പിണറായിയെ വട്ടം ചുറ്റിക്കാൻ ജേക്കബ് തോമസ്; തനിക്കെതിരെ രണ്ട് കള്ളക്കേസെടുത്തെന്ന് കാണിച്ച് ഹൈക്കോടതിയിൽ ഹർജി നൽകി; യാതൊരു അടിസ്ഥാനവുമില്ലാതെ ഏറ്റവും മുതിർന്ന ഡിജിപിക്കെതിരെ കേസെടുത്ത സർക്കാർ കോടതിയിൽ ഉത്തരം പറയേണ്ടി വരും; കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ നിന്നും നീതി കിട്ടിയതോടെ വിജിലൻസ് ഡയറക്ടർ പദവി നൽകണമെന്ന് ആവശ്യം; സംഘിയെന്ന് വിളിച്ച് വീണ്ടും മാറ്റി നിർത്താനുള്ള ശ്രമങ്ങൾക്കെതിരെ ജേക്കബ് തോമസ് തുറന്നടിക്കാൻ ഒരുങ്ങുന്നു
പി വിനയചന്ദ്രൻ
തിരുവനന്തപുരം: ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് സർക്കാരുമായി പുതിയ പോർമുഖം തുറക്കുകയാണ് ഡി.ജി.പി ഡോ.ജേക്കബ് തോമസ്. ഒറ്റ ആവശ്യമാണ് അദ്ദേഹത്തിനുള്ളത്. ഏറ്റവും മുതിർന്ന ഡി.ജി.പിയായ തന്നെ പൊലീസ് മേധാവിയാക്കണം. അല്ലെങ്കിൽ കേന്ദ്രസർക്കാർ അംഗീകരിച്ച മറ്റൊരു കേഡർ തസ്തികയായ വിജിലൻസ് ഡയറക്ടർ പദവി നൽകണം. അല്ലാതെ, ഐ.എം.ജി ഡയറക്ടർ, കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ തുടങ്ങിയ പദവികളൊന്നും തനിക്ക് വേണ്ടെന്നാണ് ജേക്കബ് തോമസ് പറയുന്നത്. 2020മെയ് വരെ സർവീസുണ്ടെങ്കിലും അപ്രധാന കസേരയിലിരുന്ന് വിരമിക്കാൻ ജേക്കബ്തോമസിന് താത്പര്യമില്ല. വെള്ളിയാഴ്ച തിരുവനന്തപുരം പ്രസ്ക്ലബിലെ മീറ്റ് ദി പ്രസ് പരിപാടിയിൽ തനിക്കെതിരെ സർക്കാർ നടത്തിയ ഗൂഢാലോചന തുറന്നടിക്കാനിരിക്കുകയാണ് ജേക്കബ് തോമസ്. സർക്കാരും ഈ പരിപാടിയെ ആശങ്കയോടെയാണ് നോക്കുന്നത്.
19 മാസമായി സസ്പെൻഷനും അതിന്റെ പുറത്ത് സസ്പെൻഷനുമായി ജേക്കബ്തോമസിനെ സർക്കാർ സർവീസിന് പുറത്ത് നിർത്തിയിരിക്കുകയാണ്. അനുമതിയില്ലാതെ പുസ്കതമെഴുതി, സർക്കാരിനെതിരെ പ്രസംഗിച്ചു ഇങ്ങനെയൊക്കെയാണ് കുറ്റങ്ങൾ. ഈ കുറ്റങ്ങൾ സാധൂകരിക്കാനുള്ള തെളിവുകൾ പോലും സർക്കാരിന് കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് ജേക്കബ്തോമസിനെ ഉടനടി സർവീസിൽ തിരിച്ചെടുക്കാൻ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടത്. 19മാസമായി ജേക്കബ് തോമസിനെ സസ്പെൻഷനിൽ സേനയ്ക്ക് പുറത്തുനിറുത്തിയതിനെതിരെ ട്രിബ്യൂണൽ അതിനിശിതമായ വിമർശനം ഉന്നയിച്ചു.
ജേക്കബ് തോമസിന്റെ തുടർച്ചയായ സസ്പെൻഷൻ സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും സസ്പെൻഷൻ സംബന്ധിച്ച് കൃത്യമായ കാരണം ബോധ്യപ്പെടുത്താൻ സർക്കാരിനായില്ലെന്നും സിഎടി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവിലുണ്ട്. ഈ സാഹചര്യത്തിൽ ജേക്കബ് തോമസിനെ ഉടനടി തിരിച്ചെടുക്കുന്നതിന് പകരം അപ്പീലുമായി സുപ്രീം കോടതിയിലേക്ക്പോവാനാണ് സർക്കാരിന്റെ ആലോചന. എന്നാൽ സുപ്രീംകോടതിയിൽ പോയാൽ സർക്കാരിന് അടുത്ത തിരിച്ചടി കിട്ടുമെന്നാണ് ജേക്കബ് തോമസ് പറയുന്നത്.
കേസിൽ സർക്കാർ മാത്രമല്ല, കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം, പേഴ്സണൽ മന്ത്രാലയം എന്നിവരും കക്ഷികളാണ്. സർക്കാർ ജേക്കബ് തോമസിനെതിരെ നിലപാടെടുത്താൽ രണ്ട് കേന്ദ്രമന്ത്രാലയങ്ങൾ അനുകൂല നിലപാടെടുക്കും. സർക്കാർ തോൽക്കുകയും ചെയ്യും. ഇത് മുന്നിൽ കണ്ടാണ് ജേക്കബ് തോമസിന്റെ നീക്കങ്ങൾ. അഖിലേന്ത്യാ സർവീസുകാരെ ആറുമാസം സസ്പെൻഡ് ചെയ്യാനേ സംസ്ഥാനസർക്കാരിന് അധികാരമുള്ളൂവെന്നതിനാൽ ആറുമാസം തികയുന്നതിന്റെ തലേന്ന് അടുത്ത സസ്പെൻഷൻ ഉത്തരവിറക്കിയാണ് ശിക്ഷ ഇത്രയും കാലം നീട്ടിയത്.
സസ്പെഷനു പുറമേ ക്രിമിനൽ കേസെടുക്കാൻ സാമുദായികസംഘർഷമുണ്ടാക്കുന്ന വിദ്വേഷപ്രസംഗം നടത്തിയെന്നുകാട്ടി ഐ.പി.സി-153(എ)വകുപ്പ് കുറ്റാരോപണ മെമോയിൽപ്പെടുത്തിയിരുന്നു. അഖിലേന്ത്യാസർവീസ് ചട്ടത്തിലെ 31(എ)വകുപ്പുചുമത്തി. സർവീസ്ചട്ടങ്ങൾ ലംഘിച്ച് പുസ്തകമെഴുതിയതിന് രണ്ടുവർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റംചുമത്തി കേസെടുക്കാനും ശുപാർശയുണ്ടായിരുന്നു. പിന്നീടാണ് ജേക്കബ്തോമസ് തുറമുഖഡയറക്ടറായിരിക്കെ കട്ടർസക്ഷൻ ഡ്രഡ്ജർ വാങ്ങിയതിൽ 14.96കോടി സർക്കാരിന് നഷ്ടമുണ്ടാക്കിയെന്ന ആരോപണത്തിൽ വിജിലൻസ് കേസെടുപ്പിച്ചത്. ഇതിനു പുറമേ സർവീസിലിരിക്കെയെഴുതിയ പുസ്തകത്തിൽ സർക്കാരിനെ വിമർശിച്ചതിന് ജേക്കബ്തോമസിനെതിരെ ക്രൈംബ്രാഞ്ച് ക്രിമിനൽകേസുമെടുത്തു. ജേക്കബ്തോമസിനെതിരെ ക്രമക്കേട്, വഞ്ചന എന്നിവയ്ക്ക് ക്രിമിനൽ കേസെടുക്കാനായിരുന്നു ശുപാർശ.
എന്നാൽ ഈ കേസുകളെല്ലാം കള്ളക്കേസുകളാണെന്ന് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ജേക്കബ് തോമസ് പറയുന്നു. രണ്ട് കേസുകളും റദ്ദാക്കണമെന്നാണ് ആവശ്യം. പുസ്കമെഴുതിയതിലെ നടപടിക്രമം പാലിക്കാത്തതിന്, രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റംചുമത്തി ജേക്കബ് തോമസിനെതിരെ ക്രിമിനൽ കേസെടുത്തത് വിവാദമായിട്ടുണ്ട്. പുസ്തകം പ്രസിദ്ധീകരിക്കാൻ 2016 നവംബറിൽ സർക്കാരിന്റെ അനുമതി തേടിയിരുന്നെങ്കിലും നിബന്ധനകൾ പാലിച്ചിട്ടില്ലെന്നാണ് ആഭ്യന്തരസെക്രട്ടറിയായിരുന്ന സുബ്രതോബിശ്വാസിന്റെ അന്വേഷണസമിതി കണ്ടെത്തിയത്. അന്നത്തെ ചീഫ്സെക്റട്ടറി നളിനിനെറ്റോ രണ്ടുവട്ടം കത്തു നൽകിയിട്ടും പുസ്തകം പ്രകാശനം ചെയ്യുന്നതുവരെ അതിന്റെ പകർപ്പ് ഹാജരാക്കിയില്ലെന്നാണ് മറ്റൊരുകുറ്റം.
അഖിലേന്ത്യാ സർവീസ് ചട്ടലംഘനത്തിന് അച്ചടക്കനടപടിയേ പാടുള്ളൂ. ജേക്കബ് തോമസിനെതിരേ കോടതിയലക്ഷ്യത്തിന് കേസെടുത്ത് ക്രിമിനൽ വിചാരണയ്ക്ക് വിധേയനാക്കണമെന്ന് ലോകായുക്തയാണ് അഡ്വക്കേറ്റ് ജനറലിനോട് ആവശ്യപ്പെട്ടത്. എന്നാൽ ലോകായുക്തയുടെ ശുപാർശപ്രകാരം കോടതിയലക്ഷ്യത്തിന് കേസെടുക്കാൻ പൊലീസിന് അധികാരമില്ല. കോടതിയലക്ഷ്യ നടപടികൾ കോടതി സ്വമേധയാ സ്വീകരിക്കേണ്ടതാണ്. എഴുതിയത് സർവീസ് സ്റ്റോറിയല്ല, ആത്മകഥയാണെന്നും ജേക്കബ് തോമസ് വിശദീകരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍