കൊട്ടിഘോഷിച്ച് തുടങ്ങിയെങ്കിലും ആവേശം കെട്ടു; രവീന്ദ്രൻ പട്ടയം റദ്ദാക്കുമെന്ന വാഗ്ദാനം ഷോ മാത്രം; 45 ദിവസത്തിനുള്ളിൽ പുതിയ പട്ടയം നൽകുമെന്ന അവകാശവാദം 85 ദിവസം പഴകി; 529 പട്ടയങ്ങൾ റദ്ദാക്കി പുതിയ പട്ടയങ്ങൾ എന്ന്? റവന്യു വകുപ്പിന്റെ അനാസ്ഥക്കെതിരെ കോൺഗ്രസ് സമരത്തിലേക്ക്

എം എസ് സനിൽ കുമാർ
തിരുവനന്തപുരം: ഇടുക്കിയിലെ ദേവികുളം താലൂക്കിലെ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി പകരം പട്ടയങ്ങൾ അനുവദിക്കുന്ന നടപടികൾ എങ്ങുമെത്താതെ കടലാസിൽ ഉറങ്ങുന്നു. കൊട്ടിഘോഷിച്ച് തുടങ്ങിയ പദ്ധതി 45 ദിവസത്തിനുള്ളിൽ പട്ടയം കൊടുക്കുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. എന്നാൽ 85 ദിവസം കഴിഞ്ഞിട്ടും ഒരാൾക്ക് പോലും പട്ടയം കിട്ടിയിട്ടില്ല.
സങ്കീർണ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ജില്ല ഭരണ കൂടം സർക്കാരിനെ സമീപിച്ചിരിക്കയാണ്. സർക്കാരിന്റെ ഒന്നാം വാർഷികത്തിന് മുന്നോടിയായുള്ള റവന്യു വകുപ്പിന്റെ വൻ പ്രഖ്യാപനമായിരുന്നു ഇത്. രവീന്ദ്രൻ പട്ടയം റദ്ദ് ചെയ്ത് പുതിയ പട്ടയം നൽകൂമെന്ന വാഗ്ദാനം വെറും വാഗ്ദാനമായി തുടരുന്നു. 23 വർഷം മുമ്പ് ദേവികുളം അഡീഷനൽ തഹസിൽ ദാറായിരിക്കെ എം.ഐ. രവീന്ദ്രൻ അധികാരപരിധി മറികടന്ന് വില്ലേജിൽ നൽകിയ 529 പട്ടയം റദ്ദാക്കാൻ ഇടുക്കി കലക്ടറെ ചുമതലപ്പെടുത്തി കഴിഞ്ഞ ജനുവരി 18നാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ചട്ടങ്ങൾക്ക് വിരുദ്ധമായാണ് രവീന്ദ്രൻ പട്ടയം നൽകിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് റവന്യു വകുപ്പിന്റെ നടപടി.
അർഹരായവർക്ക് പുതിയത് നൽകുന്നതിന് 40 ലധികം റവന്യൂ ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക സംഘത്തേയും നിയോഗിച്ചു. സങ്കീർണമായ ഒട്ടേറെ നടപടിക്രമങ്ങൾ പാലിക്കേണ്ടി വരുന്നതു കൊണ്ട് കാര്യങ്ങളിൽ വേണ്ട വേഗത കൈവരുത്താനും കഴിഞ്ഞിട്ടില്ല. മറയൂർ, കാന്തല്ലൂർ, കീഴാന്തൂർ, കുഞ്ചിത്തണ്ണി വില്ലേജുകളിലെ തെളിവെടുപ്പ് നടപടികൾ മാത്രമാണ് പൂർത്തിയായതെന്ന് റവന്യൂ വകുപ്പ് അവകാശപ്പെടുന്നത്. ഇനിയും അഞ്ച് വില്ലേജുകളിലെ നടപടികൾ പൂർത്തിയാക്കാനുണ്ട്. ഇതൊക്കെ എന്ന്, എപ്പോൾ പൂർത്തിയാവുമെന്ന് ആർക്കും പറയാനാവുന്നില്ല.
എല്ലാ പട്ടയങ്ങളും റദ്ദ് ചെയ്യണോ?
റവന്യൂ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പട്ടയ നടപടികൾ വൈകാൻ കാരണമെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് സമരത്തിനൊരുങ്ങുകയാണ്. നടപടി ക്രമങ്ങൾ തികച്ചും അശാസ്ത്രീയമായാണ് പോവുന്നതെന്ന് അവർ ആരോപിക്കുന്നു. അനർഹമായി കൈപ്പറ്റിയ പട്ടയങ്ങൾ കണ്ടെത്തി അവ മാത്രം റദ്ദാക്കുന്നതിന് പകരം എല്ലാ പട്ടയങ്ങളും റദ്ദ് ചെയ്യുന്നത് മൂലം കാലതാമസമുണ്ടാവും. അതിന് പകരം ക്രമവിരുദ്ധമായത് മാത്രം റദ് ചെയ്താൽ പോരെ എന്നാണ് പ്രതിപക്ഷ സംഘടനകൾ ചോദിക്കുന്നത്.
സംസ്ഥാനത്ത് ഭൂമികയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും അധികം ഉയർന്ന പേരാണ് രവീന്ദ്രൻ പട്ടയങ്ങൾ. 1999ൽ അഡീഷനൽ തഹസിൽദാറുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി തഹസിൽതാർ എം ഐ രവീന്ദ്രൻ ഇറക്കിയ പട്ടയങ്ങൾ വൻവിവാദത്തിലായിരുന്നു. ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ച് വാരിക്കോരി പട്ടയങ്ങൾ നൽകിയെന്നായിരുന്നു പരാതി. റവന്യുവകുപ്പ് നിയോഗിച്ച അഞ്ചംഗം സംഘം നാലുവർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് പട്ടയങ്ങൾ 64 ലെ കേരള ഭൂമി പതിവ് ചട്ടവും 77ലെ കണ്ണൻ ദേവൻ ഹിൽസ് ചട്ടവും ലംഘിച്ചാണ് നൽകിയതെന്ന് കണ്ടെത്തിയത്.
ഈ സാഹചര്യത്തിലാണ് റദ്ദാക്കാനുള്ള റവന്യു പ്രിൻസിപ്പിൽ സെക്രട്ടറിയുടെ ഉത്തരവ്. ഇടുക്കിയിലെ പല പാർട്ടി ഓഫീസുകൾക്കും രവീന്ദ്രൻ പട്ടയമാണെന്ന ആക്ഷേപം ഉണ്ടായിരുന്നു. പട്ടയം റദ്ദാക്കനുള്ള നീക്കങ്ങൾക്കെതിരെ എല്ലാ പാർട്ടികളും നേരത്തെ എതിർപ്പ് ഉയർത്തിയിരുന്നു. ഓരോ വില്ലേജിലും പ്രത്യേക സംഘത്തെ നിയോഗിച്ച് റദ്ദാക്കാനുള്ള നടപടി എടുക്കാനാണ് ഉത്തരവ്, പട്ടയം റദ്ദാക്കുന്ന സാഹചര്യത്തിൽ നിലവിലെ ഉടമകൾക്ക് പുതിയ അപേക്ഷ വേണമെങ്കിൽ നൽകാം. ഇതും ഡെപ്യട്ടി തഹസിൽദാരും റവന്യും ഇൻസ്പെക്ടർമാരും അടങ്ങുന്ന സംഘം പരിശോധിക്കണം. 45 ദിവസത്തിനുള്ളിൽ നടപടികൾ തീർക്കണമെന്നാണ് ഉത്തരവ്. 18.6.2019 ലായിരുന്നു പട്ടയങ്ങൾ പരിശോധിക്കാൻ റവന്യുവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
1998ലാണ് വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ മൂന്നാറിൽ നൽകുന്നത്. ഇവ വ്യാജമാണെന്ന് കണ്ടെത്തുന്നത് 2007ലെ മൂന്നാർ ദൗത്യ കാലത്തും. എന്നാൽ താൻ നൽകിയത് വ്യാജ പട്ടയങ്ങളല്ലെന്ന നിലപാടിലാണ് രവീന്ദ്രൻ. രവീന്ദ്രൻ പട്ടയങ്ങൾ വ്യാജമെന്ന് പറഞ്ഞ സർക്കാർ പിന്നീട് കോടതികളിൽ നിലപാട് മാറ്റി.
രവീന്ദ്രൻ പട്ടയങ്ങൾ എങ്ങനെ നിയമ വിരുദ്ധമായി?
അന്നത്തെ മാനദണ്ഡ പ്രകാരം പല സ്ഥലങ്ങളിൽ പതിനായിരത്തോളം ഏക്കർ ഭൂമിക്ക്529 പേർക്കാണ് 1999 ൽ പട്ടയം നൽകിയത്. എന്നാൽ, സർക്കാർ ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയില്ല. സംസ്ഥാനത്ത് പട്ടയം നൽകാൻ തഹസിൽ ദാർക്കാണ് ചുമതല. അല്ലെങ്കിൽ അതിനായി പ്രത്യേകം ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി ഗസറ്റ് വിജ്ഞാപനം വരണം. ദേവികുളം താലൂക്കിലെ കെഡിഎച്ച് (Kannan Devan Hills) വില്ലേജിൽ Kannan Devan Hills Resumption Act 1971 പ്രകാരം ഇതിന് ഇടുക്കി ജില്ലാ കലക്ടർക്കാണ് അധികാരം. അഡിഷണൽ തഹസിൽദാരായിരുന്ന രവീന്ദ്രനെ പട്ടയം നൽകാൻ ചുമതലപ്പെ ടുത്തിക്കൊണ്ടുള്ള ഉത്തരവും തുടർന്ന് നൽകിയ പട്ടയങ്ങളും ഗസറ്റിൽ വിജ്ഞാപനം ചെയ്ത് നിയമവിധേ യമാക്കാൻ റവന്യൂ വകുപ്പ് വിട്ടു പോയി. നടപടി ക്രമത്തിലെ ഈ വീഴ്ച മൂലം പട്ടയങ്ങൾ നിയമവിരുദ്ധമായി. അന്ന് നൽകിയ പട്ടയങ്ങൾ പിന്നീട് രവീന്ദ്രൻ പട്ടയം എന്ന പേരിൽ അറിയപ്പെട്ടു. വി എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുമ്പോഴാണ് ഇതുനിയമവിരുദ്ധമായി കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിൽ ദേവികുളം താലൂക്കിലെ വിവിധ വില്ലേജുകളിലായി 529 പട്ടയങ്ങൾ രവീന്ദ്രൻ അനുവദിച്ചിട്ടുണ്ടെന്നു സ്ഥിരീകരിച്ചു.
പട്ടയങ്ങൾ റദ്ദാക്കുന്ന നടപടി പല കാരണങ്ങളാൽ വൈകി. നടപടിക്രമങ്ങൾ പാലിക്കാതെ അനുവദിച്ച പട്ടയം റദ്ദാക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നാണ് സർക്കാരിനു 2019 ൽ ലഭിച്ച നിയമോപദേശം. പട്ടയ നടപടികളിൽ ക്രമക്കേടോ ക്രമവിരുദ്ധതയോ ഉണ്ടെങ്കിലും റദ്ദാക്കണം.1964ലെ കേരള ഭൂപതിവു ചട്ടം 893 പ്രകാരവും 1971 ലെ കണ്ണൻദേവൻ ഹിൽസ് ചട്ടം 21(1) പ്രകാരവും തെറ്റായ രേഖകളുടെ അടിസ്ഥാനത്തിലോ തെറ്റിദ്ധരിക്കപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലോ അനുവദിച്ച പട്ടയമാണെങ്കിൽ റദ്ദാക്കണമെന്നാണ് റവന്യു വകുപ്പ് ഇടുക്കി കലക്ടർക്ക് നിർദ്ദേശം നൽകി(ജനുവരി 18) ഉത്തരവിറക്കിയിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ് കസ്റ്റഡിയിലെടുത്ത എല്ലാ പട്ടയ ഫയലുകളുടെയും അനുബന്ധ രേഖകളുടെയും പകർപ്പുകൾ രണ്ടാഴ്ചയ്ക്കകം കലക്ടർ ഇടപെട്ടു ലഭ്യമാക്കണമെന്നും റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി ഉത്തരവിൽ പറയുന്നത്.
രവീന്ദ്രൻ പട്ടയങ്ങളെല്ലാം റദ്ദാക്കി അർഹർക്ക് പുതിയ പട്ടയം നൽകാനുള്ള തീരുമാനത്തിൽ നിന്നു പിന്നോട്ടു പോകേണ്ടതില്ലെന്നു നിലപാടിലാണ് സർക്കാരും എൽഡിഎഫും. എം.എം .മണി (CPM) എംഎൽഎയും സിപിഐ (CPI) ഇടുക്കി ജില്ലാ നേതൃത്വവും എതിരാണെങ്കിലും സിപിഎം, സിപിഐ സംസ്ഥാന നേതൃത്വങ്ങൾ റവന്യു വകുപ്പിന്റെ തീരുമാനത്തിന് ഒപ്പമാണ്. 2019 ൽ മന്ത്രിസഭ എടുത്ത തീരുമാനം നടപ്പാക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും അതിനപ്പുറം മറ്റൊന്നുമില്ലെന്നുമാണു റവന്യു വകുപ്പും സിപിഎം, സിപിഐ സംസ്ഥാന നേതൃത്വങ്ങളും വ്യക്തമാക്കുന്നത്. പട്ടയവിതരണം അനിശ്ചിതമായി നീളുന്നതിനെതിരെ ഭരണകക്ഷിയായ സി പി എമ്മിന്റെ പ്രാദേശിക ഘടകങ്ങൾ റവന്യൂ വകുപ്പിനെതിരെ തിരിഞ്ഞിരിക്കയാണ്
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- നാട്ടിലുണ്ടായിട്ടും മകന്റെയും ഭർത്താവിന്റെയും മുഖം അവസാനമായി ഒന്നു കാണാൻ അവർ എത്തിയില്ല; സഹോദരനെ പറഞ്ഞു വിട്ട് മൂഡ് മനസിലാക്കാനും ശിവകലയുടെ ശ്രമം; അളിയന്റെയും സഹോദരി പുത്രന്റെയും സംസ്ക്കാരത്തിനെത്തിയ ശിവകലയുടെ അനുജനെ ഓടിച്ചു വിട്ട് നാട്ടുകാർ. ആ മാഡം നാട്ടിലുണ്ട്! ആറ്റിങ്ങലിലെ അപകട ആത്മഹത്യയിൽ അറസ്റ്റിന് സാധ്യത
- അസംബന്ധ ചോദ്യങ്ങൾ പിണറായി വിജയനോട് ചോദിച്ചാൽ മതി.. വാർത്താസമ്മേളനം തടസപ്പെടുത്താൻ കൈരളിയുടെയോ ദേശാഭിമാനിയുടെയോ ലേഖകൻ ഇരുന്നാൽ ഞാൻ മാന്യനായതിനാലാണ് നിങ്ങളെ ഇറക്കിവിടാത്തത്... അത് എന്നെ ക്കൊണ്ട് ചെയ്യിക്കരുത്! വാർത്താസമ്മേളനത്തിനിടെ പൊട്ടിത്തെറിച്ച് വി.ഡി സതീശൻ
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- ശേഖരൻകുട്ടിക്ക് വേണ്ടി ജാക്കി കടത്തിയതും സ്വർണം! നിയമസഭയിൽ പ്രതിപക്ഷ ചോദ്യങ്ങൾക്ക് മറുപടി ഇല്ലാതെ വന്നപ്പോൾ 'ഇരുപതാം നൂറ്റാണ്ടിൽ' മറ്റൊരു വിഷയം ഉണ്ടാക്കിയ അധോലോക നായകൻ; വയനാട്ടിലെ രാഹുൽ ഗാന്ധി ഓഫീസ് ആക്രമവും സിനിമാ തിരക്കഥയ്ക്ക് സമാനമായി നിയമസഭാ സമ്മേളനത്തിന് തൊട്ടു മുമ്പ്; എസ് എഫ് ഐ അതിക്രമത്തിന് പിന്നിൽ ടിപിയെ കൊന്ന ബുദ്ധിയോ?
- മൊറോക്കോ അതിർത്തിയിലെ വേലി ചാടിക്കടന്ന് ആഫ്രിക്കൻ കുടിയേറ്റക്കാർ സ്പെയിനിലേക്ക്; 2000 പേർ വേലിചവിട്ടി പുറത്തിറങ്ങിയപ്പോൾ മരിച്ചത് അഞ്ചുപേർ; യൂറോപ്യൻ രാജ്യങ്ങൾ സ്വയം പണി ചോദിച്ചു വാങ്ങുന്നതിങ്ങനെ
- മദ്യത്തിന് പുറമേ ഇറക്കുമതി ചെയ്ത മിഠായികളും ബ്രാൻഡഡ് പെർഫ്യൂമുകളും ട്രാവൽ ആക്സസറികളും; വൈറലായി എയർപോർട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ്; ഫ്ളമിഗോ കമ്പനിയുടെ 75 ശതമാനം ഓഹരിയും വാങ്ങിയുള്ള അദാനിയുടെ ബിസിനസ് നീക്കം; തിരുവനന്തപുരം വിമാനത്താവളത്തിന്റെ തലവര മാറുമ്പോൾ
- റെയിൽവെ ജോലി എന്നുപറഞ്ഞ് വിവാഹം; എന്നും ഭർത്താവ് ജോലിക്കായി കൊണ്ടുവിടും; കാണാതായെന്ന പരാതി പൊലീസ് അന്വേഷിച്ചപ്പോൾ റെയിൽവെ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് പതിവെന്ന് കണ്ടെത്തൽ; കണ്ണൂരിൽ യുവതി അറസ്റ്റിൽ
- ശങ്കു ടി ദാസിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; രക്തസമ്മർദ്ദം സാധാരണ നിലയിലാകാത്തത് ആശങ്ക; അപകടത്തെ കുറിച്ച് വിശദ അന്വേഷണം വേണമെന്ന ആവശ്യം ചർച്ചയാക്കി ടിപി സെൻകുമാർ; വാഹനാപകടത്തിൽ പരിക്കേറ്റ പ്രിയ സഹപ്രവർത്തകന് വേണ്ടി പ്രാർത്ഥിക്കണമെന്ന് കെ സുരേന്ദ്രന്റെ പോസ്റ്റ്; ശങ്കുവിന് വേണ്ടി പ്രാർത്ഥന തുടരുമ്പോൾ
- ഇന്ത്യയിൽ ഇസ്ലാമിക ഭരണം ആവണമെന്ന് കാത്തിരിക്കുന്നവർ ഇറാനിലെ പുതിയ വിശേഷം അറിയുക; സ്കേറ്റ് ബോർഡ് മത്സരത്തിനിടയിൽ തലമുണ്ട് മറ്റിയതിനു കൗമാരക്കാരായ പെൺകുട്ടികളെ അറസ്റ്റ് ചെയ്ത് ഇറാനിലെ മത പൊലീസ്
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- വക്കീൽ ഓഫിസൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിത വേഗത്തിലെത്തിയ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചുവോ? അപകടം രാത്രി 11 മണിയോടെ; അതീവ ഗുരുതരാവസ്ഥയിലുള്ള സുഹൃത്തിനെ കോഴിക്കോട്ടേക്ക് മാറ്റിയത് സന്ദീപ് വാര്യർ: ആരോഗ്യ നില അതീവ ഗുരുതരം
- നേരത്തേ ഒരു വിവാഹം കഴിച്ചിട്ടുള്ള ശിവകല വിവാഹമോചനം നേടിയശേഷം പ്രകാശിനെ വിവാഹം ചെയ്തു; വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിർപ്പ് മറികടന്ന് താൻ തിരഞ്ഞെടുത്ത ജീവിതം തികഞ്ഞ പരാജയമായെന്ന് ആത്മഹത്യാ കുറിപ്പ്; ആറ്റിങ്ങലിലെ അപകട ആത്മഹത്യയിൽ കുടുംബ പ്രശ്നം
- എ എ റഹീമിന് എതിരായ വ്യാജ പ്രചാരണത്തിന് അദ്ധ്യാപിക അറസ്റ്റിൽ എന്ന് ആദ്യം വ്യാജ വാർത്ത; വാർത്തയുമായി ബന്ധമില്ലാത്ത അദ്ധ്യാപികയുടെ മകളുടെ ചിത്രവും വീഡിയോ വഴി പ്രചരിപ്പിച്ചു; കൈരളി ചാനലിന് കിട്ടിയത് എട്ടിന്റെ പണി; ചാനൽ, സംപ്രേഷണ ചട്ടം ലംഘിച്ചെന്ന് എൻബിഡിഎസ്എ
- ചുരുങ്ങിയത് ഒരേക്കർ സ്ഥലം വേണം; പരിശീലകൻ പ്ലസ്ടു പാസാകണം; അഞ്ചുവർഷത്തെ ഡ്രൈവിങ് പരിചയം വേണം; അക്രഡിറ്റേഷനില്ലാത്ത ഡ്രൈവിങ് സ്കൂളുകൾക്ക് അനുമതിയില്ല; കോവിഡിൽ നിന്ന് കരകയറി വരുന്ന ഡ്രൈവിങ് സ്കൂളുകളുടെ കഞ്ഞികുടി മുട്ടിക്കാൻ പുതിയ നിയമം ജൂലൈ മുതൽ
- ഗൃഹനാഥൻ പ്യൂൺ; ഗൃഹനാഥ കേന്ദ്ര പെൻഷൻ പദ്ധതിയിൽ; മകൻ ഓക്സിജൻ പ്ലാന്റിൽ; മകൾ തിയേറ്ററിലും; മറ്റൊരു പ്യൂണിന്റെ ഭാര്യയ്ക്കും കുടുംബക്കാരിൽ ഏഴു പേർക്കും ജോലി; എല്ലാം ഹൈജാക്ക് ചെയ്ത് 'ഡി ആർ ഫാൻസ്'; തിരുവനന്തപുരം മെഡിക്കൽ കോളേിൽ 'പെട്ടിയുമായി ഓടിയവരെ അധിക്ഷേപിക്കുന്ന' ആരോഗ്യമന്ത്രി അറിയാൻ
- പൊരിവെയിലത്ത് കള പറിച്ച് നടുവൊടിഞ്ഞു; ടിവി പോലും കാണാതെ ജോലി കഴിഞ്ഞാൽ ശരണം തേടുന്നത് വായനയിൽ; സ്ത്രീധന മോഹത്തിൽ ഭാര്യയെ ആത്മഹത്യയ്ക്ക് തള്ളിവിട്ട ക്രൂരന് ഇന്ന് ഒരു ദിവസം ശമ്പളം 63 രൂപ; അഭ്യസ്ത വിദ്യനാണെന്നും ഓഫീസ് ജോലി വേണമെന്നും വാക്കാൽ അപേക്ഷിച്ച് വിസ്മയ കേസിലെ കുറ്റവാളി; കിരണിന്റെ ജയിൽ ജീവിതം തോട്ടക്കാരന്റെ റോളിൽ മുമ്പോട്ട്
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- എന്ത് മനുഷ്യനാണ് സുരേഷ് ഗോപി; അരികത്തേക്ക് മിണ്ടാൻ ചെന്ന എന്നെ ഒന്നു നോക്കുകപോലും ചെയ്യാതെ അദ്ദേഹം പോയി; അമ്മ ചടങ്ങിനെത്തിയ സുരേഷ്ഗോപിയുടെ വേറിട്ട അനുഭവം പറഞ്ഞ് നടൻ സുധീർ
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്; സിനിമകൾ ചെയ്യാൻ ഇപ്പോഴും താത്പര്യം: ജീവിതം പറഞ്ഞ് ഐശ്വര്യ
- ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: കേട്ടതു തെറ്റി, ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- ശിവലിംഗത്തെ വാട്ടർ ഫൗണ്ടനോട് ഉപമിച്ച് നിരന്തര അധിക്ഷേപവുമായി ഇസ്ലാമിക പ്രതിനിധി; നുപുർ ശർമ തിരിച്ചടിച്ചത് ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ സഹിക്കുമോ എന്ന് ചോദിച്ച്; തുടർന്ന് പറഞ്ഞത് ആയിഷയുടെ വിവാഹം അടക്കമുള്ളവ
- ഞാൻ അവനൊപ്പമാണ്; അഞ്ചാറ് തവണ ഒരു സ്ഥലത്ത് ഒരാളുടെ കൂടെ പോയി നിരന്തരമായി പീഡിപ്പിക്കപ്പെടുക എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല; ഏത് പൊട്ടനും മനസിലാവും ഇക്കാര്യങ്ങളൊക്കെ; വിജയ ബാബുവിന് പിന്തുണയുമായി സംസ്ഥാന അവാർഡ് ജേതാവായ നടൻ മൂർ
- ദുഃഖങ്ങൾ ഒന്നുമില്ലാതെ ആസ്വദിച്ചു നടന്നത് സുകുമാരന്റെ ഭാര്യാ പദവിയിൽ; മക്കളോടുള്ള അസൂയ പലപ്പോഴും എന്റെ പുറത്തിടാൻ ശ്രമിക്കാറുണ്ട് ചിലർ; മല്ലിക സുകുമാരൻ മനസ്സ് തുറക്കുന്നു; പൃഥ്വി വിമർശിക്കപ്പെടുന്നത് തെരഞ്ഞെടുക്കുന്ന സിനിമയുടെ പേരിൽ; പൃഥ്വിരാജ് കടുത്ത വിശ്വാസി; മല്ലിക സുകുമാരനുമായുള്ള അഭിമുഖം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്