ഇറാനിലെ നിരൂപകർക്കു പോലും തോന്നാത്ത ഇസ്ലാമോഫോബിയ 'ടേക്ക് ഓഫിൽ' എങ്ങനെ പാർവതി കണ്ടെത്തിയെന്ന് സംവിധായകൻ; പാർവതിക്ക് പിന്തുണയുമായി സംവിധായകരായ സക്കരിയയും മുഹ്സിൻ പരാരിയും തിരക്കഥാകൃത്ത് ഹർഷദും; ഐഎസിനെ വിമർശിക്കുമ്പോൾ ഇസ്ലാമിന് പൊള്ളുന്നത് എന്തുകൊണ്ടെന്ന് സോഷ്യൽ മീഡിയ; ഇസ്ലാമോ ഫോബിയയെ ചൊല്ലി മലയാളത്തിലെ ന്യൂജൻ സംവിധായകർ പോരടിക്കുന്നു; താരതമ്യേന മതേതരമായ മലയാള സിനിമയിലും മതം കയറി വരുന്നോ?

കെ വി നിരഞ്ജൻ
കോഴിക്കോട്: ഒറ്റപ്പാലത്തും സവർണ തറവാടുകളിലും ഇടയ്ക്ക് കുടങ്ങിക്കിടന്ന മലയാള സിനിമയെ റിയലിസത്തിലേക്ക് കൂട്ടിക്കൊണ്ടുപോയത് ഇവിടെയുണ്ടായ നവസിനിമാ തരംഗമാണ്. സക്കരിയയുടെ സുഡാനി ഫ്രം നൈജീരിയയും ഹർഷാദ് തിരക്കഥയെഴുതിയ മമ്മൂട്ടി ചിത്രം 'ഉണ്ട'യുമെല്ലാം അത്തരം ന്യൂജൻ സിനിമകളുടെ വിഭാഗത്തിൽപെടുന്നവ ആയിരുന്നു. ഭാഷ, വേഷം, ലിംഗം എന്നകൊണ്ടെല്ലാം മലയാള സിനിമ പടുത്തുയർത്തിയ സവർണ്ണ വാർപ്പുമാതൃകളെ നവീകരിച്ചാണ് ഈ തരംഗം പടർന്നുകയറിയത്. സിനിമക്ക് അകത്തുമാത്രമല്ല പുറത്തും നടിമാർ ഉൾപ്പെടയുള്ളവർ താരാധിപത്യത്തെയും പുരുഷമേധാവിത്വത്തെയും തുറന്ന് എതിർത്ത് രംഗത്ത് എത്തി. നടി പാർവ്വതിയായിരുന്നു അത്തരം വിമർശനങ്ങളിൽ മുന്നിൽ നിന്നിരുന്നത്. എന്നാൽ മലയാള സിനിമ അടിമുടി ഇസ്ലാം വിരുദ്ധമാണ് എന്ന തരത്തിലേക്കാണ് ഇവരുടെയെല്ലാം ഇപ്പോഴത്തെ യാത്ര. താൻ അഭിനയിച്ച 'എന്ന് നിന്റെ മൊയ്തീൻ', ടേക്ക് ഓഫ് ചില സിനിമകളിലെ ഇസ്ലാമോ ഫോബിയ ഇപ്പോൾ തിരിച്ചറിയുന്നുവെന്നും അതിൽ ഖേദിക്കുന്നുവെന്നും പറഞ്ഞ് ആദ്യം രംഗത്ത് വന്നത് നടി പാർവ്വതി തിരുവോത്താണ്. പൗരത്വ ഭേഗദതി നിയമം നടപ്പിലാക്കുന്നതിൽ പ്രതിഷേധിച്ച് കോഴിക്കോട് നടന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു അവരുടെ ഈ പ്രതികരണം.
'എല്ലാതരം സ്വത്വങ്ങളെയും കേൾക്കാനും താദാത്മ്യപ്പെടാനും സാധിക്കണം. അവർക്ക് മാത്രമേ ഫാഷിസത്തിനും വംശഹത്യക്കുമെതിരായ സമരങ്ങളെ വികസിപ്പിക്കാൻ സാധിക്കുകയുള്ളൂ. താൻ അഭിനയിച്ച സിനിമകളിലെ സ്ത്രീ-ദലിത്-കീഴാള-മുസ്ലിം-ട്രാൻസ് രാഷ്ട്രീയ ശക്തികളുടെ സംഘർഷങ്ങളെപ്പറ്റി ഇപ്പോൾ ബോധവതിയാണ്. തുറന്ന മനസോടെയും ഉത്തരവാദിത്ത ബോധത്തോടെയും സിനിമയെ സമീപിക്കും.'-പാർവ്വതി പറഞ്ഞു. ഇതോടെ സിനിമകളിലെ ഇസ്ലാം വിരുദ്ധത ചർച്ചയാക്കി ചില സംവിധായകരും രംഗത്തെത്തി. ജമാഅത്തെ ഇസ്ലാമിയുടെ അനുകൂലികളായ സക്കരിയയും മുഹ്സിൻ പരാരിയും ഹർഷദുമെല്ലാം ചേർന്ന് സിനിമകളിൽ ഇസ്ലാം വിരുദ്ധത കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ. ഇതിന് മറുപടിയായി ടേക്ക് ഓഫിന്റെ സംവിധായകൻ മഹേഷ് നാരായണനും രംഗത്തെിയതോടെ മലയാള സിനിമയിലെ ഇസ്ലാം വിരുദ്ധത നവമാധ്യമങ്ങളിൽ സജീവ ചർച്ചയാണ്. കൊറോണ ബാധയെതുടർന്ന് തീയേറ്ററുകൾ അടഞ്ഞ് കിടക്കുകയും, റിലീസ് മാറ്റിവെക്കുകയും ചെയ്തങ്കെിലും ഇസ്ലാമോഫോബിയെചൊല്ലി ന്യൂജൻ സംവിധായകർ പോരാട്ടം തുടരുകയാണ്. ഫലത്തിൽ താരതമ്യേന സെക്യുലർ ആയ മലയാള സിനിമയിൽ സാമുദായിക കടത്തിവിടുകയാണ് ഇത് ചെയ്യുന്നത്. പൗരത്വഭേദഗതി നിയമവുമായി ബന്ധപെട്ട പ്രതിഷേധങ്ങളുടെ ഭാഗാമയി നേരത്തെ മലയാള സിനിമയിൽ ഉണ്ടായിരുന്ന ഭിന്നതക്ക് ഒന്നുകൂടി ആക്കം കൂട്ടുകയാണ് ഇത് ചെയ്യുന്നത്.
പാർവ്വതിക്ക് മറുപടിയുമായി ടേക്ക് ഓഫ് സംവിധായകൻ
താൻ സംവിധാനം ചെയ്ത് പാർവ്വതി നായികയായി അഭിനയിച്ച ടേക്ക് ഓഫ് സിനിമയെക്കുറിച്ചുള്ള പാർവ്വതിയുടെ ആക്ഷേപത്തിന് മറുപടിയുമായി സംവിധായകൻ മഹേഷ് നാരായണൻ രംഗത്തെത്തി. പാർവ്വതിക്കോ ഈ പറഞ്ഞ ആളുകൾക്കോ ഇസ്ലാമോഫോബിയെ എന്താണെന്ന് അറിയില്ലെന്നാണ് താൻ മനസ്സിലാക്കുന്നതെന്നായിരുന്നു ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹത്തിന്റെ പ്രതികരണം. ''ഒരു കാര്യം പറയുമ്പോൾ കൃത്യമായി പറയണം. എന്താണ് ഘടകം എന്നത് കൃത്യമാക്കണം. ടേക്ക് ഓഫ് എന്നത് ഒരു ഫിക്ഷണൽ കഥയാണ്. അതിൽ ഒരാളുടേയും പക്ഷത്ത് നിന്നല്ല കഥ പറഞ്ഞത്. ടേക്ക് ഓഫിൽ സമീറ ഭർത്താവുമായാണ് ഇറാഖിൽ പോകുന്നത്. അങ്ങനെയൊരു നഴ്സ് യഥാർത്ഥത്തിൽ നടന്ന കഥയിൽ ഇല്ല. ഫിക്ഷണലായിട്ട് പറഞ്ഞതാണ്. ടൈം ലൈൻ മാത്രമേ എടുത്തിട്ടുള്ളു. അങ്ങനെയൊരു കഥയിൽ ഏത് രീതിയിൽ കഥ മുൻപോട്ടു കൊണ്ടുപോകണമെന്നത് ഒരു സംവിധായകന്റെ സ്വാതന്ത്ര്യമാണ്'',
ഇറാൻ പോലൊരു ഇസ് ലാമിക് റിപ്പബ്ലിക് രാജ്യം അവരുടെ ഒരു റെസിസ്റ്റന്റ് ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയെ റെപ്രസന്റ് ചെയ്തിരിക്കുന്നത് ടേക്ക് ഓഫ് ആണ്. ഒരു സിനിമ ഫിലിം ഫെസ്റ്റിവലിൽ സെലക്ട് ചെയ്യുന്നതിന് മുൻപ് ഒരു പ്രീ സ്‌ക്രീനർ ഉണ്ടാകും. ആ സ്‌ക്രീനറിൽ മതപരമായ ആളുകൾ ഉണ്ടാവുമല്ലോ. . അവർക്കാർക്കും ഇതിൽ ഇസ് ലാമോഫോബിയ ഫീൽ ചെയ്തില്ല, പാർവതി പറഞ്ഞു അവർക്ക് പിന്നീട് മനസിലായെന്ന്, ഇറാൻ പോലൊരു രാജ്യത്തിന് ചിലപ്പോൾ പിന്നീട് മനസിലാകുമായിരിക്കും. ഇതിനകത്ത് ഒരു മതത്തിനേയും ഒരു വിഭാഗത്തിനേയും അപമാനിക്കുന്ന രീതിയിൽ ഒരു വാക്ക് പോലും എഴുതിയിട്ടില്ല. വളരെ ആലോചിച്ച് സൂക്ഷ്മമായി എഴുതിയ തിരക്കഥ തന്നെയാണ്- ഇതായിരുന്നു മഹേഷ് നാരായണന്റെ പ്രതികരണം.
മഹേഷ് നാരായണനെതിരെ യുവസംവിധായകർ
പാർവ്വതി പങ്കെടുത്ത പരിപാടിയിൽ സംബന്ധിച്ച മൂന്നു സിനിമാക്കാരാണ് ഇപ്പോൾ മഹേഷ് നാരായണനെതിരെ രംഗത്തെത്തിയിരിക്കുന്നത്. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ സംവിധായകൻ സക്കരിയ, സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്സിൻ പരാരി, തിരക്കഥാകൃത്ത് ഇർഷാദ് എന്നിവരാണ് ഇവർ. മാനവികത നിറഞ്ഞു നിൽക്കുന്ന സിനിമയുടെ അണിയറ പ്രവർത്തകരാണ് ഇവരെല്ലാം. എന്നാൽ ജമാ അത്തെ ഇസ്ലാമി ലൈനിൽ ചിന്തിക്കുന്നവരും. സുഡാനി പുറത്തിറങ്ങിയപ്പോൾ മുസ്ലിം ലീഗുകാർ ഉയർത്തിയ ഒരു വിമർശനമുണ്ട്. സിനിമ മനുഷ്യത്വത്തെക്കുറിച്ച് സംസാരിക്കുന്നതാണ്. നല്ല സിനിമ. എന്നാൽ മലപ്പുറത്തെ ഒരു അങ്ങാടി ചിത്രീകരിക്കുമ്പോൾ പോലും ലീഗിന്റെ ഒരു കൊടി പോലും രംഗത്തുണ്ടാവരുതെന്ന് സംവിധായകന് നിർബന്ധമുള്ളതുപോലെ തോന്നി. ജമാ അത്തെ ഇസ്ലാമിയെയും മാധ്യമത്തിന്റെയും സ്‌കൂളിൽ പഠിച്ചിറങ്ങിയ സക്കരിയയുടെ സിനിമ പ്രത്യക്ഷ കാഴ്ചകൾക്കപ്പുറത്ത് പലതും ഒളിപ്പിച്ചതായി ലീഗുകാർക്ക് തോന്നിയത് പിന്നീട് യാഥാർത്ഥ്യമായി. പൗരത്വഭേദഗതിക്കെതിരായ സമരങ്ങളിൽ പോലും കാന്തപുരം പോലും തള്ളിക്കളഞ്ഞ ഇസ്ലാമിക മുദ്രാവാക്യം വിളിച്ചെത്തുന്നവർക്കൊപ്പമായിരുന്നു ഈ സംവിധായകൻ. ഇതേ നിലപാട് തന്നെയായിരുന്നു മുഹ്സിൻ പരാരിയുടെയും ഹർഷാദിന്റേതും.
മാധ്യമം ഓൺലൈനിൽ ഒരു വീഡിയോ വന്നിട്ടുണ്ട്. പാർവ്വതിയെ അഭിനന്ദിക്കുന്ന വീഡിയോ. എന്ന് നിന്റെ മൊയ്തീനിലെയും ടേക്ക് ഓഫിലെയും മുസ്ലിം വിരുദ്ധത കണ്ടുപിടിക്കുകയാണ്. പാർവ്വതി തിരിച്ചറിഞ്ഞ ഇസ്ലാമോഫോബിക് രംഗങ്ങൾ എന്ന ഈ വീഡിയോ ഷെയർ ചെയ്താണ് സംവിധായകൻ മഹേഷ് നാരായണന് ഈ മൂന്നു പേരും മറുപടി നൽകുന്നത്. അഭിനയിച്ച സിനിമകളിലെ ഇസ്ലാമോഫോബിയ തിരിച്ചറിയുകയും ഉറക്കെ പറയുകയും ചെയ്ത പാർവ്വതിക്ക് ഐക്യദാർഢ്യം എന്നുപറഞ്ഞ്, 'ഉണ്ട' സിനിമയുടെ തിരക്കഥാകൃത്ത് ഹർഷാദ് മറ്റൊരു പോസ്റ്റും ഇട്ടിട്ടുണ്ട്. 'ടേക്ക് ഓഫ് ഒരു യഥാർത്ഥ സംഭവമാണ്. അതിൽ നഴ്സുമാരെ ഐ എസ് പീഡിപ്പിക്കുന്നില്ല. നല്ല രീതിയിലാണ് തങ്ങളോട് ഇടപെട്ടതെന്ന് നഴ്സുമാർ പിന്നീട് പറഞ്ഞിട്ടുമുണ്ട്. എന്നാൽ സിനിമ അതൊന്നും പയാതെ ഐ എസിന് വില്ലന്മാരായി ചിത്രീകരിക്കുന്നു. ഇസ്ലാമിനെ മോശപ്പെടുത്തുന്നു. എന്ന് നിന്റെ മൊയ്തീനിൽ മൊയ്തീന്റെ ബാപ്പിയെ പിന്തിരിപ്പനായി ചിത്രീകരിക്കുന്നു. ഇസ്ലാമിനെ അപമാനിക്കുന്നു.'- ഇത്തരത്തിലാണ് മാധ്യമത്തിന്റെ നിരൂപകന്റെ കണ്ടെത്തലുകൾ. ഐഎസിനെ വിമർശിക്ക്ുമ്പോൾ അതങ്ങനെയാണ് ഇസ്ലാമിനെ അപമാനിക്കുക എന്ന ചോദ്യവുമായി നിരവധിപേർ ഇതിൽ പ്രതികരിക്കുന്നുണ്ട്.
യുവസിനിമാക്കാരോട് ചില ചോദ്യങ്ങൾ
ഇസ്ലാം വിരുദ്ധത കണ്ടെത്തുന്ന സംവിധായകരോട് ചില ചോദ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പലരും ചോദിക്കുന്നത്. ഇതാണോ ഇസ്ലാമോഫോബിയ. ശരിക്കുള്ള ഇസ്ലാമോഫോബിയയുടെ ഇരകൾ അങ്ങ് ഡൽഹിയിലുണ്ട്. പിന്നെ ടേക്ക് ഓഫിൽ കാണിക്കുന്ന ഐ എസ് തീവ്രവാദികളെയല്ലേ വിമർശിക്കുന്നത്. അവരെ മാധ്യമവും നിങ്ങളുമെല്ലാം എപ്പോഴാണ് മുസ്ലീങ്ങളായി പരിഗണിക്കാൻ തുങ്ങിയത്. ഐഎസിനെ ക്രൂരന്മാരാക്കി കാണിക്കുന്നതൊക്കെ ഇസ്ലാമോഫോബിയ ആക്കി മാറ്റി ആ വാക്കിന്റെ ശരിക്കുമുള്ള അർത്ഥ കളയരുത് എന്നാണ് ഒരാളുടെ പ്രതികരണം.
തീർച്ചയായും യഥാർത്ഥ സംഭവം അതുപോലെ പറയുകയല്ല ഒരു സിനിമ. അതിൽ സംവിധായകന്റെ ഭാവനകൾ കലരും. എന്നാൽ മാത്രമെ അത് കാഴ്ചക്കാർക്ക് ഇഷ്ടപ്പെടുന്ന ഒരു ചലച്ചിത്രമാക്കി മാറ്റാൻ കഴിയുകയുള്ളു. ടേക്ക് ഓഫ് എന്നത് ഒരു ഫിക്ഷണൽ കഥയാണെന്ന് അതിന്റെ സംവിധായകൻ വ്യക്തമാക്കിയിട്ടുള്ളതാണ്. യഥാർത്ഥ സംഭവത്തിലെ നഴ്സ് ഒരു ക്രിസ്ത്യാനിയാണ്. എന്നാൽ ടേക്ക് ഓഫീസിലെ സമീറ മുസ്ലീമാണ്. അങ്ങനെയൊരു നഴ്സ് യഥാർത്ഥത്തിൽ നടന്ന കഥയിലില്ല എന്നതാണ് വാസ്തവം. ഫിക്ഷണലായിട്ട് പറഞ്ഞതാണ്. ടൈം ലൈൻ മാത്രമെ എടുത്തിട്ടുള്ളു എന്നും സംവിധായകൻ വ്യക്തമാക്കിയിട്ടുള്ളതാണ്.
പിന്നെ എന്ന് നിന്റെ മൊയ്തീന്റെ കാര്യം. ശരിയാണ് മൊയ്തീന്റെ ബാപ്പ ഇത്തരം വേഷത്തിൽ നടക്കുന്ന ഒരാളായിരുന്നില്ല. അതിനെ വിമർശിക്കുമ്പോഴും അതിൽ മറ്റൊരു കാര്യം വിമർശകർ കാണാതെ പോകുന്നു. തന്റെ സഹോദരങ്ങൾ ഒരിക്കലും മൊയ്തീനെ അക്രമിച്ചിരുന്നില്ലെന്ന് കാഞ്ചനമാല പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഈ രംഗത്തിന്റെ പേരിലാണ് അവർ പാർവ്വതി ഉൾപ്പെടെയുള്ള മൊയ്തീന്റെ അണിയറ പ്രവർത്തകരോട് അകലം പാലിച്ചതും. സിനിമയിൽ യഥാർത്ഥമല്ലാത്ത ഒരു രംഗമുണ്ട്. കാഞ്ചനമാലയുടെ ഹിന്ദുവായ സഹോദരൻ രാത്രിയിൽ ആളെവിട്ട് മൊയ്തീനെ അക്രമിക്കുന്നു. എന്തുകൊണ്ട് ഇത് ഹിന്ദു വിരുദ്ധമാണെന്ന് പാർവ്വതിക്കും സംവിധായകർക്കും തോന്നിയില്ല.
യഥാർത്ഥ സംഭവം യഥാർത്ഥമായി തന്നെ കാണിക്കണം എന്നാണ് നിയമമെങ്കിലും മുഹ്സിൻ പരാതി തിരക്കഥയെഴുതിയ വൈറസ് എന്ന സിനിമയ്ക്ക് എന്താണ് സംഭവിച്ചത്. നിപ കാലത്തെ സംഭവങ്ങളായിരുന്നല്ലോ ആ സിനിമയ്ക്ക് അടിസ്ഥാനം.
രോഗം പൊട്ടിപ്പുറപ്പെട്ട പേരാമ്പ്രയുടെ ചെറുത്ത് നിൽപ്പ് മുഹ്സിൻ നിങ്ങൾ എവിടെയാണ് ആ സിനിമയിൽ വരച്ചുകാട്ടിയത്. മെഡിക്കൽ കോളെജിൽ ചുറ്റിക്കറങ്ങുകയായിരുന്നില്ലേ നിങ്ങളുടെ തിരക്കഥ. ജമാ അത്തെ ഇസ്ലാമിയുടെ ചിന്താധാരകളുമായി നടക്കുന്ന നിങ്ങൾ ബോധപൂർവ്വമല്ലേ ആ സിനിമയിൽ മന്ത്രിമാരായ കെ കെ ശൈലജയുടെയും ടി പി രാമകൃഷ്ണന്റെയും പ്രവർത്തനങ്ങളെ മൂലയിൽ ഒതുക്കിയത്. ഊർജ്ജസ്വലയായ മന്ത്രി കെ കെ ശൈലജയ്ക്ക് സിനിമയിലൂടനീളം നിസ്സഹായഭാവം നൽകിയത് എന്തുകൊണ്ടാണ്. അന്ന് പേരാമ്പ്രക്കാരനായ ഒരാൾ ഫേസ് ബുക്കിലിട്ട ഒരു പോസ്റ്റുണ്ട്. ഒരു വർഷത്തെ റിസേർച്ചിന് ശേഷമാണെത്രെ മുഹ്സിൻ പരാരിയും ടീമും വൈറസിന്റെ തിരക്കഥയെഴുതിയത്. എന്നാൽ മുഹ്സിൻ റിസേർച്ച് നടത്തിയത് ഏതായാലും ഞങ്ങൾ ജീവിക്കുന്ന പേരാമ്പ്രയിലല്ല. അന്ന് മുഹ്സിന്റെ പാർട്ടിയുടെ ചാനലിന്റെ ഡൽഹിയ ബ്യൂറോ ചീഫ് ഉണ്ടാക്കിയ വിവാദവും പേരാമ്പ്രക്കാർ മറക്കില്ല. കഫീൽഖാൻ പേരാമ്പ്രയിലേക്ക് വരാൻ താത്പര്യം കാട്ടിയെന്നും ആരോഗ്യമന്ത്രി അനുകൂലായി പ്രതികരിച്ചില്ലന്നുമായിരുന്നു ഇയാളുട കണ്ടെത്തൽ. നിപാ മരണങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ മീഡിയാ വൺ പ്രതിനിധിക്കറിയേണ്ടതും കഫീൽഖാനെ പിണറായി വിജയൻ തടഞ്ഞതിനെക്കുറിച്ചായിരുന്നു. സർക്കാറിന് ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടെന്നും നിങ്ങളുടെ താളത്തിന് തുള്ളലല്ല ജോലിയെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. മുഹ്സിൻ പരാരി റിസേർച്ച് ഫീൽഡ് വർക്ക് ചെയ്തത് മീഡിയാ വൺ ഓഫീസിലായിരിക്കുമെന്നും ആ കുറിപ്പിലുണ്ടായിരുന്നു.
'വൈറസിലെ' അതേ ആവിഷ്‌ക്കാര സ്വതന്ത്ര്യം തന്നെയല്ലേ ഇതും
ഇനി സിനിമയിലേക്ക് വരാം. അതിൽ സൗബിൻ അവതരിപ്പിക്കുന്ന ഒരു പന്നിവേട്ടക്കാരനുണ്ട്. അയാൾ ഹിന്ദുവാണ്. യഥാർത്ഥ കഥയിൽ എന്തിനാണ് മുഹ്സിൻ നിങ്ങൾ ഇല്ലാത്തൊരു ഹിന്ദു വേട്ടക്കാരനെ ഉണ്ടാക്കിയത്. നിപാ കാലത്ത് കഠിന പ്രയത്നം നടത്തിയ ആംബുലൻസ് ഡ്രൈവർമാരെ നിങ്ങൾ ആ സിനിമയിൽ അപമാനിച്ചില്ലേ. കള്ളനോട്ടിന്റെ ഇടപാടുകാരായ അവർ ആംബുലൻസിൽ പണം കൈമാറുമ്പോഴാണ് നിപ പടർന്നതെന്ന് നിങ്ങൾ എഴുതിവെച്ചില്ലേ. സിനിമയിൽ നിങ്ങളുടെ ഭാവന ഉപയോഗിക്കാമെങ്കിലും എത്രത്തോളം നീചമായിരുന്നു ആ രംഗം എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ. കഥയെ ഏതെല്ലാം രീതിയിൽ കൊണ്ടുപോകാമായിരുന്നിട്ടും എന്തിന് നിങ്ങൾ ഇത്തരമൊരു വഴിയിലേക്ക് തിരിഞ്ഞു. പേരാമ്പ്രയിലാരാണ് നിപാ രോഗിയെ തലയ്ക്കടിച്ചു വീഴ്‌ത്തിയത് മുഹ്സിൻ. ഏത് നിപാ രോഗിയാണ് റോട്ടിൽ അലഞ്ഞ് തിരിഞ്ഞു നടന്നത്. അവർക്ക് വേണ്ടി ആംബുലൻസ് ഡ്രൈവർമാർ കാത്തു നിൽക്കുകയായിരുന്നില്ലേ. എന്നാൽ നിങ്ങൾ പേരാമ്പ്രക്കാരെ നിപാ രോഗിയെ തലക്കടിച്ചു വീഴ്‌ത്തു്ന്നവരും ആംബുലൻസ് ഡ്രൈവർമാരെ കള്ളനോട്ട് ഇടപാടുകാരുമാക്കി.
ഇതെല്ലാം എഴുത്തുകാരന്റെ സ്വാതന്ത്ര്യമാണെന്ന് നിങ്ങൾ പറഞ്ഞതായി അറിയില്ല. എന്നാൽ സിനിമയുടെ സംവിധായകൻ ആഷിക്ക് അബു പറഞ്ഞിട്ടുണ്ട്. ഐഡിയോളജിയുടെ ഇടപെടലാണ് ഞങ്ങൾ ആരോഗ്യമന്ത്രിയുടെ കഥാപാത്രത്തിലൂടെ കാണിച്ചിട്ടുള്ളത്. അതൊരു വ്യക്തിയല്ല. അതിനൊരു രൂപ സാദൃശ്യം ഉണ്ടാകാമെങ്കിലും എന്നായിരുന്നു ആഷിഖ് അബുവിന്റെ മറുപടി.
നിപ രോഗബാധിനായ ഒരാളെ നാട്ടുകാർ തലക്കടിച്ച് വീഴ്‌ത്തിയ ശേഷം ആശുപത്രിയിലേക്ക് എത്തുന്നതായി സിനിമയിലുണ്ട്. അത് ഒരു മോശം സന്ദേശമല്ലേ സമൂഹത്തിന് നൽകുന്നതെന്ന ചോദ്യത്തിന് ഞങ്ങൾക്കുള്ള സിനിമാറ്റിക് സ്വാതന്ത്ര്യം ഉപയോഗിച്ച് ചെയ്തിട്ടുള്ളതാണ് ഈ കഥാപാത്രം എന്നായിരുന്നു ആഷിഖ് അബുവിന്റെ മറുപടി. ഡോക്യുമെന്ററി പോലെ പറയേണ്ട കാര്യത്തെ ഫീച്ചർ സിനിമയെന്ന മാധ്യമം ഉപയോഗിച്ച് പ്രേക്ഷകരുടെ ആസ്വാദനത്തെ ഗൗരവായിട്ടെടുത്ത് കഥ പറഞ്ഞതാണ്. അല്ലാതെ കുറേ വസ്തുതകൾ നിരത്തിയാൽ സിനിമയാകില്ലല്ലോ. സിനിമിക്ക് ഡോക്യുമെന്ററി സ്വഭാവം വരുന്ന സമയത്ത് ആളുകൾക്ക് മടുക്കുമെന്നും അദ്ദേഹം മറുപടി പറഞ്ഞിരുന്നു.
ഇനി തിരക്കഥാകൃത്ത് മുഹ്സിൻ പരാരിയോടും സിനിമയിൽ അഭിനയിച്ച സക്കരിയയോടും ചില ചോദ്യങ്ങൾ. നിങ്ങൾക്ക് സിനിമാറ്റിക് സ്വാതന്ത്ര്യം ഉപയോഗിച്ച് യഥാർത്ഥ കഥയിൽ പുതിയ കഥാപാത്രങ്ങളെ ഉണ്ടാക്കാനും സംഭവങ്ങൾ ഉണ്ടാക്കാനും പറ്റുമെങ്കിൽ ടേക്ക് ഓഫിന്റെ സംവിധായകന് അതിന് സ്വാതന്ത്ര്യമില്ലേ.. തന്റെ യഥാർത്ഥ കഥ ഡോക്യുമെന്ററി പോലെ ആവാതിരിക്കാനുള്ള ആ സംവിധായകന്റെ ശ്രദ്ധയോട് നിങ്ങൾക്കെന്താണ് ഇത്ര അസഹിഷ്ണുത. യഥാർത്ഥത്തിൽ യഥാർത്ഥ സംഭവം വെച്ച് നിങ്ങളെല്ലേ ആളുകളെ ഏറ്റവും മോശക്കാരായി ചിത്രീകരിച്ചത്. ഐ എസിനെ പ്രതികൂട്ടിൽ നിർത്തുക മാത്രമാണ് ടേക്ക് ഓഫ് സംവിധായകൻ ചെയ്തിട്ടുള്ളത്. അതെങ്ങിനെ ഇസ്ലാം വിരുദ്ധമാകും..- ഇത്തരം ചോദ്യങ്ങളുമായാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ പുരോഗമിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- റിസോർട്ടിലെ ടെന്റിൽ നിന്നും പുറത്തിറങ്ങിയ ഷഹാനയെ ആന ഓടിച്ചു വീഴ്ത്തി ആക്രമിച്ചു; ബഹളം കേട്ട് ബന്ധുക്കൾ ഓടി എത്തിയെങ്കിലും ആന ആക്രമണം തുടർന്നതോടെ സംഭവ സ്ഥലത്ത് തന്നെ മരണം: ഇന്നലെ വയനാട്ടിൽ കാട്ടാനയുടെ കുത്തേറ്റ് മരിച്ചത് ദാറു നുജൂം കോളജിലെ സൈക്കോളജി വിഭാഗം മേധാവി
- റഫീഖ് ശല്യപ്പെടുത്തിയപ്പോൾ മകന്റെ അരയിലെ ബെൽറ്റ് അഴിച്ചെടുത്ത് അടിച്ചു യുവതി; ഓടിയപ്പോൾ ബഹളം കേട്ടെത്തിയ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും മർദ്ദിച്ചു; യുവതിക്ക് മുന്നിൽ എത്തിയപ്പോൾ കുഴഞ്ഞു വീണു; ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം; കാസർകോട്ടെ റഫീഖിന്റെ മരണം മർദനത്താലെങ്കിൽ കൊലക്കുറ്റത്തിന് കേസെടുക്കും
- ക്രൂരമായി മർദ്ദിച്ചത് സുഹൃത്ത് കഞ്ചാവ് ഉപയോഗിക്കുന്ന വിവരം സഹോദരിയോട് പറഞ്ഞതിന്; സഹോദരി വാശി പിടിച്ചതു കൊണ്ടാണ് വിവരം പറഞ്ഞതെന്ന് മർദ്ദനമേറ്റ 17കാരൻ മറുനാടനോട്; സിനിമകളിൽ കാണുന്ന പോലെയായിരുന്നു മർദ്ദനം; കരുതികൂട്ടി കൊണ്ടുപോയി മർദ്ദിച്ചത് ഉപയോഗ ശൂന്യമായ കെട്ടിടത്തിൽ വെച്ച്
- പോൾ ദിനകരന്റെ സ്ഥാപനങ്ങളിലെ നിന്നും കണ്ടെടുത്തത് കണക്കിൽപ്പെടാത്ത 120 കോടി രൂപയും 4.5 കിലോ സ്വർണവും; ചട്ടങ്ങൾ ലംഘിച്ചും നേരിട്ടു വിദേശനിക്ഷേപം സ്വീകരിച്ചു; 12 രാജ്യങ്ങളിൽ വിവിധ കമ്പനികളും ഇരുനൂറിലേറെ ബാങ്ക് അക്കൗണ്ടുകളും; പോൾ ദിനകറിന് 5000 കോടിയുടെ സ്വത്തുണ്ടെന്ന നിഗമനത്തിൽ ആദായ നികുതി വകുപ്പ്
- യുട്യൂബ് നോക്കി കെണിയൊരുക്കി; പതിനഞ്ചാം ദിവസം പുള്ളിപ്പുലി അകപ്പെട്ടു; തൊലിയുരിച്ച് നഖവുമെടുത്തതോടെ ഇറച്ചി സൂപ്പർ ടേസ്റ്റെന്ന് വിനോദ്; അഞ്ചായി വീതം വച്ചു പാകം ചെയ്ത് ഭക്ഷണമാക്കി; കറിവച്ച് കഴിച്ചവർ ഇനി അഴിയെണ്ണും; പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ വനംവകുപ്പ്
- സ്വന്തം ക്ലബ്ബുകളിൽ ഗോൾഫ് കളിച്ചും കള്ളുകുടിച്ചും പ്രസിഡണ്ടല്ലാത്ത ട്രംപ് സമയം പോക്കുന്നു; ട്രംപ് കുടുംബത്തിലെ കൂടുതൽ ദുരൂഹ കഥകൾ പുറത്തേക്ക്; ട്രംപിസ്റ്റുകളായ അമേരിക്കൻ ചാനലുകൾ അടച്ചുപൂട്ടി ബൈഡൻ
- 'വ്യക്തിപരമായ ഈ ബാധ്യത എന്നും സ്നേഹത്തോടെ ജീവിക്കുന്ന ഞങ്ങളുടെ കുടുംബം പരിഹരിക്കേണ്ടതാണ്'; കടം തീർക്കാൻ ഒരാളും, ഒരു സ്ഥലത്തും ഒരു സാമ്പത്തിക സമാഹരണവും നടത്തരുത്'; അഭ്യർത്ഥനയുമായി കോൺഗ്രസ് നേതാവ് സി ആർ മഹേഷ്
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- ഡിമെൻഷ്യ ബാധിച്ച് ഓർമ്മ നഷ്ടപ്പെടാറായി കഴിയുന്ന 69കാരി കോടതിയെ സമീപിച്ചത് ലൈംഗിക ബന്ധം നടത്താൻ അവസരം ചോദിച്ച്; സ്ത്രീ താമസിക്കുന്ന നഴ്സിങ് ഹോമിൽ സന്നദ്ധരുണ്ടെങ്കിൽ സൗകര്യം ഒരുക്കി കൊടുക്കാൻ കോടതി ഉത്തരവ്
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- ഇസ്ലാമിലെ അടുക്കളകളും ഒട്ടും ഭേദമല്ല; മഹത്തായ ഭാരതീയ അടുക്കള എന്നാൽ നായർ തറവാടുകളിലെ അടുക്കളകൾ മാത്രമാണോ; ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍