മുന്നൂറോളം ജവാന്മാരുള്ള ക്യാമ്പിൽ കോവിഡ് ബാധിച്ചത് നൂറോളം പേർക്ക്; ക്യാമ്പ് ഒന്നടങ്കം ക്വാറന്റൈനിലും; ജവാന്മാർക്ക് രോഗം വന്നപ്പോൾ എഫ്ബിയിൽ ഏറ്റുമുട്ടി സിപിഎമ്മും കോൺഗ്രസും; ലെപ്രസി സാനിറ്റോറിയത്തിൽ ഐടിബിപി വന്നതിന്റെ ഗുണം ഇപ്പോഴാണ് കിട്ടിത്തുടങ്ങിയതെന്ന പോസ്റ്റിനു നാടിനു അഭിമാനമാണ് ഐടിബിപി ജവാന്മാരെന്നു തിരിച്ചടിയും; സൈനികർക്ക് ക്വാറന്റൈൻ സൗകര്യം ആവശ്യപ്പെട്ടു നൽകിയ കത്തിന് നടപടി സ്വീകരിച്ചിരുന്നെങ്കിൽ കോവിഡ് പകർച്ച ഒഴിവാക്കാമായിരുന്നെന്നു കൊടിക്കുന്നിൽ മറുനാടനോട്
എം മനോജ് കുമാർ
ആലപ്പുഴ: നൂറനാട് ഐടിബിപി ക്യാമ്പിലെ ജവാന്മാർക്ക് കോവിഡ് ബാധിച്ചതിന് പിന്നിൽ ജില്ലാ ഭരണകൂടത്തിന്റെ അനാസ്ഥയെന്ന ആരോപണം ഉയർന്നിരിക്കെ ഇവർക്ക് നേരെ സിപിഎം കേന്ദ്രങ്ങളിൽ നിന്നുള്ള സൈബർ ആക്രമണവും ശക്തമാകുന്നു. കോവിഡിന്റെ വ്യാപാരികൾ എന്ന രീതിയിലുള്ള സൈബർ ആക്രമണമാണ് ഇവർക്ക് സിപിഎം സൈബർ കേന്ദ്രങ്ങളിൽ നിന്നും നേരിടേണ്ടി വരുന്നത്. ആലപ്പുഴ മുഴുവൻ കോവിഡ് പരത്തുന്നത് ക്യാമ്പിനു പങ്കുണ്ടെന്ന മട്ടിലുള്ള പ്രചാരണമാണ് ചില സൈബർ കേന്ദ്രങ്ങളിൽ നിന്നും വരുന്നത്. സിപിഎമ്മിന്റെ സൈബർ ആക്രമണം പ്രതിരോധിക്കാൻ യൂത്ത് കോൺഗ്രസ് കൂടി രംഗത്ത് വന്നതോടെ ഐടിബിപിയിലെ കോവിഡ് ബാധയിൽ രാഷ്ട്രീയവും ശക്തമായി. ജില്ലാ ഭരണകൂടത്തിന്റെ വീഴ്ച മറച്ചുവെയ്ക്കാനും ഐടിബിപി ക്യാമ്പിനെ നൂറനാട് നിന്നും തുരത്താനും വേണ്ടിയാണ് ഐടിബിപിക്ക് നേരെയുള്ള സൈബർ ആക്രമണം എന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്. ഇത് ശരിവെച്ചു കൊണ്ട് കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷ് കൂടി രംഗത്ത് വന്നതോടെ ഐടിബിപിയിലെ കോവിഡ് ബാധയ്ക്ക് രാഷ്ട്രീയമാനം കൈവരുകയും ചെയ്തു. ഐടിബിപി ക്യാമ്പ് നൂറനാട് കൊണ്ടുവരുന്നതിൽ കൊടിക്കുന്നിൽ സുരേഷ് എംപിക്കും മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കൂടി പങ്കുള്ളതിനാൽ പ്രശ്‌നങ്ങൾ സസൂക്ഷമം വീക്ഷിച്ച് കൊടിക്കുന്നിലും രംഗത്തുണ്ട്. ജവാന്മാർക്ക് നേരെയുള്ള സൈബർ ആക്രമണത്തിന്നെതിരെ സാമൂഹിക അകലം പാലിച്ച് യൂത്ത് കോൺഗ്രസ് ധർണ്ണയും നടത്തുകയും ചെയ്തിട്ടുണ്ട്.
ഇതര സംസ്ഥാന ഡ്യൂട്ടി കഴിഞ്ഞു വരുന്ന ജവാന്മാർക്ക് ക്വാറന്റൈൻ സൗകര്യം ലഭ്യമാക്കണമെന്നു പറഞ്ഞു ഐടിബിപി നൽകിയ കത്തിന് ജില്ലാ ഭരണകൂടമോ പഞ്ചായത്തോ പുല്ലുവിലപോലും നൽകിയില്ല. അതിനാൽ ഇതര സംസ്ഥാന ഡ്യൂട്ടി കഴിഞ്ഞു വന്ന ഐടിബിപി ജവാന്മാർക്ക് താത്കാലിക ക്യാമ്പിലേക്ക് പോകേണ്ടി വന്നു. ഇത് ഇവർക്കിടയിലെ കോവിഡ് പടരാനും ഇടയാക്കി. ഐടിബിപി ക്യാമ്പിൽ കോവിഡ് പരന്നത് ജില്ലാ ഭരണകൂടത്തിന്റെ അനാസ്ഥ കാരണമെന്നുള്ള ആരോപണം മറയ്ക്കാൻ വേണ്ടിയാണ് സൈബർ ആക്രമണം എന്ന ആരോപണമാണ് നൂറനാട് ഇപ്പോൾ ശക്തമാകുന്നത്. ലഡാക്കിലും ഛത്തീസ്‌ഗഡിലും ഐടിബിപിക്ക് ഡ്യൂട്ടിയുള്ളതിനാൽ ഇവർക്ക് ക്വാറന്റൈൻ സൗകര്യം ലഭ്യമാക്കണമെന്ന് ഐടിബിപി അധികൃതർ ജില്ലാ ഭരണാധികാരികൾക്കും പഞ്ചായത്തിനും ഒരു മാസം മുൻപ് തന്നെ കത്ത് നൽകിയിരുന്നു. ജൂൺ അവസാനം ഇവർ ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയെത്തുന്നതിനാൽ ഒരു മാസം മുൻപ് തന്നെ ഒരു ക്വാറന്റൈൻ സൗകര്യം ആവശ്യപ്പെട്ടു ഇവർ കത്ത് നൽകിയിരുന്നു. എന്നാൽ ഒരു സൗകര്യവും ഇവർക്ക് ജില്ലാ ഭരണകൂടമോ പഞ്ചായത്ത് അധികൃതരോ ലഭ്യമാക്കിയില്ല. ജൂൺ അവസാനമാണ് ഐടിബിപി ജവാന്മാർ ഡ്യൂട്ടി കഴിഞ്ഞു തിരിച്ചു വരുന്നത്.
ജലന്ധറിൽ നിന്നുള്ള പ്രത്യേക ട്രെയിനിലാണ് ജവാന്മാർ വന്നത്. ട്രെയിനിൽ നിന്നുള്ള സമ്പർക്കത്തിലാണ് ഇവർക്ക് കോവിഡ് ബാധിച്ചത്. ഇവർ റെയിൽവേസ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ ഇവർക്ക് ക്വാറന്റൈൻ ഏർപ്പെടുത്തേണ്ടിയിരുന്നു. ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് പോകേണ്ടിയിരുന്നതിനു പകരം നേരെ ഇവർ വന്നത് ക്യാമ്പിലേക്കാണ്. മുന്നൂറിലധികം പേരുള്ള ക്യാമ്പിലെ നൂറോളം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ക്യാമ്പിലുള്ളവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ക്യാമ്പ് ഒന്നടങ്കം ക്വാറന്റൈനിൽ പോകേണ്ട അവസ്ഥയും വന്നു. ജില്ലാ അധികൃതർക്ക് നൽകിയ കത്ത് പ്രകാരം ക്വാറന്റൈൻ സൗകര്യം ലഭ്യമാക്കിയിരുന്നെങ്കിൽ ക്യാമ്പിൽ കോവിഡ് പടരുകയോ ക്യാമ്പ് ഒന്നടങ്കം ക്വാറന്റൈനിൽ പോകേണ്ട അവസ്ഥ വരുകയുമില്ലായിരുന്നു.
ഐടിബിപി ക്യാമ്പിൽ താത്കാലിക ബാരക്കുകൾ ആണ് നിലവിലുള്ളത് എന്നതിനാൽ ഇവർക്ക് ക്വാറന്റൈൻ സൗകര്യം ലഭ്യമാക്കാൻ ഐടിബിപി അധികൃതർക്ക് കഴിഞ്ഞതുമില്ല. അത് കാരണം ഡ്യൂട്ടി കഴിഞ്ഞു വന്നപ്പോൾ താത്കാലിക ബാരക്കുകളിൽ തന്നെ ഇവർക്ക് കഴിയേണ്ടി വന്നു. ഇവർക്കിടയിൽ സമ്പർക്കം നിലനിന്നതിനാൽ കോവിഡ് പടരുകയും ചെയ്തു. നൂറോളം പേർക്ക് കോവിഡ് ബാധിച്ചതോടെ ക്യാമ്പ് മുഴുവൻ ക്വാറന്റൈനിൽ പോകേണ്ടിയും വന്നു. ഇതിനു പിന്നാലെ തന്നെ ഇവർക്ക് നേരെ സിപിഎം കേന്ദ്രങ്ങളിൽ നിന്നും സൈബർ ആക്രമണവും വന്നു. ഈ സൈബർ ആക്രമണം ആസൂത്രിതമാണ് എന്നാണ് ഉയരുന്ന ആരോപണം.
ഐടിബിപി നൽകിയ ക്വാറന്റൈൻ സൗകര്യം ആവശ്യപ്പെട്ടു ഐടിബിപി നൽകിയ കത്തിന് മേൽ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഈ അവസ്ഥ ഒഴിവാക്കാമായിരുന്നു. ക്യാമ്പിൽ കോവിഡ് പടരാനും ക്യാമ്പ് ഒന്നടങ്കം ക്വാറന്റൈനിൽ പോകാനും ഇടവന്നത് ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും വന്ന വീഴ്ച കാരണമാണ്- കൊടിക്കുന്നിൽ സുരേഷ് എംപി മറുനാടനോട് പറഞ്ഞു. ഐടിബിപിക്ക് നേരെ സിപിഎം സൈബർ ആക്രമണത്തിനു പിന്നിലും സിപിഎം രാഷ്ട്രീയമുണ്ട്. ഐടിബിപി ക്യാമ്പിനു ആലപ്പുഴ സിപിഎം എതിരാണ്. നൂറനാട് ക്യാമ്പ് വന്നപ്പോൾ അൻപത് ഏക്കർ സ്ഥലം ലെപ്രസി സാനിറ്റോറിയത്തിൽ നിന്നും ക്യാമ്പിനായി നൽകേണ്ടി വന്നു. ഇത് സിപിഎമ്മിന് രുചിച്ചിരുന്നില്ല. സ്ഥലം നൽകിയ ലെപ്രസി സാനിറ്റോറിയം സിപിഎമ്മിന്റെ വിഹാരകേന്ദ്രമായിരുന്നു. നൂറിലധികം ഏക്കർ സ്ഥലമായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഐടിബിപി ക്യാമ്പ് വന്നതോടെ ഇതിൽ മാറ്റം വന്നു. ഇത് സിപിഎമ്മിൽ വലിയ പ്രതിഷേധത്തിനു കാരണമായി. സിപിഎമ്മിന്റെ രാഷ്ട്രീയ താത്പര്യങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ടി സിപിഎം കരുതിയ സ്ഥലമായിരുന്നു ലെപ്രസി സാനിറ്റോറിയത്തിലെ സ്ഥലം. ഇതിൽ നിന്നും വലിയ ഭാഗം ക്യാമ്പിനു പോയത് സിപിഎമ്മിന് അംഗീകരിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ ഐടിബിപി ജവാന്മാർക്ക് കോവിഡ് വന്നപ്പോൾ അവരെ ജനങ്ങൾക്കിടയിൽ നിന്നും ഒറ്റപ്പെടുത്താനുള്ള നീക്കമാണ് സിപിഎം ഭാഗത്ത് നിന്നും വരുന്നത്. ഇതിന്റെ പിന്നിൽ സിപിഎം രാഷ്ട്രീയം കൂടിയുണ്ട്. സിപിഎമ്മിന്റെ ഭാഗത്ത് നിന്നും ഐടിബിപി ക്യാമ്പിനു നേരെ വരുന്ന സൈബർ ആക്രമണം ഇതിനു തെളിവാണ്-കൊടിക്കുന്നിൽ പറയുന്നു. സിപിഎം സൈബർ ആക്രമണം ഐടിബിപി ജവാന്മാർക്ക് നേരെ വന്നതോടെ ഇതിലെ രാഷ്ട്രീയം മനസിലാക്കിയാണ് ഈ പ്രചാരണം പൊളിക്കാൻ നൂറനാട് യൂത്ത് കോൺഗ്രസ് കൂടി രംഗത്ത് വന്നത്.
സിപിഎമ്മിന്റെ എതിർപ്പിനു പിന്നിലുള്ളത്:
ഐടിബിപിക്ക് നൽകിയത് ലെപ്രസി സാനിറ്റോറിയത്തിന്റെ സ്ഥലമാണ്. നൂറിലധികം ഏക്കർ സ്ഥലം ലെപ്രസി സാനിറ്റോറിയത്തിന്റെ ഭാഗമായുണ്ട്. ഇതിൽ നിന്നുമാണ് അൻപത് ഏക്കർ സ്ഥലം സ്ഥലം ക്യാമ്പിനു നൽകിയത്. ക്യാമ്പ് വരുന്നത് വരെ ഇവിടം സിപിഎമ്മിന്റെ വിഹാരകേന്ദ്രമായിരുന്നു. ക്യാമ്പ് വന്നതോടെ ഇതിനു തടസങ്ങൾ വന്നു. ഇഎംഎസ് അക്കാദമി, നായനാർ ഗവേഷണ കേന്ദ്രം, എകെജി സെന്റർ എന്നിവ സ്ഥാപിച്ച് അത് സ്വന്തമാക്കാനുള്ള ശ്രമങ്ങളാണ് സിപിഎം നടത്തിയത്. ഇപ്പോൾ കൃഷ്ണപിള്ള സാംസ്‌കാരിക കേന്ദ്രത്തിനു ഈ സ്ഥലത്തിൽ നിന്നും അഞ്ചേക്കർ എടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ സ്ഥലത്ത് ക്യാമ്പ് വന്നത് മുതൽ എതിർപ്പ്. അതിനു എരിവു കൂട്ടിയാണ് ഐടിബിപി ക്യാമ്പിൽ കോവിഡ് കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെയാണ് സിപിഎം കേന്ദ്രങ്ങളിൽ നിന്നും സൈബർ ആക്രമണങ്ങൾ ക്യാമ്പിനു നേർക്ക് വന്നത്. ഇത് പ്രതിരോധിക്കാൻ യൂത്ത് കോൺഗ്രസ് കൂടി വന്നതോടെ ഐടിബിപിയിലെ കോവിഡിൽ രാഷ്ട്രീയം കലരുകയും ചെയ്തു.
കോൺഗ്രസിന്റെ സോഷ്യൽ മീഡിയാ പോസ്റ്റുകൾ ഇങ്ങനെ:
ബഹുമാന്യരേ
പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധം സിപിഎമ്മുകാർ നവ മാധ്യമങ്ങളിൽ കൂടി നടത്തുന്ന പ്രചരണത്തിനെതിരെയാണ് ഈ കത്ത് പോസ്റ്റ് ചെയ്യുന്നത്. ഐടിബിപിയിലെ പട്ടാളക്കാർക്ക് അസുഖം ബാധിച്ചതുമായി ബന്ധപ്പെട്ട് പട്ടാളക്കാരുടെ അനുസരണമില്ലായ്മ കൊണ്ടും, അവർ അച്ചടക്കം ഇല്ലാത്തവരും ആയതു കൊണ്ടാണ് കൂടുതൽ പേർക്ക് രോഗം ബാധിച്ചത് എന്ന തരത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ.കെ. സഞ്ചുവിന്റെ അടക്കം ഫെയ്‌സ് ബുക്ക് പോസ്റ്റുകൾ ശ്രദ്ധയിൽ പെട്ടു: ഈ പോസ്റ്റുകളിൽ കളിൽ എല്ലാം കാണാൻ കഴിയുന്നത് ഇപ്പോഴും ഐടിബിപി ക്യാമ്പ് വന്നത് സിപിഎമ്മുകാർക്ക് അംഗീകരിക്കാൻ കഴിയുന്നില്ല. അതു വഴി പട്ടാളക്കാരേയും : പട്ടാളക്കാർ കറങ്ങി നടക്കുന്നതു കൊണ്ടാണ് പഞ്ചായത്തുകൾ കണ്ടയിന്റ്‌മെന്റ് സോണാകാൻ കാരണം എന്നും സമർത്ഥിക്കുന്നു. 23.6.20 ന്‌ഐടിബിപി യിൽ നിന്നും കേരള ഗവ: ഹെൽത്ത് സെക്രട്ടറിക്ക് കത്തു നല്കിയ വിവരം ശ്രീ. സഞ്ചു സമ്മതിക്കുന്നുണ്ട് : എന്നാൽ യാഥാർത്ഥ്യം അതല്ല. 2.6.20 ന് ആലപ്പുഴ ജില്ലാ കളക്ടർക്ക് ഐടിബിപി യിൽ നിന്നും വിശദമായ കത്ത് നല്കിയിരുന്നു : ആ കത്തിൽ റൊട്ടേഷൻ ട്രാൻസ്ഫർ പ്രകാരം 600 പട്ടാളക്കാർ ജലന്ധറിൽ നിന്നും സ്‌പെഷ്യൽ ട്രെയിൻ വഴി ത്തിചേരുന്നതിനാൽ ക്യാമ്പിൽ ക്വാറന്റയിൻ ചെയ്യാൻ സൗകര്യം ഇല്ലാത്തതിനാൽ പുറത്ത് ക്വാറന്റയിൻ ചെയ്യാൻ സൗകര്യം ഒരുക്കി കൊടുക്കണമെന്ന് ആവശ്യപെട്ടിരുന്നു. 5-6.20 ൽ ഇതേ ആവശ്യമുന്നയിച്ചു കൊണ്ട് സമീപ പഞ്ചായത്ത് അധികാരികൾക്കുംഡിഎംഒയ്ക്കും കത്തുകൊടുത്തു. 6.6.20 ൽ ശ്രീ ബുദ്ധ എൻജിനീയറിങ് കോളേജിന് കത്തുകൊടുക്കുകയും കത്തിന്റെ കോപ്പി എല്ലാ പഞ്ചായത്ത് സെക്രട്ടറിമാർക്കും നല്കി. ജില്ലാ കളക്ടർ അടിയന്തിര നടപടി എടുക്കാൻ പാലമേൽ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് ഫോർവേഡ് ചെയ്തു.
പാലമേൽ പഞ്ചായത്ത് ഭരണ സമിതി പേപ്പറിന്റെ വില പോലും ആ കത്തിന് കല്പിച്ചില്ല : പഞ്ചായത്തുകളും ജില്ലാ ഭരണകൂടവും ഒരു നടപടിയും എടുക്കാത്തതിനാലാണ് 23.6.20 ൽ ഗവ:ഹെൽത്ത് സെക്രട്ടറിക്ക്‌ഐടിബിപി കത്തുകൊടുക്കുന്നത്. ജലന്ധറിൽ നിന്നും ആദ്യത്തെ 300 പട്ടാളക്കാർ സ്‌പെഷ്യൽ ട്രെയിൽ വഴി ക്യാമ്പിൽ എത്തി , പുറത്ത് ക്വാറന്റയിൻ സൗകര്യം ഒരുക്കി കൊടുക്കാത്തതിനാൽ അവർക്ക് ക്യാമ്പിലെ ബാരക്കിൽ കഴിയേണ്ടി വന്നു പിന്നീടു വന്ന 300 പട്ടാളക്കാരെ ക്വാറന്റയിൻ സൗകര്യം ഇല്ലാത്തതിനാൽ അതേ ട്രെയിനിൽ തിരിച്ചയച്ചു. ഇവിടെ ജില്ലാ ഭരണകൂടവും , എംഎൽഎ യും പഞ്ചായത്ത് അധികാരികളും ആവശ്യമായ ക്വാറന്റയിൽ സൗകര്യം ഏർപ്പെടുത്തി കൊടുത്തിരുന്നു എങ്കിൽ പട്ടാളക്കാർക്ക് അസുഖം ബാധിക്കില്ലായിരുന്നു. ആയതിനാൽ പഞ്ചായത്ത് ഭരണ സമിതികളുംഎംഎൽഎയും വീഴ്ച അംഗീകരിക്കാൻ തയാറാകണം. ജൂലൈ 6 ന് ആണ് ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തത് : 2 ൽ നിന്നു തുടങ്ങി 27 ൽ എത്തിയപ്പോഴാണ് ജില്ലാ ഭരണകൂടത്തിനും എംഎൽഎ യ്ക്കും കാര്യങ്ങൾ കൈവിട്ടു പോയി എന്ന് ബോധ്യപ്പെട്ടത്. ഐടിബിപി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് ചെങ്ങന്നൂർ ആർഡിഓയെ ചുമതലപ്പെടുത്തിയത് കഴിഞ്ഞ ദിവസം അല്ലേ ? ഇതിൽ നിന്നു വ്യക്തമല്ലേ നിങ്ങൾക്ക് വീഴ്ച പറ്റിയെന്ന് ?
ശ്രീ. സഞ്ചുവിന്റെ പോസ്റ്റിൽ . ജനിപ്പിച്ചാൽ മാത്രം പോര നന്നായി വളർത്തുകയും വേണമെന്ന് : അതെ . ഐടിബിപി ഞങ്ങൾ കൊണ്ടുവന്നു. എംപി യുടേയും ശ്രീ.ഉമ്മൻ ചാണ്ടി മന്ത്രിസഭയുടേയും മിടുക്ക്. അന്നുമുതൽ ക്യാമ്പും, സമീപ പ്രദേശങ്ങൾ ളും വികസനത്തിന്റെ പാതയിലല്ലേ? കേന്ദ്രീയ വിദ്യാലയും , ആശുപത്രി അടക്കം എല്ലാ സൗകര്യങ്ങളും യാഥാർത്ഥ്യമാകും പിന്നെ എംഎൽഎ യ്ക്കും ജില്ലാ ഭരണകൂടത്തിനും ഉണ്ടായ വീഴ്ച അംഗീകരിക്കാൻ തയാറാകണം, അതിനെഎംപി കുറ്റപ്പെടുത്തുന്നത് രാഷ്ട്രീയ മര്യാദ അല്ല.എംഎൽഎ കോവിഡ് d പ്രതിരോധ പ്രവർത്തനങ്ങളുമായി വിളിച്ച ഒരു യോഗത്തിലും എംപിയെ ക്ഷണിച്ചിട്ടില്ല. പട്ടാളക്കാർക്ക് രോഗം ഉണ്ടായിട്ടും കഴിഞ്ഞ ദിവസംബ്ലോക്ക് പഞ്ചായത്തിൽ ൽ വെച്ചു വിളിച്ച യോഗത്തിലും എംപിയെ യെ ക്ഷണിച്ചില്ല. എംപി ക്കായിരുന്നു ചുമതല എങ്കിൽ 24. 6.20 ൽ തന്നെ വേണ്ട നടപടികൾ തുടങ്ങിയേനേ. ഐടിബിപി P കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലാണ് , ആഭ്യന്തര മന്ത്രാലത്തിനെ വിവരം ബോധ്യപ്പെടുത്തി ജില്ലാ ഭരണകൂടവുമായി സംയോജിച്ച് പ്രവർത്തനങ്ങൾ നടത്തിയേനേം , അതിനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ട്. പിന്നെ നമ്മുടെ സമീപ പ്രദേശങ്ങളായ കായംകുളം, തെക്കേക്കര : തീരദേശ മേഖലകളും രോഗബാധിതരുടെ എണ്ണം കൂടുന്നു. അവിടെ എല്ലാം കണ്ടയിന്റ്‌മെന്റ് സോണുകളാണ്. ഇവിടെ ഉണ്ടായത് പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ നടത്തിയ പ്രസ്താവനകൾ രാഷ്ട്രീയ പ്രേരിതവും പട്ടാളക്കാരോട് കാട്ടിയ അവഹേളനവും ആണ് , ഭരണകർത്താക്കൾക്ക് ഉണ്ടായ വീഴ്ച അംഗീകരിക്കാൻ തയാറാകണം. പട്ടാളക്കാർ രാജ്യത്തിന്റെ സമ്പത്താണ് അവരെ ബഹുമാനിക്കാനും അംഗീകരിക്കാനും സിപിഎം കാർ തയാറാകണം, പട്ടാളക്കാർക്ക് അഭിവാദ്യങ്ങൾ
മറ്റൊരു പോസ്റ്റ് ഇങ്ങനെ:
ഐടിബിപി ജവാന്മാർക്ക് ഐക്യദാർഡ്യമായി യൂത്ത് കോൺഗ്രസ് ഓൺലൈൻ ക്യാമ്പയിൻ യൂത്ത് കോൺഗ്രസ് നൂറനാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഐടിബിപി ജവാന്മാരെ അപമാനിക്കുന്ന രീതിയിൽ ഉള്ള പ്രചരണത്തിനെതിരെ കേസ് എടുക്കണം എന്നും സോഷ്യൽ മീഡിയ വഴി കുപ്രചരണം എഴുതി വിടുന്നവർക്കു ഉള്ള മറുപടി ആയി ആണ് itbp ജവാൻ മാർക്ക് വേണ്ടിയുള്ള ഈ ക്യാമ്പയിൻ സംഘടിപ്പിച്ചത് 100 അധികം പ്രവർത്തകർ ഇതിൽ പങ്കെടുത്തു. രജിൻ എസ് ഉണ്ണിത്താൻ പോസ്റ്റ് ഇട്ടു ഉദ്ഘാടനം ചെയ്തു, അഡ്വ ശ്രീജിത് പുലിമേൽ അഡ്വ ശരൺ ശിവൻ, അർജുൻ ഞാഴപ്പള്ളി, പ്രവീൺ ചെറുമുഖ, അരുൺ, ഷെറിൻ, ആദർശ്, തങ്കച്ചൻ, അലോഷ്യസ്, സുഭാഷ് പടനിലം, നിമിഷ് പാറ്റൂർ തുടങ്ങിയവർ നേതൃത്വം നൽകി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍