ഖാസിം സുലൈമാനി വധത്തിന് ഇറാന്റെ പ്രതികാരം ആണവാഭിഷേകം ആകുമോ? ടെഹ്റാനു കിഴക്ക് ആകാശത്തേക്ക് ഉയർന്നു കത്തിയത് വൻ തീഗോളം; ആൽബോർസ് മലനിരകളിൽ സംഭവിച്ച അജ്ഞാത സ്ഫോടനത്തിന്റെ ഉറവിടം തേടി ലോകം; ആണവ ബോംബ് നിർമ്മാണം പാളിയതാണോ എന്ന സംശയവും ശക്തം; തീഗോളം കണ്ട പ്രദേശം ഖോജിർ ആണവ പരീക്ഷണ കേന്ദ്രത്തിന് സമീപമെന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു; വാതക ചോർച്ചയെന്ന് വിശദീകരിച്ചു ഇറാൻ പ്രതിരോധ മന്ത്രാലയവും
മറുനാടൻ ഡെസ്ക്
ടെഹ്റാൻ: ആണവ ശക്തികളായ ഇന്ത്യയും ചൈനയും നേർക്കുനേർ ഒരുവശത്ത്. തുടർച്ചയായി ആണവ മിസൈൽ പരീക്ഷണങ്ങളുമായി ഉത്തരകൊറിയ മറുവശത്ത്. ഇതിനിടെ അമേരിക്കയുടെ കടുംകൈയ്ക്ക് പ്രതികാരം ചെയ്തേ അടങ്ങൂവെന്ന വാശിയിൽ ഇറാൻ മറ്റൊരു വശത്തും. ലോകം മുഴുവൻ ആണവയുദ്ധഭീതി നിലനിൽക്കുകയാണ്. ഇതിനിടെ ഇറാൻ ആണവ ബോംബ് നിർമ്മാണം വീണ്ടും തുടങ്ങിയോ എന്ന ആശങ്കയും ശക്തമാകുന്നു. ടെഹ്റാന് സമീപം ആകാശത്തേക്ക് വൻ തീഗോളവും പ്രകമ്പനവും ശ്രദ്ധയിൽ പെട്ടതാണ് ഇറാന്റെ ആണവബോംബ് നിർമ്മാണം പാളിയതാണോ എന്ന ആശങ്ക ശക്തമാക്കുന്നത്.
കൊല്ലപ്പെട്ട ഖുദ്സ് ഫോഴ്സ് കമാൻഡറായിരുന്ന ഖാസിം സുലൈമാനിയുടെ വിവരങ്ങൾ അമേരിക്കക്കും ഇസ്രാഈൽ ഇന്റലിജൻസിനും കൈമാറിയ ഇറാനിയൻ പൗരനെ ഉടൻ വധിക്കുമെന്ന് ഇറാൻ നിയമകാര്യ വക്താവ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. അമേരിക്കയോട് പകരം ചോദിക്കുമെന്ന് ഇറാൻ ഭരണകൂടവും അറിയിക്കുകയുണ്ടായി. ഇതിനിടെയാണ് ഇറാൻ ആണവ പരീക്ഷണത്തിലേക്ക് കടന്നോ എന്ന ആക്ഷേപം ശക്തമാകുന്നത്.
ഇറാന്റെ തലസ്ഥാനമായ ടെഹ്റാനു കിഴക്ക് ഏകദേശം 20 കിലോമീറ്റർ മാറിയുള്ള ആൽബോർസ് മലനിരകളിൽ സംഭവിച്ച അജ്ഞാത സ്ഫോടനത്തിന്റെ ഉറവിടം തേടുകയാണ് ലോകം. സ്ഫോടനത്തിൽ താഴ്വരയിലെ വീടുകൾ വിറകൊണ്ടെന്നും ജനൽച്ചില്ലുകൾ പൊട്ടിവീണെന്നുമാണ് റിപ്പോർട്ടുകൾ. ജൂൺ 26നു പുലർച്ചെയുണ്ടായ സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങളാണ് ആദ്യം പുറത്തുവിട്ടത്. വൈകാതെ സമൂഹമാധ്യമങ്ങളിലും ഇതിന്റെ ചിത്രങ്ങളും വിഡിയോകളും നിറഞ്ഞു. ആണവ ബോംബ് നിർമ്മാണം പാളിയതാണ് ഇതെന്നാണ് ലോകം സംശയിക്കുന്നത്.
പാർചിൻ പ്രദേശത്തെ വാതക സംഭരണ പ്ലാന്റിലെ ടാങ്കുകളിലൊന്നിലെ ചോർച്ചയെത്തുടർന്നാണു പൊട്ടിത്തെറിയെന്നായിരുന്നു ആദ്യഘട്ട വിശദീകരണം. ഇറാന്റെ കുപ്രസിദ്ധ സൈനിക കേന്ദ്രങ്ങളിലൊന്നായ ഖോജിറിനു സമീപമായിരുന്നു സ്ഫോടനമെന്നതും പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിച്ചു. രണ്ടു ദശാബ്ദക്കാലമായി ആണവബോബുകളുടെ നിർമ്മാണത്തിന് ഇറാൻ ഉപയോഗപ്പെടുത്തുന്ന കേന്ദ്രമാണതെന്നാണ് യുഎസ് ഉൾപ്പെടെ ആരോപിക്കുന്നത്. എന്നാൽ വാതക ചോർച്ചയാണുണ്ടായതെന്ന വാദത്തിൽ പ്രതിരോധ മന്ത്രാലയം ഉറച്ചുനിന്നു.
കുന്നിൻപുറത്താണു സ്ഫോടനമുണ്ടായത്. സമീപ പ്രദേശത്ത് താമസക്കാരൊന്നുമില്ലാത്തതിനാൽ ആർക്കും ജീവഹാനിയുണ്ടായില്ല. തീപിടിത്തം നിയന്ത്രണ വിധേയമാക്കിയെന്നും പ്രതിരോധ വകുപ്പ് വക്താവ് അറിയിച്ചു. ഔദ്യോഗിക ടിവി തീപിടിത്തമുണ്ടായെന്നു പറയുന്ന ഭാഗത്തിന്റെ വിഡിയോയും പുറത്തുവിട്ടു. അപ്പോഴും തീപിടിത്തത്തിനു കാരണമായതെന്താണെന്നു വ്യക്തമായിട്ടില്ല. സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ പകർത്താനെത്തിയ ഔദ്യോഗിക ചാനൽ സംഘത്തിനു പോലും കനത്ത നിയന്ത്രണങ്ങളായിരുന്നു. തീപിടിത്തത്തിൽ നശിച്ച വാതക സിലിണ്ടറുകളുടെ വിഡിയോ ദൃശ്യങ്ങളിൽ പരിസരത്തെ മറ്റു കാഴ്ചകളൊന്നുമുണ്ടായിരുന്നില്ല. സിലിണ്ടറുകളുടെ ക്ലോസ്അപ് ഷോട്ടുകളായിരുന്നു എല്ലാം. അതിനാൽത്തന്നെ സ്ഫോടനം നടന്നത് യഥാർഥത്തിൽ എവിടെയാണെന്ന് അറിയാനാകാത്ത അവസ്ഥയും.
മാത്രവുമല്ല, പൊതുഇടത്തിലാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രതിരോധ വകുപ്പ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ തീയണയ്ക്കാൻ എത്തേണ്ടത് അഗ്നിശമന സേനാംഗങ്ങളാണ്. പക്ഷേ ദൃശ്യങ്ങളിൽ കാണുന്നത് സൈനികർ തീയണയ്ക്കുന്നതാണ്. ഇത് എന്തുകൊണ്ടാണെന്നതിന് ചാനൽ റിപ്പോർട്ടിലും ഉത്തരമില്ല. അതിനിടെ പുറത്തുവന്ന സാറ്റലൈറ്റ് ദൃശ്യങ്ങളാണ് സ്ഫോടനം സംബന്ധിച്ച കൂടുതൽ ദുരൂഹതയ്ക്കു വഴിമരുന്നിട്ടത്. അധികമാർക്കും പ്രവേശനമില്ലാത്ത തുരങ്കങ്ങൾ നിറഞ്ഞതാണ് പാർചിൻ മേഖലയിലെ ഖോജിർ ആണവ പരീക്ഷണ കേന്ദ്രം. ഇവിടെ ആണവ മിസൈൽ പരീക്ഷണങ്ങളും ആണവ ബോംബ് നിർമ്മാണവും നടക്കുന്നുണ്ടെന്നാണു വിവരം.
20 വർഷം മുൻപ് ഇവിടെ തുടർ സ്ഫോടന പരീക്ഷണം നടന്നതായി പാശ്ചാത്യ രാജ്യങ്ങൾ ആരോപിച്ചിരുന്നു. അന്നുമുതൽ ഉപഗ്രഹ ചാരക്കണ്ണുകളുടെ നിരീക്ഷണത്തിലാണ് ഖോജിർ. ഇതിന് എതിർവശത്താണ് സ്ഫോടനമുണ്ടായ കെട്ടിടമെന്നാണു സൂചന. ഇവിടെ നൂറുകണക്കിന് മീറ്റർ ദൂരത്തിൽ പുല്ലും ചെടികളും കത്തിനശിച്ചതായി സാറ്റലൈറ്റ് ദൃശ്യങ്ങളിലുണ്ട്. ഏതാനും ആഴ്ച മുൻപ് ഇതേ പ്രദേശത്തുനിന്നെടുത്ത ചിത്രങ്ങളിൽ ഈ കരിഞ്ഞ അടയാളങ്ങളുണ്ടായിരുന്നതുമില്ല. ഔദ്യോഗിക ടിവി റിപ്പോർട്ടിലെ ദൃശ്യങ്ങൾക്കു സമാനമായ ചില കാഴ്ചകളും ഈ കരിഞ്ഞ പ്രദേശത്തിനോടു ചേർന്നുള്ള കെട്ടിടത്തിൽ കാണാമായിരുന്നു.
എന്നാൽ ഇറാനിൽ റോക്കറ്റുകൾ നിർമ്മിക്കുന്ന ഷാഹിദ് ബക്കേറി ഇൻഡസ്ട്രിയൽ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രദേശമാണിത്. ഒട്ടേറെ വ്യവസായ കേന്ദ്രങ്ങളുടെ ചിത്രങ്ങളും സാറ്റലൈറ്റ് ദൃശ്യത്തിൽ കാണാം. ഇവ മിസൈൽ ഘടകങ്ങളുടെ നിർമ്മാണത്തിനുള്ളതാണെന്നാണു സൂചന. ഖോജിറിലെ അജ്ഞാത തുരങ്കങ്ങളിലാണ് ഈ ഘടകങ്ങൾ യോജിപ്പിക്കുന്നതും സ്ഫോടന പരീക്ഷണങ്ങൾ 'ട്രിഗർ' ചെയ്യുന്നതും. മധ്യ പൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ ഭൂഗർഭ പരീക്ഷണശാല ഇറാന്റെയാണെന്ന് നേരത്തേ യുഎസ് പ്രതിരോധ രഹസ്യാന്വേഷണ ഏജൻസി (ഡിഐഎ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളിലാണ് ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങളിലേറെയും നടക്കുന്നത്.
ആണവ വിദഗ്ദ്ധർ, സുരക്ഷാ സേന എന്നിവരുടെ നേതൃത്വത്തിൽ മിസൈൽ വികസന പദ്ധതികളും നിർമ്മാണവും നടക്കുന്നതും ഇവിടെയാണെന്നും 2019ലെ റിപ്പോർട്ടിൽ ഡിഐഎ വ്യക്തമാക്കുന്നു. ഇറാന്റെ അണ്വായുധ പരീക്ഷണങ്ങളിലേറെയും നടക്കുന്നത് ഖോജിറിലാണെന്ന് നേരത്തേ രാജ്യാന്തര ആണവോർജ ഏജൻസിയും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇതെല്ലാം ഇറാൻ നിരാസിക്കുകയാണുണ്ടായത്. ഇറാന്റെ ആണവ പരീക്ഷണങ്ങൾക്കു തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് യുഎസ് ഉൾപ്പെടെയുള്ള ലോകശക്തികൾ 2015ൽ മുൻകയ്യെടുത്ത് കരാറുണ്ടാക്കിയത്. ഈ ആണവ കരാറിൽനിന്ന് 2018 മേയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്മാറിയതോടെയാണ് ഖോജിർ വീണ്ടും ചർച്ചാവിഷയമായത്.
ഖോജിറിൽ അടുത്തകാലത്തു പലപ്പോഴായി സ്ഫോടനങ്ങളുണ്ടായിട്ടുണ്ട്. മിസൈൽ പദ്ധതികൾക്കു ചുക്കാൻ പിടിച്ചിരുന്ന റവല്യൂഷനറി ഗാർഡ് കമാൻഡർ ഹസ്സൻ ടെഹ്റാനി 2011ൽ അത്തരമൊരു സ്ഫോടനത്തിലാണു കൊല്ലപ്പെട്ടത്. ടെഹ്റാനു സമീപത്തെ ഒരു മിസൈൽ വിക്ഷേപണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ അന്ന് 16 പേർ കൊല്ലപ്പെട്ടിരുന്നു. ഈ സ്ഫോടനവും തുടക്കത്തിൽ വെറുമൊരു അപകടമായാണ് അധികൃതർ വിശദീകരിച്ചത്. എന്നാൽ ഇറാനിൽ ജയിൽമോചിതനായ ഒരു വ്യക്തി പിന്നീട് പുറത്തുവിട്ട വിവരങ്ങളാണ് സംഭവത്തിനു പിന്നിൽ വിദേശ ശക്തികളാണെന്ന് ഇറാൻ സംശയിച്ചിരുന്നതായ കാര്യം വ്യക്തമാക്കിയത്. ഇസ്രയേലിന് സ്ഫോടനവുമായി ബന്ധമുണ്ടോയെന്ന അന്വേഷണത്തിന്റെ ഭാഗമായി ഈ തടവുകാരനെ ചോദ്യം ചെയ്തിരുന്നു.
ഖാസിം സുലൈമാന്റെ ജീവന് പകരം ചോദിക്കുമെന്നാണ് ഇറാൻ പറയുന്നത്. ഇതിനിടെയാണ് ആണവ പരീക്ഷണം നടത്തിയെന്ന വാർത്തയും പുറത്തുവരുന്നത്. സംഭവത്തിൽ യുഎസ് ചാരനായ സിഐഎ ചാരനായ മുഹമ്മൂദ് മൗസവി മജ്ദിനെ വധശിക്ഷയ്ക്ക് വിധിക്കുമെന്നും അടുത്തിടെ ഇറാൻ അറഇയിച്ചിരുന്നു. 2020 ജനുവരി മൂന്നിനാണ് ഇറാനിയൻ രഹസ്യ സേനാ കമാൻഡറായ ഖാസിം സുലൈമാനി കൊല്ലപ്പെടുന്നത്. ബാഗ്ദാദിലെ എയർപോർട്ടിലേക്ക് യു.എസ് നടത്തിയ വ്യോമാക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെടുന്നത്.
സുലൈമാനിയുടെ കൊലപാതകത്തിന് പിന്നാലെ ഇറാൻ ഇറാഖിലെ അമേരിക്കൻ സൈനിക താവളത്തിനു നേരെ ആക്രമണം നടത്തിയിരുന്നു.
ഇറാന്റെ സൈനിക വളർച്ചയിൽ നിർണായ പങ്കു വഹിച്ചയാളായിരുന്നു കൊല്ലപ്പെട്ട കമാൻഡർ സുലൈമാനി. 2011 ൽ സിറിയൻ ഭരണാധികാരി ബാഷർ അൽ അസദിന് സൈനിക പിന്തുണ നൽകൽ, ഇറാഖിലെ ഷിയ സഖ്യവുമായി കൈകോർക്കൽ, ലെബനനിലെ ഹിസ്ബൊള്ള സേനയുമായുള്ള സൗഹൃദം തുടങ്ങി തന്ത്രപ്രധാനമായ സൈനിക നീക്കങ്ങളുടെ അമരക്കാരനുമായിരുന്നു സുലൈമാനി. ഇറാൻ സേനയായ ഖുദ്സ് ഫോഴ്സിന്റെ തലപ്പത്തേക്ക് 1998 ലാണ് സുലൈമാനി വരുന്നത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇറാന്റെ പശ്ചിമേഷ്യയിലുള്ള ദ്രുത വളർച്ചയിൽ ഇസ്രഈലും സൗദി അറേബ്യയും ആശങ്കയിലായിരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഇദ്ദേഹത്തെ വകവരുത്താൻ നിരവധി തവണ ശ്രമങ്ങൾ നടന്നിട്ടുണ്ട്.
അതിനിടെ സമുദ്രാതിർത്തി ലംഘിച്ച മൂന്ന് ഇറാൻ ബോട്ടുകൾ സൗദിയിൽ പ്രവേശിച്ചതായി അതിർത്തി സേന അറിയിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം 6.30 നാണ് ഇറാൻ ബോട്ടുകൾ സൗദി കടലിലെത്തിയത്. ഇറാൻ ബോട്ടുകൾ സമുദ്രാതിർത്തിയിൽ കടന്നയുടൻ അതിർത്തി സേനാ വിഭാഗം അവരെ പിന്തുടർന്ന് ബോട്ടുകൾ നിർത്തുവാൻ ആവശ്യപ്പെട്ടു. നിരന്തരം അറിയിപ്പുകൾ നൽകിയിട്ടും ഇറാൻ ബോട്ടുകൾ നിരസിച്ചപ്പോൾ സൗദി അതിർത്തി സേനക്ക് മുന്നറിയിപ്പ് വെടി വെക്കേണ്ടി വന്നു. ഇതോടെ മൂന്നു ബോട്ടുകളും പിന്തിരിഞ്ഞു പോയതായി അതിർത്തി സേന അറിയിച്ചു. സൗദിയുടെ അതിർത്തിയിൽ അതിക്രമം നടത്തുവാൻ ആരെയും അനുവദിക്കില്ലെന്ന് അതിർത്തി സേന വ്യക്തമാക്കി.
According to @Iran_true there are reports of massive explosions East of Tehran. #IRGC and many military bases are in the area.
— IranBehtar (@BehtarIran) June 25, 2020
Here is a video by somebody from Pardis, East of Tehran. He says: "We heard an explosion and you can see the light behind the hill."#IranTruth pic.twitter.com/CFomBFdDXg
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്