Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എലിപ്പനി ഗുളികക്കെതിരെ പ്രചരണം നടത്തി അഴിക്കുള്ളിലായ ജേക്കബ് വടക്കുംചേരിക്ക് നിലപാടു മാറ്റമില്ല; 'നിപ്പ എന്ന ഒരു രോഗമില്ല; കൊച്ചിയിൽ വന്നത് നിപ്പയല്ല; പനി വന്നാൽ അലോപ്പതി മരുന്ന് കഴിക്കാൻ ആശുപത്രിയിൽ പോവരുത്; മരുന്ന് കഴിക്കാത്തവർ ആരും മരിച്ചിട്ടില്ല; മരുന്ന് കഴിച്ചവരെ മരിച്ചിട്ടുള്ളൂ; ധാരാളം പച്ചവെള്ളം കുടിച്ച് വിശ്രമിച്ചാൽ മാത്രം മതി; തൊട്ടടുത്ത പ്രകൃതി ചികിത്സാ കേന്ദ്രത്തിൽ പോയി എനിമ എടുക്കുക'; ജനം നിപ്പ ഭീതിയിൽ നിൽക്കുമ്പോൾ വീണ്ടും ജേക്കബ് വടക്കുംചേരി

എലിപ്പനി ഗുളികക്കെതിരെ പ്രചരണം നടത്തി അഴിക്കുള്ളിലായ ജേക്കബ് വടക്കുംചേരിക്ക് നിലപാടു മാറ്റമില്ല; 'നിപ്പ എന്ന ഒരു രോഗമില്ല; കൊച്ചിയിൽ വന്നത് നിപ്പയല്ല; പനി വന്നാൽ അലോപ്പതി മരുന്ന് കഴിക്കാൻ ആശുപത്രിയിൽ പോവരുത്; മരുന്ന് കഴിക്കാത്തവർ ആരും മരിച്ചിട്ടില്ല; മരുന്ന് കഴിച്ചവരെ മരിച്ചിട്ടുള്ളൂ; ധാരാളം പച്ചവെള്ളം കുടിച്ച് വിശ്രമിച്ചാൽ മാത്രം മതി; തൊട്ടടുത്ത പ്രകൃതി ചികിത്സാ കേന്ദ്രത്തിൽ പോയി എനിമ എടുക്കുക'; ജനം നിപ്പ ഭീതിയിൽ നിൽക്കുമ്പോൾ വീണ്ടും ജേക്കബ് വടക്കുംചേരി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളം വീണ്ടും ഒരു നിപ്പ ബാധയെ അഭിമുഖീകരിക്കുമ്പോൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വൻ ബോധവത്ക്കരണ പരിപാടികൾ തുടരുന്നതിനിടെ അതിനെതിരെ പ്രകൃതി ചികിൽസകനായ ജേക്കബ് വടക്കുംചേരി രംഗത്ത്. പനിക്ക് സ്വയം ചികിൽസ അരുതെന്നും എത്രയും പെട്ടെന്ന് ഡോകട്‌റെ കാണണമെന്നും അധികൃതർ പറയുമ്പോൾ നിപ്പ എന്ന ഒരു രോഗമില്ലെന്നും കൊച്ചിയിൽ വന്നത് നിപ്പയല്ലെന്നുമാണ് വടക്കുംചേരി പറയുന്നത്. മുമ്പ് എലിപ്പനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയതിന് റിമാൻഡലായിട്ടും തന്റെ നിലപാടിന് യാതൊരു മാറ്റവുമില്ലെന്ന് വടക്കുംചേരി വീഡിയോയിൽ പറയുന്നുണ്ട്. നിപ്പ എന്ന ഒരു രോഗമില്ല. കൊച്ചിയിൽ വന്നത് നിപ്പയല്ല. നിപ്പ മരുന്ന് ലോബിയുടെ തട്ടിപ്പാണ്. പനി വന്നാൽ അലോപ്പതി മരുന്ന് കഴിക്കാൻ ആശുപത്രിയിൽ പോവരുത്. പനിക്ക് മരുന്ന് കഴിക്കരുത്. പനിക്ക് മരുന്ന് കഴിക്കാത്തവർ ആരും മരിച്ചിട്ടില്ല. പനിക്ക് മരുന്ന് കഴിച്ചവരെ മരിച്ചിട്ടുള്ളൂവെന്നും വീഡിയോയിൽ വടക്കഞ്ചേരി പറയുന്നുണ്ട്.

പനിക്ക് ഇംഗ്ലീഷ് മരുന്ന് കഴിക്കുന്നത് അപകടമാണ്. ധാരാളം പച്ചവെള്ളം കുടിച്ച് വിശ്രമിച്ചാൽ മാത്രം മതി.പനി വന്നാൽ തൊട്ടടുത്ത പ്രകൃതി ചികിത്സാ കേന്ദ്രത്തിൽ പോയി എനിമ എടുത്താൽ മാത്രം മതിയെന്നും വടക്കഞ്ചേരി വീഡിയോയിൽ അവകാശപ്പെടുന്നു.കഴിഞ്ഞ തവണ സത്യം പറഞ്ഞതിനാണ് ജയിലിൽ പോയത്. ഇനി ജയിലിൽ പോകേണ്ടി വരില്ല. കാരണം ഭരണകൂടത്തിന് സത്യം മനസിലായികഴിഞ്ഞു. ഭരണകൂടത്തിന് മരുന്ന് മാഫിയയുടെ തട്ടിപ്പ് മനസിലായെന്നും വ്യാജ അവകാശവാദങ്ങളുടെ കൂട്ടത്തിൽ വടക്കഞ്ചേരി പറയുന്നു.എന്നാൽ ജേക്കബ് വടക്കൻചേരിക്കെതിരെ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഒരു നാട് ഒറ്റക്കെട്ടായി മഹാമാരിക്കെതിരെ പൊരുതുമ്പോൾ ഈ രീതിയിലുള്ള പ്രചരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണം എന്ന ആവശ്യം ശക്തമായി ഉയർന്നിട്ടുണ്ട്.

എലിപ്പനി ഗുളികയും ബഹുരാഷ്ട്ര കുത്തകകളുടെ തന്ത്രം

നേരത്തെ എലിപ്പനി മരുന്ന് വിരുദ്ധ പ്രചാരണം നടത്തിയതിന് അറസ്റ്റിലായ ആളാണ് വടക്കഞ്ചേരി. ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നത്. നേരത്തെയും സമാനമായ കേസുകൾ ഇയാൾക്കെതിരെ മുൻപും സമാനമായ കേസുകളുണ്ടായിരുന്നു.വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ പല വിധ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയവർ പ്രതിരോധ മരുന്നുകൾ കഴിക്കണമെന്ന നിർദ്ദേശത്തിനെതിരെ വ്യാജ പ്രചാരണം നടത്തിയതാണ് ജേക്കബ് വടക്കുംചേരിയെ കുടുക്കിയത്. പ്രളയബാധിത പ്രദേശങ്ങളിൽ എലിപ്പനി പടരുന്നതിനാൽ പ്രതിരോധ മരുന്നുകൾ കഴിക്കണമെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം.

ഡോക്സിസൈക്കിളിൻ മരുന്നുകൾ ഇതിനായി ലഭ്യമാണെന്നും ആരോഗ്യ വകുപ്പ് വിശദമാക്കിയിരുന്നു.എന്നാൽ ഇത്തരം മരുന്നുകൾ കഴിക്കുന്നത് അപകടകാരികൾ ആണെന്നും കഴിച്ചാൽ ഉണ്ടാവുന്ന അപകടങ്ങളെക്കുറിച്ചും വിശദീകരിച്ച് ജേക്കബ് വടക്കുംചേരി ഫേസ്‌ബുക്ക് ലൈവിൽ എത്തിയതാണ് വിവാദമായത്്. സർക്കാരും ആരോഗ്യ വകുപ്പും ചേർന്ന് ആളുകളെ പൊട്ടനാക്കുകയാണെന്നും ഇദ്ദേഹം ആരോപിക്കുന്നു.

സാധാരണ നിലയിൽ കഴിക്കാറുള്ള പല മരുന്നുകളും ഡോക്സി സൈക്കിളിൻ കഴിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങൾ വരെയുണ്ടാകുമെന്ന് ജേക്കബ് വടക്കുംചേരി ആരോപിച്ചത്. ഡോക്സി മരുന്ന് ബഹുരാഷ്രട കുത്തകളുടെ തന്ത്രമാണെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്്. ഡോക്ടർമാർക്ക് ഇരകളെ നൽകാൻ വേണ്ടിയുള്ള നീക്കമാണ് ഇതെന്നും ഇദ്ദേഹം ആരോപിക്കുന്നു. മരുന്ന് വ്യവസായത്തിന് ചുവട് പിടിക്കുന്നതാണ് ആരോഗ്യ വകുപ്പിന്റെ ഇത്തരം നിർദ്ദേശങ്ങൾക്ക് പിന്നിലെന്നുമാണ് ഇദ്ദേഹം ആരോപിക്കുന്നത്. കടിച്ചാൽ പൊട്ടാത്ത കാര്യങ്ങൾ പറഞ്ഞ് ആളുകളെ പേടിപ്പിക്കുകയാണ് ഇവർ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. രോഗം ഉണ്ടാക്കുന്നത് ഇത്തരം മരുന്നുകൾ

നേരത്തെയും നിരവധി അശാസ്ത്രീയ പ്രസംഗങ്ങളുടെ പേരിൽ വിമർശിക്കപ്പെട്ട വിവാദ വ്യക്തിത്വമാണ് ജേക്കബ് വടക്കംചേരി. വൈറസ് എന്നൊരു സാധനം ഇല്ല എന്നായിരുന്നു അദ്ദേഹം ഈ ശാസ്ത്രയുഗത്തിലും പറയുന്നത്. എം ആർ വാക്സിനേഷനൊക്കെ മലപ്പുറത്തെ ജനസംഖ്യ കുറക്കാനായുള്ള പദ്ധതിയാണെന്നൊക്കെ നേരത്തെ അദ്ദേഹം തട്ടിവിട്ടിരുന്നു. ഇത്തരം വാക്‌സിൻ വിരുദ്ധപ്രചരണങ്ങൾ ശക്തമായി നടക്കുന്നതാണ് മലപ്പുറത്ത് ഡിഫ്ത്തീരിയ പോലുള്ളവ പടർന്ന് പിടിക്കാൻ കാരണമെന്നും നിരീക്ഷണം ഉണ്ടായിരുന്നു. വടക്കുചേരി ഡോക്ടർ എന്ന് പേര് വെക്കുന്നതം വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP