എന്നും സാധാരണക്കാർക്കൊപ്പമെന്ന് ആണയിടുന്ന ഇടതുസർക്കാർ ബസ് നിരക്ക് വർദ്ധനയുടെ കാര്യത്തിൽ ആർക്കൊപ്പം? ഓർഡിനറി മിനിമം കൂലി ഏഴിൽ നിന്ന് അഞ്ചായി കുറയ്ക്കണമെന്ന് ആസൂത്രണ ബോർഡ് ആവശ്യപ്പെടുമ്പോൾ സർക്കാർ ആലോചന എട്ട് രൂപയാക്കാൻ; ഇനിയും നിരക്ക് കൂട്ടിയാൽ കയറാൻ ആളില്ലാതെ ഓർഡിനറി ബസുകൾ നെട്ടോട്ടം ഓടേണ്ടി വരും
തിരുവനന്തപുരം: ബസ് ഉടമകളുടെ സമരം തൽക്കാലം മാറ്റി വച്ചെങ്കിലും നിരക്ക് വർദ്ധന ആസന്നമാണെന്ന് മലയാളികൾക്ക് എല്ലാമറിയാം. നിരക്ക് ഇനിയും കൂട്ടിയാൽ എന്താവും അവസ്ഥ.ബസ് ചാർജ് കൂട്ടുകയല്ല ബസുകളുടെ എണ്ണം കുറയ്ക്കുകയാണെ വേണ്ടതെന്ന് ഗതാഗത വിദഗ്ദ്ധർ വിലയിരുത്തുമ്പോൾ ഇക്കാര്യം പ്രത്യേകമായി ആലോചിക്കേണ്ടി വരും. കാരണം ഇനിയും ചാർജ്ജ് കൂട്ടിയാൽ കൂടുതൽ യാത്രക്കാർ യാത്രാ ബസുകളെ കൈക്കൊഴിയുമെന്ന് സംസ്ഥാന ആസൂത്രണ ബോർഡ് വിലയിരുത്തുന്ന പശ്ചാത്തലത്തിലാണ് ഇത് പ്രസക്തമാകുന്നത്.
സ്വകാര്യ ബസ് വ്യവസായവും കെഎസ്ആർടിസിയും പ്രതിസന്ധി നേരിടുന്ന സാഹചര്യം കൂടി മനസിൽ കണ്ടുവേണം നമ്മൾ വിഷയത്തെ സമീപിക്കേണ്ടത്.ടൂവീലറുകൾ ഓടിക്കുമ്പോൾ ഉണ്ടാകുന്ന ചെലവിനേക്കാൾ ഇരട്ടിയിലധികം നിരക്കുകൾ ഓർഡിനറി ബസ് മിനിമം കൂലിയിൽ വന്നപ്പോൾ 90% സ്ഥിരം യാത്രക്കാരും ഓർഡിനറി ബസുകളെ ഓഴിവാക്കി. കേരളത്തിലെ ഭൂരിപക്ഷം യാത്രാ ബസുകളിലും 50% പോലും യാത്രക്കാർ ഇല്ല എന്നതാണ് പൊതു ഗതാഗത മേഖലയിലെ പ്രതിസന്ധി.ഇതരസംസ്ഥാന തൊഴിലാളികൾ പോലും ബസുകൾ ഉപേക്ഷിച്ച് ടൂവീലറുകളിലേക്ക് മാറുകയാണ്
ഓർഡിനറിക്ക് കിലോമീറ്ററിന് 6 പൈസ കൂട്ടുമ്പോൾ ഫാസ്റ്റിന് 4 പൈസയും സൂപ്പറിന് 3 പൈസയും മാത്രം കൂട്ടും, ഇതിനാണ് എൽഡിഎഫ് സർക്കാർ കച്ചമുറുക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്.നിലവിലെ ഓർഡിനറി കിലോമീറ്റർ നിരക്ക് 64 പൈസയെങ്കിലും യാത്രക്കാരിൽ നിന്നും ഈടാക്കുന്നത് 95 പൈസയാണ്.10 കിലോമീറ്റർ ദൂരത്തിൽ യാത്ര ചെയ്യാൻ നിലവിലെ ഓർഡിനറി യാത്രാക്കൂലി 10 രൂപ. 20 കിലോമീറ്റർ യാത്ര ചെയ്യാനുള്ള ഓർഡിനറി യാത്രക്കൂലി 17 രൂപ. എന്നു വച്ചാൽ കിലോമീറ്റർ യാത്രക്കൂലി 100 പൈസയും 85 പൈസയും. എന്നാൽ സർക്കാർ ഉത്തരവിലെ കിലോമീറ്റർ യാത്രക്കൂലി 64 പൈസാ മാത്രം.
കേരളത്തിൽ 2. 5 കിലോമീറ്റർ ഓർഡിനറി ബസിൽ യാത്ര ചെയ്യാനുള്ള യാത്രക്കൂലി 7 രൂപാ. കിലോമീറ്റർ നിരക്കിൽ ഒരു കിലോമീറ്ററിന് 2.80 പൈസാ.നിലവിലെ പെട്രോൾ നിരക്കിൽ ഒരു ടൂവീലറിൽ ഒറ്റയ്ക്കു യാത്ര ചെയ്യാൻ ചെലവാക്കുന്നത് ഒരു രൂപാ മാത്രം. രണ്ടു യാത്രക്കാരുണ്ടെങ്കിൽ ടൂവീലർ കിലോമീറ്റർ യാത്ര ചെലവ് 50 പൈസ മാത്രം.
2010 ൽ വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് രൂപീകരിച്ചജസ്റ്റീസ് രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ബസ് നിരക്ക് പരിഷ്കരണ കമ്മിറ്റി സ്വകാര്യ ബസുമകളുടെ സ്വാധീനത്തിൽ കൊണ്ടുവന്ന മിനിമം ചാർജ് പ്ലസ് കിലോമീറ്റർ നിരക്കാണ് സർക്കാർ പറയുന്ന നിരക്കും യഥാർത്ഥ യാത്രക്കൂലിയും തമ്മിൽ ഇത്രയേറെ വ്യത്യാസമുണ്ടാക്കിയത്. യുഡിഎഫിന്റെ ജനവിരുദ്ധനയങ്ങളൊക്കെ തിരുത്തിയെന്് അവകാശപ്പെടുന്ന എൽഡിഎഫ് സർക്കാരാകട്ടെ സ്വകാര്യ ബസുകളുടെ കാര്യത്തിൽ മൗനം പാലിക്കുന്നു. സിപിഎം മാത്രമല്ല സിപിഐയും അങ്ങനെ തന്നെ.
നിലവിലെ ഓർഡിനറി മിനിമം കൂലിയായ 7 രൂപ 5 രൂപ ആക്കി കുറയ്ക്കണമെന്നും അങ്ങനെ റോഡുകളിലെ ടൂവീലർ വാഹനങ്ങളുടെ ബാഹുല്യം കുറയ്ക്കാമെന്നും സംസ്ഥാന ആസൂത്രണ ബോർഡ് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. സംസ്ഥാന ഗതാഗത സെക്രട്ടറി, ഗതാഗത കമ്മീഷണർ, പൊതുമരാമത്ത് സെക്രട്ടറി ആസൂത്രണ ബോർഡ് അംഗം അടക്കം നിരവധി വിദഗ്ദ്ധർ അടങ്ങിയ സമിതിയാണ് കേരളത്തിലെ ഉയർന്ന മിനിമം നിരക്ക് കുറയ്ക്കണമെന്ന് നിർദ്ദേശിച്ചത്.
യാത്രാ ബസുകളുടെ എണ്ണക്കൂടുതലും കെഎസ്ആർടിസി സ്വകാര്യ ബസുകളും തമ്മിലുള്ള കടുത്ത മത്സരവും യാത്രക്കാരില്ലാതെ ബസോട്ടത്തിനു കാരണമാകുന്നു. മൂന്നു കോടി ജനങ്ങളുള്ള കേരളത്തിൽ 5752 കെഎസ്ആർടിസി ബസുകളും 29960 സ്വകാര്യ ബസുകളുമടക്കം 35712 യാത്രാ ബസുകളുണ്ട്. ഒരു ലക്ഷം ജനങ്ങൾക്ക് കേരളത്തിൽ 103 ബസുകളുണ്ടെങ്കിൽ കർണ്ണാടകത്തിൽ അത് 58 ഉം തമിഴ് നാട്ടിൽ ഇത് 37 ഉം മാത്രമാണ്.
ഒരു കിലോമീറ്റർ സർവ്വീസു നടത്താൻ 70 രൂപ ചെലവാക്കുന്ന കെഎസ്ആർടിസിയിൽ ആകെയുള്ള 5176 സർവ്വീസുകളിൽ 483 സർവ്വീസുകൾ മാത്രമാണ് 40 രൂപയ്ക്കു മുകളിൽ വരുമാനമുള്ളത്. ബാക്കി 4693 സർവ്വീസുകളും ഡീസലും ശമ്പളവും അടങ്ങുന്ന ഓട്ടക്കൂലി പോലും കിട്ടാത്തവയാണ്. ഇതിൽ 90% സർവ്വീസുകളും സ്വകാര്യ ബസുകളുമായി മത്സരിച്ചോടുന്നവയും.
സ്വകാര്യ റൂട്ടുകളിലെ കെഎസ്ആർടിസി ബസുകളുടെ കടന്നു കയറ്റവും മത്സര ഓട്ടവും വിദ്യാർത്ഥി യാത്രാനിരക്ക് കൂട്ടാൻ അനുവദിക്കാത്തതും സ്വകാര്യ ബസുകളെ കടുത്ത നഷ്ടത്തിലേക്കു കൊണ്ടു ചെന്നെത്തിച്ചു.വിദ്യാർത്ഥികളുടെ യാത്രാക്കൂലി കാലോചിതമായി നിലവിലെ നിരക്കിന്റെ 50% ആക്കുകയും സാധാരണ യാത്രക്കാരുടെ ഓർഡിനറി മിനിമം കൂലി 7 രൂപയിൽ നിന്നും 5 രൂപ ആക്കി കുറയ്ക്കുകയും ചെയ്തില്ലെങ്കിൽ കേരളത്തിലെ സ്വകാര്യ ഓർഡിനറി ബസുകൾക്ക് ഇനി അധികം കാലം പിടിച്ചു നിൽക്കാനാവില്ല.
5000 ലധികം സ്വകാര്യ ബസുടമകൾ അംഗങ്ങളാകുന്ന സംഘടന അവരുടെ ബസുകൾ സർക്കാരിനു വിട്ടു നൽകുമെന്നും ഓടിക്കിട്ടുന്ന ലാഭത്തിന്റെ ഒരു വീതം അവർക്ക് നൽകിയാൽ മതിയെന്നും ഫെയർ റിവിഷൻ കമ്മറ്റിക്കു മുൻപിൽ തന്നെ രേഖാ മൂലം നിവേദനം നൽകുന്നതിലെത്തി പൊതുഗതാഗത മേഖലയിലെ പരിതാപകരമായ അവസ്ഥ.
ഫെയർ റിവിഷൻ കമ്മറ്റി വെറും ഒരു ഉപദേശക സമിതിയാണെങ്കിലും സിപിഐഎമ്മിലെ കണ്ണൂർ ലോബി നിർദ്ദേശിച്ച നിരക്കുകൾ അപ്പാടെ അംഗീകരിക്കണമെന്ന വാശിയിലാണ്. സ്വകാര്യ -ദീർഘദൂര ബസുടമകൾക്ക് ഏറെ സ്വാധീനമുള്ള സിപിഎം ജില്ലാ കമ്മറ്റിയാണ് കണ്ണൂരിലേത്. അതുകൊണ്ടു തന്നെ നിരക്കുകൾ കുത്തനെ കൂടുന്നതും ഓർഡിനറി ബസുകളിലാണ്.
നിലവിലെ ഓർഡിനറി നിരക്കായ 64 പൈസാ 70 പൈസയാക്കാനും മിനിമം ചാർജ് 7 രൂപയിൽ നിന്നും 8 രൂപാ ആക്കാനുമാണ് സർക്കാർ നീക്കം. ആ നീക്കം അംഗീകരിച്ചാൽ 20 കിലോമീറ്റർ ദൂരത്തിലെ ഓർഡിനറി യാത്രക്കൂലി 20 രൂപയാകും. കിലോമീറ്റർ നിരക്ക് 100 പൈസാ. 10 കിലോമീറ്റർ ദൂരത്തിനുള്ള ഓർഡിനറി കിലോമീറ്റർ നിരക്ക് 120 പെസയും. സാധാരണ ജനങ്ങളുടെ ഭരണമാണ് എൽഡിഎഫ് തരുന്നതെന്നു പറയുന്നുണ്ടെങ്കിലും ബസുടമകളുടെ കാര്യത്തിൽ എൽഡിഎഫ് മുതലാളിമാർക്കൊപ്പമാണ്.
ഫാസ്റ്റിന്റെ നിരക്ക് 68 പൈസായിൽ നിന്നും 72 പൈസയായും (4 പൈസ വർദ്ധനവ്) സൂപ്പർ ഫാസ്റ്റിന്റേത് 72 പൈസയിൽ നിന്നും 75 പൈസയും (3 പൈസ വർദ്ധനവ്) സൂപ്പർ എക്സ്പ്രസിന്റേത് 7 പൈസായിൽ നിന്നും 80 പൈസയും ആക്കാനാണ് സ്വകാര്യ ബസുടമയുടെ സർക്കാർ തീരുമാനം.ഫാസ്റ്റിനു മിനിമം 10 രൂപയിൽനിന്നും 12 രൂപയും (5 കിലോമീറ്റർ ദുരം) സൂപ്പറിന്റേത് 13 ൽ നിന്നും 15 രൂപയിലേക്കും (10 കിലോമീറ്റർ ദൂരം ഓർഡിനറിക്കും.ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി നിർദ്ദേശിച്ച നിരക്കുകളായ മിനിമം ചാർജ് പ്ലസ് കിലോമീറ്റർ നിരക്ക് അംഗീകരിച്ച യുഡിഎഫിന് എൽഡിഎഫ് സർക്കാരിന്റെ നീക്കത്തെ തടയാൻ ധാർമികമായി അവകാശവുമില്ല
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍