ലൈംഗിക പീഡനത്തിന് ഇരയായി എന്ന് പറയുന്ന നടി എന്തുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിക്കുന്ന ഒരു പോസ്റ്റ് പോലും ഇടാത്തത്? എന്തുകൊണ്ടാണ് കേസ് ഫയൽ ചെയ്യാത്തത്? തനിക്കെതിരായ ലൈംഗിക ആരോപണത്തിന് പിന്നിൽ ചലച്ചിത്ര അക്കാദമിയിൽ നിന്ന് പുറത്തായ ഉദ്യോഗസ്ഥനാണെന്ന് സംശയിക്കുന്നു; മറ്റൊരു ചോദ്യത്തിന് നൽകിയ മറുപടി ചാനൽ ഒത്തുതീർപ്പ് നടത്തിയെന്ന് വ്യാഖ്യാനിച്ചു; ജനം ടിവി പുറത്തുവിട്ട ലൈംഗിക പീഡന ആരോപണത്തിന് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന ബലാത്സംഗ ആരോപണം അടിസ്ഥാനരഹിതമെന്ന് ചലച്ചിത്ര സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ. ആരോപണത്തിന് പിന്നിൽ ചലച്ചിത്ര അക്കാദമിയിൽ നിന്ന് പുറത്തായ ഉദ്യോഗസ്ഥനാണെന്ന് സംശയിക്കുന്നതായും കമൽ വ്യക്തമാക്കി. ദേശീയ മാധ്യമത്തിലൂടെയാണ് കമൽ തനിക്കെതിരായ യുവനടിയുടെ ആരോപണങ്ങൾ തള്ളിയത്. ഇത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും തനിക്കെതിരെയുള്ള ആസൂത്രിതമായ പ്രചാരണമാണെന്ന് തോന്നുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു വർഷം മുൻപ് നിയമപരമായ അറിയിപ്പ് ലഭിച്ചിരുന്നുവെന്നും അഭിഭാഷകന്റെ നിർദ്ദേശത്തെ തുടർന്ന് തുടർനടപടികൾക്കായി കാത്തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'പ്രണയമീനുകളുടെ കടൽ' എന്ന സിനിമയിൽ നായികാ വേഷം വാഗ്ദാനം ചെയ്ത് കമൽ ഔദ്യോഗിക വസതിയിൽ വച്ച് പീഡിപ്പിച്ചെന്ന് കാട്ടി നടി 2019 ഏപ്രിലിൽ അയച്ച വക്കീൽ നോട്ടീസ് ആധാരമാക്കി ജനം ടിവിയാണ് വാർത്ത നൽകിയിരുന്നത്. ആരോപണമുയർത്തിയവർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും കമൽ പറഞ്ഞു. മറ്റൊരു ചോദ്യത്തിന് നൽകിയ മറുപടി ജനം ടിവി ഒത്തുതീർപ്പ് നടത്തിയെന്ന് വ്യാഖ്യാനിക്കുകയായിരുന്നുവെന്നും കമൽ.
നിയമപരമായ അറിയിപ്പ് ലഭിച്ച വിവരം തന്റെ അഭിഭാഷകനും ജീവനക്കാരനും മാത്രമേ അറിയുന്നുവെന്നും അദ്ദേഹമാന് ഇതിന് പിന്നിലെന്ന് തെളിയിക്കാൻ വേണ്ട തെളിവുകൾ തന്റെ പക്കൽ ഇപ്പോൾ ഇല്ലെന്നും കമൽ പറയുന്നു. മതം പറഞ്ഞു ഒരു ചാനൽ തന്നെ ആക്രമിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം കമലുദ്ദീൻ മുഹമ്മദ് മജിദ് എന്നാണ് അവർ തന്നെ വിശേഷിപ്പിക്കുന്നതെന്നും മലയാള സിനിമയ്ക്ക് കമലുദ്ദീൻ ഇല്ല. കമലിനെ മാത്രമേ അറിയൂവെന്നും വ്യക്തമാക്കി.
എന്തുക്കൊണ്ടാണ് നടി സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിക്കുന്ന ഒരു പോസ്റ്റ് പോലും പങ്കുവയ്ക്കാത്തത്? എന്തുക്കൊണ്ടാണ് കേസ് ഫയൽ ചെയ്യാത്തത്? തുടങ്ങിയ തന്നെ ചില ചോദ്യങ്ങളും കമൽ ചോദിക്കുന്നുണ്ട്. മാത്രമല്ല, തന്റെ സിനിമയിലേക്കുള്ള കാസ്റ്റിങ് നടത്തുന്നത് കാസ്റ്റിങ് ടീമുകളും അസോസിയേറ്റുകളുമാണെന്നും അദ്ദേഹം പറഞ്ഞു.
ചലച്ചിത്ര അക്കാദമിയിലെ ആഭ്യന്തര പ്രശ്നത്തെ തുടർന്ന് സെക്രട്ടറി മഹേഷ് പഞ്ചുവിനെ സിനിമാ മന്ത്രി എ.കെ ബാലൻ നീക്കിയിരുന്നു. ചലച്ചിത്ര അക്കാദമിക്കും, അക്കാദമി ചെയർമാനായ കമലിനും, വൈസ് ചെയർപേഴ്സൺ ബീനാ പോളിനുമെതിരെ തെറ്റായ പ്രചരണം നടത്തിയെന്ന് കാട്ടിയായിരുന്നു സെക്രട്ടറിയെ നീക്കിയത്. സെക്രട്ടറി മഹേഷ് പഞ്ചുവുമായി യോജിച്ച് നീങ്ങാനാകുന്നില്ലെന്നും അക്കാദമി സ്ഥാനങ്ങളിൽ നിന്ന് ഒഴിയാമെന്നും കാട്ടി കമലും ബീനാ പോളും മുഖ്യമന്ത്രിക്ക് കത്ത് നൽകിയതിന് പിന്നാലെയായിരുന്നു നടപടി.
വക്കീൽ നോട്ടീസിലെ ഉള്ളടക്കം
ഇടപ്പള്ളിയിലെ സ്കൈലൈൻ അപ്പാർട്ട്മെന്റിൽ വെച്ച് 2018 ഡിസംബർ 26 നാണ് കമലിന്റെ ആവശ്യപ്രകാരം അദ്ദേഹത്തെ കണ്ടതായും 2019 ജനുവരി ഒന്നിന് തിരുവനന്തപുരം പിടിപി നഗറിലെ എസ്എഫ്എസ് സിറ്റിസ്കേപ്സ് എന്ന അപാർട്ട്മെന്റിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് വക്കീൽ നോട്ടീസിലെ ആരോപണം.
വാഗ്ദാനം ചെയ്ത നായികാ വേഷം നൽകിയില്ലെന്നും ബലാത്സംഗവും വിശ്വാസവഞ്ചനയും നടത്തിയ കമൽ നോട്ടീസ് കൈപ്പറ്റി ഒരാഴ്ചയ്ക്കുള്ളിൽ മാപ്പ് പറയണമെന്നും പെൺകുട്ടിക്കേറ്റ മാനഹാനിക്ക് നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നുമാണ് 2019 ഏപ്രിൽ 26ന് അയച്ച വക്കീൽ നോട്ടീസിലെ ഉള്ളടക്കം.
ജനം ടിവിയാണ് ഈ വാർത്ത ബ്രേയ്ക്കിങ് ന്യൂസായി പുറത്തുവിട്ടത്. സിനിമയിൽ നായികാവേഷം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചു എന്നാണ് വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടിയിരിക്കുന്ന കാര്യം. അതേസമയം ഈ വിഷയം പരാതിയായി പൊലീസിന് മുമ്പിൽ എത്തിയിട്ടില്ലെന്നും ഒതുക്കി തീർത്തുവെന്നുമാണ് പുറത്തു വരുന്ന വിവരം. ഒരു വർഷം മുമ്പ് നടി നൽകിയ വക്കീൽ നോട്ടീസിലെ വിവരങ്ങളാണ് ജനം ടിവി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിൽ നായികവേഷം വാഗ്ദാനം ചെയ്താണ് ലൈംഗികമായി ഉപയോഗിച്ചു എന്നാണ് വക്കീൽ നോട്ടീസിൽ പറയുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന നിലയിൽ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു പീഡിപ്പിച്ചതെന്നും വക്കീൽ നോട്ടീസിൽ പറയുന്നു. 2019 ഏപ്രിൽ 29നാണ് കൊച്ചിയിലെ പ്രമുഖ അഭിഭാഷകൻ മുഖേന കമലിന് വക്കീൽ നോട്ടീസ് അയച്ചത്. നടിക്കെതിരായ ലൈംഗിക ആക്രമണത്തിൽ മാപ്പു പറയണമെന്നും നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നത്. സിനിമയിൽ അവസരം നൽകാതെ വഞ്ചിച്ചതിന് മാപ്പു പറയണമെന്നും വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.
ആമി എന്ന ചിത്രത്തിന്റെ സമയത്തും യുവനടികൾക്കെതിരേ ലൈംഗികമായ ചൂഷണം ഉണ്ടായെന്നും ആരോപണമുണ്ട്. കമൽ ആട്ടിൽതോലിട്ട ചെന്നായ ആണെന്നും ഇതുസംബന്ധിച്ച മുൻപ് നൽകിയ പരാതികൾ ഒതുക്കിത്തീർത്തെന്നും യുവനടി ആരോപിക്കുന്നു. മാസങ്ങൾക്കു മുൻപ് നൽകിയ വക്കീൽ നോട്ടീസിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. എന്നാൽ, യുവനടി കമലിന് മാനനഷ്ടം ആവശ്യപ്പെട്ട് അയച്ച വക്കീൽ നോട്ടീസിൽ തുടർനടപടികൾ ഉണ്ടായിരുന്നില്ല. ഈ വിഷയം കമൽ തന്റെ സ്വാധീനം ഉപയോഗിച്ച് ഒതുക്കിത്തീർത്തെന്നാണ് ഉയരുന്ന ആരോപണം. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായ കമൽ സ്ഥാനം ഒഴിയണമെന്നും ആരോപണം ഉയരുന്നു.
കൊച്ചി സ്വദേശിയും മോഡലുമായ പെൺകുട്ടിയാണ് ആരോപണം ഉന്നയിച്ചു രംഗത്തെത്തിയത്. സിനിമിൽ അവസരം തേടിയ പെൺകുട്ടിയുടെ ഫോൺ നമ്പർ ആവശ്യപ്പെട്ട് ഇന്റിമേറ്റായ മെജേസുകൾ അയച്ചു തുടങ്ങിയതാണ് വക്കീൽ നോട്ടീസിൽ പറയുന്ന കാര്യമായി ജനം ടിവി റിപ്പോർ്ട്ടു ചെയ്യുന്നത്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പി ടി പി നഗറിലെ ഫ്ളാറ്റിലേക്ക് വിളിച്ചു വരുത്തി. അവിടെ ചെന്ന ശേഷം പെൺകുട്ടിയെ ലൈംഗിക അതിക്രമം നടത്തിയെന്നാ് വക്കീൽ നോട്ടീസിൽ പറയുന്നത്. അതിന് ശേഷവും ഫ്ളാറ്റിലേക്ക് എത്താൻ ആവശ്യപ്പെട്ടതായും എന്നാൽ പെൺകുട്ടി പോയില്ലെന്നും ജനം ടിവി റിപ്പോർട്ടു ചെയ്യുന്നു.
പിന്നീടാണ് സിനിമയിൽ മറ്റൊരു നായികയെ നിശ്ചയിച്ച വിവര അറിയുന്നത്. അതുകൊണ്ട് തന്നോട് വിശ്വാസ വഞ്ചന കാണിച്ചു എന്നാണ് വക്കീൽ നോട്ടീസിൽ പെൺകുട്ടി ആരോപിക്കുന്ന കാര്യം. ചലച്ചിത്ര രംഗത്തെ സംഘടനകളെ അറിയിക്കുമെന്നും വക്കീൽ നോട്ടീസിൽ പറയുന്നുണ്ട്. കൊച്ചിയിലെ പ്രമുഖ അഭിഭാഷകൻ മുഖേനയാണ് വക്കീൽനോട്ടീസിൽ പറയുന്നത്. റോളുകൾ വാഗ്ദാനം ചെയ്തു പെൺകുട്ടികളെ പീഡിപ്പിക്കുന്നത് ഇയാളുടെ പതിവാണെന്നും വക്കീൽ നോട്ടീസിൽ പറയുന്നതായി ജനം ടി വി ആരോപിക്കുന്നു. പലപ്പോഴും സ്വാധീനം ഉപയോഗിച്ചു കേസുകൾ ഇല്ലാതാക്കുകയാണെന്നുമാണ് ചാനലിന്റെ ആരോപണം.
അതേസമയം ആരോപണത്തോട് പ്രതികരിച്ച കമൽ അടിസ്ഥാന രഹിതമാണെന്നാണ് പറഞ്ഞത്. പരിഹരിച്ച പ്രശ്നമാണ് ഇതെന്നും സംവിധായകൻ പറഞ്ഞതായി ജനം ടി വി റിപ്പോർട്ടു ചെയ്തിരുന്നു.
Stories you may Like
- മഴവിൽ അഴകുള്ള മമ്മൂട്ടിയുടെ 'കാതൽ' ചരിത്രം കുറിക്കുമ്പോൾ!
- ബാർക്ക് റേറ്റിംഗിൽ കുതിച്ചു മീഡിയവണ്ണും ജനം ടിവിയും
- സ്റ്റോക്കിലെയും ലിവർപൂളിലെയും സ്ത്രീകൾക്ക് ജീവിതത്തിൽ കുറഞ്ഞത് 15 ലൈംഗിക പങ്കാളികൾ
- സത്യം പറയുന്ന മാധ്യമ പ്രവർത്തകരെ കടന്നാക്രിച്ച് സൈബർ സഖാക്കൾ
- രൺവീർ സിംഗും മുതിർന്ന താരം ജോണി സിൻസും അഭിനയിച്ച പരസ്യത്തിനെതിരെ വിമർശനം
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്