ചന്ദ്രയാൻ2 വിക്ഷേപണത്തിന് 100 മണിക്കൂർ മുമ്പ് ലഭിച്ചത് ഇസ്രോയ്ക്കെതിരെയുള്ള സൈബർ ആക്രമണത്തെ കുറിച്ചുള്ള സൂചനകൾ; ഹൈദരാബാദ് നാഷനൽ റിമോട്ട് സെൻസിങ് സെന്ററിലും ഝാർഖണ്ഡിലെ നാഷനൽ മെറ്റലർജിക്കൽ ലാബിലും നുഴഞ്ഞു കയറ്റ വൈറസുകൾ കണ്ടത് 2017ൽ; വാനാക്രൈയ്ക്ക് പിന്നിലെ കരങ്ങളാണ് ഇസ്രോയേയും ലക്ഷ്യം വയ്ക്കുന്നതെന്ന് സൂചന; സൈബർ സുരക്ഷയിൽ വിട്ടുവീഴ്ച ഇനി ഉണ്ടാകില്ല; കരുതലുകളെടുക്കാൻ ഇന്ത്യൻ ശാസ്ത്ര ലോകം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന(ഇസ്റോ)യ്ക്കു നേരെയും സൈബർ ആക്രമണമുണ്ടായെന്ന് റിപ്പോർട്ടുകൾ. ഇതിന്റെ വിവരങ്ങൾ പുറത്തെത്തിയിട്ടും മൗനം പാലിക്കുകയാണ് കേന്ദ്ര സർക്കാർ. ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കൂടംകുളം ആണവനിലയത്തിലെ കംപ്യൂട്ടർ ശൃംഖലയിൽ സൈബർ ആക്രമണം നടന്നുവെന്ന മുന്നറിയിപ്പിനൊപ്പം തന്നെ ഇസ്റോ ശൃംഖലയിലെ ആക്രമണ വിവരവും കൈമാറിയിരുന്നതായാണു സൂചന. ഉത്തരകൊറിയയിലെ ലസാറസ് ഹാക്കിങ് സംഘം വികസിപ്പിച്ച 'ഡിട്രാക്ക്' വൈറസാണ് ഉപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് സൂചന.
ചന്ദ്രയാൻ2 വിക്ഷേപണത്തിന് 100 മണിക്കൂർ മുൻപാണ് ആക്രമണ വിവരം ലഭിച്ചത്. ദേശീയ സൈബർ കോഓർഡിനേഷൻ സെന്ററിനു സെപ്റ്റംബർ മൂന്നിനാണ് ഇതു സംബന്ധിച്ച വിവരം യുഎസ് സൈബർ സുരക്ഷാ കമ്പനിയിൽ നിന്നു ലഭിച്ചത്. തൊട്ടടുത്ത ദിവസം ഇസ്റോ, ആണവോർജ വകുപ്പിനു കീഴിലെ ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അധികൃതർക്കു വിവരം കൈമാറി. വാട്സാപ് വിവരച്ചോർച്ച വിവാദം കത്തിനിൽക്കെയുള്ള സൈബർ ആക്രമണ വെളിപ്പെടുത്തൽ കേന്ദ്ര സർക്കാരിന് ഏറെ തലവേദനയായിട്ടുണ്ട്.
ഇസ്റോയുടെ കീഴിലുള്ള ഹൈദരാബാദ് നാഷനൽ റിമോട്ട് സെൻസിങ് സെന്റർ, ഝാർഖണ്ഡിലെ നാഷനൽ മെറ്റലർജിക്കൽ ലാബ് എന്നിവയുടെ ശൃംഖലകളിൽ 2017ൽ ഉത്തരകൊറിയൻ സംഘങ്ങളുടെ നിരീക്ഷണമുണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്. എന്നാൽ ശൃംഖല തകർക്കുകയോ നുഴഞ്ഞുകയറുകയോ ചെയ്തതായി കണ്ടെത്തിയിട്ടില്ല. യുഎസിലെ പ്രമുഖ സൈബർ സുരക്ഷാ സ്ഥാപനമായ റെക്കോർഡഡ് ഫ്യൂച്ചർ 2017ൽ ഉത്തരകൊറിയൻ സൈബർ ആക്രമണങ്ങളെക്കുറിച്ചു തയാറാക്കിയ ഗവേഷണ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
ലോകത്തെ നടുക്കിയ വാനാക്രൈ വൈറസ് വ്യാപിച്ച അതേ സമയത്താണു സംഭവം. വാനാക്രൈയുടെ പിന്നിൽ ഉത്തര കൊറിയയെന്ന് യുഎസും ബ്രിട്ടനും പിന്നീടു കണ്ടെത്തിയിരുന്നു. 2017 മെയ്, ജൂൺ മാസങ്ങളിൽ ഇന്ത്യയിലെ ചില ഐപി (ഇന്റർനെറ്റ് പ്രോട്ടോക്കോൾ) വിലാസങ്ങളിലേക്ക് ഉത്തര കൊറിയൻ ഐപികളിൽ നിന്നും തിരിച്ചും അസ്വാഭാവികമായ തരത്തിൽ ഇന്റർനെറ്റ് ട്രാഫിക് വർധിച്ചിരുന്നുവെന്നു റിപ്പോർട്ട് പറയുന്നു. ഇന്ത്യ, മലേഷ്യ, നേപ്പാൾ, കെനിയ ഉൾപ്പെടെ രാജ്യങ്ങളിലിരുന്നും ഉത്തരകൊറിയൻ ഹാക്കർമാർ പ്രവർത്തിക്കുന്നുണ്ടെന്നു റിപ്പോർട്ടിലുണ്ട്.
കൂടംകുളം ആണവനിലയത്തിൽ കണ്ടെത്തിയ പെഗസ്സസ് എന്ന മാൽവെയർ ഉത്തരകൊറിയൻ നിർമ്മിതമായ ഡി ട്രാക്ക് ആണെന്നാണ് റിപ്പോർട്ട്. ഇന്ത്യയുടെ ആണവരഹസ്യങ്ങൾ ചോർത്താൻ പദ്ധതിയിട്ടാണ് ഉത്തരകൊറിയ ഈ മെയിൽ ഹാക്കിങ് വഴി ആണവോർജ രഹസ്യങ്ങൾ ചോർത്താൻ പദ്ധതിയിട്ടതെന്നായിരുന്നു റിപ്പോർട്ട്. ഇന്ത്യൻ ആണവ മേഖലയിലെ ഉന്നതരിൽ നിന്നു രഹസ്യങ്ങൾ ചോർത്താൻ ഉത്തരകൊറിയൻ ഹാക്കിങ് സംഘങ്ങൾ വൈറസ് അടങ്ങിയ ഇമെയിലുകൾ അയച്ചിരുന്നതായി ദക്ഷിണ കൊറിയൻ സൈബർ സുരക്ഷാ കമ്പനി കണ്ടെത്തുകയായിരുന്നു. ഇത് കൂടംകുളത്തെ ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നില്ലെങ്കിലും അസ്വാഭവികമായി എന്തോ നടന്നുവെന്നാണ് സൂചന.
വിവരങ്ങൾ ചോർത്താനും ബാധിക്കപ്പെട്ട കംപ്യൂട്ടർ ശൃംഖലയുടെ നിയന്ത്രണം കൈക്കലാക്കാൻ ഹാക്കർമാരെ സഹായിക്കുകയും ചെയ്യുന്ന വൈറസ് ആണ് കൂടുകുളത്ത് കണ്ടെത്തിയതെന്നായിരുന്നു റിപ്പോർട്ട്. കൂടംകുളം ആണവനിലയത്തിലെ പദ്ധതി വിവരങ്ങൾ ചോർത്തുന്നതിനുള്ള ശ്രമമായിരുന്നു സൈബർ ആക്രമണം. ഇതോടെ ഐഎസ്ആർഒയും ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയും ജാഗ്രതയിലായി. ഭീഷണി മുന്നിൽ കണ്ട് ഐഎസ്ആർഒ ഒരു മൾടി-ആക്ഷൻ ടീമിന് തുടക്കമിട്ടുകഴിഞ്ഞുവെന്നാണ് സൂചന.
ആണവോർജ കമ്മിഷൻ മുൻ ചെയർമാൻ അനിൽ കക്കോദ്കർ, ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ മുൻ ടെക്നിക്കൽ ഡയറക്ടർ എസ്.എ. ഭരദ്വാജ് എന്നിവർക്ക്, കംപ്യൂട്ടറിലെ സകലവിവരവും ചോർത്താൻ കഴിയുന്ന മാൽവെയർ പ്രോഗ്രാമുകൾ ഇമെയിൽ അറ്റാച്ച്മെന്റായാണ് ഉത്തരകൊറിയ അയച്ചതെന്നായിരുന്നു ദക്ഷിണ കൊറിയ വെളിപ്പെടുത്തിയത്. കഴിഞ്ഞ വർഷം അവസാനവും ഈ വർഷം ആദ്യവുമായാണ് മെയിലുകൾ എത്തിയതെന്ന് ഇഷ്യുമേക്കേഴ്സ് ലാബ് കമ്പനി വെളിപ്പെടുത്തുന്നു.
ഇമെയിലിന്റെ സ്ക്രീൻ ഷോട്ടും പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയുടെ ആണവ രഹസ്യങ്ങൾ ചോർത്താൻ ഉത്തരകൊറിയ ലക്ഷ്യമിട്ടിരുന്നതായി ദക്ഷിണ കൊറിയൻ സുരക്ഷാ കമ്പനി ഏപ്രിൽ 30ന് മുന്നറിയിപ്പ് നൽകിയിരുന്നു. ആണവനിലയങ്ങളുടെ രഹസ്യങ്ങൾ മോഷ്ടിക്കാനാണ് ശ്രമമെന്ന് ഇഷ്യുമേക്കേഴ്സ് ലാബ് പ്രതികരിക്കുന്നത്. തോറിയം ഇന്ധനമായി ഉപയോഗിക്കുന്ന ഫാസ്റ്റ് ബ്രീഡർ റിയാക്ടറുകളെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തുകയാണു ലക്ഷ്യം. കൂടംകുളത്ത് കഴിഞ്ഞ ദിവസം കണ്ടെത്തിയ ഡിട്രാക് വൈറസ് തന്നെയാണ് 2016 ൽ ദക്ഷിണ കൊറിയയുടെ സൈനിക ശൃംഖലയിൽ നുഴഞ്ഞുകയറിയതെന്നും ഇവർ കണ്ടെത്തി.
2007 മുതൽ ഇതേ പ്രോഗ്രാം വിവിധ സൈബർ ആക്രമണങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. ഉത്തരകൊറിയയിൽ നിർമ്മിച്ച കംപ്യൂട്ടർ ഉപയോഗിച്ചായിരുന്നു ആക്രമണം. തലസ്ഥാനമായ പ്യോങ്യാങ്ങിലേതാണ് ഐപി (ഇന്റർനെറ്റ് പ്രോട്ടോക്കോൾ) വിലാസം. 2014 ൽ ഞങ്ങളുടെ ദക്ഷിണ കൊറിയ ആണവനിലയങ്ങളെ തകർക്കാനായി ഉത്തര കൊറിയ ഉപയോഗിച്ച അതേ വൈറസാണ് ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കുന്നത്. ഏപ്രിൽ 30ന് ഇതുസംബന്ധിച്ച് ഞങ്ങൾ മുന്നറിയിപ്പ് നൽകിയെങ്കിലും ആരും ശ്രദ്ധിച്ചില്ല. അതുകൊണ്ടാണ് മെയിൽ ലഭിച്ച ഉന്നതരുടെ പേരുൾപ്പെടെ പുറത്തുവിട്ടതെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കുന്നു.
2008 മുതൽ ദക്ഷിണകൊറിയൻ സുരക്ഷാ കമ്പനി ഉത്തര കൊറിയൻ സംഘങ്ങളെ ട്രാക്ക് ചെയ്യുന്നുണ്ട്. ഇമെയിൽ കണ്ടെത്തിയ രീതി പുറത്തുവിടാൻ കഴിയില്ലെന്നാണ് ഇവർ പറയുന്നത്. ടീം ബി,സി എന്നിങ്ങനെ 2 സംഘങ്ങളാണ് ഉത്തരകൊറിയയിലുള്ളത്. ആദ്യഘട്ട അക്രമം നടത്തിയശേഷം ടീം സി അത് ടീം ബിക്ക് നൽകും. മെയിൽ അയച്ചത് ടീം സി'യും രണ്ടാം ഘട്ടമായി ഡിട്രാക് വൈറസ് കടത്തിവിട്ടത് ടീം ബിയുമാണ്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍