സോളാറിൽ സരിതയെ വരച്ച വരയിൽ നിർത്താൻ കോടികൾ ഒഴുക്കി; ചന്ദ്രബോസ് കേസിൽ അകത്തായപ്പോൾ സമ്മർദ്ദമുയർത്താൻ പണം നൽകൽ ആയുധമാക്കി; തൃശൂരിലെ പ്രമുഖ സ്വാമിയുടെ മ്യുസിയം റോഡിലെ ഫ്ളാറ്റിൽ പൊലീസിലെ സുപ്രധാന സ്വാമി അന്തിയുറങ്ങിയതും തൃശൂരിലെ അമ്മനടിയോടൊപ്പം; മുൻ എംഎൽഎ പിഎ മാധവന്റെ ഇടപെടലും കാപ്പ ചുമത്തിയ കമ്മീഷണറെ വില്ലൻ സ്ഥാനത്താക്കി; വിരമിക്കലിൽ തുറന്നു പറയാൻ ജേക്കബ് ജോബ് മനസ്സിൽ കരുതി വച്ചിരിക്കുന്നത് എന്ത്? വെടിക്കെട്ട് പ്രതീക്ഷിച്ച് പൊലീസുകാർ
മറുനാടൻ മലയാളി ബ്യുറോ
തൃശൂർ: പൊലീസിലും വേണമോ മോറൽ പൊലീസിങ്? ഒരു തൃശൂർപൂരം വെടിക്കെട്ട് കാണിക്കാതെ പത്തനംതിട്ടയിലേക്ക് നാടുകടത്തിയ ജേക്കബ്ബ് ജോബ് ഈ വർഷത്തെ തൃശൂർപൂരം വെടിക്കെട്ട് കേൾക്കുമോ? അതോ മെയ് 31ന്റെ ജേക്കബ്ബ് ജോബ് ഐപിഎസ് ന്റെ വിരമിക്കൽ ചടങ്ങിൽ മറ്റൊരു തൃശൂർപൂരം വെടിക്കെട്ട് മുഴങ്ങുമോ? ജേക്കബ്ബ് ജോബിന്റെ പത്തനംതിട്ട-തൃശൂർ യാത്ര എക്സ് പ്രസ് വേഗത്തിലാവുമോ? പൊലീസിൽ തന്നെ പല വിധ ആശങ്കകളാണ് ഈ ചോദ്യങ്ങൾ ഉയർത്തുന്നത്.
തൃശൂരിലെ സെക്യുരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്സിലെ മുഖ്യ പ്രതി മുഹമ്മദ് നിസ്സാമിനെ കേസ്സിൽ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ കേസ്സിന്റെ തുടക്കം മുതലേ ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ നിർണ്ണായ വെളിപ്പെടുത്തലുകൾ ജേക്കബ് ജോബ് നടത്തിയിരുന്നു. സോളാർ കേസിൽ കോൺഗ്രസ് നേതാക്കളെ രക്ഷിക്കാൻ വേണ്ടി സരിതാ നായരെ വരച്ചവരയിൽ നിർത്താൻ കോൺഗ്രസ്സിനു വേണ്ടി കോടികൾ മുടക്കിയത് മുഹമദ് നിസ്സാമായിരുന്നുവെന്ന ആരോപണം ശക്തമായിരുന്നു. എന്നാൽ ഈ പണം സരിതാ നായരിൽ എത്തിയില്ല. മുഹമദ് നിസ്സാം കേസ്സിൽ കുരുങ്ങിയതോടെ രക്ഷപ്പെടാൻ വേണ്ടി ഈ കണക്കുകൾ എണ്ണിയെണ്ണി പറഞ്ഞതോടെ യു.ഡി.എഫ്. വെട്ടിലായി. ഇതാണ് നിസ്സാമിനെ സഹയിക്കാനുള്ള കള്ളകളികൾ സജീവമായതെന്ന ആരോപണം ശക്തമായിരുന്നു.
ഇതേതുടർന്ന് തൃശൂരിലെ കോൺഗ്രസ് നേതാവ് പി.എ. മാധവനും അന്ന് തൃശൂരിൽ സജീവമായിരുന്നു ബെന്നി ബഹനാന്റെ നേതൃത്തത്തിലുള്ള ആന്റണി പക്ഷക്കാരും സർവ്വോപരി ഉമ്മൻ ചാണ്ടി അടക്കം യു.ഡി.എഫും പതുക്കെപ്പതുക്കെ പ്രതിരോധത്തിലാവുകയായിരുന്നു. ഇതിനിടെയാണ് ജേക്കബ് ജോബിനെ സസ്പെന്റ് ചെയ്തത്. നിസ്സാമിനെ വഴിവിട്ടു സഹായിച്ചുവെന്ന ആരോപണത്തെ തുടർന്ന് സർവ്വീസിൽ നിന്ന് സസ്പ്പെന്ട് ചെയ്യപ്പെട്ട തൃശൂരിലെ മുൻ സിറ്റി പൊലീസ് കമ്മീഷണർ നടത്തിയ വെളിപ്പെടുത്താണ് സോളാറും കോൺഗ്രസ് നേതാക്കളുമെല്ലാം വീണ്ടും പ്രതിസ്ഥാനത്താകാൻ കാരണം. ജേക്കബ് ജോബിനെ ബലിയാടാക്കിയത് മുൻ ഡി.ജി.പി. ബാലസുബ്രമണ്യമോ കേസ് അന്വേഷിച്ച ഐ.ജി., ടി.ജെ. ജോസോ? അതോ ഉമ്മൻ ചാണ്ടിയുടെ സോളാർ അഴിമതിയിലെ മുഹമദ് നിസ്സാം കേന്ദ്രീകൃത കൊടുക്കൽ-വാങ്ങൽ കഥകൾ മൂടിവക്കുന്നതിനോ? ഇങ്ങനെ മൂന്ന് ചോദ്യങ്ങളാണ് സജീവമാക്കുന്നത്.
തൃശൂരിലെ സെക്യുരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്സിലെ മുഖ്യ പ്രതി മുഹമ്മദ് നിസ്സാമിനെ കേസ്സിൽ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ കേസ്സിന്റെ തുടക്കം മുതലേ ഉണ്ടായിരുന്നു. കേസ്സിന്റെ പ്രഭവകേന്ദ്രമായ തൃശൂർ പേരാമംഗലം പൊലീസ് സ്റ്റേഷനിലെ സിഐയേയും പൊലീസുകാരെയും വിലയ്ക്കെടുത്ത മുഹമദ് നിസ്സാമിന്റെ കയ്യിൽ ആദ്യം വിലങ്ങ് ചാർത്തിയത് അന്നത്തെ തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ജേക്കബ്ബ് ജോബ് ഐപിഎസ് ആയിരുന്നു. പ്രതി മുഹമദ് നിസ്സാം ഒരുകാരണവശാലും രക്ഷപ്പെട്ടുകൂടാ എന്നൊരു ബഹുജന സമവായം ഉണ്ടാക്കിയെടുക്കുന്നതിൽ തൃശൂരിലെ മാധ്യമങ്ങൾ മുഖ്യ പങ്കു വഹിച്ചിരുന്നു. മറുനാടൻ മലയാളി തുടങ്ങിവച്ച കാമ്പൈൻ മറ്റ് മാധ്യമങ്ങളും ഏറ്റെടുത്തു. മാതൃഭൂമി അടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങളുടെ ഇടപെടൽ കൂടിയയായപ്പോൾ നിസ്സാം അഴിക്കുള്ളിലായി.
ഇതിനിടെയാണ് സോളാറിലെ ഇടപാടുകളിൽ നിസ്സാം വിലപേശൽ തുടങ്ങിയത്. നിസ്സാമിന്റെ നാക്കിനെ പേടിച്ച ഉമ്മൻ ചാണ്ടി അടക്കമുള്ള കോൺഗ്രസ്സുകാർക്ക് നിസ്സാമിനെ രക്ഷപ്പെടുത്തേണ്ടത് അത്യാവശ്യമായി വന്നതോടെ കേസ്സന്വേഷണത്തിൽ രാഷ്ട്രീയ സമ്മർദ്ദങ്ങളായി. പിന്നീട് കേസ്സന്വേഷനത്തിന്റെ പേരിൽ നടന്നതെല്ലാം മുഹമദ് നിസ്സാമിനേയും കൊണ്ടുള്ള ഉല്ലാസയാത്രകളായിരുന്നു. കൊല്ലപ്പെട്ട സെക്യുരിറ്റി ജീവനക്കാരൻ ചന്ദ്രബോസിന്റെ മരണമൊഴി യഥാസമയം രേഖപ്പെടുത്തിയില്ല. കേസ്സുമായി ബന്ധപ്പെട്ട എല്ലാ സുപ്രധാന രേഖകളും നശിപ്പിക്കപ്പെട്ടു. ചങ്ങനാശ്ശേരിയിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ കറകളഞ്ഞ സൗഹൃദമുള്ള പഴയ കെ.എസ്.യു. കാരനായ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പഴയ കെ.എസ്.സി. കാരനായ ജേക്കബ്ബ് ജോബ് ഐപിഎസിനെ കൈവിടില്ലെന്ന ചങ്കുറപ്പിൽ ജേക്കബ്ബ് ജോബ് നിസ്സാം കേസ്സിൽ ഉറച്ച നിലപാട് എടുത്തുവെന്നുവേണം ഇപ്പോൾ ഉറപ്പിക്കാൻ.
അതുകൊണ്ടുതന്നെ ഒരു സിറ്റി പൊലീസ് കമ്മീഷണറുടെ, ആരും അധികം പ്രയോഗിക്കാൻ ധൈര്യപ്പെടാത്ത അധികാരമുപയോഗിച്ചുകൊണ്ട് ജേക്കബ്ബ് ജോബ് ഐപിഎസ് നിസ്സാമിനെ പ്രത്യേകമായി ചോദ്യംചെയ്തു കൊണ്ട് കാപ്പയും ചാർത്തി. നിലവിലുള്ള പൊലീസ് മാന്വലും സി.ആർ.പി.സി. ചട്ടങ്ങളും അനുസരിച്ചുതന്നെയായിരുന്നു ചോദ്യം ചെയ്യൽ. സ്വാഭാവികമായും കാപ്പ ചുമത്തണമെങ്കിൽ പ്രബലമായ ആറു കേസ്സുകളെങ്കിലും മിനിമം വേണം. അതിനുവേണ്ടിയാണ് ജേക്കബ്ബ് ജോബ് അതീവ ജാഗ്രതയോടുകൂടി നിസ്സാമിനെ പ്രത്യേക താൽപ്പര്യമെടുത്ത് ചോദ്യം ചെയ്തതും കാപ്പ ചുമത്തിയതും. മുഹമദ് നിസ്സാം അഴിക്കുള്ളിലാവുന്നതോടെ സരിതാ നായർ അഴികൾക്ക് പുറത്താവുമെന്നത് ഉമ്മൻ ചാണ്ടിയേയും യു.ഡി.എഫിനേയും ആശങ്കപ്പെടുത്തി.
എന്തുവിലകൊടുത്തും ജേക്കബ്ബ് ജോബ് ഐപിഎസ് ന്റെ മുഹമദ് നിസ്സാം കേസ്സുമായി ബന്ധപ്പെട്ടുള്ള കുതിപ്പ് തടയേണ്ടത് യു.ഡി.എഫിന്റെ അജണ്ടയായി. അധികം വൈകാതെ ചങ്ങനാശ്ശേരിയിലെ വിദ്യാർത്ഥി രാഷ്ട്രീയ സൗഹൃദം മാറ്റിനിർത്തിക്കൊണ്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ജേക്കബ്ബ് ജോബിനെ സൗകര്യപൂർവ്വം മറന്നു. പഴയ കെ.എസ്.സി. ക്കാരനായ സുഹൃത്ത് ജേക്കബ്ബ് ജോബ് ഐപിഎസിനെ ചെന്നിത്തല കൈവിട്ടു. തൃശൂരിലെ ചില മാധ്യമങ്ങളും ധാർമ്മികത കൈവിട്ടു കളിച്ചതും ജേക്കബ്ബ് ജോബിനു വിനയായി. നിസ്സാമിനെ രഹസ്യമായി ചോദ്യം ചെയ്തതിൽ അഴിമതി ആരോപിച്ചുകൊണ്ട് ജേക്കബ്ബ് ജോബിനെ ആദ്യം പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റുകയും പിന്നീട് സർവ്വീസിൽ നിന്ന് സസ്പ്പെന്ടു ചെയ്യുകയുമുണ്ടായി.
എന്നാൽ ചങ്ങനാശ്ശേരിയിൽ പയറ്റിത്തെളിഞ്ഞ ആ പഴയ കെ.എസ്.സി. ക്കാരനായ ജേക്കബ്ബ് ജോബ് ഐപിഎസ് കരുതലോടെയായിരുന്നു നീങ്ങിയിരുന്നത്. പത്തനംതിട്ടയിൽ നിന്ന് പുറത്തുവിട്ട എ.ഡി.ജി.പി. കൃഷ്ണമൂർത്തിയുടെ ശബ്ദരേഖ പി.സി. ജോർജ്ജ് വഴി പുറത്തായി. പൊലീസ് വകുപ്പിലെ ഒരു സുപ്രധാന സ്വാമിയും തൃശൂരിലെ പ്രമുഖ സ്വാമിയും നഗ്നരാക്കപ്പെട്ടു. പി.സി. ജോർജ്ജല്ലേ, കാര്യങ്ങൾ അവിടംകൊണ്ടും അവസാനിച്ചില്ല. അധികം വൈകാതെ സോളാർ കേസ്സും കൂടുതൽ നഗ്നമായി. സോളാർ കമ്മീഷനായി. കമ്മീഷൻ റിപ്പോർട്ടായി. യു.ഡി.എഫ്. ഭരണത്തിന് പുറത്തായി.
ഇടതുമുന്നണി അധികാരത്തിൽ വന്നു. ജേക്കബ്ബ് ജോബ് ഐപിഎസ് പത്തനംതിട്ടയിൽ തന്നെ തിരിച്ചെത്തി. ഏറ്റുപറച്ചിലുകളും വെളിപ്പെടുത്തലുകളുമുണ്ടായി. പഴയ ശബ്ദരേഖയിലെ പൊലീസ് വകുപ്പിലെ ഒരു സുപ്രധാന സ്വാമിയും തൃശൂരിലെ പ്രമുഖ സ്വാമിയും ഒരിക്കൽക്കൂടി നഗ്നരായി. മുഹമദ് നിസ്സാമിന്റെ അക്കൗണ്ടിൽ പ്രമുഖ സ്വാമിയുടെ തൃശൂരിലെ മ്യുസിയം റോഡിലെ ഫ്ളാറ്റിൽ പൊലീസ് വകുപ്പിലെ സുപ്രധാന സ്വാമി തൃശൂരിലെ അമ്മനടിയോടൊപ്പം അന്തിയുറങ്ങിയ കഥകൾ വീണ്ടും കാര്യങ്ങളായി. തീർന്നില്ല, ഇനി ജേക്കബ്ബ് ജോബ് ഐപിഎസിന് ഒരു ആഗ്രഹം കൂടി ബാക്കിയുണ്ട്.
അന്ന് സർക്കാർ കാണാൻ അനുവദിക്കാത്ത തൃശൂർപൂരം വെടിക്കെട്ട് ഇക്കുറിയൊന്നു കാണണം. കേൾക്കണം. അല്ലെങ്കിൽ തൃശൂരിൽ നിന്ന് മെയ് 31 ന് നട്ടെല്ലോടെ വിരമിക്കണം. വിരമിക്കൽ ചടങ്ങിൽ മറ്റൊരു തൃശൂർപൂരം വെടിക്കെട്ട് നടത്തണം. കേരളം ഇന്നോളം കേൾക്കാത്ത ആ വെടിക്കെട്ടിൽ പൊലീസ് വകുപ്പിലെ ഇനിയും പൊട്ടിക്കാതെ വച്ചിട്ടുള്ള തോക്കുകൾ പൊട്ടിക്കണം. പൊതുജനത്തെ ആ ശബ്ദം കേൾപ്പിക്കണം. എന്നിട്ട് വേണമായിരിക്കും ജേക്കബ്ബ് ജോബ് ഐപിഎസിന് വർണ്ണാഭമായ അമിട്ടുകൾ വിരിയുന്നതുപോലെ വിടർന്ന ചിരിയുമായി സർവ്വീസിൽ നിന്ന് വിരമിക്കാൻ.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്