ഹിറ്റ് മേക്കർ ജോഷിയുടെ 'പൊറിഞ്ചു മറിയം ജോസ്' കോപ്പിയടിയോ? തന്റെ 'വിലാപ്പുറങ്ങൾ' നോവലിലും സിനിമയുടെ ട്രയിലറിലും ടീസറിലുമുള്ള സാദൃശ്യങ്ങൾ അക്കമിട്ട് നിരത്തി എഴുത്തുകാരി ലിസി ജോയ്; കാട്ടാളൻ പൊറിഞ്ചുവിനെ മുഖ്യകഥാപാത്രമാക്കി തയ്യാറാക്കിയ തിരക്കഥ തന്റെ അനുവാദമില്ലാതെ സിനിമയാക്കി; നിർമ്മാണം കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ച്; ഇത് തനി പകൽക്കൊള്ളയും ചതിയുമെന്ന് ലിസി ജോയ്
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന 'പൊറിഞ്ചു മറിയം ജോസ്'എന്ന ചിത്രം തിരക്കഥാ മോഷണ വിവാദത്തിൽ. 'വിലാപ്പുറങ്ങൾ' എന്ന തന്റെ നോവൽവെച്ച് മമ്മൂട്ടിയെ നായകനാക്കി 'കാട്ടാളൻ പൊറിഞ്ചു' എന്ന പേരിൽ സിനിമയാക്കുന്നതിന് ഉണ്ടാക്കിയ തിരക്കഥയാണ് ഇപ്പോൾ ജോഷിയും കൂട്ടരും ഉപയോഗിച്ചിരിക്കുന്നതെന്ന ഗുരുതര ആരോപണമായി എഴുത്തുകാരി ലിസി ജോയ് രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ മലയാള സിനിമയിൽനിന്ന് തനിക്കുണ്ടായ ദുരനുഭവം പറയുന്നത്. തന്റെ നോവലിലും സിനിമയുടെ ട്രയിലറിലും ടീസറിലുമുള്ള സാദൃശ്യങ്ങൾ അക്കമിട്ട് നിരത്തിയാണ് അവർ പോസ്റ്റ് ഇട്ടത്. ആദ്യം മറ്റൊരു പ്രൊജക്റ്റിന്റെ ഭാഗമായി തയ്യാറാക്കിയ തിരക്കഥ ഇപ്പോൾ തന്റെ അനുവാദമില്ലാതെ സിനിമയാക്കുകയാണ്. കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ചാണ് ഈ നടപടിയെന്നും അവർ ചൂണ്ടിക്കാട്ടുന്നു. വിഷയം ശ്രദ്ധയിൽപെടുത്തിയപ്പോൾ തീർത്തും ഉത്തരവാദിത്വമില്ലാതെയാണ് ജോഷി പ്രതികരിച്ചതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
പൊറിഞ്ചുവായി ജോജു ജോർജ്ജും മറിയമായി നൈല ഉഷയും ജോസ് എന്ന കഥാപാത്രമായി ചെമ്പൻ വിനോദ് ജോസുമാണ് എത്തുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്ച്, കീർത്തന മൂവീസിന്റെ ബാനറിൽ റെജിമോൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എൻ ചന്ദ്രൻ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം. സംഗീതം ജേക്സ് ബിജോയ്. എഡിറ്റിങ് ശ്യാം ശശിധരൻ.ജോസഫിലെ ടൈറ്റിൽ കഥാപാത്രത്തിന് ശേഷം ജോജു ജോർജ്ജ് നായകനാവുന്ന ചിത്രവുമാണ് പൊറിഞ്ചു മറിയം ജോസ്. ചാന്ദ് വി ക്രിയേഷൻസ് ആണ് കേരളത്തിലെ വിതരണം.മഴ ദുരിതത്തെ തുടർന്ന് പൊറിഞ്ചു മറിയം ജോസിന്റെ റിലീസ് നീട്ടിവച്ചിരുന്നു. ചിത്രത്തിന്റെ പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഓഗസ്റ്റ് 23നാണ് ചിത്രം റിലീസ് ചെയ്യുക. അതിനിടെയാണ് പുതിയ വിവാദം എത്തിയത്.
ലിസിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്:
ചതിയുടെ ആൾരൂപങ്ങൾ ..
#JusticeForLizy #NovelistLizy
ഏറെ വേദനയോടെയാണ് ഈ കുറിപ്പെഴുതുന്നത്. വിലാപ്പുറങ്ങൾ എന്ന എന്റെ നോവൽ വായിച്ചവർ അതിലെ പനങ്കേറിമറിയത്തെയും കാട്ടാളൻപൊറിഞ്ചുവിനെയും പാണ്ടിജോസിനെയും ദയാലുവിനെയൊന്നും മറന്നിട്ടുണ്ടാകില്ല. ഞാൻ ജനിക്കുന്നതിനു മുമ്പുള്ള വിമോചനസമരകാലഘട്ടവും അതിന്റെ രാഷ്ട്രീയ പശ്ചാത്തലവും ഒരു ഗവേഷണകൗതുകത്തോടെ ഏറെ കാലം തിരഞ്ഞുനടന്ന് തൃശൂരിന്റെ പുരാവൃത്തങ്ങളിൽ നിന്നു ഈ നോവലെഴുതാനിരിക്കുമ്പോൾ ആ കാലഘട്ടത്തേയും രൂപകങ്ങളയും ആളുകളേയും അടയാളപ്പെടുത്തണമെന്നും എന്നാൽ ഫിക്ഷന്റെ എല്ലാ ചാരുതയും ചൈതന്യവും ജൈവികതയും എന്റെ കഥാപാത്രങ്ങൾക്കും കഥാസന്ദർഭണ്ങ്ങൾക്കും ഉണ്ടാവണമെന്ന നിർബ്ബന്ധത്താൽ ഒരു പാട് കാലം ഉള്ളിൽ കൊണ്ടു നടന്നു പാകപ്പെട്ടതിന് ശേഷമുള്ള കുത്തൊഴുക്കിലാണ് 'വിലാപ്പുറങ്ങൾ എന്ന നോവൽ പിറവിയെടുക്കുന്നത്.
ഈ നോവലിലെ ഓരോ കഥാപാത്രസൃഷ്ടിക്കു പിറകിലും സർഗ്ഗപിറവിയുടെ നോവും രൂപപ്പെടലിന്റെ കാത്തിരിപ്പുമേറെ അനുഭവിച്ചിട്ടുണ്ട്.
അതൊന്നും വെറുതെയായില്ലെന്ന് എന്റെ വായനക്കാരുടെ പ്രതികരണങ്ങളിൽ നിന്നും എം ടി , സക്കറിയ ,സാറാ ജോസഫ് ,ആനന്ദ് ,അഷ്ടമൂർത്തി, എം.എം ബഷീർ, എം. കെ. സാനു, ബാലചന്ദ്രൻ വടക്കേടത്ത് തുടങ്ങിയ പ്രഗൽഭരുടെ വാക്കുകളിൽ നിന്നും സാക്ഷ്യപ്പെട്ടതുമാണ്.
ഇതെല്ലാം ഇത്രയും വിസ്തതിച്ചെഴുതിയത് 'പൊറിഞ്ചു മറിയം ജോസ്' എന്ന ജോഷി പടത്തിനു പിന്നിലെ ചതി നിങ്ങളെ അറിയിക്കാനാണ് ..എന്റെ നോവലിലെ കഥാപാത്രങ്ങളുടെ കോപ്പി റെയ്റ്റ് എങ്ങിനെ മറ്റൊരാൾക്കായി പോകുന്നുവെന്ന ഉൽക്കണ്ഠയും രോഷവും ഖേദവും നിങ്ങളുമായി പങ്കുവെക്കാനാണ്..
ഒരു പ്രതിഫലവും തരാതെ എഴുത്തുകാരിയെ കൊണ്ടു തന്നെ തിരക്കഥ പലരിതിയിലുമെഴുതിച്ച് അവർക്കാവശമുള്ളതെടുത്ത് സിനിമ നിർമ്മിക്കുന്ന പകൽകൊള്ളയുടെയും ചതിയുടേയും പേരാണോ , 'പൊറിഞ്ചു മറിയം ജോസ്' ?
2017 ലാണ് ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷനു വേണ്ടി ഡേവിഡ് കാച്ചപ്പിള്ളിയും സംവിധായകൻ ടോം ഇമ്മട്ടിയും ഡാനി പ്രൊഡക്ഷന്റെ ജോണി വട്ടക്കുഴിയും വിലാപ്പുറങ്ങളിലെ കാട്ടാളൻ പൊറിഞ്ചുവിനെ മുഖ്യകഥാപാത്രമാക്കി ഒരു സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നു എന്നും അതിനും തിരക്കഥ എഴുതാമോ എന്നവാശ്യപ്പെട്ട് എന്നെ സമീപിക്കുന്നത്.
വെള്ളിത്തിരയിൽ സ്വന്തം കഥാപ്രാത്രങ്ങളെ കാണുന്നതിലുള്ള ഉദ്വേഗത്തേക്കാൾ , സിനിമ ഒരഭിനിവേശമായി എന്നും ഉള്ളിലുള്ളതുകൊണ്ട് തിരക്കഥ എഴുതാമെന്നു സമ്മതിക്കുകയും ജോലിയുടെ വലിയ ഉത്തരവാദിത്വത്തിനിടയിലും പല രീതിയിൽ കഥാന്ത്യങ്ങൾ മാറ്റിയെഴുതിയും ചർച്ചയുമായി ഒരു വർഷത്തോളമെടുത്ത് തിരക്കഥ ഏതാണ്ട് പൂർത്തിയാവുകയും സിനിമ'കാട്ടാളൻ പൊറിഞ്ചു' എന്ന പേരിൽ ഫിലിം ചേബറിൽ 2018 ജനുവരിയിൽ ഡാനി പ്രൊഡക്ഷൻ രജിസ്റ്റർ ചെയ്യുകയും ,കാട്ടാളൻ പൊറിഞ്ചുവായി മമ്മുട്ടി എന്ന അനൗൺസ്മെന്റ് വെള്ളിനക്ഷത്രത്തിലും സോഷ്യൽ മീഡിയയിലും വന്നതുമാണ്. എന്നാൽ കരാറെഴുതുനതിനു മുമ്പുള്ള തർക്കത്തിൽ ഡാനി പ്രൊഡക്ഷൻ, ഡേവിഡ്കാച്ചപ്പിള്ളി പ്രൊഡക്ഷനുമായി സഹകരിക്കാൻ തയ്യാറല്ലെന്നറിയിച്ച് പിൻ മാറുകയും അതേ തുടർന്ന് ടോം ഇമ്മട്ടി മറ്റൊരു പ്രോജക്റ്റിലേക്ക് പോവുകയും ചെയ്യുന്നു.
പുതിയ കഥയുമായി മറ്റൊരു പ്രോജക്ടാണ് ചെയ്യുന്നതെന്ന് വിശ്വസിപ്പിച്ച് ഞാനെഴുതി കൊടുത്ത 'കാട്ടാളൻ പൊറിഞ്ചു ' എന്ന തിരക്കഥയിലെ കഥയും കഥാപാത്രങ്ങളും സീനുകളും ഉപയാഗിച്ചാണ് ' പൊറിഞ്ചു മറിയം ജോസ്' ഇപ്പോൾ ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് , രചന നടത്തിയെന്ന് അവകാശപ്പെടുന്ന അഭിലാഷ് എൻ.ചന്ദ്രനും, ജോഷിയുടെ സംവിധാനത്തിൽ , കീർത്തന മൂവീസ് പുറത്തിറക്കുന്നത്.
എന്റെ 'കാട്ടാളൻ പൊറിഞ്ചു ' എന്ന തിരക്കഥയിലെ ഉള്ളടക്കവും പ്രധാന സന്ദർഭങ്ങളും ഇവിടെ പങ്കുവെയ്ക്കാം.
*പള്ളിപെരുന്നാളുംഅതിനോടനുബന്ധിച്ച അടിപിടിയും അതിന്റെ പ്രതികാരം അടുത്ത പെരുന്നാളിന് തീർക്കുന്നതാണ് കഥാസാരം.
*പ്രധാനപ്പെട്ട കഥപ്രാത്രങ്ങൾ കാട്ടാളൻ പെറിഞ്ചു ,പുത്തൻ പള്ളി ജോസ്, മറിയം ,കാട്ടാളന്റെ ഉററസ്റ്റേഹിതനായ മുതലാളി ,പള്ളിലച്ചൻ തുടങ്ങിയവർ
*പ്രധാന കഥാപാത്രമായ കാട്ടാളൻ പൊറിഞ്ചു ചട്ടമ്പിയും ഇറച്ചിവെട്ടുക്കാരനും ആരെയും തല്ലിയൊതുക്കുന്നവനും സ്വന്തം മുതലാളിക്കു വേണ്ടി എന്തും ചെയ്യാൻ തയ്യാമുള്ളവനുമാണ്
*കാട്ടാളന്റെ ഇൻട്രോ ക്വട്ടേഷൻ ടീമിനെ തല്ലിയൊതുക്കിയാണ്.
*കല്യാണം നടത്തി കൊടുക്കുന്നതിനായി ഉള്ളിൽ നിന്ന് അടച്ചിട്ട പള്ളിയുടെ മണിമേടയിലേക്ക് കയറി ചില്ലു വാതിൽ തകർത്ത് കുമ്പസാര കൂട്ടിൽ കെട്ടിയിട്ട അച്ചനെ കെട്ടഴിച്ച് വിടുന്ന കാട്ടാളൻ, ചട്ടമ്പിയാണെങ്കിലും മറുള്ളവരെ സഹായിക്കുന്നവനാണ് .
*വെട്ടാനുള്ള പോത്തിനെ ചുവന്ന മാലയണിച്ച് നഗര പ്രദക്ഷിണം വെക്കുന്ന കാട്ടാളൻ പൊറിഞ്ചു.
*കാട്ടാളന്റെ ഉററ സ്നേഹിതനാണ് പുത്തൻ പള്ളിജോസ്. നാടൻ പാട്ടുകളുമായി കള്ളുഷാപ്പിലും ചാരായഷാപ്പിലും കട്ടാളനൊപ്പം അടിച്ചു പൊളിക്കുന്നവൻ.
*ചട്ടയും മുണ്ടും ധരിച്ച് മദ്യം കഴിച്ച് മാർക്കററിലൂടെ പണം പലിശക്കു കൊടുക്കുന്നവളും കടയിലേക്ക് തന്റേടത്തോടെ വരുന്നവളുമായ നായികയായ മറിയ.
*അമ്പുതിരുനാളോടനുബന്ധിച്ച് ബാന്റുസെററിനൊപ്പം കള്ളടിച്ച് പുത്തൻ പള്ളി ജോസുമായി എന്നടീ റാക്കമ്മ . .പാട്ടിന് താളം ചവിട്ടുന്നവൾ .
*മറിയയെവർണ്ണിക്കുമ്പോൾ തൃശൂർ പൂരത്തിന് നില അവിട്ടുകളാ ഞങ്ങൾക്കുള്ളിൽ വിരിയാ.. എന്ന സീൻ
*കാട്ടാളൻ പൊറിഞ്ചുവിന് മറിയയോടുള്ള പ്രണയം .ഫാന്റസി സീനുകളിലുള്ള പ്രണയരംഗങ്ങൾ. പുത്തൻ പള്ളി ജോസിനെ വടിവാൾ കൊണ്ട് വെട്ടുന്ന ഗുണ്ടകൾ.സിനിമാതിയറററിലേക്ക് ഓടിക്കയുന്നതും ബാൽക്കണിയിൽ നിന്ന് ചാടുന്നതും ഒപ്പമ്മത്തി വെട്ടുന്നതും ഒരു പാട് വെട്ട് കൊണ്ട് വീണ് കിടക്കുമ്പോൾ ഗുണ്ടകളോട്, 'തീർത്തിട്ട് പോടാ..പൊലയാടി മക്കളെ..'എന്നു പറഞ്ഞ് ..മരിച്ചു വീഴുന്ന പുത്തൻ പള്ളി ജോസ്
*പുത്തൻ പള്ളി ജോസിന്റെ ശവസംസ്കാരയാത്ര
*അവസാന ഭാഗത്ത് പകരം വീട്ടലിന്റെ ഭാഗമായി പള്ളി പറമ്പിൽ ശൃംഗാരം അഭിനയിച്ച് കൂട്ടികൊണ്ടു പോകുന്ന മറിയ ,അവളുടെ പ്രതികാരം..
പലപ്പോഴായി അയച്ചുകൊടുത്ത തിരക്കഥകളുടെ ഇമെയിലുകളും അതിന്റെ ഹാർഡ് കോപ്പികളും ,മാതൃഭൂമി പ്രസിദ്ധീകരിച്ച വിലാപ്പുറങ്ങൾ നോവലും തെളിവായി ഹാജരാക്കിയിട്ടാണ് ഈ സിനിമാ ഷൂട്ടിങ് നിർത്തിവെക്കാനുള്ള തൽക്കാലിക നിരോധന ഉത്തരവ് (LA:834/2019 in O.S:03/2019 ) ലഭിക്കുന്നത്. എന്നിട്ടും കോടതിയെ ധിക്കരിച്ച് പൊറിഞ്ചു മറിയം ജോസിന്റെ ഷൂട്ടിങ് അവർ തുടരുന്നുണ്ടായിരുന്നു. അത് കമ്മീഷൻ വന്ന് തെളിവെടുത്തതുമാണ്.
ഏറെ ഹിറ്റുകൾ സമ്മാനിച്ച ഒരു സീനിയർ സംവിധായകൻ എന്ന നിലയിൽ ജോഷിയിൽ നിന്ന് നീതിയും ഇടപെടലും പ്രതിക്ഷിച്ചതാണ് എന്നാൽ
സംവിധായകൻ എന്നോട് പറഞ്ഞത് , 'ഗാന്ധിജിയുടെയും നെഹ്റുവിന്റെയും സിനിമയെടുക്കാൻ ആരുടെയും അനുവാദം വേണ്ടല്ലോ' എന്നാണ്. അതുപോലെയാണത്ര കാട്ടാളൻ പൊറിഞ്ചുവും മറിയവും .(??) അവർ ജീവിച്ചിരുന്നവരാണെന്ന്. ഫോക്ക്ലോറാണെന്നും..
അങ്ങനെയെങ്കിൽ സാറാടീച്ചറുടെ പുതിയ നോവലിലെ ബുധിനിയെ ഇവരടിച്ചുമാറ്റുമോ? (ബുധിനി ഇപ്പോഴും ജീവിച്ചിരിക്കുന്നു.)
പുരാണകഥാപാത്രമാണെന്ന് പറഞ്ഞ് എം ടി യുടെ രണ്ടാമൂഴത്തിലെ ഭീമനെ തൊടാൻ ഇവർ ധൈര്യപ്പെടുമോ?
എഴുത്തുകാരിയുടെ കോപ്പി റൈറ്റ് ആണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് . ഇവരെല്ലാം ജീവിച്ചിരുന്ന കഥാപാത്രങ്ങളാണന്ന വാദം സർഗസ്ഷ്ടിക്കു നേരെയുള്ള കടന്നു കയററമല്ലേ?അറിയപ്പെടാതെയും രേഖപ്പെടുത്താതെയും പോകുന്ന സാധാരണക്കാരുടെ ജീവിതവും വൈകാരികതയുമാണ് നോവൽ അടയാളപ്പെടുത്തുന്നത് .ആ കഥാപാത്രങ്ങൾക്ക് ജീവനുണ്ടെങ്കിൽ അത് നോവലിന്റെ വിജയമായി കാണണം .ആരുടേയും ബയോപിക് അല്ല ഞാൻ നോവലാക്കിയത്.-
ഈ സിനിമയിറക്കുന്നവർ ജീവിച്ചിരുന്നവരുടെ ബയോപിക് ആണോ എടുത്തിട്ടുള്ളത്? എന്റെ നോവലിറങ്ങുന്നതിനു മുമ്പ് എന്തു കൊണ്ട് ഈ ആശയം ഇവർക്ക് വന്നില്ല? കാട്ടാളൻ പൊറിഞ്ചു എന്ന സിനിമ ഫിലിം ചേബറിൽ( ഡാനി പ്രൊഡക്ഷൻസ് )രജിസ്റ്റർ ചെയ്തിരിക്കുമ്പോൾ എങ്ങിനെ അവർക്ക് ആ പേര് സിനിമയിൽ ഉപയോഗിക്കാനാകുന്നു.?
ചുരുക്കത്തിൽ പ്രതിഭയല്ല ഇവർക്ക് വേണ്ടത് .സിനിമാതമ്പുരാക്കന്മാരുടെ വാലാട്ടികളും ചെരിപ്പുനക്കികളുമായി അഞ്ചും പത്തും വർഷം നടക്കാതെ ഒരു സുപ്രഭാതത്തിൽ തിരക്കഥാകൃത്തുകളായി വരുകയോ? അതും ഒരു പെണ്ണ്? ഞങ്ങളിങ്ങനെ പല കള്ളങ്ങളും പറയും . വാക്കിന് വിലയോ മൂല്യങ്ങളോ (അതെന്താ ..അങ്ങാടി മരുന്നോ?) വേണ്ടി വന്നാൽ ഗുണ്ടായിസം വരെ കാണിക്കും .പ്രതിഫലം തരാതെ നോവലും തിരക്കഥയും അടിച്ചു മാറ്റും .സ്വാധീനവും പണവും ഉപയോഗിച്ച് ഞങ്ങൾ സിനിമയിറക്കും.
ചതിയുടെ ആൾരൂപങ്ങൾക്ക് കള്ളം പറയുന്നതിനും അത് ന്യായികരിക്കുന്നതിനും വല്ല ഉളിപ്പുമുണ്ടോ? കണ്ടാമൃഗം തോററു പോകും ഇവരുടെ തൊലിക്കട്ടിയിൽ.
മറ്റുള്ളവരുടെ പ്രതിഭ നിർലജ്ജം അപഹരിക്കുന്ന എഴുത്തുകാരനോടും അപഹരിച്ച മൊതലുപയോഗിച്ച് സിനിമ സംവിധാനം ചെയ്യുന്ന വലിയ സംവിധായകനോടും മററുള്ളവരെ വഞ്ചിച്ച് പ്രൊഡക്ഷൻ കുപ്പായമണിഞ്ഞ് നടക്കുന്ന ഉഡായിപ്പുകളോടും ഇതെല്ലാമറിഞ്ഞിട്ടും മൗനംകൊള്ളുന്ന കാശിറക്കുന്ന നിർമ്മാതാക്കളോടും ഒന്നേ പറയാനുള്ളൂ , എന്റെ കഥാപാത്രങ്ങളെയും അവരുടെ പഞ്ചുള്ള ക്വാറക്ടറുകളെയും ഒരു തല്ലു കൂട്ട് സിനിമയുടെ ഭാഗമാക്കി വികലമാക്കിയതിന് കാലവും വായനക്കാരും നിങ്ങൾക്കൊരിക്കലും മാപ്പ് തരില്ല എന്ന്.
തകിടം മറിഞ്ഞ നീതിബോധം എന്നെ അമ്പരപ്പിക്കുന്നുണ്ട് .അന്തിമവിധി വന്നിട്ടില്ലെങ്കിലും (അടുത്ത വാദം ഓഗസ്റ്റ് 30 നാണ്) താൽക്കാലിക നിരോധന ഉത്തരവ് പിൻ വലിച്ചതുകൊണ്ട് അവർക്കിനി സിനിമ ഇറക്കാമല്ലോ.. അവർക്ക് വേണ്ടതും അതാണ്.എല്ലാ തെളിവുകളും പരിശോധിച്ചു കഴിയുമ്പോൾ നീതി കിട്ടുമെന്ന് എനിക്കുറപ്പുണ്ട്. .സാധാരണക്കാരുടെ ആശ്രയം നീതിന്യായ വ്യവസ്ഥ മാത്രമാണല്ലോ.
സിനിമാലോകത്ത് നീതി നിഷേധിക്കപ്പെട്ടതിന്റെയും ചതിക്കപ്പെട്ടതിന്റേയും അമർത്തപ്പെട്ട നിലവിളികൾ അനവധിയാണത്രേ! .പുറത്തുപറയുന്നവരെ അവരൊതുക്കി കളയുംപോലും. അപഹരിക്കൽ ഒരു കലയും അവകാശവുമായെണ്ണുന്ന പ്രതിഭയില്ലാത്ത ഇക്കൂട്ടരോട് ഇത്രയെങ്കിലും പ്രതികരിച്ചില്ലെങ്കിൽ സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാനാവാത്ത ഒരെഴുത്തുകാരിയുടെ ആത്മരോഷത്താൽ ഞാൻ ഉരുകി പോകുമെന്നതുകൊണ്ട് മാത്രം
ലിസി
20-08-2019
('കാട്ടാളൻ പൊറിഞ്ചു' തിരക്കഥയുടെ 21-09 - 2017 മുതൽ 29 -4 - 2018 വരെ അയച്ചുകൊടുത്ത പത്തോളം ഇ-മെയിലുകൾ , കൈയെഴുത്തു പ്രതികൾ ,ഡി.ടി.പി ചെയ്ത ഹാർഡ് കോപ്പികൾ തെളിവിനായി എവിടേയും ഹാജരാക്കാൻ തയ്യാറാണ് .)
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്