മുഖ്യമന്ത്രിയുടെ ആത്മീയഗുരു; സംഘപരിവാറിന്റെ മനസ്സറിയുന്ന സന്യാസി; ദിഗംബര സന്യാസി പരമ്പരയിലെ ജീവിച്ചിരിക്കുന്ന പ്രധാനി; ഹരിയാന നിയമസഭയിൽ എന്തുകൊണ്ട് പൂർണ്ണ നഗ്നനായി സന്യാസി എത്തി?വീരേന്ദ്രകുമാറിന്റെ വംശപരമ്പരയെ കുറിച്ച് നമുക്ക് എന്തറിയാം
മറുനാടൻ മലയാളി ബ്യൂറോ
ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കാം പൂർണ നഗ്നനായ സന്യാസി വര്യൻ ഒരു നിയമസഭയിൽ സംസാരിക്കുന്നത്. ഹരിയാനയിൽ വെള്ളിയാഴ്ചയാണ് സംഭവം. ജൈന സന്യാസി തരുൺ സാഗറാണ് ഹരിയാന മന്ത്രിസഭയുടെ മൺസൂൺ സെഷനിൽ അതിഥിയായെത്തിയത്. സർവ്വ വിഷയങ്ങളേയും സ്പർശിച്ചായിരുന്നു പ്രസംഗം. ഉപദേശവും നിർദ്ദേശവും നിറച്ച് താരമായി. ആരാമ് ജൈന സന്യാസി തരുൺ സാഗർ? ഹരിയാനാ മുഖ്യമന്ത്രിയുടെ മനോഹർലാൽ ഖണ്ഡറിന്റെ ആത്മീയ ഗുരുനാഥൻ. എന്നും ആർഎസ്എസിനോടും സംഘപരിവാറിനൊപ്പവും ചേർന്ന് നടന്ന സന്യാസിയാണ് തരുൺ സാഗർ. ദിഗംബര സന്യാസി പരമ്പരയിലെ ജീവിച്ചിരിക്കുന്ന പ്രധാനികളിൽ ഒരാൾ.
മഹാവീരന്റെയും ഗൗതമ ബുദ്ധന്റെയും കാലം മുതൽ തുടങ്ങിയ സന്ന്യാസിമാരുടെ നഗ്നത്വം ഇന്നും തുടരുന്നുവെന്നതാണ് ദിഗംബര സ്വാമികളുടെ രീതിയിലുടെ തെളിയുന്നത്. 'ശ്വേതംബര' ജൈന്മാർ വെളുത്ത വസ്ത്രം ധരിക്കുമ്പോൾ ദിഗംബരന്മാർ ചില സമയങ്ങളിൽ മാത്രമേ വസ്ത്രം ധരിക്കുകയുള്ളൂ. പ്രകൃതിയുമായി ഒത്തുചേർന്നുകൊണ്ട് പ്രകൃതിയുടെ പുത്രനായി ജീവിക്കുകയെന്ന തത്വമാണ് നഗ്നസന്ന്യാസികൾ അവലംബിച്ചിരിക്കുന്നത്. കേരളത്തിലും ജൈനമതക്കാരുണ്ട്. 1400 ൽപ്പരം ജൈനമതക്കാർ വയനാട്ടിൽ മാത്രം ഉണ്ടെന്നാണ് സൂചന. ജനതാദൾ നേതാവും മാതൃഭൂമി എംഡിയുമായി വീരേന്ദ്രകുമാറും കുടുംബവും ജൈനമതക്കാരാണ്. ഇവർക്ക് വയനാട്ടിൽ ക്ഷേത്രവുമുണ്ട്.
ജൈന മതത്തിന്റെ രണ്ടു വിഭാഗങ്ങളാണ് ദിഗംബരന്മാരും ശ്വേതംബരന്മാരും. ഐതിഹ്യം പറയുന്നത് പണ്ട് ഉത്തരേന്ത്യയിൽ ഒരു ക്ഷാമം വ്യാപിച്ചപ്പോൾ ഒരു കൂട്ടം ജെയ്ന വിശ്വാസികൾ ദക്ഷിണേന്ത്യയിലേക്ക് അഭയം പ്രാപിച്ചു. ക്ഷാമം മാറി അവർ തിരിച്ചെത്തിയപ്പോൾ കണ്ടത്, അവിടെ തങ്ങിയവരുടെ വിശ്വാസപ്രമാണങ്ങൾക്ക് അയവു സംഭവിക്കുകയും, മത വിശ്വാസത്തിനു വിപരീതമായി, വസ്ത്രങ്ങൾ(വെള്ള ) ധരിക്കുകയും ചെയ്തിരിക്കുന്നു എന്നതാണ്. അങ്ങനെ ആശയത്തിലും വിശ്വാസത്തിലും പിളർപ്പ് സംഭവിച്ച അവർ രണ്ടു കൂട്ടരായി തിരിഞ്ഞു. ദിഗംബരന്മാർ ഇന്നും പൂർണ്ണ നഗ്ന സന്യാസികളായി തുടർന്നു പോരുന്നു. ദിക്കിനെ വസ്ത്രമാക്കി തികച്ചും നഗ്നരായി നടക്കുന്നവരായിരുന്നു ദിഗംബരന്മാർ. പരിമിതമായ വെള്ളവസ്ത്രം സ്വീകരിച്ചിരുന്നവരായിരുന്നു ശ്വേതംബരന്മാർ. ആത്മീയതയിൽ അഗാധമായ അറിവ് ദിഗംബരന്മാർക്കുണ്ടാകും.
ഇത്തരത്തിൽ ജൈനമത തത്വങ്ങൾ പ്രചരിപ്പിക്കുന്ന പ്രധാനിയാണ് മുനി തരുൺ സാഗർ. കദ്വേ പ്രവാചൻ എന്ന കഥാസമാഹാരം എഴുതിയിട്ടുണ്ട്. ജൈനമച വിശ്വാസികൾ ഉള്ള 100 രാജ്യങ്ങളിൽ അവ പ്രസ്തീകരിച്ചിട്ടുണ്ട്. അഹിംസ മഹാകുംഭയ്ക്ക് തുടക്കം കുറിച്ചത് മുനി തരുൺ സാഗർ ആണ്. ഇന്ത്യയിൽ നിന്നും മാംസങ്ങളും മൃഗങ്ങളുടെ തോലു കൊണ്ടുണ്ടാക്കിയ ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്നത് തടയുകയാണ് അഹിംസ മഹാകുംഭ എന്നു കൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ ആർഎസ്എസുകാർക്ക് ലെതറുകൊണ്ടുള്ള ബെൽറ്റ് ഉപയോഗിക്കാമെന്നാണ് സ്വാമിയുടെ നിലപാട്. രാഷ്ട്രീയ സ്വയം സേവക് ലെതർ ബെൽട്ടുകൾ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും മുനി 2011 ൽ ചൂണ്ടിക്കാട്ടിയിരുന്നു. ലെതർ യഥേഷ്ടം ലഭിക്കുകയും മറ്റു ഉത്പന്നങ്ങളെക്കാളും വില എന്നതുമാണ് ലെതറിന് മുൻഗണ കൊടുക്കുന്നത് എന്നും മുനി പറഞ്ഞു. എന്നാൽ ലെതർ ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്നതിനെ എതിർക്കുകയും ചെയ്യുന്നു.
സാൽഖേന എന്ന അവസ്ഥയെ നിരോധിക്കണം എന്ന ഹൈക്കോടതി വിധിയെ മുനി തരുൺ സാഗർ എതിർത്തിരുന്നു. ജൈന സന്യാസികൾ അവസാന നാളുകളിൽ ജലപാനമില്ലാതെ ഉപവസിക്കുന്ന രീതിയാണ് സാൽഖേന. മദ്യപ്രദേശിലെ ദാമോ ഗ്രാമത്തിൽ 1967 ജൂൺ 26നാണ് മുനമി തരുൺ സാഗർ ജനിച്ചത്. ജൈന മത പ്രചരണത്തിനിടെ ആത്മീയ അറിവ് നേടി. രാഷ്ട്രീയ-സാസ്കാരിക തലത്തിലെ പല പ്രമുഖരും അദ്ദേഹത്തിന്റെ ശിഷ്യരുമായി. ഈ ശിഷ്യക്കരുത്ത് തന്നെയാണ് ഹരിയാന നിയമസഭയിലേക്ക് മുനി തുരൺ സാഗറിനെ എത്തിച്ചത്. ആദരവോടെയാണു നിയമസഭ അദ്ദേഹത്തിന്റെ പ്രസംഗം വീക്ഷിച്ചത്. പൂർണ നഗ്നനായി തന്നെയായിരുന്നു അദ്ദേഹമെത്തിയത്. ആരും ഒരു പ്രശ്നവുമില്ലാതെ എല്ലാം കേട്ടിരുന്നു. മുഖ്യമന്ത്രിയും സ്പീക്കറും മാത്രമല്ല ഗവർണറും സ്വാമിയുടെ പ്രസംഗം കേൾക്കാനെത്തി. എല്ലാവരും അനുഗ്രഹം വാങ്ങി. ബീഫ് നിരോധനവും ഗീത പഠനവുമൊക്കെ നിർബന്ധമാക്കി ഹരിയാനയിലെ ബിജെപി സർക്കാർ ഏറെ വിവാദങ്ങളിൽ ചെന്നുപെട്ടിരുന്നു. ഇതിനു പിന്നാലെയാണു ദിഗംബര സന്ന്യാസിയുടെ പ്രസംഗം.
തീവ്രവാദം, പെൺഭ്രൂണഹത്യ, ഭാര്യമാരുടെ കർത്തവ്യം, ഭർത്താക്കന്മാരുടെ ഉത്തരവാദിത്വം, പാക്കിസ്ഥാൻ തുടങ്ങി നിരവധി വിഷയങ്ങളെ കുറിച്ച് നാൽപ്പത് മിനിറ്റ് നീണ്ട പ്രസംഗത്തിൽ അദ്ദേഹം ഉൾപ്പെടുത്തി. ഹരിയാന ഗവർണറും പ്രസംഗം കേൾക്കാൻ എത്തിയിരുന്നു. ഗവർണറുടെ ഇരിപ്പിടത്തിന് തൊട്ടുമുകളിൽ സജീകരിച്ച പ്രത്യേക പീഠത്തിലിരുന്നായിരുന്നു സന്യാസിയുടെ പ്രസംഗം. ധർമം ഭർത്താവിനെ പോലെയും രാഷ്ട്രീയം ഭാര്യയെപ്പോലെയുമാണ്. ഭാര്യയെ സംരക്ഷിക്കേണ്ടത് ഓരോ ഭർത്താവിന്റെയും കടമയാണ്. ഭർത്താവിന്റെ നിർദ്ദേശങ്ങളെ അനുസരിക്കേണ്ടത് ഒരോ ഭാര്യയുടെയും കടമയാണ്. രാഷ്ട്രീയത്തെ കുറിച്ച് സന്യാസി പറഞ്ഞതിങ്ങനെ.
പെൺഭ്രൂണഹത്യ രാഷ്ട്രീയ തലത്തിലും മതപരമായ തലത്തിലും സാമൂഹ്യ തലത്തിലും തടയണമെന്ന് അദ്ദേഹം പറഞ്ഞു. അതിനായി അദ്ദേഹത്തിന്റെ ഫോരർമുലയും അദ്ദേഹം നിർദ്ദേശിച്ചു. പെൺമക്കളില്ലാത്തവരെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുത്. പെൺകുട്ടികളില്ലാത്ത കുടുംബങ്ങളിലേക്ക് പെൺമക്കളെ വിവാഹം ചെയ്തു കൊടുക്കരുത്. പെൺകുട്ടികളില്ലാത്ത വീടുകളിൽ നിന്ന് മതാചാര്യന്മാർ ഒന്നും സ്വീകരിക്കരുത് അദ്ദേഹം നിർദ്ദേശിക്കുന്നു. ഈ നിർദ്ദേശം അനുസരിക്കുകയാണെങ്കിൽ അതിന്റെ ഫലവും ഉണ്ടാകും. നമ്മൾ 21ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. എന്നിട്ടും സ്ത്രീപുരുഷ വിവേചനം ഇവിടെ ഉണ്ട്. ഇതൊക്കെ കാണുമ്പോൾ നമ്മൾ പതിനാലാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതതെന്ന് തോന്നും അദ്ദേഹം വ്യക്തമാക്കി. പാക്കിസ്ഥാനെ അദ്ദേഹം രൂക്ഷഭാഷയിൽ വിമർശിച്ചു. പാക്കിസ്ഥാൻ തീവ്രവാദം കയറ്റി അയക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തീവ്രവാദത്തിന് മതമില്ലെന്നും അദ്ദേഹം പറഞ്ഞു. സന്യാസിയുടെ പ്രസംഗത്തിന് നിറഞ്ഞ കൈയടിയാണ് ലഭിച്ചത്.
ഹരിയാന നിയമസഭയിലെ മുനിയുടെ പ്രസംഗത്തിലൂടെ ജൈന സന്യാസിമാരെ കുറിച്ച് ചർച്ചകൾ തുടരുകയാണ്. നിയമസഭയിൽ നഗ്ന സന്യാസിയെ എത്തിച്ചത് ശരിയായില്ലെന്ന് ഒരു കൂട്ടർ വാദിക്കുന്നു. ഇവർക്ക് ഇന്ദിരാ ഗാന്ധിയും സോണിയാ ഗാന്ധിയും വരെ നഗ്ന സന്യാസിമാർക്ക് മുമ്പിൽ ആദരവോടെ ഇരിക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് മറുപടി നൽകുന്നവരുമുണ്ട്. അങ്ങനെ ചർച്ച കൊഴുക്കുമ്പോൾ പുറത്തുവരുന്നത് ജൈനമതം നിഷ്കർഷിച്ച ലളിത ജീവിതത്തിന്റെ നേർ ചിത്രമാണ്. തങ്ങൾക്ക് സ്വന്തമായുള്ളതെല്ലാം ഉപേക്ഷിച്ച് ഭക്ഷണം വരെ ഭിക്ഷയാചിച്ച് കഴിക്കുന്ന രീതിയിലുള്ള വളരെ ലളിതമായ ജീവിതരീതിയാണ് ജൈനമതവിശ്വാസികൾക്ക് നിഷ്കർഷിക്കപ്പെട്ടിട്ടുള്ളത്.
ഇതിനുപുറമേ ബ്രഹ്മചര്യവും അനുഷ്ടിക്കേണ്ടുതുണ്ട്. പുരുഷന്മാർക്ക് അവരുടെ വസ്ത്രമടക്കം ഉപേക്ഷിക്കുന്നതിന് നിഷ്കർഷിക്കപ്പെട്ടിരിക്കുന്നു. ജൈനരുടെ വിശ്വാസമനുസരിച്ച് ഏറ്റവും ചെറിയ കൃമികീടങ്ങളടക്കമുള്ള എല്ലാ ജീവജാലങ്ങളുടേതടക്കമുള്ള ജീവൻ വിശുദ്ധമാണ്. അത് ഇല്ലാതാക്കുന്നതും തെറ്റാണ്. അതുകൊണ്ട് അബദ്ധത്തിൽപ്പോലും പറക്കുന്ന ജീവികളെയോ മറ്റോ വായിൽപ്പെട്ട് വിഴുങ്ങാതിരിക്കുന്നതിന്, ജൈനർ തങ്ങളുടെ വായ വെളുത്ത തുണി കൊണ്ട് മൂടിക്കെട്ടുന്നു. വിളക്കിന്റെ നാളത്തിൽപ്പെട്ട് കീടങ്ങൾ മരിക്കുന്നത് ഒഴിവാക്കാനായി ജൈനർ വിളക്ക് കത്തിക്കുന്നതും ഒഴിവാക്കാറുണ്ട്. ഇതേ കാരണത്താൽ ഇവർ പകൽവെളിച്ചത്തിൽ മാത്രമേ ഭക്ഷണം കഴിക്കാറുമുള്ളൂ.
നാഗ സന്ന്യാസിമാർ എന്നും ദിഗംബരർക്ക് പേരുണ്ട്. ഇവരുടെ നഗ്നത ഒരു പ്രദർശന വസ്തുവായി അവരും കാഴ്ചക്കാരും കരുതാറില്ല എന്നതാണ് പ്രത്യേകത. ഹിമാലയത്തിലെ മഞ്ഞുമൂടിയ മലനിരകളിൽ നിന്ന് കുംഭമേളക്കാലത്തു മാത്രമാണ് അവർ സമതലഭൂമിയിലേക്കു വരുന്നത്. ഭിക്ഷയായി ആളുകൾ നല്കുന്നത് മാത്രമാണ് അവരുടെ ഭക്ഷണം. ദിഗംബരർ ആത്മീയശക്തിയുടെ പ്രതീകമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. മരം കോച്ചുന്ന തണുപ്പത്ത് സാധാരണക്കാർ ഒന്നിൽ കൂടുതൽ കമ്പിളി വസ്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ ഒരു കഷണം തുണി പോലും ധരിക്കാതെ തണുത്തവെള്ളത്തിൽ മുങ്ങിക്കുളിക്കാനെത്തുന്ന ദിഗംബരരെ അത്ഭുതത്തോടെയാണ് നോക്കുന്നത്.
ദിഗംബരന്മാർ കർശനബുദ്ധികളമാണ്. ആചര്യാക്രമങ്ങളിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ഇക്കൂട്ടർ തയ്യാറാകില്ല. സന്ന്യാസികൾ ഉടുവസ്ത്രമുൾപ്പെടെ സർവവും ത്യജിക്കേണ്ടവരായതിനാൽ ഇവർ വസ്ത്രം ധരിക്കാൻ കൂട്ടാക്കാറില്ല. ആധ്യാത്മിക പുരോഗതിയുടെ ഉത്തുംഗശ്രേണിയിലെത്തുന്നവർക്ക് ആഹാരംപോലും വർജ്യമാണ്. ഇവരിൽ സ്ത്രീകൾക്ക് മോക്ഷാധികാരമില്ല എന്നതും പ്രത്യേകതയാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്