Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാലുശേരിയിൽ മുതല ഇറങ്ങിയത് 2019ലെ പ്രളയകാലത്ത്; ഫോറസ്റ്റുകാർക്ക് നാട്ടുകാർ പിടിച്ചു കൊടുത്ത മുതലയെ പിന്നെ ആരും കണ്ടില്ല! പിആർഡി ഫാക്ട് ചെക്ക് തുടങ്ങിയപ്പോൾ മലയാളി പ്രതീക്ഷിച്ചത് ഇത്തരം വ്യാജ വാർത്തകൾ തുറന്നു കാട്ടുമെന്ന്; വയനാട്ടിലെ അതിമാരക കോവിഡ് വൈറസിനെ വ്യാജമായി സൃഷ്ടിച്ചതും ഫാക്ട് ചെക് കണ്ടില്ലന്ന് നടിച്ചു; പിഎസ് സിയുമായി ബന്ധപ്പെട്ട് സർക്കാർ പ്രസിലെ രേഖാ മോഷണത്തിൽ പൊലീസ് കേസെടുത്തിട്ടും അത് വ്യാജ വാർത്ത! പിആർഡി ഫാക്ട് ചെക്കിങ് തുറന്നു കാട്ടപ്പെടുമ്പോൾ

ബാലുശേരിയിൽ മുതല ഇറങ്ങിയത് 2019ലെ പ്രളയകാലത്ത്; ഫോറസ്റ്റുകാർക്ക് നാട്ടുകാർ പിടിച്ചു കൊടുത്ത മുതലയെ പിന്നെ ആരും കണ്ടില്ല! പിആർഡി ഫാക്ട് ചെക്ക് തുടങ്ങിയപ്പോൾ മലയാളി പ്രതീക്ഷിച്ചത് ഇത്തരം വ്യാജ വാർത്തകൾ തുറന്നു കാട്ടുമെന്ന്; വയനാട്ടിലെ അതിമാരക കോവിഡ് വൈറസിനെ വ്യാജമായി സൃഷ്ടിച്ചതും ഫാക്ട് ചെക് കണ്ടില്ലന്ന് നടിച്ചു; പിഎസ് സിയുമായി ബന്ധപ്പെട്ട് സർക്കാർ പ്രസിലെ രേഖാ മോഷണത്തിൽ പൊലീസ് കേസെടുത്തിട്ടും അത് വ്യാജ വാർത്ത! പിആർഡി ഫാക്ട് ചെക്കിങ് തുറന്നു കാട്ടപ്പെടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാലുശേരിയിൽ മുതൽ ഇറങ്ങിയത് കൃത്യം ഒരു മാസം മുമ്പായിരുന്നു. മുതലയെ പിടികൂടി നാട്ടുകാർ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ഏൽപ്പിക്കുകയും ചെയ്തു. ആരും ബാലുശേരി ഭാഗത്ത് വെള്ളത്തിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പും എത്തി. പിന്നെ ആരും ഈ മുതലയെ കണ്ടില്ല. വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് ആളുകളെ മുൾമുനയിൽ നിർത്തുന്ന വാർത്താ സംസ്‌കാരത്തിന്റെ ഏറ്റവും വലിയ തെളിവായിരുന്നു 2019ലെ പ്രളയകാലത്തെ ഈ കോഴിക്കോടൻ വാർത്ത. അതുകൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിലോ അച്ചടി, ദൃശ്യ മാധ്യമങ്ങളിലോ വരുന്ന സുപ്രധാന വിവരങ്ങളെക്കുറിച്ചു സംശയം തോന്നിയാൽ ജനങ്ങൾക്കു ചൂണ്ടിക്കാട്ടാൻ പിആർഡി ഫാക്ട് ചെക് വിഭാഗത്തിനു കഴിഞ്ഞ മാസം തുടക്കമിട്ടപ്പോൾ ഏവരും പ്രതീക്ഷയിലായി. എന്നാൽ വയനാട്ടിലെ മാരക കോവിഡ് വൈറസിന്റെ വാർത്ത പോലും ഫാക്ട് ചെക്കുകാർ അറിഞ്ഞില്ല. നടന്നത് സത്യസന്ധമായ വാർത്തകളെ പോലും വ്യാജമാക്കലായിരുന്നു.

ഈ കള്ളക്കളി പൊളിക്കുകയാണ് പിഎസ്‌സി പരീക്ഷയുടെ ഒഎംആർ ഷീറ്റിലെ രഹസ്യ സ്വഭാവമുള്ള രേഖകൾ നഷ്ടപ്പെട്ടതു സംബന്ധിച്ചായിരുന്നു ഒരു പത്രത്തിലെ വാർത്ത. ഈ വാർത്ത വ്യാജമാണെന്ന് പി ആർ ഡി ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. തൊട്ടു പിന്നാലെ വാർത്ത ശരിവച്ച് പൊലീസ് കേസെടുത്തുവെന്നതാണ് വസ്തുത. സർക്കാരിനെതിരായ വാർത്തയെ വ്യാജവാർത്തയെന്നു മുദ്രകുത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പബ്ലിക് റിലേഷൻസ് വകുപ്പ് സംഭവം വിവാദമായതോടെ പോസ്റ്റ് മുക്കുകയും ചെയ്തു. സെൻട്രൽ പ്രസിൽ നിന്നു പിഎസ്‌സി പരീക്ഷയുടെ ഒഎംആർ ഷീറ്റിലെ രഹസ്യ സ്വഭാവമുള്ള രേഖകൾ നഷ്ടപ്പെട്ടതു സംബന്ധിച്ചായിരുന്നു വാർത്ത. ഈ വാർത്തയിലെ പിഴവോടെ പിആർഡിയിലെ ഫാക്ട് ചെക്കിൽ സംശയം ഉയരുകയാണ്.

പിഎസ്‌സി പരീക്ഷയുടെ ഒഎംആർ ഷീറ്റിലെ രഹസ്യ സ്വഭാവമുള്ള രേഖകൾ നഷ്ടപ്പെട്ടതു സംബന്ധിച്ച വാർത്ത വ്യാജവാർത്തയാണെന്ന് ഇന്നലെ പിആർഡി ഫാക്ട് ചെക് വിഭാഗം ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. പിന്നാലെ ലേഖകൻ പിആർഡിയിൽ ബന്ധപ്പെട്ടപ്പോൾ അച്ചടി വകുപ്പ് ഡയറക്ടർ ആവശ്യപ്പെട്ടതനുസരിച്ച് പോസ്റ്റ് ഇടുകയായിരുന്നെന്നാണു ലഭിച്ച വിശദീകരണം. ഇതു സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെയാണു പിആർഡി പോസ്റ്റ് പിൻവലിച്ചു തടിയൂരിയത്. ഇതിനിടെ വാർത്ത ശരിവച്ചുകൊണ്ട് പൊലീസ് അച്ചടി വകുപ്പു ജീവനക്കാരനെതിരെ കേസുമെടുത്തു. അതായത് സർക്കാർ വകുപ്പ് തലവന്മാർ വിളിച്ചു പറഞ്ഞാൽ പോലും പിആർഡി ഫാക്ട് ചെക്കുകാർ വാർത്തയെ വ്യാജമാക്കും. കരിപ്പൂർ വിമാന ദുരന്തം നടന്നപ്പോൾ കോക്പിറ്റിലെ ദൃശ്യമെന്ന തരത്തിൽ പ്രചരിച്ചതും വ്യാജമാണെന്ന് പിആർഡി കണ്ടെത്തിയിരുന്നു. ചാനലിന്റെ പേരു പറയാതെയായിരുന്നു ഫാക്ട് ചെക്കിങ്.

എന്നാൽ വയനാട്ടിൽ മാരക വൈറസിനെ അവതരിപ്പിച്ച 24 ന്യൂസിന്റെ വാർത്ത കണ്ടില്ലെന്ന് നടിച്ചു. ഇങ്ങനെ ഇരട്ടത്താപ്പുകൾ നിറയ്ക്കുന്നതാണ് ഫാക്ട് ചെക്കിങ്. കേരളത്തിലെ കോവിഡുമായി ബന്ധപ്പെട്ട ഏറ്റവും വ്യാജമായി നിർമ്മിച്ച വാർത്തയായിരുന്നു അത്. രാവിലെയുള്ള പ്രൈംടൈം പിടിക്കാനുള്ള നീക്കം. ഈ വാർത്തയ്ക്ക് പിന്നിലെ സത്യം പിആർഡി ജനങ്ങളിലേക്ക് എത്തിച്ചില്ല. സംസ്ഥാന ആരോഗ്യ വകുപ്പിലെ പ്രധാന ഡോക്ടർ തന്നെ ഈ വ്യാജ വൈറസ് വാർത്തയിൽ വിശദീകരണവുമായി എത്തി. വലിയ ചർച്ചയും സോഷ്യൽ മീഡിയയിൽ നടന്നു. കേരളത്തെ സംബന്ധിച്ച ഈ വാർത്തയിൽ പിആർഡിയുടെ ഫാക്ട് ചെക് വിഭാഗം ഒന്നും അറിഞ്ഞില്ല. എന്നാൽ മാധ്യമം പത്രത്തിലെ പിഎസ് സി വാർത്തയിൽ വ്യാജം തെറ്റായി കണ്ടെത്തുകയും ചെയ്തു. ഇതോടെ പിആർഡിയുടെ ഫാക്ട് ചെക്കിംഗും വ്യാജമാണെന്ന് വ്യക്തമാകുകയാണ്.

സമൂഹ മാധ്യമങ്ങളിലോ അച്ചടി, ദൃശ്യ മാധ്യമങ്ങളിലോ വരുന്ന സുപ്രധാന വിവരങ്ങളെക്കുറിച്ചു സംശയം തോന്നിയാൽ ജനങ്ങൾക്കു ചൂണ്ടിക്കാട്ടാനാണ് ഫാക്ട് ചെക് വിഭാഗത്തിനു കഴിഞ്ഞ മാസം തുടക്കമിട്ടത്. സ്വർണക്കള്ളക്കടത്തു സംഘത്തിനു മുഖ്യമന്ത്രിയുടെ ഓഫിസുമായുള്ള ബന്ധം സംബന്ധിച്ച വാർത്തകളെത്തുടർന്നായിരുന്നു ഫാക്ട് ചെക് വിഭാഗം തുടങ്ങുന്നുവെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ജനങ്ങൾ ചൂണ്ടിക്കാട്ടുന്ന വാർത്തകൾ ശരിയാണോ എന്ന് അന്വേഷിച്ചു കണ്ടെത്തേണ്ട ഫാക്ട് ചെക് വിഭാഗം, വാർത്തകൾ സർക്കാരിനെതിരെങ്കിൽ വ്യാജമാണെന്നു വിലയിരുത്തുന്നുവെന്നാണ് ആരോപണം. പാർട്ടി ചാനലിലെയും പത്രത്തിലെയും ചില വാർത്തകളുടെ നിജസ്ഥിതി ആരാഞ്ഞുള്ള സന്ദേശങ്ങളോടാകട്ടെ പിആർഡി പ്രതികരിക്കുന്നുമില്ല. ഇതിൽ വയനാട്ടിലെ വ്യാജ വൈറസ് വാർത്തയും വരും.

സർക്കാർ സെൻട്രൽ പ്രസിൽ നിന്നു പിഎസ്‌സിയുടെ ഒഎംആർ ഷിറ്റ് അച്ചടിയുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ നഷ്ടപ്പെട്ട സംഭവത്തിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. സെൻട്രൽ പ്രസിലെ ബൈൻഡറായിരുന്ന വി.എൽ.സജിക്കെതിരേയാണു കേസ്. സജി ഉപയോഗിച്ചിരുന്ന ലാപ്ടോപ്പിലും കംപ്യൂട്ടറിലും ഉണ്ടായിരുന്ന രേഖകളാണു നഷ്ടമായത്. അച്ചടി വകുപ്പ് ഡയറക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. ഇങ്ങനെ പൊലീസ് നടപടി എടുത്ത വാർത്തയെയാണ് പിആർഡി വ്യാജമെന്ന് കണ്ടെത്തി പൊല്ലാപ്പ് പിടിച്ചത്. ഇതോടെ സർക്കാരിനുള്ളിലെ സൈബർ സഖാക്കളുടെ നിയന്ത്രണത്തിലാണ് ഈ ഫാക്ട് ചെക് വിഭാഗം പ്രവർത്തിക്കുന്നതെന്നും തെളിയുകയാണ്.

മുൻ കേന്ദ്ര സഹമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ അമ്മയുടെ മൃതദേഹം കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ച് ഡൽഹിയിൽ നിന്നും കേരളത്തിൽ എത്തിച്ചു സംസ്‌ക്കാര ചടങ്ങുകൾ നടത്തി എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് കേരള സർക്കാരിന്റെ പിആർഡി ഫാക്ട് ചെക്ക് വിഭാഗം കണ്ടെത്തിയിരുന്നു. എന്നാൽ ഇതും ശരിയായിരുന്നില്ല. അൽഫോൻസ് കണ്ണന്താനത്തിന്റെ അമ്മയുടെ മൃതദേഹം കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ച നടത്തിയെന്ന് ആരോപിച്ചത് ജോമോൻ പുത്തൻപുരയ്ക്കാലാണ്. ഇദ്ദേഹത്തിന്റെ വാദമാണ് ചർച്ചയായത്. ജോമോൻ പുത്തൻപുരയ്ക്കലിന്റെ അഭിപ്രായം കൊടുക്കുന്നത് എങ്ങനെ വ്യാജമാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

പിആർഡി ഫാക്ട് ചെക്കിംഗിനെതിരെ പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റ് കെപി റജി ഇട്ട ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

വാർത്തയുടെ പേരിൽ സൈബർ ലോകത്ത് ആക്രമണം രൂക്ഷമായി നിൽക്കുന്നതിനിടെ വാർത്തകൾക്കു ചാപ്പ കുത്തി സർക്കാർ തന്നെ രംഗത്ത്. വാർത്തകൾ വ്യാജമെന്നു മുദ്രയടിച്ചാണ് പബ്ലിക് റിലേഷൻസ് വകുപ്പ് നേരിട്ട് പ്രചാരണവുമായി ഇറങ്ങുന്നത്. വാർത്തകളുടെയും സന്ദേശങ്ങളുടെയും വസ്തുത പരിശോധിക്കാനെന്ന പേരിൽ രൂപവത്കരിച്ച പി.ആർ.ഡി ഫാക്ട് ചെക്ക് ഡിവിഷനാണ് വാർത്തകൾക്കു 'വ്യാജമുദ്ര' ചാർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. ബന്ധപ്പെട്ട വകുപ്പ് മേധാവിയുടെ നിഷേധം മാത്രം ആധാരമാക്കിയാണ് മറ്റു സൂക്ഷ്മ പരിശോധനകളൊന്നും കൂടാതെ ഫാക്ട് ചെക്ക് ഡിവിഷൻ വാർത്ത വ്യാജമെന്നു ചാപ്പയടിക്കുന്നത്.

അന്തിമ ഉത്തരവ് ഇറങ്ങുംമുമ്പ് ഭരണ-വകുപ്പ് തലങ്ങളിലെ ഫയൽ നീക്കം ഉൾപ്പെടെ കാര്യങ്ങൾ മാധ്യമങ്ങൾ പുറത്തുകൊണ്ടുവരാറുണ്ട്. ഇതിന് കൂച്ചുവിലങ്ങിടാനാവണം വ്യാജമുദ്ര ചാർത്തി പ്രചരിപ്പിക്കുന്നത്. രേഖകൾ സഹിതം ഉദ്ധരിച്ചു പ്രസിദ്ധീകരിച്ച വാർത്തകൾ പോലും അധികാരി മറിച്ചു പറഞ്ഞതുകൊണ്ടു മാത്രം വ്യാജമാകുന്ന കാലം മാധ്യമങ്ങളുടെ ഗളഹസ്തമല്ലാതെ മറ്റെന്താണ്? കൃത്യമായ വസ്തുതാ പരിശോധനയുടെ അടിസ്ഥാനത്തിൽ വാർത്തയുടെ നിജസ്ഥിതി കണ്ടെത്തുന്നതിനു പകരം സർക്കാറിന്റെ പൊതുജന സമ്പർക്ക വകുപ്പ് തന്നെ ഇത്തരമൊരു പ്രചാരണത്തിന് ഇറങ്ങിത്തിരിക്കുന്നത് അപ്രഖ്യാപിത സെൻസറിങ് ആയേ കാണാനാവൂ.

അപ്രിയ വാർത്തകളെ തുടർന്നു വ്യക്തിഹത്യ അടക്കം മാധ്യമങ്ങൾക്കു നേരെ അപകീർത്തി പ്രചാരണവും സൈബർ ആക്രമണവും അഴിച്ചുവിടുന്ന സൈബർ പോരാളികൾ സർക്കാർ ചാപ്പയടി ആഘോഷിക്കാൻ ഇറങ്ങിത്തിരിച്ചെങ്കിലും ചില 'വ്യാജമുദ്ര'കൾ വൈകാതെ പിൻവലിച്ചു ഫാക്ട് ചെക്ക് ഡിവിഷൻ കൈ കഴുകിയിട്ടുണ്ട്. 'സർക്കാർ െസൻട്രൽ പ്രസിൽനിന്ന് രഹസ്യ ഫയലുകൾ നഷ്ടപ്പെട്ടു; ജീവനക്കാരന് സസ്‌പെൻഷൻ എന്ന വാർത്തക്കു വ്യാജമുദ്ര ചാർത്തി പ്രചരിപ്പിച്ചതാണു ചൊവ്വാഴ്ച വൈകിേട്ടാടെ ഫാക്ട് ചെക്ക് ഡിവിഷെന്റ ഫേസ്‌ബുക്ക് പേജിൽനിന്നു നീക്കിയത്. അച്ചടി വകുപ്പ് ഡയറക്ടറുടെ നിഷേധത്തിന്റെ അടിസ്ഥാനത്തിലാണ് വാർത്ത വ്യാജമെന്നു കണ്ടെത്തിയതെന്നായിരുന്നു ബന്ധപ്പെട്ട പി.ആർ.ഡി ഉദ്യോഗസ്ഥെന്റ വിശദീകരണം. സെൻട്രൽ പ്രസിൽനിന്ന് ഒ.എം.ആർ ഷീറ്റുമായി ബന്ധപ്പെട്ട രഹസ്യഫയലുകൾ നഷ്ടപ്പെട്ടതു സംബന്ധിച്ച് ഒന്നാം ഗ്രേഡ് ബൈൻഡർക്കെതിരെ അച്ചടി വകുപ്പ് ഡയറക്ടറുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിടെയാണു വാർത്ത വ്യാജമെന്നു മുദ്രകുത്തി പബ്ലിക് റിലേഷൻസ് വകുപ്പ് പ്രചാരണത്തിനിറങ്ങിയത്. അതിരഹസ്യസ്വഭാവമുള്ള രേഖകൾ നശിപ്പിച്ചതിനും വിശ്വാസവഞ്ചനക്കുമാണ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തത്.

ജനാധിപത്യത്തിനും രാഷ്ട്രീയ പ്രബുദ്ധതക്കും ഏറെ വേരോട്ടമുള്ള കേരളത്തിന്റെ മണ്ണിൽ ഇത്തരം മാധ്യമ സെൻസറിങ് അനുവദിക്കാൻ പാടുണ്ടോ എന്ന് പൊതുസമൂഹം തന്നെ വിലയിരുത്തേണ്ടതുണ്ട്. വ്യക്തമായ വിവരങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തിലുള്ള വാർത്തകൾക്കുമേൽ പോലും ഇത്തരം ചാപ്പ കുത്തൽ നടക്കുന്നത് മാധ്യമങ്ങൾക്കു മേലേ അല്ല, ജനാധിപത്യത്തിനു നേരെയുള്ള കടന്നാക്രമണമാണ്. ഏതെങ്കിലും ഉദ്യോഗസ്ഥെന്റ മാത്രം ബുദ്ധിയിൽ ഉദിച്ചതാണ് ഈ ആശയം എന്നു കരുതുക വയ്യ. ഉന്നതതല പിന്തുണയും കൈയൊപ്പും ഉണ്ടെങ്കിൽ മാത്രമേ മാധ്യമങ്ങൾക്കു മേൽ ഇങ്ങനെ മെക്കിട്ടു കയറാൻ ഉദ്യോഗസ്ഥർ തയാറാവൂ. മറിച്ചാണെങ്കിൽ ബന്ധപ്പെട്ടവർക്കെതിരെ കർക്കശ നടപടിക്ക് സർക്കാർ തയാറാവേണ്ടതുണ്ട്.

സമൂഹത്തിൽ ഭിന്നിപ്പ്? ഉണ്ടാക്കാൻ ബോധപൂർവം വാർത്തകൾ പടച്ചുണ്ടാക്കുകയും പ്രചാരണം നടത്തുകയും ?െചയ്യുന്നതു കണ്ടെത്തി തടയാൻ വ്യവസ്?ഥാപിത സംവിധാനങ്ങളിലൂടെ ശ്രമം നടത്തുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്നതിന്? ആരും എതിരല്ല. അതിനു പകരം ഭരണസംവിധാനങ്ങളിലെ പാളിച്ചകൾ റി?േപ്പാർട്ട്? ചെയ്യുന്നതിനെ വ്യാജവാർത്ത എന്നു ചാപ്പ കുത്തി തടയിടാൻ ശ്രമിക്കുന്നത്? മാധ്യമങ്ങൾക്കു കൂച്ചുവിലങ്ങ്? ഇടാൻ തന്നെയാണ്?. സൈബർ പോരിടങ്ങൾക്ക്? സർക്കാർ തന്നെ കോപ്പുകൾ ഒരുക്കി കൊടുക്കുന്ന നടപടി. ഇതിനെതിരെ ജനാധിപത്യ സമൂഹം ഉണർന്നെണീക്കേണ്ടതുണ്ട്?.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP