'അയാളുടെ വരവ് രാത്രികളിലായിരുന്നു.. വലിയ ഷൂ ധരിച്ച് മുഖം മറച്ചെത്തിയ അയാളെ അവർ വിളിച്ചിരുന്നത് ഷെയ്ഖ് എന്നും ഹാജിയെന്നും; ലൈംഗിക വേഴ്ച്ചാ വേളയിലും ക്രൂരമായി വേദനിപ്പിച്ച് ആനന്ദം കണ്ടെത്തി; പിടിക്കപ്പെടുമ്പോൾ പൊട്ടിത്തെറിക്കാൻ അരയിൽ ബെൽറ്റ് ബോംബ് കെട്ടിയിരുന്നു; ഉറങ്ങുമ്പോൾ പോലും അരികത്ത് ബെൽറ്റ് ബോംബുണ്ടാകും; ഒരിക്കൽ പോലും മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല'; ഐഎസ് ഭീകരൻ ബാഗ്ദാദിയെ കുറിച്ച് പതിനേഴുകാരിയായ യസീദി ലൈംഗിക അടിമ പെൺകുട്ടി വെളിപ്പെടുത്തിയത് ഇങ്ങനെ
മറുനാടൻ ഡെസ്ക്
ഡമാസ്ക്കസ്: ഐഎസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി എന്ന ലോകം ഭയക്കുന്ന ഭീകരൻ അമേരിക്കൻ സേനയെ ഭയന്നാണ് ജീവിതം മുഴുവൻ കഴിച്ചുകൂട്ടിയത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ബാഗ്ദാദി കൊല്ലപ്പെട്ടു ആഴ്ച്ചകൾ പിന്നിട്ടിട്ടും ബാഗ്ദാദിയെ കുറിച്ചുള്ള ഉപകഥകൾക്ക് എങ്ങും പഞ്ഞമില്ലാത്ത അവസ്ഥയാണ്. യദീസി പെൺകുട്ടികളെ ലൈംഗിക അടിമകളാക്കുന്ന ഭീകരരായിരുന്നു ഐസിസുകാർ. അബൂബക്കർ അൽ ബാഗ്ദാദിക്കും അത്തരം ലൈംഗിക അടിമകൾ ഉണ്ടായിരുന്നു. അതിക്രൂരമായി പീഡനത്തിന് ഇരയാകേണ്ടി വന്ന പതിനേഴുകാരിയായ യസീദി പെൺകുട്ടി ബാഗ്ദാദിയുടെ മറ്റൊരു കഥ ലോകത്തോട് വിളിച്ചു പറയുകയാണ് ഇപ്പോൾ. ബാഗ്ദാദി ലൈംഗിക അടിമയാക്കിയ പെൺകുട്ടിയാണ് കൊല്ലപ്പെടും മുമ്പ് ബാഗ്ദാദി സഞ്ചരിച്ച വഴികളെ കുറിച്ചു വെളിപ്പെടുത്തിയത്.
പതിനേഴു വയസുള്ള തന്നെ അതിക്രൂരമായി പീഡിപ്പിച്ചാണ് ബാഗ്ദാദി ലൈംഗിക അടിമയാക്കിയത് എന്നാണ് പെൺകുട്ടി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ലൈംഗിക വേഴ്ച്ചയിൽ പോലും ക്രൂരമായി വേദനിപ്പിച്ച് ആനന്ദം കണ്ടെത്തിയിരുന്ന വ്യക്തിയായിരുന്നു ബാഗ്ദാദി. അവസാന കാലത്ത് അമേരിക്കൻ സേന കൊലപ്പെടുത്തുമെന്ന് ഭയന്ന് എപ്പോഴും പൊട്ടിത്തെറിക്കാൻ ബെൽറ്റ് ബോംബുമായാണ് അയാൾ കഴിഞ്ഞിരുന്നത്. ഭാര്യയുള്ളപ്പോൾ തന്നെയാണ് തന്നെ ലൈംഗിക അടിമായാക്കിയതെന്നും പെണ#്കുട്ടി വെളിപ്പെടുത്തുന്നു.
അമേരിക്ക മെയ് മാസം നടത്തിയ റെയ്ഡിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. സാമ്രാജ്യം തകർന്നതോടെ ഇദ്ലിബിലേയ്ക്ക് കടക്കാനായിരുന്നു ബാഗ്ദാദിയുടെ ആലോചന. രാത്രികാലങ്ങളിലായിരുന്നു ബാഗ്ദാദി സന്ദർശിക്കാൻ എത്തിയിരുന്നത്. 2017 ൽ ഒരു രാത്രി മൂന്നു വണ്ടികളിലായി ബാഗ്ദാദി ഇദ്ലിബിലേയ്ക്ക് കടക്കാൻ ശ്രമിച്ചു. ഒപ്പം ഭാര്യമാരിൽ ഒരാളും താനും ഉണ്ടായിരുന്നതായി അന്ന് പതിനെഴുവയസുണ്ടായിരുന്ന പെൺകുട്ടി പറയുന്നു. എന്നാൽ അന്ന് വാഹനവ്യൂഹത്തിന് നേർക്ക് ആക്രമണം ഉണ്ടാകുമോ എന്ന് ബാഗ്ദാദി ഭയന്നിരുന്നു. തുടർന്ന് ഏതാനം ആഴ്ചകയോളം തെക്കു കിഴക്കൻ ഭാഗത്തുള്ള ഒരു സിറിയൻ ടൗണിലായിരുന്നു താമസിച്ചിരുന്നത്. ഈ സമയം നാലാഴ്ചയോളം ബാഗ്ദാദിയുടെ അടുത്ത ബന്ധുവിന്റെ വീട്ടിൽ പെൺകുട്ടിയെ നിർത്തി.
ഈ താമസസ്ഥലത്തേയ്ക്ക് ബാഗ്ദാദി ഇടയ്ക്കിടയ്ക്ക് എത്തുമായിരുന്നു. ഈ സമയങ്ങളിലൊക്കെ തന്നെ പീഡിപ്പിച്ചിരിക്കുന്നു എന്ന് പെൺകുട്ടി പറയുന്നു. പലപ്പോഴും ക്രൂരമായ ലൈംഗിക പീഡനത്തിനും കടുത്ത മർദനത്തിനും ഇരയായിരുന്നു. അയാൾ രാത്രിയിൽ മാത്രമായിരുന്നു വന്നിരുന്നത്. വലിയ ഷൂ ധരിക്കുകയും മുഖം മറയ്ക്കുകയും ചെയ്തിരുന്നു. എപ്പോഴും കുറഞ്ഞത് അഞ്ചു സെക്യൂരിറ്റികളെങ്കിലും ഒപ്പമുണ്ടായിരുന്നു. അവർ അയാളെ ഹാജി എന്നോ ഷെക്ക് എന്നോ ആയിരുന്നു വിളിച്ചിരുന്നത്-പേരു വെളിപ്പെടുത്താത്ത യസീദി പെൺകുട്ടി വ്യക്തമാക്കി.
ആ സമയങ്ങളിൽ താൻ എന്തു ചോദിച്ചാലും സുരക്ഷാ കാരണങ്ങളാൽ ഒരിക്കലും അയാൾ മറുപടി പറഞ്ഞിരുന്നില്ല. 2018-ൽ യസീദി പെൺകുട്ടിയെ ബാഗ്ദാദി മറ്റൊരാൾക്ക് കൈമാറി. അയാൾ പെൺകുട്ടിയെ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി. 2018-ലെ വസന്തകാലത്തായിരുന്നു പെൺകുട്ടി ബാഗ്ദാദിയെ അവസാനമായി കണ്ടത്. അവസാനം ഒരാളുടെ കൈവശം തനിക്ക് ഒരു ആഭരണം കൊടുത്തു വിട്ടിരുന്നു എന്നും പെൺകുട്ടി ഓർക്കുന്നു. പിന്നീട് ഒരിക്കലും ബാഗ്ദാദിയെ കണ്ടിട്ടില്ല പെൺകുട്ടി പറയുന്നു.
ന്യൂനപക്ഷമായ യസീദികളെ കൂട്ടക്കൊല നടത്തുന്നതിലും പെൺകുട്ടികളെ അടിമകളാക്കി വിൽക്കുന്നതിലും കുപ്രസിദ്ധരായിരുന്നു ഐഎസ് ഭീകരർ. സ്വയം ഭരണാധികാരിയായി അവരോധിച്ച് ബഗ്ദാദി ഒരുക്കിയ ഭരണകൂടം യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യശക്തികൾ തച്ചു തകർത്തതിനു പിന്നാലെ ഏറെ ഭയചകിതനായിരുന്നു ബഗ്ദാദിയെന്നും പെൺകുട്ടി പറയുന്നു. അവസാനനാളുകളിൽ സുരക്ഷയുടെ കാര്യത്തിലും ഏറെ ശ്രദ്ധാലുവായിരുന്നു ഇയാൾ. ആ സമയത്തും ഭാര്യയ്ക്കൊപ്പം യസീദി പെൺകുട്ടിയെയും താമസിപ്പിച്ചിരുന്നു ബഗ്ദാദി.
രാത്രിയിൽ മാത്രമായിരുന്നു ബഗ്ദാദിയുടെ അക്കാലത്തെ സഞ്ചാരം. വില കുറഞ്ഞ ചെരുപ്പുമണിഞ്ഞ് മുഖം മറച്ചുള്ള യാത്രയിൽ ഒപ്പം അഞ്ച് സുരക്ഷാ ഭടന്മാരുമുണ്ടാകും. താൻ പല കാര്യങ്ങളും അയാളോടു ചോദിച്ചിരുന്നു. അപ്പോഴെല്ലാം സുരക്ഷയുടെ പേരുപറഞ്ഞ് അതിനോടെല്ലാം മുഖം തിരിച്ചു. അയാൾ എവിടെയൊക്കെ പോകുന്നുവെന്നറിയുന്നവർ കുറവായിരുന്നെന്നും പെൺകുട്ടി പറയുന്നു. 2018ൽ യസീദി പെൺകുട്ടിയെ ബഗ്ദാദി മറ്റൊരാൾക്കു കൈമാറി. അയാളാണ് പെൺകുട്ടിയെ ഡാഷിഷയിൽ നിന്നു മാറ്റുന്നത്. അതിനു ശേഷം പിന്നീട് ബഗ്ദാദിയെ കണ്ടിട്ടുമില്ല. ഇടയ്ക്ക് അയാളുടെ പേരിൽ ഒരു ആഭരണം തനിക്കു സമ്മാനമായി ലഭിച്ചതാണ് അവസാനത്തെ സംഭവം. ബഗ്ദാദിക്കൊപ്പം മരുഭൂമികളും പർവതങ്ങളും താണ്ടിയുള്ള യാത്രയ്ക്കിടെ തനിക്കേറ്റ ലൈംഗിക പീഡനത്തിന്റെ ഉൾപ്പെടെ മുറിവുകൾ ഇന്നും മാഞ്ഞിട്ടില്ല ഈ പെൺകുട്ടിയുടെ മനസ്സിൽ നിന്ന്.
2018 ആദ്യം കിഴക്കൻ സിറിയയിൽ ഒരിടത്തു നിന്നു മറ്റൊരിടത്തേക്കെന്ന വണ്ണം പലായനത്തിലായിരുന്നു ബഗ്ദാദി. ഈ സമയത്തെല്ലാം ഇയാളുടെ അധികാര കേന്ദ്രങ്ങളെല്ലാം ഒന്നൊന്നായി തകർന്നു വീഴുകയായിരുന്നു. അവസാന ശക്തി കേന്ദ്രമെന്ന നിലയ്ക്കാണ് ഇദ്ലിബിലേക്കു പലായനം ചെയ്തത്. എന്നാൽ അക്കാലത്തും മാനസികമായി തകർന്ന നിലയിലായിരുന്നു ബഗ്ദാദി. ഐഎസ് അധീനതയിലുള്ള പല പ്രവിശ്യകളിലെയും തലവന്മാർ തന്നെ ഒറ്റു കൊടുക്കുന്നതായുള്ള പരാതി അയാൾ നിരന്തരം ഉന്നയിച്ചിരുന്നു.
ഐഎസിന്റെ പല താവളങ്ങളും തകർന്നടിഞ്ഞതോടെ ബഗ്ദാദിയുടെ സഞ്ചാരവും കുറഞ്ഞു. പിടിക്കപ്പെടുമെന്ന് ഏകദേശം ഉറപ്പായ വിധത്തിലായിരുന്നു യാത്ര. അതിനാൽത്തന്നെ ബോംബ് ഘടിപ്പിച്ച ബെൽറ്റുമണിഞ്ഞായിരുന്നു സഞ്ചരിച്ചിരുന്നത്. രാത്രി ഉറങ്ങുമ്പോഴും സമീപത്ത് ഒരു ബെൽറ്റ് സൂക്ഷിച്ചിരുന്നു. അണികളോടും ഇതു തന്നെ നിർദേശിച്ചു. ഒരിക്കൽ പോലും മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ല ബഗ്ദാദി. അതേസമയം സഹായി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതായും യസീദി പെൺകുട്ടി പറയുന്നു.
സമ്മർദം ശക്തമായതോടെ ബഗ്ദാദിയുടെ പ്രമേഹം മൂർച്ഛിച്ചു. ഇടയ്ക്കിടെ രക്ത പരിശോധന നടത്തേണ്ടി വന്നു, ഒപ്പം ഇൻസുലിൻ കുത്തിവയ്പും. ഇടക്കാലത്ത് ആട്ടിടയന്റെ വേഷത്തിലായിരുന്നു ബഗ്ദാദിയുടെ യാത്ര. ഒരു ഘട്ടത്തിൽ ബഗ്ദാദിക്കെതിരെയുള്ള ആക്രമണത്തെക്കുറിച്ചുള്ള കൃത്യമായ സൂചന അബു സബ എന്ന ഭീകരനു ലഭിച്ചിരുന്നു. തുടർന്ന് സിറിയഇറാഖ് അതിർത്തിയിലെ താൽക്കാലിക ടെന്റുകളെല്ലാം തകർത്തു. അന്നു ബഗ്ദാദിയെയും ഐഎസ് വക്താവ് അൽമുജാഹിറിനെയും ഒരു കുഴിയിലാണ് ഒളിപ്പിച്ചത്. കുഴിക്കു മുകളിലൂടെ സംശയം തോന്നാതിരിക്കാൻ ആടുകളെയും മേയാൻ വിട്ടു. സൈനിക പരിശോധന കഴിഞ്ഞതിനു പിന്നാലെയാണ് ഇരുവരും പുറത്തുവന്നതെന്നും സാജിത്ത് പറയുന്നു. ഒക്ടോബർ 26 പുലർച്ചെ ഇദ്ലിബ് പ്രവിശ്യയിൽ യുഎസ് സൈന്യം നടത്തിയ ആക്രമണത്തിലാണ് ബഗ്ദാദി കൊല്ലപ്പെട്ടത്. തൊട്ടടുത്ത ദിവസം വക്താവ് അൽ മുജാഹിറും മറ്റൊരു ആക്രമണത്തിൽ കൊല്ലപ്പെട്ടുകയുണ്ടായി.
ഐഎസ് യസീദികളെ ക്രൂരമായ പീഡനങ്ങൾക്കാണ് ഇരയാക്കിരുന്നത്. യസീദികളെ കൊലപ്പെടുത്തുകയും യസീദി പെൺകുട്ടികളെ ലൈംഗിക അടിമകളാക്കുകയും വിൽക്കുകയും ചെയ്തിരുന്നു. തടവിലാക്കിയ സ്ത്രീകളുടെ നഖങ്ങൾ വരെ പറിച്ച് ആനന്ദം കണ്ടെത്തുന്ന ക്രൂരനാണിയാളെന്നാണ് മുന്ന നാല് വർഷം മുമ്പ് പറഞ്ഞത്. ഭാര്യമാരെ പേടിച്ച് ഇയാൾ അടിമകളെ വേറെ താമസിപ്പിക്കുകയും ചെയ്യും. ബാഗ്ദാദിയുടെ ലൈംഗിക അടിമമായി കഴിയേണ്ടി വന്നയാളാണ് യസീദി പെൺകുട്ടിയായ മുന്ന.
ഐസിസുകാരുടെ തടവിലായ യുഎസ് സന്നദ്ധ പ്രവർത്തക കൈല മുള്ളറെ അബൂബക്കർ ബാഗ്ദാദി തുടർച്ചയായി ബലാത്സംഗം ചെയ്തിരുന്നുവെന്ന വെളിപ്പെടുത്തലും പുറത്തുവന്നിരുന്നു. മുള്ളറെ ഒരു രഹസ്യഭാര്യയായാണ് ബാഗ്ദാദി താമസിപ്പിച്ചിരുന്നതെന്നും മുന്ന പറയുന്നു. മുള്ളറെ വിവാഹം കഴിച്ച ബാഗ്ദാദി തന്റെ കൺമുന്നിൽ വച്ച് അവരെ നാലു തവണ ബലാത്സംഗം ചെയ്തിരുന്നുവെന്നും മുന്ന വെളിപ്പെടുത്തുന്നു. ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ തന്നെയും ഇതുപോലെ ചെയ്യുമെന്ന് പറഞ്ഞെങ്കിലും താൻ രക്ഷപ്പെടുകയായിരുന്നുവെന്ന് മുന്ന പറയുന്നു. സുഹൃത്തായ അബു സയ്യാഫിന് മുള്ളറുടെ മുഖം കാണാൻ പോലും ബാഗ്ദാദി സമ്മതിച്ചില്ലെന്നാണ് മുന്ന പറയുന്നത്. എല്ലായ്പ്പോഴും നിഖാബ് ധരിച്ച് നടക്കാൻ മുള്ളറെ നിർബ്ബന്ധിച്ചിരുന്നു. മറ്റു ഭാര്യമാർക്ക് ചെയ്തത് പോലെ മുള്ളർക്ക് ബാഗ്ദാദി വാച്ച് മേടിച്ചു കൊടുത്തെന്നും പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്