാട്ടുകാരായ ആറംഗ സംഘമാണ് അതീവസുരക്ഷാ വസ്ത്രങ്ങളും പ്രത്യേക മുഖംമൂടിയും കയ്യുറയും ധരിച്ചു സംസ്കാരച്ചടങ്ങുകൾക്കു നേതൃത്വം നൽകിയത്. വീടിനു സമീപത്തെ സമുദായ ശ്മശാനത്തിലായിരുന്നു സംസ്കാരം. സംസ്കാരത്തിനു സംഘത്തിന്റെ സുരക്ഷാ വസ്ത്രങ്ങളും കയ്യുറകളും മറ്റും സംസ്കാരത്തിനു ശേഷം ശ്മശാനത്തിൽ തന്നെ കത്തിച്ചു.
കൊച്ചിയിൽ നിന്ന് പ്രത്യേകം സജ്ജീകരിച്ച ആംബുലൻസിൽ ഇന്നലെ പുലർച്ചെയോടെയാണു മൃതദേഹം വെള്ളൂർ കൊട്ടണച്ചേരി ക്ഷേത്രത്തിനു സമീപത്തെ വീട്ടിലെത്തിച്ചത്. വെള്ളൂർ നവശക്തി ക്ലബിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ നാട്ടുകാരും സുഹൃത്തുക്കളും വിവിധ കായിക സംഘടനകളും ദൂരെ മാറി നിന്ന് അന്ത്യാഞ്ജലി അർപ്പിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സംസ്കാര ചടങ്ങുകൾക്കു മേൽനോട്ടം വഹിക്കാനെത്തിയിരുന്നു. ജൈനേഷിനു കൊറോണ, എച്ച്1എൻ1 വൈറസുകൾ ഇല്ലയെന്നു വിദഗ്ധ പരിശോധനയിൽ തെളിഞ്ഞിരുന്നു. എന്നാൽ പോസ്റ്റ്മോർട്ടം നടത്താത്തതിനാൽ മറ്റെന്തെങ്കിലും രോഗാണു മരണകാരണമായിട്ടുണ്ടോ എന്നു വ്യക്തമായിരുന്നില്ല. നേരിയ അപകട സാധ്യത പോലും ഒഴിവാക്കാനാണു ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന പ്രത്യേക സുരക്ഷാ മുൻകരുതലുകളോടെ മൃതദേഹം സംസ്കരിച്ചത്.
കൊച്ചിയിൽ നിന്ന് ഇന്നലെ പുലർച്ചെ 3നു പയ്യന്നൂർ വെള്ളൂരിലേക്കു മൃതദേഹം എത്തിച്ചതു പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയ ആംബുലൻസിൽ. വെള്ളൂർ നവശക്തി ക്ലബിനു മുന്നിൽ ആംബുലൻസ് എത്തിയതോടെ ചടങ്ങുകൾ തീരും വരെ കൂടെ നിൽക്കാൻ സുരക്ഷാ വസ്ത്രങ്ങൾ അണിഞ്ഞ 6 പേരെ ചുമതലപ്പെടുത്തി. വെളുപ്പും നീലയും നിറങ്ങളിലുള്ള ഗൗൺ, അതീവ സുരക്ഷയുള്ള എൻ95 മാസ്ക്, കണ്ണുകൾ മൂടിക്കെട്ടാൻ പ്രത്യേക കണ്ണാടി, ഗ്ലൗസ്, കാലുറ എന്നിവ ഇവരെ ധരിപ്പിച്ചിരുന്നു. ന്മവീട്ടിൽ 10 മിനിറ്റ് പൊതുദർശനത്തിനു ശേഷം , സുരക്ഷാ വസ്ത്രം ധരിച്ചവരാണു മൃതദേഹം ചിതയിലേക്ക് എടുത്തത്. സഹോദരൻ രാജേഷ് ചിതയ്ക്കു തീ കൊളുത്തി. മൃതദേഹം പൂർണമായി ദഹിച്ചു കഴിയുന്നതു വരെ മറ്റാരെയും അകത്തേക്കു പ്രവേശിപ്പിച്ചില്ല
ന്മസംസ്കാരം കഴിഞ്ഞതോടെ കൂടെയുണ്ടായിരുന്ന ആറു പേരുടെയും സുരക്ഷാ വസ്ത്രങ്ങളും ഗ്ലൗസും കണ്ണാടിയും കാലുറകളും ശ്മമശാനത്തിൽ തന്നെ തീയിട്ടു നശിപ്പിച്ചു. ഇവർ ധരിച്ചിരുന്ന വസ്ത്രം ചൂടുവെള്ളവും അണുനാശിനിയും ഉപയോഗിച്ചു കഴുകി വൃത്തിയാക്കി. ജൈനേഷ് ഏറെക്കാലം സെക്രട്ടറിയായ വെള്ളൂർ നവശക്തി ക്ലബിന്റെ മുറ്റത്ത് മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോൾ ഒട്ടേറെപ്പേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. ഒന്നര വർഷം മുൻപു മലേഷ്യയിൽ ജോലി തേടി പോകും വരെ നാട്ടുകാരുടെ കാര്യങ്ങൾക്കായി മുൻപന്തിയിലുണ്ടായിരുന്നു ജൈനേഷ്. കബഡി, ഖൊഖൊ ഇനങ്ങളിൽ സർവകലാശാല താരമായിരുന്നു, ഒപ്പം നവശക്തി ക്ലബ്ബിന്റെ പ്രധാന കളിക്കാരനും.
കേരളത്തിനകത്തും പുറത്തും പ്രധാന കബഡി ടൂർണമെന്റുകളിലെല്ലാം ജൈനേഷിന്റെ നേതൃത്വത്തിലുള്ള ടീം മത്സരിച്ചിട്ടുണ്ട്. മലേഷ്യയിലേക്ക് പോകും വരെ ക്ലബ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ജൈനേഷ് ഈ സ്ഥാനം മൂത്ത സഹോദരൻ രാജേഷിനെ ഏൽപിച്ചാണ് മലേഷ്യയിലേക്ക് പോയത്.
- TODAY
- LAST WEEK
- LAST MONTH
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- പത്തനാപുരത്ത് കണ്ടത് നെയ്യാറ്റിൻകര ഗോപന്റെ കൂട്ടുകാരന്റെ ആറാട്ട്! യൂത്ത് കോൺഗ്രസുകാരെ പ്രദീപ് കോട്ടാത്തലയും സംഘവും നേരിട്ടത് 'ദേവാസുരം' സ്റ്റൈലിൽ; മാടമ്പിയെ പോലെ എല്ലാം കണ്ടിരുന്ന ജനനേതാവും; പത്തനാപുരത്ത് ഗണേശിന്റെ ഗുണ്ടായിസം പൊലീസിനേയും വിറപ്പിക്കുമ്പോൾ
- യുവമോർച്ച ഇറങ്ങിയാൽ നിന്റെ വണ്ടി തടഞ്ഞ് കരിങ്കൊടികാണിക്കും; അടിക്കാൻ വരുന്ന പിഎ പിന്നെ അവന്റെ ജന്മത്ത് ഒരുത്തനെയും അടിക്കുകയുമില്ല; പത്തനാപുരം ഗണേശ് കുമാറിന്റെ തറവാട്ട് സ്വത്തല്ലെന്ന് യുവമോർച്ചാ നേതാവ്
- കേരളത്തിൽ പിണറായി തരംഗം; മുഖ്യമന്ത്രിമാരിൽ ജനകീയൻ നവീൻ പട്നായിക്ക്; രണ്ടാമൻ കെജ്രിവാളും; ബിജെപി ഭരണമുള്ളിടതെല്ലാം മോജി ജനകീയൻ; രാഹുലിന് ഒരിടത്തും ചലനമുണ്ടാക്കാനാകുന്നില്ല; പത്തു ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഏഴും ബിജെപി ഇതര പാർട്ടികളിലെ നേതാക്കൾ
- ഡിഎൻഎ ടെസ്റ്റ് കുരുക്കാകുമെന്ന് ഭയം; എങ്ങനേയും ബാർ ഡാൻസറെ അനുനയിപ്പിക്കാൻ വഴി തേടി കോടിയേരിയുടെ മൂത്ത മകൻ; ഒത്തു തീർപ്പിനില്ലെന്ന് പരാതിക്കാരിയും; ബിനോയ് കോടിയേരി ദുബായിൽ തങ്ങുന്നത് വിചാരണയിൽ സംഭവിക്കുന്നത് തിരിച്ചറിഞ്ഞ്; മുംബൈ കേസിൽ ട്വിസ്റ്റുകൾക്ക് സാധ്യത കുറവ്
- സ്വിഫ്റ്റ് കാറിൽ എത്തി പോസ്റ്ററുകൾ കീറിക്കളഞ്ഞ വിശ്വസ്തൻ; തൊട്ടു പിന്നാലെ സ്ഥലത്തെത്തി നേതാവും; എംഎൽഎയെ കരിങ്കൊടി കാട്ടുമോ എന്ന ചോദ്യവുമായി ഡ്രൈവർ റിയാദിന്റെ ആക്രമണം; സ്വിഫ്റ്റ് കാറിൽ കമ്പും പട്ടികയുമായെത്തിയതും ഗൂഢാലോചന; ഭാവഭേദമില്ലാതെ മൊബൈൽ നോക്കുന്ന ഗണേശും; വെട്ടിക്കവലയിലേത് കരുതി കൂട്ടിയുള്ള ആക്രമണം
- മാപ്പ് പറയാം..അല്ലെങ്കിൽ ഇറങ്ങിപ്പോകാം എന്ന് ബിജെപി വക്താവ് സംപിത് പത്രയോട് തുറന്നടിച്ച മാധ്യമപ്രവർത്തക; എൻഡി ടിവിയിൽ നിന്ന് രാജിവച്ചത് ജൂണിൽ; ഹാർവാർഡ് സർവകലാശാലയിൽ ജേണലിസം അസോ.പ്രൊഫസറായി ചേരുന്നുവെന്ന് പ്രഖ്യാപനം; ഒടുവിൽ പണി കിട്ടിയില്ലെന്നും ഇന്റർനെറ്റ് തട്ടിപ്പിന് ഇരയായെന്നും ട്വീറ്റ്
- കെ എസ് ശബരീനാഥ് വെള്ളിമൂങ്ങയിലെ മണിമല മാമച്ചൻ; രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്
- 13 വയസ്സുകാരനെ ബലമായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി; നാലു പേർ ചേർന്ന് വർഷങ്ങളോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കി; കാഴ്ച വെച്ചത് നിരവധി പേർക്ക്: വെളിപ്പെടുത്തലുമായി വനിതാ കമ്മീഷൻ
- വലിയ ശമ്പളം പറ്റി സ്ഥിരം ജീവനക്കാർ പലരും ഇഞ്ചിയും കാപ്പിയും കൃഷി ചെയ്യുന്നു; ഇന്ധനം കടത്തിയും ടിക്കറ്റ് മെഷീനിൽ ക്രമക്കേട് നടത്തിയും പണം തട്ടിക്കുന്നവരും ഉണ്ട്; ആനവണ്ടിയെ കൊല്ലുന്നത് രാഷ്ട്രീയമുള്ള ജീവനക്കാർ! സഹികെട്ട് സത്യം തുറന്ന് പറഞ്ഞ് കെ എസ് ആർ ടി സി എംഡി ബിജു പ്രഭാകർ; തച്ചങ്കരിയെ കണ്ടം വഴി ഓടിച്ചവർ ഇനി വെറുതെ ഇരിക്കില്ല
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന്‍ മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍