അനുരഞ്ജന സമിതിയും സമവായവും ചർച്ചയും വിധി നടപ്പിലാക്കാതെ നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രത്തിന്റെ ഭാഗം; സുപ്രീംകോടതി വിധി ഉപാധികൾ ഇല്ലാതെ നടപ്പിലാക്കാൻ ശ്രമിച്ചെങ്കിൽ സർക്കാരിനെതിരെ കോടതിയെ സമീപിക്കും; നിലപാട് കടുപ്പിച്ച് ഓർത്തഡോക്സ് സഭ; സിവിൽ കേസിൽ വിധി നടപ്പിലാക്കേണ്ട ബാധ്യത സർക്കാരിന് ഇല്ലെന്നും തങ്ങളുടെ പള്ളികൾ പിടിക്കാമെന്നത് ഓർത്തഡോക്സുകാരുടെ വ്യാമോഹം മാത്രമെന്ന് യാക്കോബായ സഭയും; ചെകുത്താനും കടലിനും ഇടയിൽ പെട്ട സർക്കാരിന്റെ മേൽ അമിത ഭാരവുമായി കോടതിയും
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ശബരിമലയേക്കാൾ വലിയ പ്രതിസന്ധിയാണ് സഭാ കേസിൽ ഇനി പിണറായി വിജയൻ സർക്കാർ നേരിടുക. എന്തു വന്നാലും കോടതി വിധി നടപ്പാക്കിയേ പറ്റൂവെന്ന സുപ്രീംകോടതി വിധിയാണ് എല്ലാത്തിനും കാരണം. ഇതോടെ കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു കഴിഞ്ഞു. എന്നാൽ പ്രശ്ന പരിഹാസം അകലെയാണ്. ഇടതുപക്ഷത്തോട് അടുത്ത് നിൽക്കുന്നവരാണ് യാക്കോബായ സഭ. ഇവരെ പിണക്കി ഓർത്തഡോക്സുകാർക്ക് പള്ളികൾ നൽകാൻ പിണറായി സർക്കാരിന് തൽകാലം കഴിയില്ല. ഇതുകൊണ്ടാണ് സമവായത്തിലൂടെ പ്രശ്ന പരിഹാരത്തിന് പിണറായി ശ്രമിച്ചതും. ഇത് പരാജയപ്പെട്ടപ്പോൾ മൗനത്തിലായി സർക്കാർ. ഇതിനിടെയാണ് എല്ലാം തകിടം മറിച്ച് സുപ്രീംകോടതി വിധിയെത്തിയത്.
ഇതോടെയാണ് കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഒരു നിവർത്തിയുമില്ലാതെയായിരുന്നു ഇത്. അതിനിടെ സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നതായി മലങ്കര ഓർത്തഡോക്സ് സഭ വിശദീകരിച്ചു. വിധി നടപ്പാക്കാൻ യാതൊരു ഉപാധികളുമില്ലാതെ നിയമപരമായ നടപടികൾ അവലംബിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. ആ സ്ഥാനത്ത് അനുരഞ്ജന സമിതിയും സമവായവും ചർച്ചയും എന്ന ഉപാധികൾ വിധി നടപ്പിലാക്കാതെ നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് ന്യായമായും സംശയിക്കേണ്ടിവരുമെന്ന് അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ പറഞ്ഞു.
സുപ്രീംകോടതി വിധി നടപ്പാക്കാൻ ഭരണഘടനാ ബാധ്യതയുള്ള സർക്കാർ വിധി നടപ്പിലാക്കാത്തതിന്റെ പേരിൽ കർക്കശമായ താക്കീത് ലഭിച്ചിട്ടും യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കാതെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി നിലകൊള്ളുന്നത് രാജ്യത്തെ നിയമസംവിധാനങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ കാണുവാൻ സാധിക്കുകയുള്ളു എന്ന് ബിജു ഉമ്മൻ പറഞ്ഞു. എന്നാൽ സിവിൽ കോടതികളുടെ ഉത്തരവിനു മുകളിൽ വിധി നടപ്പാക്കാൻ സിവിൽ നടപടിക്രമപ്രകാരം മാത്രമേ സാധിക്കു എന്നും ആ നടപടി ക്രമം പാലിക്കപ്പെടാതെ സർക്കാരിനു വിധി നടപ്പാക്കാൻ സാധിക്കില്ലെന്നും യാക്കോബായ സഭ സുന്നഹദോസ് സെക്രട്ടറി ഡോ.തോമസ് മാർ തിമോത്തിയോസും പ്രതികരിക്കുന്നു.
ഓർത്തഡോക്സ് നേതൃത്വം പ്രതീക്ഷിക്കുന്നതു പോലെ യാക്കോബായ സഭയുടെ നൂറു കണക്കിന് ദേവാലയങ്ങളിൽ വിധി നടത്തിപ്പ് സാധ്യമാക്കി പള്ളി പിടിച്ചെടുക്കാമെന്നതു വെറും ദിവാസ്വപ്നം മാത്രമാകും. യാക്കോബായ പള്ളികൾ യാക്കോബായ സഭാ നേതൃത്വത്തിന്റെ കീഴിൽ നിലകൊള്ളും. ശബരിമല സംബന്ധിച്ചു സുപ്രീം കോടതിയിലുണ്ടായ വിധി സിവിൽ കോടതി വിധിയല്ല. അതു നടപ്പാക്കാനുള്ള ബാധ്യത അധികൃതർക്കുണ്ട്. സഭാ കേസുകളിൽ പാസാക്കിയ വിധി രണ്ടു കക്ഷികൾ തമ്മിലുള്ള തർക്കം അടിസ്ഥാനമാക്കിയുള്ള വിധിയാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ വിട്ടുവീഴ്ചയ്ക്കില്ലെന്ന സൂചനയാണ് യാക്കോബായ സഭ നൽകുന്നത്. ഇത് പിണറായി സർക്കാരിന് വലിയ തലവേദനയാകും.
ഓർത്തഡോക്സ് - യാക്കോബായ സഭാ തർക്കകേസിൽ 2017ൽ പുറപ്പെടുവിച്ച വിധി അതേപടി നടപ്പാക്കണമെന്നാണ് സുപ്രീംകോടതി രണ്ട് ദിവസം മുമ്പ് വിധിച്ചത്. വിധി പൂർണമായും അനുസരിക്കണമെന്നും സംസ്ഥാന സർക്കാരും കക്ഷികളും വിധി മറികടക്കാൻ സമാന്തര വ്യവസ്ഥകൾ സൃഷ്ടിക്കരുതെന്നും ജസ്റ്റിസ്മാരായ അരുൺ മിശ്ര, എം.ആർ. ഷാ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. സുപ്രീംകോടതി വിധിയിൽ നിന്ന് വ്യത്യസ്തമായി പ്രവർത്തിക്കാൻ ഹൈക്കോടതിക്കും കഴിയില്ല. 2017ലെ വിധിക്ക് വിരുദ്ധമായി, കട്ടച്ചിറ, വരിക്കോലി പള്ളികളുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളും സുപ്രീംകോടതി ദുർബലപ്പെടുത്തി. ഓർത്തഡോക്സ് വിഭാഗത്തിന്റെ ഹർജി തീർപ്പാക്കിയാണ് ഉത്തരവ്. വിധി നടപ്പാക്കാൻ സമവായത്തിന് ശ്രമിക്കുന്ന സംസ്ഥാനസർക്കാരിന്റെ നീക്കത്തിന് തിരിച്ചടിയാണ് ഉത്തരവ്. വിധിക്ക് വിരുദ്ധമായി സംസ്ഥാന സർക്കാരിന് പ്രവർത്തിക്കാനാകില്ലെന്നും വിധി ഉടൻ നടപ്പാക്കിയെന്ന് ഉറപ്പ് വരുത്തേണ്ട കടമ സർക്കാരിനുണ്ടെന്നും ബെഞ്ച് ആവർത്തിച്ച് വ്യക്തമാക്കി.
മലങ്കര പള്ളികളിലെ ഭരണം 1934ലെ സഭാഭരണഘടന പ്രകാരമായിരിക്കണമെന്ന് 2017 ജൂലായ് മൂന്നിന് ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് വിധിച്ചിരുന്നു. ഓർത്തഡോകസ് സഭയ്ക്ക് അനുകൂലമായ ഈ വിധി 2018ൽ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചും ശരിവച്ചു. എന്നാൽ കഴിഞ്ഞ മാർച്ചിൽ കട്ടച്ചിറ, വരിക്കോലി പള്ളികളിൽ യാക്കോബായ വിശ്വാസികൾക്ക് ശവസംസ്കാരത്തിനും ആരാധനയ്ക്കും ഹൈക്കോടതി അനുവാദം നൽകിയിരുന്നു. ഇതിനെതിരെയാണ് ഓർത്തഡോക്സ് വിഭാഗം സുപ്രീംകോടതിയെ സമീപിച്ചത്. ചൊവ്വാഴ്ച വാദത്തിനിടെ സംസ്ഥാന സർക്കാരിനെ രൂക്ഷമായി സുപ്രീംകോടതി വിമർശിച്ചിരുന്നു. വിധി നടപ്പാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി ജയിലിലേക്ക് അയയ്ക്കുമെന്ന് മുന്നറിയിപ്പും ജസ്റ്റിസ് അരുൺമിശ്ര നൽകിയിരുന്നു. ഇതോടെയാണ് വിധി നടപ്പാക്കുമെന്ന് പിണറായി പറഞ്ഞത്. അപ്പോഴും യാക്കോബായ സഭ കടുംപിടിത്തം തുടരുന്നത് സർക്കാരിന് വലിയ വെല്ലുവിളിയാകും.
സഭാതർക്കവുമായി ബന്ധപ്പെട്ടുണ്ടായ സുപ്രീംകോടതി വിധി നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു കഴിഞ്ഞു. സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന പരിശുദ്ധ ബസേലിയോസ് മർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവയുടെ പ്രതികരണത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി നിയമസഭയിൽ നിലപാട് അറിയിച്ചത്. സഭാതർക്കത്തിൽ സർക്കാർ ഒരുപക്ഷത്ത് നിൽക്കുന്നു എന്നതാണ് ഓർത്തോഡോക്സ് സഭ ഉന്നയിക്കുന്ന ആക്ഷേപം. സുപ്രീംകോടതി വിധിയെ വെല്ലുവിളിക്കുന്നവർക്കൊപ്പമാണ് സർക്കാർ. തർക്കം തെരുവിലേക്ക് വലിച്ചിഴയ്ക്കാതെ നിയമത്തിന്റെ വഴി തേടുകമാത്രമാണ് ഓർത്തോഡോക്സ് സഭ ചെയ്തിട്ടുള്ളത്. വിധി ധിക്കരിക്കുന്നവർക്കൊപ്പം സർക്കാർ നിൽക്കുന്നത് അരാചകത്വത്തിന് ഇടയാക്കുമെന്നും പരിശുദ്ധ ബാവ പറഞ്ഞു.
സുപ്രീംകോടതിയുടെ കടുത്ത നിലപാടിന്റെ പശ്ചാത്തലത്തിൽ ഓർത്തോഡോക്സ് സഭ വിഷയം വീണ്ടും സർക്കാരിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി വിധി നടപ്പാക്കുമെന്ന പ്രഖ്യാപിച്ചത്. സമാധാനപരമായും സമവായത്തോടെയും വിധി നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ തിരിഞ്ഞെടുപ്പിന് മുൻപും പിൻപും സർക്കാരിന് ഒരേ നിലപാടാണെന്നും മുഖ്യന്ത്രി പറഞ്ഞു. സ്വത്തവകാശവും ഭരണചുമതലയും മലങ്കരസഭയിൽ നിക്ഷിപ്തമാക്കുന്ന കോടതിവിധി നടപ്പാക്കുന്നതിലൂടെ വിശ്വാസികൾക്ക് ഒരു പ്രതിസന്ധിയും ഉണ്ടാകില്ലെന്നാണ് ഓർത്തോഡോക്സ് സഭാ നിലപാട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍