ദീൻ പഠിപ്പിക്കാൻ ഇൻബോക്സിൽ വരുന്ന ഇക്കാക്കമാരറിയാൻ...; മായ്ലിയാക്കന്മാർ മൂന്നു പേര് വീട്ടിലുണ്ട് ; ഹാഫിളാവാൻ അടവെച്ച രണ്ടാങ്ങളമാർ എറണാകുളത്ത് വിരിഞ്ഞുകൊണ്ടിരിക്കുന്നു; ഒരനിയത്തി ഹാദിയ കോഴ്സ് പഠിക്കാൻ ചേർന്നിട്ട് മാസം രണ്ടു കഴിഞ്ഞു; 'അനക്ക് മരിക്കേണ്ട പെണ്ണേ' എന്ന് ചോദിക്കുന്ന സൈബർ സുഡാപ്പികൾക്ക് ചുട്ട മറുപടി നൽകി ഇസ്ലാം ഉപേക്ഷിച്ച് സ്വതന്ത്ര ചിന്തയിലേക്കുവന്ന ഇർഫാന
കെ വി നിരഞ്ജൻ
കോഴിക്കോട്: ഇസ്ലാം മതം അടിച്ചേൽപ്പിക്കുന്നത് അസഹനീയമായപ്പോൾ കോടതിയുടെ സഹായത്തോടെ വീടു വിട്ട സഹോദരങ്ങൾക്കുനേരെ ഫേസ്്ബുക്ക് സുഡാപ്പികളുടെ സൈബർ ആക്രമണം. മുട്ടം സ്വദേശിയായ ഇർഫാന നബീസയെയും സഹോദരിയായ ഇരുപതുവയസ്സുകാരിയെയും ലക്ഷ്യമിട്ട് ദിവസങ്ങളായി നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ഇപ്പോൾ ഇർഫാന തന്നെ ശക്തമായി രംഗത്തെത്തി. ദീൻ പഠിപ്പിക്കാനായി ഇക്കാക്കമാരായി ആരും വരെണ്ടന്നും മൂന്ന് മായ്ലിയാക്കന്മാരുള്ള വീട്ടിൽനിന്നാണ് താൻ വരുന്നതെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. അതേസമയം പ്രായപുർത്തിയായ വ്യക്തികൾ എന്ന നിലയിൽ അവർക്ക് സ്വന്തം മതം തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് ഇർഫാനക്ക് അനുകൂലമായി സ്വതന്ത്ര ചിന്തകരും ഇടതുപക്ഷ അനുഭാവികളും രംഗത്തെത്തിയിട്ടുണ്ട്.
ഇർഫാനയുടെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:
ദീൻ പഠിപ്പിക്കാൻ ഇൻബോക്സിൽ വരുന്ന ഇക്കാക്കമാരറിയാൻ...
മായ്ലിയാക്കന്മാർ മൂന്നു പേര് വീട്ടിലുണ്ട്, ഹാഫിളാവാൻ അടവെച്ച രണ്ടാങ്ങളമാർ എറണാകുളത്ത് വിരിഞ്ഞുകൊണ്ടിരിക്കുന്നു. ഒരനിയത്തി ഹാദിയ കോഴ്സ് പഠിക്കാൻ ചേർന്നിട്ട് മാസം രണ്ടു കഴിഞ്ഞു. ഇനി എത്രപേർ ഈ ലിസ്റ്റിൽ ചേരുമെന്നും ചേർക്കുമെന്നും എനിക്കറിഞ്ഞൂടാ.. തഫ്സീറ് ആപ്പ് ഫോണിലുണ്ട്. ഫത്ഹുൽ മുഈൻ ഗൂഗിളിൽ കിടപ്പുണ്ട്. നൂറുൽ യഖീൻ എണ്ണം പറഞ്ഞ കോപ്പി ഒരെണ്ണം കൊച്ചാപ്പ എന്റെ കസ്റ്റഡിയിൽ നിന്ന് വാങ്ങിക്കൊണ്ടു പോവുംവരെ എന്റെ കയ്യിലുണ്ടായിരുന്നു. ഈ 'വഹ'കളിൽ പെടാത്ത എന്തെങ്കിലും കയ്യിലുണ്ടെങ്കിൽ മാത്രമേ ഇൻബോക്സിൽ വന്നിട്ട് കാര്യമുള്ളൂ..
അപ്പൊ താങ്ക്സ്
നേരത്തെ ഹാദിയക്ക് സ്വാതന്ത്ര്യം അനുവദിച്ച അതേ നിയമവ്യവസ്ഥ തന്നെയാണ് എനിക്കും എന്റെ സഹോദരിക്കും സ്വാതന്ത്ര്യം തന്നതെന്ന് വ്യക്തമാക്കിയും മതവിശ്വാസികളായ വീട്ടുകാരുമായf വിരോധമൊന്നുമില്ലെന്നും മതം ഉപേക്ഷിക്കുന്നത് സ്വതന്ത്രമായി ജോലിയെടുത്ത് ജീവിക്കാനാണെന്നും ഇർഫാന ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
ആ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ
ഹാദിയക്ക് സ്വാതന്ത്ര്യം അനുവദിച്ച അതേ നിയമവ്യവസ്ഥ തന്നെയാണ് എനിക്കും എന്റെ സഹോദരിക്കും സ്വാതന്ത്ര്യം തന്നത്. ഒരു മതത്തിൽ നിന്ന് വിട്ടു എന്നതിന് മറ്റൊരു മതത്തിലേക്ക് പോവുന്നു എന്ന് അർത്ഥമില്ല. ഞാനും എന്റെ സഹോദരിയും പ്രായപൂർത്തിയായ വ്യക്തികളാണ്. ഇസ്ലാമിൽ തുടരാൻ താല്പര്യമില്ല എന്നത് ശരി തന്നെ. എന്നാൽ ഇസ്ലാം വിട്ടു വന്നത് കുത്തഴിഞ്ഞ ജീവിതം നയിക്കാനാണ് എന്ന് ആകുലപ്പെട്ടുകൊണ്ടുള്ള ഫേസ്ബുക്ക് ആങ്ങളമാരുടെ 'ആധി'യോടെയുള്ള സ്നേഹം എന്റെ കണ്ണുകളെ ഈറനണിയിക്കുന്നു. ഈ കരുതലിനു പകരം തരാൻ ഹിദായത്തില്ലാത്ത ഈ പെങ്ങന്മാരുടെ കയ്യിൽ ഒന്നുമില്ല..
മതവിശ്വാസികളായ എന്റെ വീട്ടുകാരുമായി എനിക്ക് വിരോധമൊന്നുമില്ല. മതം ഉപേക്ഷിക്കുന്നത് സ്വതന്ത്രമായി ജോലിയെടുത്ത് ജീവിക്കാനാണ്. ഞങ്ങൾക്ക് ആവശ്യമുള്ളത് വീട്ടിൽ നിന്ന് ലഭിച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ ഇങ്ങനെ പുറപ്പെട്ടുവരാൻ ഞങ്ങൾ ശ്രമിക്കുമായിരുന്നില്ല. ആശയപരമായ വിയോജിപ്പ് ഉണ്ട് എന്ന ഒറ്റക്കാര്യം കൊണ്ട് മറ്റുള്ളവരെ വെറുക്കാൻ ഞാൻ തയ്യാറുമല്ല. സ്നേഹ സഹകരണങ്ങളും പിന്തുണയും അറിയിച്ചവർക്ക് നന്ദി പറയാൻ കൂടിയാണ് ഇതെഴുതുന്നത്..
ഇത് സാക്ഷാത്കരിച്ചതിൽ പലരോടും കടപ്പാടുണ്ട്. എന്തുചെയ്യണമെന്നറിയാതെ നിന്നപ്പോൾ മാർഗനിർദ്ദേശങ്ങൾ തന്നു സഹായിച്ച അഭിഭാഷകർ, കേരള യുക്തിവാദി സംഘം പ്രസിഡന്റ് അഡ്വ.അനിൽകുമാർ സർ, അഡ്വ.ഷിമുരാജ്, കേരള യുക്തിവാദി സംഘത്തിൽ നിന്ന് പിന്തുണയുമായി എത്തിയ അഭിലാഷ് സർ, പേരറിഞ്ഞും പേരറിയാതെയും പിന്തുണച്ച സ്വതന്ത്രചിന്തകർ മുതൽ, മതവിശ്വാസി ആയിരുന്നിട്ടും മതം വിട്ട ഞങ്ങളെ 'വാ മക്കളേ' എന്ന് പറഞ്ഞു വിളിച്ചു കൊണ്ടുപോയ വനിതാ സിവിൽ പൊലീസ് ഓഫീസർ വരെ.. ഇത് കൂട്ടായ വിജയമാണ്.. പലർക്കും ഒരു പ്രചോദനമാവാൻ കഴിഞ്ഞേക്കുമെന്ന് പ്രതീക്ഷയുണ്ട്. - ഇർഫാന പോസ്റ്റിൽ പറയുന്നു.
യാഥാസ്ഥിതിക മതവിശ്വാസം പിന്തുടർന്ന് പുറത്ത് ഇടപഴകുന്നതിനും സ്വതന്ത്ര ചിന്താഗതിക്കും വിലക്കേർപ്പെടുത്തി ജീവിക്കേണ്ടി വന്നതിൽ മനം മടുത്താണ് താൻ വീടുവിട്ടിറങ്ങിതെന്ന് ഇർഫാന കോടതിയിൽ വ്യക്തമാക്കിയിരുന്നു. വീട് ജയിലായി മാറിയ ഘട്ടത്തിലാണ് പുറത്തു ചാടിയത്. നിയന്ത്രണങ്ങൾ കടുത്തപ്പോൾ സഹോദരിയെയും കൂട്ടിയായിരുന്നു വീടുവിട്ടിറങ്ങിയത്.' 'ഞങ്ങളുടേത് യാഥാസ്ഥിതിക മതവിശ്വസം പുലർത്തുന്ന വീടാണ്. പുറത്ത് ഇടപഴകുന്നതിനും സ്വതന്ത്ര ചിന്താഗതി പുലർത്തുന്നതിനും വല്ലാത്ത നിയന്ത്രണങ്ങൾ.
അതുമായി പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. അങ്ങനെ ഞാൻ സഹോദരിയെയും കൂട്ടി വീടുവിട്ടു. ഇനി ജോലിചെയ്യണം. ജീവിക്കാനുള്ള വക സ്വന്തമായി കണ്ടെത്തണം. സഹോദരിയെ പഠിപ്പിക്കണം. അവളുടെ വിവാഹം നടത്തണം. പിന്നെ എന്റെ കാര്യവും നോക്കണം'- ഇർഫാന കോടതിയിൽ വ്യക്തമാക്കി. പ്രായപൂർത്തിയായ പെൺകുട്ടി എന്ന നിലയിൽ സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിച്ച യുവതിക്ക് കോടതി അനുകൂലമായി വിധിക്കയായിരുന്നു.
വീടുവിട്ടിറങ്ങി ഹോസ്റ്റലിൽ പുതുജീവിതം തുടർന്നപ്പോൾ മാതാപിതാക്കൾ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തിരുന്നു. ഇതോടെയാണ് ഇവർക്ക് കോടതിയും പൊലീസ് സ്റ്റേഷനും കയറേണ്ടി വന്നത്. ബുധനാഴ്ച മുതൽ ഇരുവരെയും കാണാനില്ലെന്ന് ബന്ധുക്കൾ ഹരിപ്പാട് പൊലീസിൽ പരാതി നൽകി.അന്വേഷണത്തിൽ എറണാകുളത്ത് ഒരു വനിതാഹോസ്റ്റലിൽ ഉണ്ടെന്ന് കണ്ടെത്തി. നേരിട്ട് കോടതിയിൽ ഹാജരാകാമെന്ന് ഇവർ പൊലീസിനെ അറിയിച്ചു. അങ്ങനെ വെള്ളിയാഴ്ച രാവിലെ ഇവർ മുൻസിഫ് മജിസ്ട്രേറ്റ് ഡി.ശ്രീകുമാറിന്റെ മുൻപിൽ ഹാജരായി. പ്രായപൂർത്തിയായ തങ്ങൾക്ക് സ്വന്തംനിലയിൽ ജീവിക്കണമെന്ന് ഇരുവരും കോടതിയെ അറിയിച്ചു. സ്വതന്ത്രമായി ജീവിക്കാമെന്ന് വ്യക്തമാക്കി കോടതി ഇരുവരെയും വിട്ടയച്ചു.
ഇർഫാന ബി.എസ്.സി. കെമിസ്ട്രി ബിരുദധാരിണിയാണ്. അനിയത്തി ബി.കോം രണ്ടാംവർഷം. വിദ്യാഭ്യാസത്തിന് അനുസരിച്ച് ചിന്താഗതിയും മാറിയതോടെ മതവിശ്വാസം അനുസരിച്ച വസ്ത്രം ധരിക്കാനുമൊന്നും അവൾ തയ്യാറായില്ല. മതവിശ്വാസമനുസരിച്ച് വസ്ത്രം ധരിക്കാത്തതിനും ആചാരങ്ങൾ പിന്തുടരാത്തതിനും വീട്ടിൽനിന്ന് എതിർപ്പുകൾ നേരിടേണ്ടിവന്നതായി ഇവർ പറയുന്നു. അടുത്തിടെ മൂത്ത പെൺകുട്ടിക്ക് വിവാഹാലോചന തുടങ്ങി. ഇഷ്ടമില്ലാത്ത വിവാഹം നടത്തുമെന്ന ആശങ്ക കൂടിയായപ്പോഴാണ് വീട്ടുകാരെ ആശ്രയിക്കാതെ ജീവിക്കാൻ തീരുമാനിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍