സോളാർ പാനൽ ഏൽപ്പിച്ചത് സർക്കാർ ഏജൻസികളെ; വന്മുതൽമുടക്കുണ്ടാകുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ലാഭം ഉണ്ടാക്കുമെന്നറിഞ്ഞ് ദീർഘവീക്ഷണത്തോടെ എടുത്ത നടപടി; നഷ്ടത്തിലായത് പിന്നീട് വന്നവർ കാട്ടിയ അലംഭാവം മൂലം; എങ്ങനേയും തളക്കാൻ നടന്ന ഉമ്മൻ ചാണ്ടി വിവാദം പേടിച്ച് വേണ്ടെന്ന് വച്ച റിപ്പോർട്ട് എടുത്ത് പുകച്ച് ചാടിച്ചത് ജയരാജനെ തൊട്ടപ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം. വിജിലൻസ് ഡയറക്ടർ ഡോ.ജേക്കബ് തോമസിനെതിരേയുള്ള ധനകാര്യപരിശോധന റിപ്പോർട്ട് കുത്തിപ്പൊക്കിയത്് രാഷ്ട്രീയഐ എ എസ്മാദ്ധ്യമ ലോബിയെന്ന് വിലയിരുത്തൽ. ബന്ധുത്വ നിയമന വിവാദത്തിൽ വ്യവസായ മന്ത്രിയായിരുന്ന ഇ പി ജയരാജനെതിരെ കേസ് എടുത്തേ മതിയാകൂവെന്ന നിലപാട് ജേക്കബ് തോമസ് എടുത്തതായിരുന്നു ഇതിന് കാരണം. ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയും അഡീഷണൽ ചീഫ് സെക്രട്ടറിയുമായി കെ എം എബ്രഹാമിനെതിരെ അന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവിട്ടതും ജേക്കബ് തോമസിന്റെ കളിയായി വിലയിരുത്തപ്പെട്ടു. ഇതു രണ്ടുമായപ്പോൾ യുഡിഎഫ് സർക്കാർ വേണ്ടെന്ന് വച്ച അന്വേഷണ റിപ്പോർട്ട് വീണ്ടും ചർച്ചയായി. തനിക്കെതിരെ ഉറച്ച നിലപാട് എടുക്കുന്ന ജേക്കബ് തോമസിനെതിരെ ധനകാര്യ അന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലുകളിൽ നടപടി വേണമെന്ന് കെ എം എബ്രഹാം നിലപാട് എടുത്തു. ഏത് സർക്കാരിന്റെ കാലത്തായ റിപ്പോർട്ടായാലും ജേക്കബ് തോമസിനെ വിജിലൻസ് സ്ഥാനത്ത് നിന്ന് മാറ്റിയേ മതിയാകൂവെന്ന് കെ എം എബ്രഹാം നിലപാട് എടുത്തതും ജയരാൻ മുതൽ മാണി വരെ അഴിമതിക്കുരുക്കിലുള്ളവർക്ക് തുണയായി.
ഒറ്റ നോട്ടത്തിൽ തന്നെ തള്ളിക്കളയാവുന്നതാണ് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട്. യുഡിഎഫ് സർക്കാറിന്റെ കാലത്ത് ജേക്കബ് തോമസിനെതിരേ പ്രതികാരത്തോടെ തയ്യാറാക്കിയ റിപ്പോർട്ടാണ് ഇപ്പോൾ പുതിയ റിപ്പോർട്ട് എന്ന നിലയിൽ ചർച്ചയായത്. കെ എം എബ്രഹാമുമായി ഏറെ അടുപ്പമുള്ള മനോരമ അടക്കമുള്ള എല്ലാ മുഖ്യധാര പത്രങ്ങളിലും ഇത് പ്രധാന വാർത്തയായി. പലവിധ അഴിമതിക്കുരുക്കുകളിൽ ജേക്കബ് തോമസിനെപ്പെടുത്താൻ മുമ്പും ശ്രമം നടന്നിരുന്നു. അദ്ദേഹത്തെ സസ്പെന്റ് ചെയ്യാൻ പോലും യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഗൂഢാലോചന നടന്നു. എന്നാൽ ജനരോഷം ഭയന്ന് അതൊന്നും നടപ്പാക്കാൻ ഉമ്മൻ ചാണ്ടി ഭരണകൂടത്തിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഇപി ജയരാജനെതിരായ കേസിലൂടെ സിപിഐ(എം) ജേക്കബ് തോമസിന് എതിരായി. തങ്ങൾ പറഞ്ഞാൽ കേൾക്കാത്ത ഉദ്യോഗസ്ഥാൻ വിജിലൻസിന്റെ തലപ്പത്ത് വരേണ്ടതില്ലെന്ന് തീരുമാനിച്ചു.
ഇതോടെ ധനകാര്യ പരിശോദനാ വിഭാഗത്തിന്റെ റിപ്പോർട്ട് വീണ്ടും ചർച്ചയായി. യുഡിഎഫ് കാലത്ത് ഉയർന്ന പരാതിയും പരിശോധനയും വീണ്ടുമെത്തി. തുറമുഖ ഡയക്ടറായിരിക്കേ ജേക്കബ് തോമസ് സോളാർ പാനലുകൾ സ്ഥാപിച്ചതിൽ ക്രമക്കേടുണ്ടെന്നായിരുന്നു പരാതി. ജേക്കബ് തോമസിനെ അടിക്കാൻ വടികിട്ടിയ സന്തോഷത്തിൽ യുഡിഎഫിന് കീഴിലുള്ള ധനവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. സർക്കാറിന് നഷ്ടമുണ്ടായെന്ന് കണ്ടെത്തിയ ധനകാര്യപരിശോധനാവിഭാഗം മേൽനോട്ടച്ചുമതലയുണ്ടായിരുന്ന ജേക്കബ് തോമസിനെതിരേ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തു. പക്ഷേ ഈ ശുപാർശ കൊണ്ട് അദ്ദേത്തിനെതിരേ നടപടി സ്വീകരിക്കാൻ യുഡിഎഫിന് ധൈര്യമില്ലായിരുന്നു. ജേക്കബ് തോമസ് എന്ന ഉദ്യോഗസ്ഥനെ ശരിപ്പെടുത്തുമെന്ന് പറഞ്ഞ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ഒന്നും ചെയ്യാനായില്ല.
പ്രവർത്തനരഹിതമായ സോളാർ പാനലുകൾ സ്ഥാപിച്ചതിലും അനുമതിയില്ലാതെ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങിയതിലും കോടികളുടെ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ, ഇദ്ദേഹത്തിനെതിരേ വകുപ്പുതല അച്ചടക്ക നടപടി വേണമെന്ന് ധനകാര്യ പരിശോധനാ വിഭാഗം സർക്കാരിനോട് ശുപാർശ ചെയ്തു. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ, വകുപ്പിന്റെ ഓഫിസുകളിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിന് അനുവദിച്ചതിനേക്കാൾ 257 ശതമാനം അധികം തുക ചെലവിട്ടതായി പരിശോധനയിൽ കണ്ടെത്തി. 2.18 കോടി രൂപയാണ് പദ്ധതിക്കായി എസ്റ്റിമേറ്റ് കണക്കാക്കിയിരുന്നത്. എന്നാൽ, പദ്ധതി പൂർത്തിയായപ്പോൾ 5.94 കോടി രൂപ കമ്പനിക്ക് നൽകി. ഫലത്തിൽ ആറു കോടി സർക്കാർ മുടക്കിയെങ്കിലും പ്രവർത്തനരഹിതമായതിനാൽ സോളാർ പാനലുകൾ സ്ഥാപിച്ചതിൽ പ്രയോജനമുണ്ടായില്ല. പദ്ധതി പൂർണമായി തട്ടിപ്പെന്നു കണ്ടെത്തിയപ്പോൾ പണം തിരിച്ചുപിടിക്കാൻ ജേക്കബ് തോമസ് നടപടി സ്വീകരിച്ചില്ലെന്നും പരിശോധനയിൽ പറയുന്നു. എന്നാൽ വളരെ ദീർഘവീക്ഷണത്തോടെയാണ് പദ്ധതി ജേക്കബ് തോമസ് നടപ്പാക്കിയത്. ദീർഘകാലാടിസ്ഥാനത്തിൽ വൈദ്യുതി സ്വന്തമായി ഉപയോഗിക്കുന്ന അവസ്ഥയിലേക്ക് തുറമുഖ വകുപ്പിനെ എത്തിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ജേക്കബ് തോമസിന്റെ പിൻഗാമികൾ ഇത് അട്ടിമറിച്ചു.
വലിയതുറ മുതൽ ബേപ്പൂർ വരെയുള്ള 15 ഓഫിസുകളിലാണ് സോളാർ പാനൽ സ്ഥാപിച്ചത്. ഇതിൽ നാല് ഓഫിസുകളിൽ സോളാർ പാനൽ പൂർണമായും പ്രവർത്തനരഹിതമാണെന്നു കണ്ടെത്തി. എന്നാൽ, ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും മറ്റ് ഓഫിസുകളിലെ സോളാർ പാനലിന്റെ പ്രവർത്തനക്ഷമതയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ അധികൃതർ തയ്യാറായില്ല. ഇവിടേയാണ് ജേക്കബ് തോമസല്ല കുറ്റക്കാരനെന്ന് വ്യക്തമാക്കുന്നത്. ജേക്കബ് തോമസ് സ്ഥാപിച്ച പാനലുകൾ പിന്നീട് വന്നവർ പ്രവർത്തിച്ചില്ല. ഇതുമൂലം അവയെല്ലാം പ്രവർത്തന രഹിതവുമായി. കെൽട്രോണിനെയും സിഡ്കോയെയും സോളാർ പാനൽ സ്ഥാപിക്കുന്നതിന്റെ ചുമതല ജേക്കബ് തോമസ് ഏൽപിച്ചതിനെയും റിപോർട്ടിൽ വിമർശിക്കുന്നുണ്ട്. അനർട്ടിനെ മറികടന്നായിരുന്നു സോളാർ പാനൽ സ്ഥാപിച്ചതെന്നായിരുന്നു വിമർശനം. എന്നാൽ യുഡിഎഫ് കാലത്ത് അനർട്ടിന്റെ പേരുപറഞ്ഞ് കോടികളാണ് സോളാർ പാനൽ ഇടപാടിൽ സരിതാ എസ് നായരുടെ നേതൃത്വത്തിൽ തട്ടിപ്പ് നടന്നത്. ഇത് മനസ്സിലാക്കിയാണ് സർക്കാർ ഏജൻസിയായ കെൽട്രോണിനേയും സിഡ്കോയേയും ജേക്കബ് തോമസ് കരാറിനായി തെരഞ്ഞെടുത്തത്. അങ്ങനെ അഴിമതി ഉണ്ടാകില്ലെന്ന് ജേക്കബ് തോമസ് ഉറപ്പിച്ചു.
എന്നാൽ ഈ ലക്ഷ്യങ്ങളെല്ലാം ജേക്കബ് തോമസിന്റെ പിൻഗാമികൾ അട്ടിമറിച്ചു. ഇതോടെ പദ്ധതി നഷ്ടവുമായി. ലാവ്ലിൻ കേസിലന്റെ വിധി പ്രസ്താവത്തിൽ തിരുവനന്തപുരം വിജിലൻസ് കോടതി നടത്തിയ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്. നല്ല ഉദേശത്തോടെ പല തീരുമാനങ്ങളും ഉദ്യോഗസ്ഥരും മന്ത്രിമാരും എടുക്കും. അതിന് ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കുക അസാധ്യമാണ്. അതുകൊണ്ട് തന്നെ ശുഭകരമാകുമെന്ന് കരുതുന്ന പല തീരുമാനങ്ങളും ഭാവിയിൽ പിഴയ്ക്കാറുണ്ട്. അതിന് തീരുമാനമെടുക്കുന്നവരെ കുറ്റപ്പെടുത്താൻ കഴിയില്ല. അതിനെ അഴിമതിയായും വ്യാഖ്യാനിക്കരുതെന്നായിരുന്നു നിരീക്ഷണം. സമാനമായ സംഭവമാണ് തുറമുഖ വകുപ്പിലെ സോളാർ പാനൽ സ്ഥാപനവും. നല്ല ഉദ്ദേശത്തോടെ ജേക്കബ് തോമസ് നടപ്പാക്കിയ പദ്ധതി തുടർന്നെത്തിയവരുടെ കെടുകാര്യസ്ഥയിൽ നശിച്ചു. അത് അറിയാവുന്നവർ തന്നെ ജേക്കബ് തോമസിനെതിരെ ആയുധവുമാക്കുകയാണ്.
ഏതായാലും അഴിമതിക്കേസിൽ ആരോപണ നിഴലിലാക്കിയതിനാൽ ഇനി വിജിലൻസിലേക്കില്ലെന്നാണ് ജേക്കബ് തോമസിന്റെ നിലപാട്. ഇതോടെ അഴിമതിക്കേസിൽ കുടുങ്ങിയ പലരും ആശ്വാസത്തിലുമാകുന്നു. നിയമസഭയിൽ ജേക്കബ് തോമസിനെതിരേ പ്രതിപക്ഷം ശക്തമായ ആരോപണമുന്നയിച്ചിരുന്നു. 'തത്ത' തന്നെ അഴിമതിയാരോപണത്തിനു വിധേയനായ സാഹചര്യത്തിൽ അദ്ദേഹം എങ്ങനെ അഴിമതിക്കേസുകൾ അന്വേഷിക്കുമെന്നായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യം. എന്നാൽ, മുഖ്യമന്ത്രി വിജിലൻസ് ഡയറക്ടറെ ശക്തമായി ന്യായീകരിക്കുകയാണുണ്ടായത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ അഴിമതികൾ ഒന്നിനുപിറകെ ഒന്നായി അന്വേഷിച്ചുവരുന്നതിനിടെയാണ് ജേക്കബ് തോമസിന്റെ അപ്രതീക്ഷിത സ്ഥാനമൊഴിയൽ തീരുമാനം. വിജിലൻസ് ഡയറക്ടറുടെ മേലങ്കിയില്ലെങ്കിലും അഴിമതിക്കെതിരേ ശക്തമായ പോരാട്ടം നടത്തുമെന്നു ജേക്കബ് തോമസ് പറഞ്ഞു.
അഴിമതിക്കാർക്കു താൻ വിജിലൻസ് ഡയറക്ടറായി തുടരുന്നതിൽ താൽപര്യമില്ല. ഇനിയും തനിക്കെതിരേ അവർ അഴിമതിയാരോപണങ്ങൾ ഉന്നയിക്കും. ചില റിപ്പോർട്ടുകൾ അണിയറയിൽ തയാറായിക്കൊണ്ടിരിക്കുകയാണ്.കോടതിയിൽനിന്നു തനിക്കെതിരേ പരാമർശമുണ്ടാക്കാനാണു ചിലരുടെ ഗൂഢശ്രമം. തുറമുഖ വകുപ്പിലെ ഡ്രഡ്ജിങ്ങുമായി ബന്ധപ്പെട്ട് അഴിമതിക്കഥ മെനയാനും ഉന്നതതലത്തിൽ ശ്രമമുണ്ട് ജേക്കബ് തോമസ് പറഞ്ഞു. വിജിലൻസിൽ കാര്യമായ അഴിച്ചുപണി നടത്തിയ ജേക്കബ് തോമസ് ടൈറ്റാനിയം, കശുവണ്ടി അഴിമതി ഇടപാട്, ബാർക്കോഴ, റേഷൻ കടകളിലെ ക്രമക്കേട് എന്നിവയിൽ ശക്തമായ അന്വേഷണത്തിനു നിർദ്ദേശം നൽകിയിരുന്നു. ഉന്നതരായ അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർക്കെതിരേ കേസുകൾ രജിസ്റ്റർ ചെയ്തതോടെ ഐ.എ.എസ് അസോസിയേഷൻ പരസ്യമായി രംഗത്തുവരികയും ചെയ്തിരുന്നു.
Stories you may Like
- സർക്കാർ ഓഫീസുകളിൽ കൈക്കൂലി തടയാൻ സംവിധാനം; അഴിമതി രഹിത കേരളം യാഥാർത്ഥ്യമാകുമോ?
- തിരുവല്ല നഗരസഭയുടെ ഭരണം പുറത്തു നിന്ന് നിയന്ത്രിച്ച് മുൻ സെക്രട്ടറി
- കോടികൾ തുലച്ചിട്ടും ആവിയാവുന്ന രാഷ്ട്രീയക്കേസുകളുടെ കഥ
- ഡ്രജർ അഴിമതിക്കേസിൽ അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി
- അഴിമതിക്കാരായ ഉദ്യോഗസ്ഥർ വിജിലൻസ് നിരീക്ഷണത്തിൽ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്