ബിഎയ്ക്ക് പഠിക്കുമ്പോൾ കെ എസ് യുക്കാരൻ; ഹർഷദ് മേത്തയുടെ തട്ടിപ്പുകൾ മടുത്ത് സ്റ്റോക്ക് എക്സ്ചേഞ്ചിലെ ബ്രോക്കർ പണി വിട്ടു; അവിചാരിതമായി തെഹൽക്കയിലൂടെ പയനിയറിലെത്തി; ജയ്ഹിന്ദ് ടിവിയിലെ സ്ഥലം മാറ്റം ഡൽഹിയെ തട്ടകമാക്കിച്ചു; സ്വാൻ, യൂണിടെക് ഓഹരി വിൽപ്പനയെ കുറിച്ചെഴുതരുതെന്ന രാജയുടെ ആവശ്യം സംശയമുണ്ടാക്കി; ടുജിയിലെ തുറന്നെഴുത്തലുകളിലൂടെ കൈയടി നേടി; പട്യാലക്കോടതിയുടെ വിധി കൂടുതൽ നിരാശനാക്കുന്നത് മലയാളി മാധ്യമ പ്രവർത്തകനായ ജെ ഗോപീകൃഷ്ണനെ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കഥ, 2 ജി സ്പെക്ട്രം,-ഇത് പുറത്തു കൊണ്ടു വന്നത് മലയാളിയായ മാധ്യമ പ്രവർത്തകനാണ്. ആകെ 1.76 ലക്ഷം കോടി രൂപ (47 ബില്യൻ ഡോളർ) ഗവൺമെന്റിന് നഷ്ടം വരുത്തിയ ഇടപാട് പയനിയറിലൂടെ ചർച്ചായാക്കിയത് ജെ ഗോപീകൃഷ്ണനാണ്. കേസിൽ എ രാജയും കനിമൊഴിയും കുറ്റവിമുക്തരാകുന്നു. പക്ഷേ അപ്പോഴും ഗോപീകൃഷ്ണൻ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്.
സ്വാൻ, യൂണിടെക് എന്നീ മൊബൈൽ ഫോൺ കമ്പനികൾ 4500 കോടിയു ടെയും 6200 കോടിയുടെയും ഓഹരികൾ പെട്ടെന്നു വിൽക്കുന്നതിന്റെ കാരണം കണ്ടെത്താനുള്ള നിയോഗമായിരുന്നു ഗോപീകൃഷ്ണന്റേത്. ഇതാണ് ടു ജി സപെക്ട്രം അഴിമതിയെ പുറംലോകത്ത് എത്തിച്ചത്. റിപ്പോർട്ട് തയാറാക്കുന്നതിനു മുമ്പ് മന്ത്രി രാജായെ തന്നെ എഡിറ്ററുടെ നിർദ്ദേശപ്രകാരം ഗോപീകൃഷ്ണൻ കണ്ടു. ഇതേപ്പറ്റി എഴുതരുതെന്നായിരുന്നു അവരുടെയൊക്കെ അഭ്യർത്ഥന. ഇതായിരുന്നു വഴിത്തിരിവായത്. അതുകൊണ്ട് തന്നെ ഈ കേസിൽ അഴിമതിയുണ്ടെന്ന് ഗോപീകൃഷ്ണൻ കരുതുന്നു. ഒത്തുകളിൽ നടന്നുവെന്നും വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ വിചാരണയിൽ പിഴച്ചതെവിടെയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലേക്ക് മാറുകയാണ്.
എന്തായാലും ഒടുവിൽ 2 ജി സ്പെക്ട്രം വീണ്ടും ലേലം ചെയ്യാൻ സുപ്രീം കോടതി ഉത്തരവിട്ടു. 3 ജി സ്പെക്ട്രം ലേലം ചെയ്തപ്പോൾ 1.06 ലക്ഷം കോടി രൂപ ലഭിച്ചപ്പോൾ 2 ജി സ്പെക്ട്രത്തിന് ചുരുങ്ങിയ സംഖ്യയായിരുന്നു കിട്ടിയത്. ഇവ തമ്മിൽ താരതമ്യപ്പെടുത്തിയാണ് 1.76 ലക്ഷം കോടി എന്ന തുകയിൽ എത്തിയത്. കൃത്യമായ റിപ്പോർട്ടുകളെത്തി. കംപ്ട്രോളർ ഓഡിറ്റർ ജനറലായിരുന്നത് വിനോദ് റായി ആയിരുന്നു. അതും ഗോപീകൃഷ്ണന്റെ പോരാട്ടത്തിന് കരുത്ത് പകർന്നു. അങ്ങനെയാണ് ടുജിയിൽ നിരന്തര വാർത്തകളെത്തിയത്. രാജയ്ക്ക് മന്ത്രിപദം പോയി. കനിമൊഴിയും രാജയും അഴിക്കുള്ളിലും കിടന്നു. ഇത്തരമൊരു കേസിലെ ട്വിസ്റ്റ് ഗോപീകൃഷ്ണൻ പ്രതീഷിച്ചതുമില്ല.
തിരുവനന്തപുരം സ്വദേശിയാണ് ഗോപീകൃഷ്ണൻ. അവിചാരിതമായി പത്രലോകത്തേക്ക് എത്തിപ്പെടുകയായിരുന്നു ഗോപീകൃഷ്ണൻ. ജയ്ഹിന്ദ് ടിവിയുടെ തുടക്കകാലം മുതൽ അവിടെ ഉണ്ടായിരുന്നു. ഡൽഹിയിലേക്ക് സ്ഥലം മാറ്റി കിട്ടിയ ഗോപീകൃഷ്ണൻ തന്റെ തട്ടകം ഇംഗ്ലീഷ് പത്രപ്രവർത്തനത്തിലേക്ക് മാറ്റി. ഇതോടെ ഡൽഹിയിൽ പയനിയറിനൊപ്പം എത്തി. അവിടെ നിന്നാണ് ടുജിയിലെ റിപ്പോർട്ടിങ് നടത്തുന്നതും. ലോകശ്രദ്ധ നേടുന്നതും. പക്ഷേ ഈ കേസിലെ വിധി ഗോപീകൃഷ്ണന് തിരിച്ചടിയാണ്.
ഇത്രക്ക് ശ്രദ്ധ നേടിയിട്ടില്ലെങ്കിലും പ്രധാനമായ മറ്റു റിപ്പോർട്ടുകളും ഗോപീകൃഷ്ണൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്്. ആരോഗ്യമന്ത്രിയായിരുന്ന എ. രാമദാസ് പൊതുമേഖലയിലെ വാക്സിൻ നിർമ്മാണ ഫാക്ടറികൾ പൂട്ടാൻ തീരുമാനിച്ചതായിരുന്നു അത്. മന്ത്രിയുടെ ഉറ്റ അനുചരർ വാക്സിൻ ഫാക്ടറി രംഗത്തേക്ക് വ രികയാണെ ന്നും അവരെ സഹായിക്കാനാണിതെന്നും അന്വേഷണത്തിൽ വ്യക്തമായി. രണ്ടാഴ്ചത്തെ റിപ്പോർട്ടിങ് കഴിഞ്ഞപ്പോൾ തന്നെ പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടാനുള്ള തീരുമാനം റദ്ദാക്കി. പക്ഷേ ഫാക്ടറികൾ ഒരുവർഷം അടച്ചിട്ടതിനാൽ വാക്സിന് വില കയറി.
ബോംബെയിലെ ഭീകരാക്രമണത്തിൽ പരുക്കേറ്റ എൻ.എസ്.ജി കമാൻഡോകളെ അവഗണിക്കുന്നതിന് എതിരെയുള്ളതായിരുന്നു മറ്റൊരു റിപ്പോർട്ട്. ധനമന്ത്രി ചിദംബരത്തിന്റെ കുടുംബം സ്ഥലം കൈയേറുന്നത് സംബന്ധിച്ചായിരന്നു മറ്റൊന്ന്. ഭാര്യയുടെ സ്വത്ത് സംബന്ധിച്ച മന്ത്രിയുടെ പ്രഖ്യാപനം പരസ്പര വിരുദ്ധമായിരുന്നു. അങ്ങനെ ദേശീയ രാഷ്ട്രീയത്തെ ഇളക്കി മറിക്കുന്ന പലതും ഗോപീകൃഷ്ണൻ റിപ്പോർട്ട് ചെയ്തു. പണത്തോട് താൽപ്പര്യമില്ലാത്തതാണ് ഗോപികൃഷ്ണനെ ഇത്തരം റിപ്പോർട്ടിംഗിന് സഹായിക്കുന്നത്. അഴിമതിയെ ഒരിക്കലും അംഗീകരിക്കാത്ത വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്ന് മാധ്യമ സുഹൃത്തുക്കളും പറയുന്നു. അതു തന്നെയാണ് ടുജിക്ക് പിറകേയും ഗോപീകൃഷ്ണനെ സഞ്ചരിപ്പിച്ചത്.
തിരുവനന്തപുരത്തായിരുന്നു ഗോപീകൃഷ്ണന്റെ പത്രപ്രവർത്തനത്തിന്റെ തുടക്കവും. പിതാവ് പരേതനായ പ്രൊഫ.കെ ജയചന്ദ്രനും മാതാവ് പ്രൊഫ. ലക്ഷ്മിക്കുട്ടിയും തലശേരി ബ്രണ്ണൻ കോളജിൽ പഠിപ്പിച്ചിരുന്നു. പിതാവ് മാത്സും അമ്മ ഇംഗ്ലീഷും അദ്ധ്യാപകരായിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരത്ത് ഗവൺമെന്റ് ആർട്സ് കോളജിൽ നിന്ന് ഇക്കണോമിക്സിൽ ബി.എ ബിരുദം. യൂണിറ്റ് കെ.എസ്.യു പ്രസിഡന്റായിരുന്നു. ശ്രീ വെങ്കടേശ്വര യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർ ബിരുദം.
അവിചാരിതമായി പത്രരംഗത്തേക്ക് വരികയായിരുന്നു ഗോപീകൃഷ്ണൻ. സ്റ്റോക്ക് എക്സ്ചേഞ്ചിൽ സബ് ബ്രോക്കർ അയിട്ടായിരുന്നു തുടക്കം. ഹർഷദ് മേത്തയുടെ തട്ടിപ്പുകൾ പുറത്തായ കാലം. തനിക്ക് പറ്റിയ പണിയല്ല ഇതെന്നു തോന്നി. കയറ്റുമതി, ഇറക്കുമതി രംഗത്തേക്ക് സുഹൃത്തുക്കളോടൊപ്പം ഇറങ്ങിപ്പുറപ്പെടുകയായിരുന്നു അടുത്തത്. പക്ഷേ തികഞ്ഞ പരാജയം. അതിനിടക്ക് കമ്പനി സെക്രട്ടറി കോഴ്സ് പഠിച്ചു. അഞ്ചു ശതമാനം പേർ മാത്രം പാസാകുന്ന കഠിനമായ പരീക്ഷയാണത്. ഇവയെല്ലാം ബിസിനസ് രംഗത്തെപ്പറ്റി അവഗാഹമുണ്ടാക്കാൻ സഹായിച്ചു. 1995ൽ ടി.വി രംഗത്തേക്ക് വന്നു. ബിസിനസ് രംഗവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികളായിരുന്നു കൂടുതലും. അതിനുപുറമെ മാധവിക്കുട്ടി, എ. അയ്യപ്പൻ, അബു എബ്രഹാം തുടങ്ങിയവരെപ്പറ്റിയുള്ള ഡോക്യുമെന്ററികൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റി.
ഇതാണ് ജേർണലിസത്തിലേക്കുള്ള തന്റെ ചുവടുവയ്പ്പ് എന്ന് ഗോപീകൃഷ്ണൻ പറയുന്നു. 1998ൽ തിരുവനന്തപുരം പ്രസ്ക്ലബ്ബിന്റെ ജേർണലിസം ക്ലാസിൽ ചേർന്നു. തുടർന്ന് ഏഷ്യാനെറ്റ് കേബിളിൽ സ്റ്റുഡിയോ മാനേജർ. അവിടെ നിന്ന് സി ഡിറ്റ്. തുടർന്ന് ഫ്രീലാൻസറായി തെഹൽകയിൽ. 2005 ൽ പയനിയറിന്റെ കേരള എഡിഷനിൽ ചേർന്നു. പക്ഷേ അതു വൈകാതെ പൂട്ടി. തുടർന്ന് ജയ്ഹിന്ദിന്റെ ഡെസ്കിലായി പിന്നീടുള്ള ജോലി. സ്ഥലം മാറ്റം കിട്ടി ഡൽഹി ബ്യൂറോയിൽ എച്ചി. അവിടെനിന്ന് 2008 ൽ പയനിയർ പത്രത്തിൽ. 2 ജി സംബന്ധിച്ചുള്ള അനുഭവങ്ങളെപ്പറ്റി ഇപ്പോൾ ഒരു ആത്മകഥ തയാറാക്കുന്നുണ്ട്. ശത്രുക്കളുണ്ടെങ്കിലും താൻ പേടിക്കുന്നൊന്നുമില്ലെന്ന് ഗോപീകൃഷ്ണൻ പറയുന്നു.
പയനിയർ പത്രം, എഡിറ്റർ ചന്ദൻ മിശ്ര, സുബ്രമണ്യം സ്വാമി, പ്രശാന്ത് ഭൂഷൺ തുടങ്ങിയവരൊക്കെയാണ് ഗോപീകൃഷ്ണന് ടുജി അഴിമതി പുറത്തുകൊണ്ടു വരുന്നതിന് താങ്ങും തണലുമായി. ഏറെ കാലത്തെ തന്റെ പാടുപെടലാണ് പട്യാല കോടതി നിഷ്പ്രഭമാക്കിയതെന്ന് ഗോപീകൃഷ്ണൻ തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ കൂടുതൽ കരുത്തോടെ അതിലെ സത്യം പുറത്തുകൊണ്ടു വരാനാണ് ഗോപീകൃഷ്ണന്റെ ശ്രമമെന്നാണ് സൂചന.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍