ബാലുശേരിയിൽ മുതല ഇറങ്ങിയത് 2019ലെ പ്രളയകാലത്ത്; ഫോറസ്റ്റുകാർക്ക് നാട്ടുകാർ പിടിച്ചു കൊടുത്ത മുതലയെ പിന്നെ ആരും കണ്ടില്ല! പിആർഡി ഫാക്ട് ചെക്ക് തുടങ്ങിയപ്പോൾ മലയാളി പ്രതീക്ഷിച്ചത് ഇത്തരം വ്യാജ വാർത്തകൾ തുറന്നു കാട്ടുമെന്ന്; വയനാട്ടിലെ അതിമാരക കോവിഡ് വൈറസിനെ വ്യാജമായി സൃഷ്ടിച്ചതും ഫാക്ട് ചെക് കണ്ടില്ലന്ന് നടിച്ചു; പിഎസ് സിയുമായി ബന്ധപ്പെട്ട് സർക്കാർ പ്രസിലെ രേഖാ മോഷണത്തിൽ പൊലീസ് കേസെടുത്തിട്ടും അത് വ്യാജ വാർത്ത! പിആർഡി ഫാക്ട് ചെക്കിങ് തുറന്നു കാട്ടപ്പെടുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബാലുശേരിയിൽ മുതൽ ഇറങ്ങിയത് കൃത്യം ഒരു മാസം മുമ്പായിരുന്നു. മുതലയെ പിടികൂടി നാട്ടുകാർ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ഏൽപ്പിക്കുകയും ചെയ്തു. ആരും ബാലുശേരി ഭാഗത്ത് വെള്ളത്തിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പും എത്തി. പിന്നെ ആരും ഈ മുതലയെ കണ്ടില്ല. വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് ആളുകളെ മുൾമുനയിൽ നിർത്തുന്ന വാർത്താ സംസ്കാരത്തിന്റെ ഏറ്റവും വലിയ തെളിവായിരുന്നു 2019ലെ പ്രളയകാലത്തെ ഈ കോഴിക്കോടൻ വാർത്ത. അതുകൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിലോ അച്ചടി, ദൃശ്യ മാധ്യമങ്ങളിലോ വരുന്ന സുപ്രധാന വിവരങ്ങളെക്കുറിച്ചു സംശയം തോന്നിയാൽ ജനങ്ങൾക്കു ചൂണ്ടിക്കാട്ടാൻ പിആർഡി ഫാക്ട് ചെക് വിഭാഗത്തിനു കഴിഞ്ഞ മാസം തുടക്കമിട്ടപ്പോൾ ഏവരും പ്രതീക്ഷയിലായി. എന്നാൽ വയനാട്ടിലെ മാരക കോവിഡ് വൈറസിന്റെ വാർത്ത പോലും ഫാക്ട് ചെക്കുകാർ അറിഞ്ഞില്ല. നടന്നത് സത്യസന്ധമായ വാർത്തകളെ പോലും വ്യാജമാക്കലായിരുന്നു.
ഈ കള്ളക്കളി പൊളിക്കുകയാണ് പിഎസ്സി പരീക്ഷയുടെ ഒഎംആർ ഷീറ്റിലെ രഹസ്യ സ്വഭാവമുള്ള രേഖകൾ നഷ്ടപ്പെട്ടതു സംബന്ധിച്ചായിരുന്നു ഒരു പത്രത്തിലെ വാർത്ത. ഈ വാർത്ത വ്യാജമാണെന്ന് പി ആർ ഡി ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. തൊട്ടു പിന്നാലെ വാർത്ത ശരിവച്ച് പൊലീസ് കേസെടുത്തുവെന്നതാണ് വസ്തുത. സർക്കാരിനെതിരായ വാർത്തയെ വ്യാജവാർത്തയെന്നു മുദ്രകുത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പബ്ലിക് റിലേഷൻസ് വകുപ്പ് സംഭവം വിവാദമായതോടെ പോസ്റ്റ് മുക്കുകയും ചെയ്തു. സെൻട്രൽ പ്രസിൽ നിന്നു പിഎസ്സി പരീക്ഷയുടെ ഒഎംആർ ഷീറ്റിലെ രഹസ്യ സ്വഭാവമുള്ള രേഖകൾ നഷ്ടപ്പെട്ടതു സംബന്ധിച്ചായിരുന്നു വാർത്ത. ഈ വാർത്തയിലെ പിഴവോടെ പിആർഡിയിലെ ഫാക്ട് ചെക്കിൽ സംശയം ഉയരുകയാണ്.
പിഎസ്സി പരീക്ഷയുടെ ഒഎംആർ ഷീറ്റിലെ രഹസ്യ സ്വഭാവമുള്ള രേഖകൾ നഷ്ടപ്പെട്ടതു സംബന്ധിച്ച വാർത്ത വ്യാജവാർത്തയാണെന്ന് ഇന്നലെ പിആർഡി ഫാക്ട് ചെക് വിഭാഗം ഫേസ്ബുക്കിൽ പോസ്റ്റിട്ടു. പിന്നാലെ ലേഖകൻ പിആർഡിയിൽ ബന്ധപ്പെട്ടപ്പോൾ അച്ചടി വകുപ്പ് ഡയറക്ടർ ആവശ്യപ്പെട്ടതനുസരിച്ച് പോസ്റ്റ് ഇടുകയായിരുന്നെന്നാണു ലഭിച്ച വിശദീകരണം. ഇതു സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെയാണു പിആർഡി പോസ്റ്റ് പിൻവലിച്ചു തടിയൂരിയത്. ഇതിനിടെ വാർത്ത ശരിവച്ചുകൊണ്ട് പൊലീസ് അച്ചടി വകുപ്പു ജീവനക്കാരനെതിരെ കേസുമെടുത്തു. അതായത് സർക്കാർ വകുപ്പ് തലവന്മാർ വിളിച്ചു പറഞ്ഞാൽ പോലും പിആർഡി ഫാക്ട് ചെക്കുകാർ വാർത്തയെ വ്യാജമാക്കും. കരിപ്പൂർ വിമാന ദുരന്തം നടന്നപ്പോൾ കോക്പിറ്റിലെ ദൃശ്യമെന്ന തരത്തിൽ പ്രചരിച്ചതും വ്യാജമാണെന്ന് പിആർഡി കണ്ടെത്തിയിരുന്നു. ചാനലിന്റെ പേരു പറയാതെയായിരുന്നു ഫാക്ട് ചെക്കിങ്.
എന്നാൽ വയനാട്ടിൽ മാരക വൈറസിനെ അവതരിപ്പിച്ച 24 ന്യൂസിന്റെ വാർത്ത കണ്ടില്ലെന്ന് നടിച്ചു. ഇങ്ങനെ ഇരട്ടത്താപ്പുകൾ നിറയ്ക്കുന്നതാണ് ഫാക്ട് ചെക്കിങ്. കേരളത്തിലെ കോവിഡുമായി ബന്ധപ്പെട്ട ഏറ്റവും വ്യാജമായി നിർമ്മിച്ച വാർത്തയായിരുന്നു അത്. രാവിലെയുള്ള പ്രൈംടൈം പിടിക്കാനുള്ള നീക്കം. ഈ വാർത്തയ്ക്ക് പിന്നിലെ സത്യം പിആർഡി ജനങ്ങളിലേക്ക് എത്തിച്ചില്ല. സംസ്ഥാന ആരോഗ്യ വകുപ്പിലെ പ്രധാന ഡോക്ടർ തന്നെ ഈ വ്യാജ വൈറസ് വാർത്തയിൽ വിശദീകരണവുമായി എത്തി. വലിയ ചർച്ചയും സോഷ്യൽ മീഡിയയിൽ നടന്നു. കേരളത്തെ സംബന്ധിച്ച ഈ വാർത്തയിൽ പിആർഡിയുടെ ഫാക്ട് ചെക് വിഭാഗം ഒന്നും അറിഞ്ഞില്ല. എന്നാൽ മാധ്യമം പത്രത്തിലെ പിഎസ് സി വാർത്തയിൽ വ്യാജം തെറ്റായി കണ്ടെത്തുകയും ചെയ്തു. ഇതോടെ പിആർഡിയുടെ ഫാക്ട് ചെക്കിംഗും വ്യാജമാണെന്ന് വ്യക്തമാകുകയാണ്.
സമൂഹ മാധ്യമങ്ങളിലോ അച്ചടി, ദൃശ്യ മാധ്യമങ്ങളിലോ വരുന്ന സുപ്രധാന വിവരങ്ങളെക്കുറിച്ചു സംശയം തോന്നിയാൽ ജനങ്ങൾക്കു ചൂണ്ടിക്കാട്ടാനാണ് ഫാക്ട് ചെക് വിഭാഗത്തിനു കഴിഞ്ഞ മാസം തുടക്കമിട്ടത്. സ്വർണക്കള്ളക്കടത്തു സംഘത്തിനു മുഖ്യമന്ത്രിയുടെ ഓഫിസുമായുള്ള ബന്ധം സംബന്ധിച്ച വാർത്തകളെത്തുടർന്നായിരുന്നു ഫാക്ട് ചെക് വിഭാഗം തുടങ്ങുന്നുവെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ജനങ്ങൾ ചൂണ്ടിക്കാട്ടുന്ന വാർത്തകൾ ശരിയാണോ എന്ന് അന്വേഷിച്ചു കണ്ടെത്തേണ്ട ഫാക്ട് ചെക് വിഭാഗം, വാർത്തകൾ സർക്കാരിനെതിരെങ്കിൽ വ്യാജമാണെന്നു വിലയിരുത്തുന്നുവെന്നാണ് ആരോപണം. പാർട്ടി ചാനലിലെയും പത്രത്തിലെയും ചില വാർത്തകളുടെ നിജസ്ഥിതി ആരാഞ്ഞുള്ള സന്ദേശങ്ങളോടാകട്ടെ പിആർഡി പ്രതികരിക്കുന്നുമില്ല. ഇതിൽ വയനാട്ടിലെ വ്യാജ വൈറസ് വാർത്തയും വരും.
സർക്കാർ സെൻട്രൽ പ്രസിൽ നിന്നു പിഎസ്സിയുടെ ഒഎംആർ ഷിറ്റ് അച്ചടിയുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ നഷ്ടപ്പെട്ട സംഭവത്തിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. സെൻട്രൽ പ്രസിലെ ബൈൻഡറായിരുന്ന വി.എൽ.സജിക്കെതിരേയാണു കേസ്. സജി ഉപയോഗിച്ചിരുന്ന ലാപ്ടോപ്പിലും കംപ്യൂട്ടറിലും ഉണ്ടായിരുന്ന രേഖകളാണു നഷ്ടമായത്. അച്ചടി വകുപ്പ് ഡയറക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. ഇങ്ങനെ പൊലീസ് നടപടി എടുത്ത വാർത്തയെയാണ് പിആർഡി വ്യാജമെന്ന് കണ്ടെത്തി പൊല്ലാപ്പ് പിടിച്ചത്. ഇതോടെ സർക്കാരിനുള്ളിലെ സൈബർ സഖാക്കളുടെ നിയന്ത്രണത്തിലാണ് ഈ ഫാക്ട് ചെക് വിഭാഗം പ്രവർത്തിക്കുന്നതെന്നും തെളിയുകയാണ്.
മുൻ കേന്ദ്ര സഹമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ അമ്മയുടെ മൃതദേഹം കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ച് ഡൽഹിയിൽ നിന്നും കേരളത്തിൽ എത്തിച്ചു സംസ്ക്കാര ചടങ്ങുകൾ നടത്തി എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് കേരള സർക്കാരിന്റെ പിആർഡി ഫാക്ട് ചെക്ക് വിഭാഗം കണ്ടെത്തിയിരുന്നു. എന്നാൽ ഇതും ശരിയായിരുന്നില്ല. അൽഫോൻസ് കണ്ണന്താനത്തിന്റെ അമ്മയുടെ മൃതദേഹം കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ച നടത്തിയെന്ന് ആരോപിച്ചത് ജോമോൻ പുത്തൻപുരയ്ക്കാലാണ്. ഇദ്ദേഹത്തിന്റെ വാദമാണ് ചർച്ചയായത്. ജോമോൻ പുത്തൻപുരയ്ക്കലിന്റെ അഭിപ്രായം കൊടുക്കുന്നത് എങ്ങനെ വ്യാജമാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്.
പിആർഡി ഫാക്ട് ചെക്കിംഗിനെതിരെ പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റ് കെപി റജി ഇട്ട ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
വാർത്തയുടെ പേരിൽ സൈബർ ലോകത്ത് ആക്രമണം രൂക്ഷമായി നിൽക്കുന്നതിനിടെ വാർത്തകൾക്കു ചാപ്പ കുത്തി സർക്കാർ തന്നെ രംഗത്ത്. വാർത്തകൾ വ്യാജമെന്നു മുദ്രയടിച്ചാണ് പബ്ലിക് റിലേഷൻസ് വകുപ്പ് നേരിട്ട് പ്രചാരണവുമായി ഇറങ്ങുന്നത്. വാർത്തകളുടെയും സന്ദേശങ്ങളുടെയും വസ്തുത പരിശോധിക്കാനെന്ന പേരിൽ രൂപവത്കരിച്ച പി.ആർ.ഡി ഫാക്ട് ചെക്ക് ഡിവിഷനാണ് വാർത്തകൾക്കു 'വ്യാജമുദ്ര' ചാർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. ബന്ധപ്പെട്ട വകുപ്പ് മേധാവിയുടെ നിഷേധം മാത്രം ആധാരമാക്കിയാണ് മറ്റു സൂക്ഷ്മ പരിശോധനകളൊന്നും കൂടാതെ ഫാക്ട് ചെക്ക് ഡിവിഷൻ വാർത്ത വ്യാജമെന്നു ചാപ്പയടിക്കുന്നത്.
അന്തിമ ഉത്തരവ് ഇറങ്ങുംമുമ്പ് ഭരണ-വകുപ്പ് തലങ്ങളിലെ ഫയൽ നീക്കം ഉൾപ്പെടെ കാര്യങ്ങൾ മാധ്യമങ്ങൾ പുറത്തുകൊണ്ടുവരാറുണ്ട്. ഇതിന് കൂച്ചുവിലങ്ങിടാനാവണം വ്യാജമുദ്ര ചാർത്തി പ്രചരിപ്പിക്കുന്നത്. രേഖകൾ സഹിതം ഉദ്ധരിച്ചു പ്രസിദ്ധീകരിച്ച വാർത്തകൾ പോലും അധികാരി മറിച്ചു പറഞ്ഞതുകൊണ്ടു മാത്രം വ്യാജമാകുന്ന കാലം മാധ്യമങ്ങളുടെ ഗളഹസ്തമല്ലാതെ മറ്റെന്താണ്? കൃത്യമായ വസ്തുതാ പരിശോധനയുടെ അടിസ്ഥാനത്തിൽ വാർത്തയുടെ നിജസ്ഥിതി കണ്ടെത്തുന്നതിനു പകരം സർക്കാറിന്റെ പൊതുജന സമ്പർക്ക വകുപ്പ് തന്നെ ഇത്തരമൊരു പ്രചാരണത്തിന് ഇറങ്ങിത്തിരിക്കുന്നത് അപ്രഖ്യാപിത സെൻസറിങ് ആയേ കാണാനാവൂ.
അപ്രിയ വാർത്തകളെ തുടർന്നു വ്യക്തിഹത്യ അടക്കം മാധ്യമങ്ങൾക്കു നേരെ അപകീർത്തി പ്രചാരണവും സൈബർ ആക്രമണവും അഴിച്ചുവിടുന്ന സൈബർ പോരാളികൾ സർക്കാർ ചാപ്പയടി ആഘോഷിക്കാൻ ഇറങ്ങിത്തിരിച്ചെങ്കിലും ചില 'വ്യാജമുദ്ര'കൾ വൈകാതെ പിൻവലിച്ചു ഫാക്ട് ചെക്ക് ഡിവിഷൻ കൈ കഴുകിയിട്ടുണ്ട്. 'സർക്കാർ െസൻട്രൽ പ്രസിൽനിന്ന് രഹസ്യ ഫയലുകൾ നഷ്ടപ്പെട്ടു; ജീവനക്കാരന് സസ്പെൻഷൻ എന്ന വാർത്തക്കു വ്യാജമുദ്ര ചാർത്തി പ്രചരിപ്പിച്ചതാണു ചൊവ്വാഴ്ച വൈകിേട്ടാടെ ഫാക്ട് ചെക്ക് ഡിവിഷെന്റ ഫേസ്ബുക്ക് പേജിൽനിന്നു നീക്കിയത്. അച്ചടി വകുപ്പ് ഡയറക്ടറുടെ നിഷേധത്തിന്റെ അടിസ്ഥാനത്തിലാണ് വാർത്ത വ്യാജമെന്നു കണ്ടെത്തിയതെന്നായിരുന്നു ബന്ധപ്പെട്ട പി.ആർ.ഡി ഉദ്യോഗസ്ഥെന്റ വിശദീകരണം. സെൻട്രൽ പ്രസിൽനിന്ന് ഒ.എം.ആർ ഷീറ്റുമായി ബന്ധപ്പെട്ട രഹസ്യഫയലുകൾ നഷ്ടപ്പെട്ടതു സംബന്ധിച്ച് ഒന്നാം ഗ്രേഡ് ബൈൻഡർക്കെതിരെ അച്ചടി വകുപ്പ് ഡയറക്ടറുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിടെയാണു വാർത്ത വ്യാജമെന്നു മുദ്രകുത്തി പബ്ലിക് റിലേഷൻസ് വകുപ്പ് പ്രചാരണത്തിനിറങ്ങിയത്. അതിരഹസ്യസ്വഭാവമുള്ള രേഖകൾ നശിപ്പിച്ചതിനും വിശ്വാസവഞ്ചനക്കുമാണ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തത്.
ജനാധിപത്യത്തിനും രാഷ്ട്രീയ പ്രബുദ്ധതക്കും ഏറെ വേരോട്ടമുള്ള കേരളത്തിന്റെ മണ്ണിൽ ഇത്തരം മാധ്യമ സെൻസറിങ് അനുവദിക്കാൻ പാടുണ്ടോ എന്ന് പൊതുസമൂഹം തന്നെ വിലയിരുത്തേണ്ടതുണ്ട്. വ്യക്തമായ വിവരങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തിലുള്ള വാർത്തകൾക്കുമേൽ പോലും ഇത്തരം ചാപ്പ കുത്തൽ നടക്കുന്നത് മാധ്യമങ്ങൾക്കു മേലേ അല്ല, ജനാധിപത്യത്തിനു നേരെയുള്ള കടന്നാക്രമണമാണ്. ഏതെങ്കിലും ഉദ്യോഗസ്ഥെന്റ മാത്രം ബുദ്ധിയിൽ ഉദിച്ചതാണ് ഈ ആശയം എന്നു കരുതുക വയ്യ. ഉന്നതതല പിന്തുണയും കൈയൊപ്പും ഉണ്ടെങ്കിൽ മാത്രമേ മാധ്യമങ്ങൾക്കു മേൽ ഇങ്ങനെ മെക്കിട്ടു കയറാൻ ഉദ്യോഗസ്ഥർ തയാറാവൂ. മറിച്ചാണെങ്കിൽ ബന്ധപ്പെട്ടവർക്കെതിരെ കർക്കശ നടപടിക്ക് സർക്കാർ തയാറാവേണ്ടതുണ്ട്.
സമൂഹത്തിൽ ഭിന്നിപ്പ്? ഉണ്ടാക്കാൻ ബോധപൂർവം വാർത്തകൾ പടച്ചുണ്ടാക്കുകയും പ്രചാരണം നടത്തുകയും ?െചയ്യുന്നതു കണ്ടെത്തി തടയാൻ വ്യവസ്?ഥാപിത സംവിധാനങ്ങളിലൂടെ ശ്രമം നടത്തുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്നതിന്? ആരും എതിരല്ല. അതിനു പകരം ഭരണസംവിധാനങ്ങളിലെ പാളിച്ചകൾ റി?േപ്പാർട്ട്? ചെയ്യുന്നതിനെ വ്യാജവാർത്ത എന്നു ചാപ്പ കുത്തി തടയിടാൻ ശ്രമിക്കുന്നത്? മാധ്യമങ്ങൾക്കു കൂച്ചുവിലങ്ങ്? ഇടാൻ തന്നെയാണ്?. സൈബർ പോരിടങ്ങൾക്ക്? സർക്കാർ തന്നെ കോപ്പുകൾ ഒരുക്കി കൊടുക്കുന്ന നടപടി. ഇതിനെതിരെ ജനാധിപത്യ സമൂഹം ഉണർന്നെണീക്കേണ്ടതുണ്ട്?.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്