Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൈമുറിച്ച് ചോര വീഴ്‌ത്തി വിശ്വാസ സംരക്ഷണത്തിനായി കുരുന്നുകൾ; ഞങ്ങളുടെ സ്വത്ത് സത്യവിശ്വാസം; സ്വന്തം രക്തത്തിൽ സത്യം എന്നെഴുതി വിശ്വാസത്തെ കൈവിടുകയില്ലെന്ന് പ്രഖ്യാപനം; ചരിത്രത്താളുകളിൽ ഇടം പിടിച്ച രണ്ടാം കൂനൻ സത്യ വിശ്വാസ പ്രഖ്യാപനത്തിന് പിന്നാലെ കോതമംഗലം മാർതോമ ചെറിയപള്ളിയിൽ കൂട്ടിക്കൂട്ടത്തിന്റെ പ്രാർത്ഥനാ കൂട്ടായ്മ; കാൽലക്ഷത്തിൽ പരം കുട്ടികളെ പങ്കെടുപ്പിച്ച് യാക്കോബായ സഭയുടെ ശക്തിപ്രകടനം

കൈമുറിച്ച് ചോര വീഴ്‌ത്തി വിശ്വാസ സംരക്ഷണത്തിനായി കുരുന്നുകൾ; ഞങ്ങളുടെ സ്വത്ത് സത്യവിശ്വാസം; സ്വന്തം രക്തത്തിൽ സത്യം എന്നെഴുതി വിശ്വാസത്തെ കൈവിടുകയില്ലെന്ന് പ്രഖ്യാപനം; ചരിത്രത്താളുകളിൽ ഇടം പിടിച്ച രണ്ടാം കൂനൻ സത്യ വിശ്വാസ പ്രഖ്യാപനത്തിന് പിന്നാലെ കോതമംഗലം മാർതോമ ചെറിയപള്ളിയിൽ കൂട്ടിക്കൂട്ടത്തിന്റെ പ്രാർത്ഥനാ കൂട്ടായ്മ; കാൽലക്ഷത്തിൽ പരം കുട്ടികളെ പങ്കെടുപ്പിച്ച് യാക്കോബായ സഭയുടെ ശക്തിപ്രകടനം

പ്രകാശ് ചന്ദ്രശേഖർ

 കോതമംഗലം: മാർതോമ ചെറിയ പള്ളിയിൽ വെച്ച് അഖില മലങ്കര സൺഡേ സ്‌കൂൾ കുട്ടികളുടെ 'കൂട്ടികൂട്ടം' പ്രാർത്ഥന കൂട്ടായ്മ നടത്തി. മലങ്കരയുടെ 700 ൽ പരം സൺഡേ സ്‌കൂളിൽ നിന്നുമായി കാൽ ലക്ഷത്തിൽ പരം കുട്ടികൾ പങ്കെടുത്തു. യാക്കോബായ സഭയുടെ ചരിത്രത്തിലെ പുതിയ സംഭവമായി കുട്ടി കൂട്ടം മാറി. ശ്രേഷ്ഠ കാതോലിക്ക ബാവായുടെ കല്പന സഹ വികാരി ഫാ. എൽദോസ് കാക്കനാട്ട് വായിച്ചു. ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. ആന്റണി ജോൺ എംഎൽഎ, സൺഡേ സ്‌കൂൾ അസോസിയേഷൻ ജനറൽ സെക്രട്ടറി എം. ജെ. മാർക്കോസ്, തന്നാണ്ടു ട്രസ്റ്റിമാരായ അഡ്വക്കേറ്റ്. സി. ഐ. ബേബി, ബിനോയ് മണ്ണൻചേരിൽ എന്നിവർ പ്രസംഗിച്ചു.

സത്യ വാചകത്തിന് ശേഷം കുട്ടികൾ സ്വന്തം രക്തത്തിൽ 'സത്യം' എന്ന് എഴുതി വിശ്വാസത്തെ കൈ വിടുകയിലെന്നു പ്രഖ്യാപിച്ചു. രണ്ടാം കൂനൻ സത്യ വിശ്വാസ പ്രഖ്യാപനത്തിന്റെ അലയടികൾ മാറുന്നതിന് മുമ്പ് തന്നെയാണ് മാർ തോമ ചെറിയ പള്ളി യാക്കോബായ സഭയുടെ മറ്റൊരു ചരിത്ര സംഭവത്തിന് ആതിഥേയത്വം വഹിച്ചത്.

യാക്കോബായ സഭ അഭിമുഖീകരിക്കുന്ന വേദനയിൽ എല്ലാ വിഭാഗം ആളുകളുടെയും സഹകരണം അഭ്യർത്ഥിച്ചു കൊണ്ടാണ് 'കൂട്ടി കൂട്ടം' കുട്ടികൾ തന്നെ സംഘടിപ്പിച്ചിച്ചത്. തങ്ങളുടെ സ്വത്ത് സത്യവിശ്വസമാണ്. പത്രോസ് ശ്ലീഹയിലൂടെ തലമുറകൾ കൈമാറി കിട്ടിയിട്ടുള്ള സത്യവിശ്വാസം നിലനിർത്താൻ പുതുതലമുറ പ്രതിജ്ഞാബദ്ധരാണ് എന്ന ആഹ്വാനവുമായിട്ടാണ് സൺഡേ സ്‌കൂൾ കുട്ടികളുടെ പ്രാർത്ഥന കൂട്ടായ്മ നടന്നത്.

കുട്ടികളുടെ നേതൃത്വത്തിൽ തന്നെയാണ് വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വന്നത്.കേരളത്തിന് പുറത്തു നിന്നുള്ള ചെന്നൈ, മുംബൈ, ബാംഗ്ലൂർ ഭദ്രാസനങ്ങളിൽ നിന്നുള്ള കുട്ടികൾ രാവിലെ നടന്ന വി. കുർബാനയിൽ പങ്കുചേർന്നു. ഈ പരിപാടിക്ക് ഐക്യം പ്രക്യാപിച്ചു കൊണ്ട് ഡൽഹി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഡൽഹി സെന്റ്. പീറ്റേഴ്‌സ് പള്ളിയിൽ കുട്ടിക്കൂട്ടം ഇതേ സമയത്തു നടത്തി.

വൈകീട്ട് മൂന്നിന് നടക്കുന്ന വിശ്വാസച്ചങ്ങലയിൽ സൺഡേസ്‌കൂൾ ഡയറക്ടർ ഫാ. ഷിജു ജോർജ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ഭദ്രാസനത്തിലെ വൈദികർ, സൺഡേസ്‌കൂൾ അസോസിയേഷൻ ഭാരവാഹികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. യാക്കോബായ സഭ അഭിമുഖീകരിക്കുന്ന വേദനയിൽ എല്ലാ വിഭാഗം ആളുകളുടെയും സഹകരണം അഭ്യർത്ഥിച്ചുകൊണ്ടാണ് 'കൂട്ടിക്കൂട്ടം' സംഘടിപ്പിച്ചത്. തങ്ങളുടെ സ്വത്ത് സത്യവിശ്വാസമാണ്. പത്രോസ് ശ്ലീഹയിലൂടെ തലമുറകൾ കൈമാറി കിട്ടിയിട്ടുള്ള സത്യവിശ്വാസം നിലനിർത്താൻ പുതുതലമുറ പ്രതിജ്ഞാബദ്ധരാണെന്ന ആഹ്വാനവുമായാണ് സൺഡേസ്‌കൂൾ കുട്ടികളുടെ പ്രാർത്ഥനാ കൂട്ടായ്മ നടത്തിയത്.

കുട്ടിക്കൂട്ടത്തിന്റെ പ്രഖ്യാപനം

തങ്ങളുടെ പള്ളികൾ ഓർത്തഡോക്സുകാർ പിടിച്ചടക്കുകയാണെന്നും മൃതദേഹം സംസ്‌കരിക്കാൻ പോലും കഴിയാത്ത സാഹചര്യമാണെന്നും ഇത് അവസാനിപ്പിക്കാൻ ഓർത്തഡോക്സ് വിഭാഗം ബാവ ഇടപെണമെന്നായിരുന്നു കുട്ടിക്കൂട്ടം നേരത്തെ നടത്തിയ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടത്. 40 ശതമാനത്തിൽ കുടുതൽ വിശ്വാസികൾ ഓർത്തഡോസ് വിഭാഗത്തിനുണ്ടെങ്കിൽ തങ്ങൾ പള്ളി വിട്ടു നൽകാൻ തയ്യാറാണെന്നായിരുന്നു മറ്റൊരു വിദ്യാർത്ഥിനിയുടെ പ്രഖ്യാപനം. തങ്ങൾക്ക് ഇഷ്ടമല്ലാത്ത വിഷയം അടിച്ചേൽപ്പിക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നത് മതപരിവർത്തനമായി മാത്രമേ കാണാനാവു എന്നായിരുന്നു ആൺകുട്ടികളുടെ ഭാഗത്തു നിന്നും പങ്കെടുത്ത വിദ്യാർത്ഥി വ്യക്തമാക്കിയത്. യാക്കോബായ സഭ അഭിമുഖീരിക്കുന്ന വേദനയിൽ എല്ലാ വിഭാഗം ആളുകളുടെയും സഹകരണം കുട്ടികൾ അഭ്യർത്ഥിച്ചു.

ഇത് വിശ്വാസം നിലനിർത്തുവാൻ വേണ്ടിയുള്ള സഹനമാണ്. ഞങ്ങളുടെ സ്വത്ത് സത്യവിശ്വസമാണ്. പത്രോസ് ശ്ലീഹയിലൂടെ തലമുറകൾ കൈമാറി ഞങ്ങൾക്ക് കിട്ടിയിട്ടുള്ള സത്യവിശ്വാസം നിലനിർത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഇന്ന് നാട്ടിൽ നടക്കുന്നത് നിർബ്ബന്ധിത മതപരിവർത്തനമാണ്. ഞങ്ങളുടെ അപ്പച്ചന്മാർ പണിത പള്ളികളിൽ കയറണമെങ്കിൽ ഞങ്ങളുടെ വിശ്വാസം അനുവദിക്കാത്ത ഭരണഘടന അംഗീകരിക്കണമെന്നാണ് ഭരണകൂടം പറയുന്നത്. ഇത് ഞങ്ങളുടെ വിശ്വാസിക്കാനുള്ള മൗലിക അവകാശ ഘംഘനമാണ്. സാംസ്‌കാരിക നായകർ യക്കോബായ സഭയുടെ വേദനയിൽ ഞങ്ങളുടെ നാവാകണം. ഒരു അധ്വാനവും നൽകാത്തവർ മാഫിയ സംഘങ്ങളെ പോലെ പള്ളിയും സെമിത്തേരിയും, സ്ഥാപനങ്ങളും പിടിച്ചെടുക്കുന്നു. യാക്കോബാക്കാരൻ മരിച്ചാലും ശവശരീരം അടക്കം ചെയ്യുവാൻ പോലും അനുവദിക്കാതെ ക്രൂരത കാട്ടുന്നു.

ഇതര കൈസ്തവ സഭയുടെ നേതാക്കൾ കിസ്തുവിന് നിരക്കാത്ത പ്രവർത്തിയിൽ നിന്ന് ഓർത്തഡോക്സ് സഭ പിന്മാറി മാനസാന്തരത്തിന്റെ അനുഭവത്തിൽ വരുവാൻ അപേക്ഷിക്കണം. കുട്ടികൾ കോട്ടയം കാതോലിക്ക ബാവ യോട് ഒരു അപേക്ഷയും നടത്തുക ഉണ്ടായി. ഓർത്തഡോക്സ് സഭ അദ്ധ്യക്ഷൻ എന്ന നിലയിൽ പള്ളി കൈയേറുന്നതും മൃതദ്ദേഹത്തെ അപമാനിക്കുന്നതും, ക്രിസ്തു ശിഷ്യർക്ക് ചേർന്നതല്ല എന്ന് കൽപ്പിക്കണം. അതോടെ ഓർത്തഡോക്സ്- യാക്കോബായ പ്രശ്നങ്ങൾ എല്ലാം തീരുംകുട്ടികൾ കുട്ടി കൂട്ടം സംഘാടകർ കൂട്ടി ചേർത്തു.യുടെ കല്പന പ്രകാരമാണ് ഞായറാഴ്ച കൂട്ടി കൂട്ടം സംഘടിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP