ഉദ്യോഗസ്ഥരുടെ വാക്കുകേട്ട് പിണറായി പിടിച്ചത് പുലിവാല്; ജേക്കബ് തോമസിനെതിരെ കള്ളക്കേസെടുത്തത് കോടതിയിൽ കുരുക്കാവും; സെൻകുമാറിനെപ്പോലെ തന്നെയും പൊലീസ് മേധാവി കസേരയിൽ നിന്ന് പുറത്താക്കാൻ ക്രിമിനൽ കേസെടുത്തെന്ന് ജേക്കബ് തോമസ്. ക്രിമിനൽ കേസിനു പിന്നിലെ ഗൂഢാലോചന തെളിഞ്ഞാൽ ബെഹ്റയുടെ പൊലീസ് മേധാവി കസേര നഷ്ടമാവും. ആർ.എസ്.എസുകാരനെന്ന് വിളിച്ച് പിണറായിയും സിപിഎമ്മും ആക്ഷേപിക്കുന്ന ജേക്കബ് തോമസ് ശക്തനാവുന്നത് ഇങ്ങനെ
പി.വിനയചന്ദ്രൻ
തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ വാക്കുകേട്ട് ഡി.ജി.പി ഡോ. ജേക്കബ് തോമസിനെതിരേ കള്ളക്കേസെടുത്ത പിണറായി സർക്കാർ പിടിച്ചത് പുലിവാല്. വിജിലൻസ് പലവട്ടം അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താനാവാത്തതും തെളിവില്ലെന്ന് കണ്ട് കോടതികൾ തള്ളിക്കളഞ്ഞതുമായ ആരോപണത്തിന്റെ പുറത്താണ് അദ്ദേഹത്തിനെതിരെ ഇപ്പോൾ കേസെടുത്തത്. ജേക്കബ് തോമസിനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുത്തതല്ലാതെ ഇതുവരെ കുറ്റപത്രം നൽകാനായിട്ടില്ല. അഖിലേന്ത്യാ സർവീസ് ചട്ടം ലംഘിച്ചെന്ന് കാട്ടിയെടുത്ത ക്രൈംബ്രാഞ്ച് കേസിന്റെയും സ്ഥിതി ഇതുതന്നെയാണ്. പുറ്റിങ്ങൽ ദുരന്തം, ജിഷാ കേസ് എന്നിവയിലെ വീഴ്ച ആരോപിച്ച് പൊലീസ് മേധാവി സ്ഥാനത്തു നിന്ന് പുറത്താക്കിയ ടി.പി. സെൻകുമാർ സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ പൊലീസ് മേധാവി കസേര തിരിച്ചുപിടിച്ചിരുന്നു. അദ്ദേഹത്തിനെതിരേ ചുമത്തിയ കുറ്റങ്ങൾ വ്യാജമാണെന്നാണ് അന്ന് കോടതി പറഞ്ഞത്. സമാനമായ സ്ഥിതിയാണ് ഇപ്പോഴും.
ജേക്കബ് തോമസ് പൊലീസ് മേധാവിയാകുന്നത് തടയാൻ സർക്കാരും ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്ന് കോടതിയിൽ് ബോധിപ്പിച്ചിട്ടുണ്ട്. ഇത് തെളിയിക്കാനായാൽ പിണറായി പൊലീസ് മേധാവിയായി നിയമിച്ച ലോക്നാഥ് ബെഹറയുടെ കസേര പോകും. ജേക്കബ് തോമസ് സെൻകുമാറിനെപ്പോലെ പൊലീസ് മേധാവിയായി മടങ്ങിവരികയും ചെയ്യും. പിണറായിയുടെ മുഖത്തടിക്കുന്നത് പോലെയാവും ഇത്. മൂന്ന് വിജിലൻസ് അന്വേഷണങ്ങൾ നടത്തിയിട്ടും ഒന്നിൽപോലും പ്രതി ചേർക്കാനോ കുറ്റപത്രം നൽകാനോ കഴിയാതിരുന്നപ്പോഴാണ് അഴിമതിക്കെതിരേ ശക്തമായ നിലപാടെടുക്കുന്ന ജേക്കബ് തോമസിനെ പുകച്ചുചാടിക്കാൻ നീക്കം സജീവമായത്. ഇതെല്ലാം മുൻകൂട്ടി കണ്ടാണ് തനിക്കെതിരായ കേസുകൾ റദ്ദാക്കി കിട്ടാൻ ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിച്ചത്. പൊലീസ് മേധാവി കസേര നിഷേധിക്കാൻ തന്നെ ക്രിമിനൽ കേസിൽ പ്രതിയാക്കിയെന്ന ഗുരുതരമായ ആരോപണവും ജേക്കബ്തോമസ് ഉന്നയിച്ചിട്ടുണ്ട്.
മൂന്ന് വിജിലൻസ് അന്വേഷണങ്ങൾ നടത്തിയിട്ടും ഒന്നിൽ പോലും പ്രതിചേർക്കാനോ കുറ്റപത്രം നൽകാനോ കഴിയാതിരുന്നിട്ടും പിണറായിയെ തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗസ്ഥർ അദ്ദേഹത്തിനെതിരേ കേസെടുപ്പിക്കുകയായിരുന്നു. യു.ഡി.എഫ് സർക്കാരുമായി ഇടഞ്ഞുനിന്ന ജേക്കബ്തോമസിനെ പൂട്ടാൻ അക്കാലത്ത്, വിജിലൻസ് ഡയറക്ടറുടെ മേൽനോട്ടത്തിൽ ഒരു കോൺഫിഡൻഷ്യൽ എൻക്വയറിയും (രഹസ്യാന്വേഷണം) രണ്ട് ത്വരിത അന്വേഷണങ്ങളും നടത്തിയെങ്കിലും കുറ്റക്കാരനാണെന്ന് കണ്ടെത്താനായില്ല. പരാതികളിലൊന്നും കഴമ്പില്ലെന്ന് കണ്ടെത്തി മൂന്ന് അന്വേഷണങ്ങളും അവസാനിപ്പിക്കാൻ വിജിലൻസ് സർക്കാരിന് റിപ്പോർട്ട് നൽകുകയായിരുന്നു.
'അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന' സർക്കാർനയം നടപ്പാക്കാനിറങ്ങിയ ജേക്കബ്തോമസിന് ഉന്നത ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ ശത്രുക്കളായി. എ.ഡി.ജി.പി പദവിയുള്ള ഉദ്യോഗസ്ഥ ജേക്കബ്തോമസിന്റെ ഫോണും ഇ-മെയിലും ചോർത്തി. ഒപ്പിടുന്ന ഓരോ ഫയലും വിവരാവകാശപ്രകാരം ശേഖരിച്ച് സർക്കാരിന് കൈമാറിയത് മറ്റൊരു എ.ഡി.ജി.പി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനാണ് വനിതാ ഉദ്യോഗസ്ഥ വിവരങ്ങൾ കൈമാറിയത്. തന്റെ നീക്കങ്ങൾ മനസിലാക്കാനുള്ള സഹപ്രവർത്തകരുടെ ഫോൺചോർത്തൽ മനസിലാക്കിയതോടെയാണ് വിജിലൻസ് ഡയറക്ടർ സ്ഥാനമൊഴിയാനുള്ള പൊടുന്നനേയുള്ള തീരുമാനം ജേക്കബ്തോമസ് മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തിരുന്നു.
തുറമുഖവകുപ്പ് ഡയറക്ടറായിരിക്കേ ജേക്കബ് തോമസ് 2009ൽ സ്ട്രാറ്റജിക ്മാനേജ്മെന്റിൽ ഗവേഷണത്തിനായി അവധിയെടുത്തിരുന്നു. മൂന്നുമാസത്തേക്ക് ഗവേഷണകാലാവധി നീട്ടിച്ചോദിച്ചെങ്കിലും സർക്കാർ അനുവദിച്ചില്ല. ഈ കാലയളവിൽ സ്ട്രാറ്റജിക് മാനേജ്മെന്റ് ഫോറത്തിൽ നിന്നുള്ള ഗ്രാന്റും മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഓണറേറിയവും സർക്കാരിൽ നിന്ന് ശമ്പളവും കൈപ്പറ്റിയെന്നായെന്ന പരാതിയിലായിരുന്നു വിജിലൻസ് അന്വേഷണം. സർക്കാർ അനുമതിയില്ലാത്തതിനാൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കൈപ്പറ്റിയ ഗ്രാന്റും ഓണണേറിയവും ജേക്കബ്തോമസ് തിരിച്ചടച്ചതായി കണ്ടെത്തിയതോടെ ഈ ആരോപണത്തിന്റെ മുനയൊടിഞ്ഞു. വരവിൽകവിഞ്ഞ് അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന പരാതിയിൽ നടത്തിയ ത്വരിത അന്വേഷണവും കഴമ്പില്ലെന്ന് കണ്ടെത്തി വിജിലൻസ് അവസാനിപ്പിച്ചു.
കേരളാ ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ(കെ.ടി.ഡി.എഫ്.സി) മാനേജിങ് ഡയറക്ടറായിരിക്കേ തീരപരിപാലനനിയമം ലംഘിച്ച് നീണ്ടകരയിൽ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് പണിതുയർത്തി സർക്കാരിന് വൻ അധികചിലവുണ്ടാക്കിയെന്ന പരാതിയിൽ വിജിലൻസ് എസ്പി വി.എൻ.ശശിധരനാണ് ത്വരിതഅന്വേഷണം നടത്തിയത്. ഹാർബർ എൻജിനീയറിങ്, പൊതുമരാമത്ത്, ഇറിഗേഷൻ വകുപ്പുകളുടെ അനുമതിയില്ലാതെ നടത്തിയ നിർമ്മാണം ചട്ടങ്ങൾ ലംഘിച്ചാണെന്നായിരുന്നു ധനകാര്യപരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട്. തുറമുഖവകുപ്പിന് ആസ്ഥാനമന്ദിരം നിർമ്മിച്ചതും ചട്ടങ്ങൾ പാലിക്കാതെയാണെന്നും വിജിലൻസിന് പരാതികിട്ടിയിരുന്നു. കെട്ടിടനിർമ്മാണ, തീരപരിപാലന ചട്ടങ്ങളും സാമ്പത്തികഇടപാടുകളും ടെൻഡർ-പർച്ചേസ് രേഖകളും പരിശോധിച്ച വിജിലൻസ് പരാതികളിൽ കഴമ്പില്ലെന്നാണ് കണ്ടെത്തിയത്. 58 ലക്ഷംരൂപയ്ക്ക് സ്റ്റീൽ ഫർണിച്ചർ വാങ്ങിയത് സ്വകാര്യകമ്പനിയിൽ നിന്നല്ലെന്നും സർക്കാർ സ്ഥാപനമായ സിഡ്കോയിൽനിന്നാണെന്നും അന്വേഷണത്തിൽ തെളിഞ്ഞു.
ജേക്കബ് തോമസും ഭാര്യ ഡെയ്സിയും തമിഴ്നാട് രാജപാളയം താലൂക്കിലെ സേത്തൂർ വില്ലേജിൽ 100 ഏക്കർ മാവിൻതോട്ടം വാങ്ങിയെന്ന പരാതിയിൽ കഴമ്പില്ലെന്നും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കണ്ണൂർ ഡിസിസി സെക്റട്ടറി സത്യൻ നരവൂരിന്റെ പരാതി തള്ളണമെന്ന് നിർദ്ദേശിക്കുന്ന അന്വേഷണ റിപ്പോർട്ട് വിജിലൻസ് എസ്പി കെ.ജയകുമാർ, വിജിലൻസ് ഡയറക്ടർക്ക് കൈമാറിയിരുന്നു. പരാതിക്കാരൻ സമർപ്പിച്ചത് ഇന്റർനെറ്റിൽ നിന്നു ഡൗൺലോഡ് ചെയ്തെടുത്ത ഏതാനും പ്രിന്റ് ഔട്ടുകൾ മാത്റമായിരുന്നു. ഭൂമി രജിസ്റ്റർ ചെയ്തെന്നു വ്യക്തമാക്കുന്ന രേഖയിൽ ഏതെങ്കിലും ഓഫിസിന്റെ സീലോ മറ്റ് ആധികാരികമായ രേഖകളോ ഇല്ലായിരുന്നു. ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് നേരത്തെ തള്ളിയ കേസിനു വിരുദ്ധമായി ഒരു തെളിവു പോലും കൂടുതലായി ഹാജരാക്കാൻ പരാതിക്കാരന് സാധിച്ചിട്ടില്ലെന്നും എസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു.
രാജപാളയം താലൂക്കിലെ സേത്തൂർ വില്ലേജിൽ 50 ഏക്കറിലെ അൽഫോൻസാ മാവിൻതോട്ടം വാങ്ങിയത് ജേക്കബ് തോമസ് സ്വത്തുവിവരത്തിൽ മറച്ചുവച്ചെന്നായിരുന്നു നേരത്തേയുള്ള ആരോപണം. അഗ്റോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനിയുടെ ഉടമസ്ഥന്മാർ വിദേശത്തായിരുന്നതിനാൽ അവരുടെ പണമുപയോഗിച്ച് അടിയന്തര സാഹചര്യത്തിൽ സ്വന്തം പേരിൽ ജേക്കബ് തോമസ് ഭൂമി രജിസ്റ്റർ ചെയ്യുകയായിരുന്നുവെന്ന് നേരത്തെയുള്ള വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 1997 മുതൽ 2007 വരെ കാലയളവിലെ ജേക്കബ് തോമസിന്റെ സ്വത്തുക്കൾ വിജിലൻസ് പരിശോധിച്ച് അദ്ദേഹത്തിന് ക്ലീൻചിറ്റ് നൽകിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്