അറസ്റ്റ് ചെയ്ത ശേഷം നടുറോഡിലൂടെ നടത്തിച്ചു; സിപിഎം നേതാക്കൾ മൊബൈലിൽ ഷൂട്ട് ചെയ്ത് വ്യാപകമായി പ്രചരിപ്പിച്ചു; നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസ് പിടിച്ചത് ഡ്രൈവറുടെ ഓട്ടോയിൽ നിന്നെങ്കിലും കൈയാമം വച്ചത് കോൺഗ്രസ് നേതാവിനെ; എഫ്ഐആറിൽ കേസുമായി ഒരുബന്ധവുമില്ലാത്ത ജുവനൈൽ ജസ്റേറിസ് ആക്റ്റ് ചേർത്തത് ജാമ്യം കിട്ടാതിരിക്കാൻ കരുതിക്കൂട്ടി; കൊല്ലത്തെ പ്രമുഖ കോൺഗ്രസ് നേതാവ് ബിനോയ് ഷാനൂരിന്റെ അറസ്റ്റ് രാഷ്ട്രീയവിരോധം തീർക്കാനോ? കള്ളക്കേസെന്ന് മുഖ്യമന്ത്രിക്ക് പരാതി
എം മനോജ് കുമാർ
കൊല്ലം: നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ച കേസിൽ അറസ്റ്റ് ചെയ്ത ഇരവിപുരം പൊലീസ് കൊല്ലത്തെ കോൺഗ്രസ് നേതാവിനോട് വ്യക്തിവിരോധം തീർക്കുകയായിരുന്നോ? ഈ കേസുമായി ബന്ധപ്പെട്ടു കൊല്ലത്തെ പ്രമുഖ കോൺഗ്രസ് നേതാവായ ബിനോയ് ഷാനൂറിനെ പൊലീസ് അറസ്റ്റ് ചെയ്ത രീതിയും ജാമ്യം കിട്ടാത്ത വകുപ്പുകൾ ചുമത്തിയതും കൊടും കുറ്റവാളിയെപ്പോലെ പബ്ലിക് റോഡിൽ പൊതുജനങ്ങൾ കാൺകെ നടത്തിച്ചതുമാണ് ഇത്തരം സംശയങ്ങൾ ഉയർത്തുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരവിപുരത്ത് ഒരു പക്ഷെ കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ തന്നെ സാധ്യതയുണ്ടായിരുന്ന ബിനോയ്യുടെ രാഷ്ട്രീയ ഭാവി തകർക്കൽ ആയിരുന്നു ഈ നീക്കത്തിന്റെ പിന്നിൽ എന്നാണ് ലഭിക്കുന്ന സൂചനകൾ.
അറസ്റ്റിന് പിന്നാലെ പൊലീസിൽ നിന്നും മർദ്ദനമേറ്റശേഷം റിമാൻഡ് ചെയ്യപ്പെട്ട ബിനോയ് ഇപ്പോൾ ജാമ്യത്തിൽ ഇറങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും ഡിജിപിക്കും പൊലീസ് കംപ്ലയിന്റ് അഥോറിറ്റിക്കും ബിനോയ് പരാതി നൽകിയിട്ടുണ്ട്. കള്ളക്കേസ് എടുത്തു പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയിൽ ബിനോയ് ആരോപിക്കുന്നത്. ബിനോയുടെ ഭാവി മാത്രമല്ല നടിയായ ബിനോയ്യുടെ ഭാര്യയുടെ ഭാവി കൂടി തകർക്കാൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് നടന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ.
സിപിഎമ്മിന്റെ രാഷ്ട്രീയ വിരോധമാണ് ബിനോയിയെ അറസ്റ്റ് ചെയ്ത് ഇരവിപുരം പൊലീസ് തീർത്തത് എന്നാണ് ആക്ഷേപം ഉയരുന്നത്. കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ലോക്കൽ സിപിഎം നേതൃത്വവും ബിനോയിയും തമ്മില ചില്ലറ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഈ പ്രശ്നങ്ങൾ തീർക്കാനുള്ള ആയുധമാക്കുകയായിരുന്നു പുകയില ഉത്പ്പനങ്ങൾ പിടിച്ച കേസ് എന്നാണ് ആക്ഷേപം ഉയരുന്നത്. നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടിച്ച കേസിൽ 77 ജുവനെയിൽ ജസ്റ്റിസ് ആക്റ്റ് പൊലീസ് എഴുതി ചേർത്താണ് ജാമ്യം കിട്ടാത്ത വകുപ്പ് പ്രകാരം ബിനോയിയെ അറസ്റ്റ് ചെയ്യുന്നത്. നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടിച്ചാൽ എങ്ങനെ പൊലീസ് ജുവനൈൽ ജസ്റ്റിസ് ഉൾപ്പെടുത്തും.
ജുവനൈൽ ജസ്റ്റിസ് ആക്റ്റ് ഉൾപ്പെടുത്തിയില്ലെങ്കിൽ ജാമ്യം ലഭിക്കും. അപ്പോൾ പബ്ലിക് റോഡിൽ ജനങ്ങൾ കാണും വിധം നടത്താനോ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ മർദ്ദിക്കാനോ റിമാൻഡ് ചെയ്യാനോ പൊലീസിനു കഴിയില്ലായിരുന്നു. ബിനോയിയോടുള്ള രാഷ്ട്രീയം വിരോധം തീർക്കാൻ സിപിഎം ഇരവിപുരം പൊലീസിനെ ഉപയോഗിക്കുകയായിരുന്നു. ഇതിന്റെ ഭാഗമാണ് പുകയില ഉത്പ്പന്നങ്ങൾ പിടിച്ച കേസിൽ പൊലീസ് ജുവനൈൽ ജസ്റ്റിസ് ആക്റ്റ് എഴുതി ചേർത്തത് എന്നാണ് ഉയരുന്ന ആക്ഷേപം. സംഭവം ജില്ലാ കോൺഗ്രസിൽ പുകയുന്നുമുണ്ട്. ആദ്യം ബിനോയ്ക്ക് പിന്തുണ പ്രഖ്യാപിക്കാത്ത നേതാക്കൾ കാര്യങ്ങൾ അറിഞ്ഞ ശേഷം ബിനോയ്ക്ക് പിന്തുണയുമായി എത്തുന്നുണ്ട്.
ബിനോയിൽ നിന്നല്ല പൊലീസ് പുകയില ഉത്പന്നങ്ങൾ പിടിച്ചത്. ബിനോയ്യുടെ ഡ്രൈവർ ഷുഹൈബിന്റെ ഓട്ടോയിൽ നിന്നാണ്. കോൺഗ്രസ് നേതാവിന്റെ വീട്ടിന്റെ തൊട്ടടുത്ത് ഷുഹൈബ് പാർക്ക് ചെയ്ത ഓട്ടോയിൽ നിന്നാണ് നിരോധിത പുകയിൽ ഉത്പന്നങ്ങൾ പൊലീസ് പിടിച്ചത്. ഇരുപത്തിനാല് ചാക്കുകളിലായി 60000 കവർ നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടിച്ചു എന്നാണ് പൊലീസ് അവകാശപ്പെടുന്നത്. ബിനോയുടെ ഗോഡൗണിൽ നിന്നും പുകയില ഉത്പന്നങ്ങൾ പിടിച്ചതായി പൊലീസ് പ്രചരിപ്പിച്ചു. ഇതും നാടകമായിരുന്നു എന്നാണ് സൂചന. ഡ്രൈവറുടെ ഓട്ടോയിൽ നിന്നാണ് പുകയില ഉത്പന്നങ്ങൾ പിടിച്ചത്.
ഗോഡൗണിൽ നിന്നും ഒന്നും കണ്ടുകിട്ടിയില്ല. രാവിലെ നടന്ന പിടികൂടലിനു ശേഷം ഉച്ചയ്ക്ക് എത്തിയാണ് ഗോഡൗണിൽ നിന്നും കുറച്ച് പാക്കറ്റുകൾ പിടികൂടിയതായി പൊലീസ് അറിയിക്കുന്നത്. ബിനോയിയെ കുരുക്കാനുള്ള പൊലീസിന്റെ അടവിന്റെ ഭാഗമായിരുന്നു ഈ ഗോഡൗൺ റെയിഡ് എന്നാണ് ലഭിക്കുന്ന വിവരം. അങ്ങനെയെങ്കിൽ ഓട്ടോയിലെ സാധനങ്ങൾ മുഴുവൻ ഗോഡൗണിൽ തന്നെ വയ്ക്കാമായിരുന്നില്ലേ എന്നാണ് ചില കോൺഗ്രസ് നേതാക്കൾ മറുനാടനോട് പറഞ്ഞത്. പുകയില ഉത്പന്നങ്ങൾ പിടിച്ചപ്പോൾ കിട്ടിയത് ബിനോയ്യുടെ ഡ്രൈവറെ. പക്ഷെ കേസ് തിരിച്ചപ്പോൾ ഒന്നാം പ്രതി ബിനോയ് ആയി മാറി.
ഷുഹൈബ് ബിനോയ്യുടെ ഡ്രൈവർ ആണ്. ആവശ്യം വരുന്ന സമയം ഷുഹൈബിനെയാണ് ബിനോയ് വിളിക്കാറ്. ഈ ബന്ധത്തിന്റെ പേരിലാണ് തൊട്ടടുത്ത വീട്ടിൽ ഓട്ടോ പാർക്ക് ചെയ്യാനുള്ള അവസരം ബിനോയ് ഷുഹൈബിനു ഒരുക്കി നൽകിയത്. ഡ്രൈവറുടെ ഓട്ടോയിൽ നിന്നുമാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. സംഭവം ഷുഹൈബ് സമ്മതിച്ചിട്ടുണ്ട്. ബിനോയിയുടെതാണ് ഈ ഉത്പ്പന്നങ്ങൾ എന്ന് ഡ്രൈവർ മൊഴി നൽകിയിട്ടില്ല. ഇതിന്റെ ഉത്തരവാദിത്തം സ്വയം എല്ക്കാം എന്നാണ് ഡ്രൈവർ പൊലീസിന് മൊഴി നൽകിയത്. പിന്നെ എന്തുകൊണ്ട് ബിനോയ് എന്ന കോൺഗ്രസ് നേതാവിനെ ഒന്നാം പ്രതിയാക്കി പൊലീസ് എഫ്ഐആർ ഫയൽ ചെയ്തത് എന്നാണ് ഉയരുന്ന ചോദ്യം.
പുകയില ഉത്പ്പന്നങ്ങൾ പിടിച്ച കേസിൽ പലപ്പോഴും പൊലീസ് പിഴ ചുമത്തി വിടുകയാണ് ചെയ്യുന്നത്. ഇതിൽ ജാമ്യം കിട്ടാത്ത വകുപ്പുകൾ ഉൾപ്പെടുത്താറില്ല. അല്ലെങ്കിൽ ഈ ഉത്പന്നങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യാൻ വേണ്ടി കൊണ്ട്വന്നതാണ് എന്ന് തെളിയിക്കേണ്ടി വരും. ഇതൊന്നും തെളിയിക്കാൻ തത്ക്കാലം പൊലീസിനു സാധ്യമല്ലാ എന്നാണ് ലഭിക്കുന്ന വിവരം. അതുമല്ല ജുവനൈൽ ജസ്റ്റിസ് ആക്റ്റ് ചുമത്തിയത് മേൽക്കോടതിയിൽ നിലനിൽക്കാനും സാധ്യതയില്ല. പിന്നെ എന്തുകൊണ്ട് ജുവനൈൽ ജസ്റ്റിസ് ആക്റ്റ് ചുമത്തി എന്ന് ചോദിക്കുമ്പോൾ ഈ കോൺഗ്രസ് നേതാവിന്റെ ഭാവി നശിപ്പിക്കുക എന്നതിന്റെ സാധ്യതകളിലെക്കാണ് വിരൽ ചൂണ്ടൽ വരുന്നത്. ഫെബ്രുവരി 19 നാണ് സംഭവം നടക്കുന്നത്. എന്നാൽ മാർച്ച് ആറിനാണ് ബിനോയിയെ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റ് ചെയ്ത് നടുറോഡിൽ നടത്തിച്ച ശേഷമാണ് പൊലീസ് സ്റ്റെഷനിലേക്ക് മാറ്റിയത്. ഇതിന്നിടയിൽ ബിനോയ്ക്ക് മർദ്ദനമേൽക്കുകയും ചെയ്തു. മാർച്ച് പതിനൊന്നിനാണ് ജാമ്യം ലഭിക്കുന്നത്. മാർച്ച് ആറിനു പൊലീസ് അറസ്റ്റ് ചെയ്ത ശേഷം പിന്നീട് നടന്നത് എല്ലാം ആസൂത്രണം ചെയ്ത നാടകങ്ങളായിരുന്നു എന്നാണ് പരാതിയിൽ ബിനോയ് പറയുന്നത്.
മാർച്ച് ആറിനു അറസ്റ്റ് ചെയ്ത ശേഷം നടുറോഡിലൂടെ നടത്തിക്കുന്നത് സിപിഎം നേതാക്കൾ മൊബൈൽ ക്യാമറയിൽ ഷൂട്ട് ചെയ്ത് വ്യാപകമായി പ്രചരിച്ചു. മുഖത്ത് ഇടിച്ചതിനാൽ കണ്ണിനു പരുക്കുപറ്റി. പൊലീസ് മനഃപൂർവം ചികിത്സ വൈകിപ്പിച്ചു. ഒടുവിൽ എന്റെ ചെലവിൽ ആംബുലൻസ് വിളിച്ചാണ് പൊലീസ് ചികിത്സ നൽകിയത്. മർദ്ദനമെറ്റ കാര്യം കോടതിയിൽ പറഞ്ഞില്ല. കൂടുതൽ കാലം റിമാൻഡിൽ തുടരേണ്ടി വരുമെന്ന് പൊലീസ് ഭീഷണി മുഴക്കി. അതിനാൽ ഒന്നും കോടതിയിൽ പറഞ്ഞില്ല. റെയ്ഡ് എന്ന രീതിയിൽ പൊലീസ് വീട്ടിൽ വന്നു സാധനങ്ങൾ വാരി വലിച്ച് ഇട്ടു. 72 വയസുള്ള നൂർജഹാൻ എന്ന വൃദ്ധ മാതാവിനെ പൊലീസ് പിടിച്ചു തള്ളുകയും അസഭ്യം പറയുകയും ചെയ്തു. റെയിഡിന്നിടയിൽ 35000 രൂപയോളം വീട്ടിൽ നിന്നും കാണാതായി-പരാതിയിൽ ബിനോയ് പറയുന്നു. എന്തായാലും പുകയില ഉത്പന്നങ്ങൾ പിടിച്ച സംഭവവും ബിനോയ്ക്ക് മേൽ സിപിഎം രാഷ്ട്രീയ വിരോധം തീർത്ത സംഭവവും കൊല്ലം കോൺഗ്രസിൽ പുകയുകയാണ്.
Stories you may Like
- പരസ്യ പ്രതികരണത്തിൽ ബിനോയ് വിശ്വത്തിന് അതൃപ്തി; സിപിഐയിൽ പ്രശ്നം തുടങ്ങി
- സിപിഐയ്ക്ക് കൗൺസിൽ യോഗം നിർണ്ണായകം
- ബിനോയ് വിശ്വത്തിനൊപ്പം പ്രകാശ് ബാബുവിനും സാധ്യത; സിപിഐയെ ഇനി ആരു നയിക്കും?
- ബിനോയ് വിശ്വം ലോക്സഭയിലേക്ക് മത്സരിക്കില്ല
- കോൺഗ്രസുകാരന്റെ കാർ പിന്നോട്ട് എടുക്കുമ്പോൾ ചെന്നിടിച്ചത് ചിന്താ ജെറോമിന്റെ ദേഹത്തും
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്