ഇത്രയും വെള്ള ഷർട്ടുകാരിൽ നിന്ന് യഥാർഥ അണ്ണനെ എവിടെന്ന് തപ്പും? `അണ്ണനെ` തപ്പുമ്പോൾ വേറൊരു സംഘം ചുട്ടുവെച്ച പലഹാരങ്ങൾ കാലിയാക്കും; കച്ചവടം പൂട്ടുമെന്നായപ്പോൾ ഷട്ടറിട്ട് പോയി; ഊണ് സമയത്ത് സമരം കഴിഞ്ഞ് വന്നപ്പോൾ പേടിച്ച് പിന്നെയും ഷട്ടറിട്ടു; കാശ് തരാതെ 130 മോദകങ്ങൾ യൂത്തന്മാർ കൊണ്ട് പോയ കഥ മറുനാടനോട് വിശദീകരിച്ച് ദിലീപ്; പ്രാരാബ്ദക്കാരന്റെ കഥ കേട്ട് കാശുമായി സഹായിക്കാൻ എത്തിയത് ഡിവൈഎഫ്ഐക്കാരുടെ `ഐപി അണ്ണൻ`
എം മനോജ് കുമാർ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം നടന്ന കെഎസ് യു-യൂത്ത് കോൺഗ്രസ് മാർച്ച് സർക്കാരിനെതിരെയുള്ള പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ ശക്തിപ്രകടനമാകും എന്നാണ് വിലയിരുത്തപ്പെട്ടത്. ഈ ശക്തിപ്രകടനം തന്റെ അന്നത്തെ കച്ചവടം മുടക്കുമെന്നും നഷ്ടം വരുത്തുമെന്നും ഒരു കച്ചവടക്കാരും കരുതുന്നതുമല്ല.പക്ഷെ യൂത്ത് കോൺഗ്രസ്-കെഎസ് യു മാർച്ച് പ്രസ് ക്ലബിനോട് ചേർന്ന് ചായക്കച്ചവടം നടത്തുന്ന എ.ദിലീപ് ഖാന് നഷ്ടം മാത്രമാണ് വരുത്തിവെച്ചത്. മാർച്ചിന് തുടക്കം കുറിക്കാൻ യൂത്തന്മാർ ഒത്തുകൂടിയത് തിരുവനന്തപുരം പ്രസ് ക്ലബിന് മുന്നിലും പ്രസ് ക്ലബിനോട് ചേർന്ന് ചായക്കച്ചവടം നടത്തുന്ന എ.ദിലീപ് ഖാന്റെ ഷോപ്പിനു മുന്നിലുമായിരുന്നു.
വരിവരിയായി അവിടെ നിരന്ന യൂത്തന്മാർ വെള്ള ഷർട്ടും വെള്ള മുണ്ടും ധരിച്ച് ഗ്രൂപ്പ് ഗ്രൂപ്പായി തന്റെ ചായക്കടയ്ക്ക് മുന്നിലേക്ക് വന്നപ്പോൾ ഇന്നത്തെ കച്ചവടം പൊടിപൊടിക്കും എന്നാണ് ദിലീപ്ഖാൻ കരുതിയത്. മോദകവും ചായയും വടയും ഉണ്ണിയപ്പവും എല്ലാം യൂത്തന്മാർ വെട്ടിവിഴുങ്ങി. ഒരു ഗ്രൂപ്പ് പോകുമ്പോൾ അടുത്ത ഗ്രൂപ്പ് വരും. യൂത്തന്മാർ അധികമായപ്പോൾ ചായ നൽകാൻ ഡിസ്പോസിബിൾ ഗ്ലാസ്സും വാങ്ങി നൽകി. പക്ഷെ ഒരു ഗ്രൂപ്പും കാശ് നൽകിയില്ല. കാശ് ചോദിച്ചപ്പോൾ അണ്ണൻ തരും എന്ന് പറഞ്ഞു പിന്നിലേക്ക് വിരൽ ചൂണ്ടും.
ചായ കൊടുത്ത് കഴിഞ്ഞു പിന്നിലേക്ക് നോക്കിയപ്പോൾ കണ്ടത് യൂത്തന്മാരുടെ ഗ്രൂപ്പുകളെ. ഏത് അണ്ണൻ ആര് അണ്ണൻ എന്നൊക്കെ കരുത്തുമ്പോഴേക്കും യൂത്തന്മാരുടെ ഗ്രൂപ്പ് ചായ കഴിച്ചു അടുത്ത ഗ്രൂപ്പ് വന്നിട്ടുണ്ടാകും. ഒരു ഗ്രൂപ്പ് വന്നാൽ തൊട്ടു മുൻപ് വന്ന ഗ്രൂപ്പിലെ കാണാനും കിട്ടില്ല. ഒടുവിൽ ഏത് അണ്ണൻ എന്ന് എടുത്ത് ചോദിച്ചപ്പോൾ അണ്ണൻ വരും. എല്ലാം അണ്ണൻ തന്നെ സെറ്റിൽ ചെയ്യും എന്ന് ഉറപ്പും. പക്ഷെ ചായയും മോദകവും വടയും ഉണ്ണിയപ്പവും വിട്ടുപോയതല്ലാതെ ഒരു അണ്ണനും വന്നു ദിലീപ് ഖാന് കാശ് നൽകിയില്ല.
കളിപ്പിക്കൽ ആണെന്ന് മനസിലായപ്പോൾ ഷട്ടർ താഴ്ത്തി. ബാക്കിയുള്ള ഐറ്റംസ് എടുത്ത് അകത്ത് വെച്ചു. അപ്പോഴേക്കും അധികം ഒന്നും ബാക്കിയും വന്നിരുന്നില്ല. യൂത്തന്മാരുടെ തട്ടിപ്പ് പുറത്തു പറഞ്ഞപ്പോൾ അത് വാർത്തയായി മാറി. എന്നിട്ടും യൂത്ത് കോൺഗ്രസുകാർ ആരെങ്കിലും തിരക്കി വരുകയോ കാശ് നൽകുകയോ ചെയ്തില്ല. അപ്പോഴാണ് ഉച്ചയ്ക്ക് വേറൊരു ട്വിസ്റ് വരുന്നത്. യൂണിവേഴിസിറ്റി കോളേജിലെ എസ്എഫ്ഐ പൂർവ വിദ്യാർത്ഥികൾ സിപിഎം വാർഡ് കൗൺസിലറായ ഐ.പി.ബിനുവിന്റെ നേതൃത്വത്തിൽ ഒത്തുകൂടിയിരുന്നു. യൂത്തന്മാർ ദിലീപ് ഖാനെ പറ്റിച്ചുപോയ കാര്യം ഇവരുടെ കൂടിച്ചേരലിൽ ചർച്ചയായി.
എന്തായാലും യൂണിവേഴ്സിറ്റി കോളേജുമായി ബന്ധപ്പെട്ടു നടന്ന സംഭവമല്ലേ... യൂത്തന്മാർ പറ്റിച്ചു പോയെങ്കിലും കാശ് നമുക്ക് നൽകാം എന്ന് സിപിഎം സംഘം തീരുമാനിക്കുകയായിരുന്നു. ഐപിബിനുവിനെ അറിയുന്നവർ വിളിക്കുന്നത് ഐപിഅണ്ണൻ എന്നും. യൂത്ത് കോൺഗ്രസിന്റെ അണ്ണൻ പറ്റിച്ചു പോയെങ്കിൽ ഐപിഅണ്ണാ കാശ് നമുക്ക് നൽകാം എന്ന് തീരുമാനിച്ച സംഘം ഉച്ചയോടെ ദിലീപ് ഖാന്റെ ഷോപ്പിൽ ചെന്ന് കാശ് നൽകുകയായിരുന്നു. സിപിഎം സംഘത്തിന്റെ കടം വീട്ടിൽ ചർച്ചയാവുകയും ചെയ്തു. യൂത്ത് കോൺഗ്രസുകാർ വരുത്തിവെച്ച നഷ്ടം എന്തിനു സിപിഎം സംഘം വന്നു നൽകി എന്ന ചോദ്യത്തിന് ദിലീപ് ഖാനും ഉത്തരമില്ല. പക്ഷെ കാശ് തിരികെ ലഭിച്ചതിൽ ദിലീപ് ഖാൻ സന്തുഷ്ടനാണ്. കളഞ്ഞുപോയ പണം തിരികെ ലഭിക്കുമ്പോൾ ഒരാൾക്ക് എന്ത് സന്തോഷം വരും ആ സന്തോഷമാണ് ഐ.പി.ബിനുവും സംഘവും കാശ് നൽകിയപ്പോൾ തനിക്ക് ഉണ്ടായത് എന്ന് ദിലീപ് ഖാൻ പറയുന്നു. ദിലീപ്ഖാനുമായി നടത്തിയ അഭിമുഖം ചുവടെ
യൂത്ത് കോൺഗ്രസിന്റെ സെക്രട്ടറിയേറ്റ് മാർച്ചിൽ എന്താണ് സംഭവിച്ചത്?
കഴിഞ്ഞ ദിവസത്തെ യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച് ആരംഭിക്കുന്നത് പ്രസ് ക്ലബിന് മുന്നിലാണ്. അതായത് ഈ എന്റെ കടയുടെ മുന്നിൽ നിന്ന് കൂടി. നല്ല വെള്ളയും വെള്ളയും ഇട്ട യൂത്ത് കോൺഗ്രസ് നേതാക്കൾ നിരന്നു നിൽക്കുകയാണ്. അതിൽ സംഘം സംഘമായി യൂത്ത് കോൺഗ്രസുകാർ എന്റെ കടയിലേക്ക് വന്നുകൊണ്ടിരുന്നു. പത്ത് പതിനഞ്ചു പേർ ഉള്ള സംഘം. ചായയും വടയും വാങ്ങുന്നുണ്ട്, മോദകം വാങ്ങുന്നുണ്ട്. എല്ലാവരും പൈസ തരും എന്ന് പറയുന്നുണ്ട്. സമയമില്ല. ചായ കഴിച്ചവർ സംഘം സംഘമായി തന്നെ പോകുന്നു. എല്ലാവരും പൈസ തരും എന്ന് പറയുന്നുണ്ട്. ആരും പക്ഷെ പൈസ തരുന്നുമില്ല.
എല്ലാവരും പത്ത് പേരായി പതിനഞ്ച് പേരായി ചായയും വടയും മോദകവും വാങ്ങിക്കൊണ്ടിരിക്കുകയാണ്. ഒരു ഗ്രൂപ്പ് ചായ കഴിച്ചാൽ വരുന്നത് അടുത്ത ഗ്രൂപ്പ് ആണ്. ഒരു ഗ്രൂപ്പ് വന്നാൽ പിന്നെ ആദ്യത്തെ ഗ്രൂപ്പിനെ കാണാനുണ്ടാകില്ല. യൂത്ത് കോൺഗ്രസുകാർ ധാരാളം പേർ ഉള്ളതിനാൽ എനിക്ക് ഒരു എത്തും പിടിയും കിട്ടിയതുമില്ല. പൈസ ചോദിച്ചപ്പോൾ പറഞ്ഞു. ഞങ്ങൾ പോകുന്നില്ലല്ലോ എവിടുത്തന്നെ ഉണ്ടല്ലോ എന്നൊക്കെ പറഞ്ഞു. പൈസ കൂടുതൽ ആയി. അപ്പോൾ അണ്ണൻ തരും എന്ന് പറഞ്ഞുകൊണ്ടിരുന്നു. എന്നിട്ടു ബാക്കിലേക്ക് ചൂണ്ടികാണിക്കും. അങ്ങോട്ടു നോക്കിയാൽ കാണുന്നത് ഖദർധാരികളുടെ ഒരു സെറ്റ്. ഞാൻ ഒരെണ്ണനെയും കണ്ടില്ല. ഉത്തരവാദപ്പെട്ട ആരും കാശ് തരാൻ വന്നതുമില്ല. നഷ്ടം ഒരുപാട് ആയപ്പോൾ ഞാൻ എല്ലാം അകത്തു വെച്ച് ഷട്ടർ താഴ്ത്തി. കട അടച്ചു. ഇതാണ് അവിടെ സംഭവിച്ചത്.
100-120 മോദകം എന്റെ കയ്യിൽ ഉണ്ടായിരുന്നു. പക്ഷെ അതിൽ പത്ത് നാല്പത് എണ്ണം ഞാൻ വിറ്റിട്ടുണ്ട്. ഉഴുന്നുവടയും ഉണ്ണിയപ്പയവും വേറെ ഉണ്ടായിരുന്നു. എല്ലാം ഏകദേശം മുഴുവനായി തീർന്നിട്ടുണ്ട്. ഗ്ളാസ് തികയാതെ വന്നപ്പോൾ ഡിസ്പോസിബിൾ ഗ്ലാസ്സിൽ ആണ് ചായ നൽകിയത്. ആ പൈസ അങ്ങിനെയും പോയിട്ടുണ്ട്.
എത്ര രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്?
ആ നിമിഷങ്ങളിൽ മാത്രം 1500 രൂപയോളം നഷ്ടം പറ്റിയിട്ടുണ്ട്.
അണ്ണൻ തരും എന്ന് പറയുമ്പോൾ എന്തുകൊണ്ട് അണ്ണനെ കണ്ടുപിടിച്ചില്ല?
അണ്ണനെ കണ്ടുപിടിക്കാൻ എനിക്ക് കഴിഞ്ഞില്ല. എല്ലാവരും തൂവെള്ള ഡ്രസ്. എല്ലാം അണ്ണന്മാർ. അവർ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചുകൊണ്ടിരുന്നു. ഞാൻ തരും എന്ന് ആരും പറഞ്ഞില്ല. അണ്ണനെ എനിക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞതുമില്ല. അണ്ണൻ ആരെന്നു ചോദിച്ചാൽ അങ്ങോട്ട് ചൂണ്ടിക്കാണിക്കും. ഏത് അണ്ണൻ എന്ന് ചോദിച്ചപ്പോൾ ആ അണ്ണൻ എന്ന് പറയും.
അണ്ണൻ പ്രയോഗം ഒരു കളിപ്പിക്കൽ ആയി തോന്നിയോ?
കളിപ്പിക്കൽ ആയെന്നു അവസാനം തിരിച്ചറിഞ്ഞപ്പോൾ ആണ് ഞാൻ കടയ്ക്ക് ഷട്ടർ ഇട്ടത്.
ആരാണ് പണം തിരികെ നൽകിയത്?
കുന്നുകുഴി വാർഡ് കൗൺസിലർ ഐ.പി.ബിനുവും സംഘവുമാണ് എനിക്ക് കാശ് തിരികെ തന്നത്. യൂണിവേഴ്സിറ്റി കോളേജിലെ പൂർവ വിദ്യാർത്ഥികൾ ആണ് ഞങ്ങൾ. യൂണിവേഴ്സിറ്റി കോളെജിന്റെ ഒരു വിഷയമായി നടന്ന പ്രശ്നത്തിൽ താങ്കൾക്ക് നഷ്ടം വരേണ്ട എന്ന് പറഞ്ഞു. അവർ തമ്മിൽ തമ്മിൽ കുറച്ചു കാശ് എടുത്ത് എനിക്ക് നൽകി.
യൂത്ത് കോൺഗ്രസുകാർ നൽകേണ്ട കാശ് എങ്ങിനെയാണ് സിപിഎം കൗൺസിലറുടെ നേതൃത്വത്തിലുള്ള സംഘം നൽകുന്നത്?
അതിൽ എന്താണ് കാര്യം എന്ന് എനിക്ക് അറിയില്ല. ഇന്നു ഉച്ചയ്ക്ക് ആണ് ബിനുവും സംഘവും കാശ് നൽകിയത്.
രാഷ്ട്രീയ പാർട്ടികൾ ഈ രീതിയിൽ പെരുമാറുന്നത് ശരിയാണോ ?
ഞാൻ ഒരു കടക്കാരനാണ്. എനിക്ക് യൂത്ത് കോൺഗ്രസുകാർ കാരണം കുറച്ച് കാശ് നഷ്ടം വന്നു. അത് ഞാൻ പറഞ്ഞു എന്ന് മാത്രമേയുള്ളൂ. വ്യക്തിപരമായി എനിക്ക് ഏത് രാഷ്ട്രീയ പാർട്ടികൾ എന്നൊന്നുമില്ല. ഒരു കച്ചവടക്കാരൻ ആയതിനാൽ എനിക്ക് കാശം നഷ്ടം വന്നപ്പോൾ ഞാൻ പറഞ്ഞു.
കാശ് തിരികെ ലഭിക്കും എന്ന് തോന്നിയിരുന്നോ?
ഒരിക്കലുമില്ല. കാരണം എനിക്ക് ഈ അണ്ണൻ ആരെന്നു അറിയില്ല. അറിയാത്ത അണ്ണനോട് എങ്ങിനെ കാശ് വാങ്ങിക്കും. അണ്ണൻ ആരെന്നു എനിക്കും അണ്ണൻ എന്ന് പറയുന്ന ആളുകൾക്കും അറിയാമായിരുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. കാശ് തിരികെ കിട്ടിയപ്പോൾ ഒന്നും തോന്നിയില്ല. നഷ്ടമായ ഒരു കാശ് തിരികെ ലഭിച്ചു എന്ന് തോന്നി. ആ ഒരു ഫീലിങ് എനിക്കുണ്ടായി.കാരണം അന്ന് വേറെ കച്ചവടം നടന്നില്ല. നടന്ന കച്ചവടത്തിന്റെ കാശ് നഷ്ടമാവുകയും ചെയ്തു. റെഗുലർ കസ്റ്റമേഴ്സ് ആരും തിരക്ക് കാരണം വന്നില്ല. ഉള്ള കച്ചവടം പോയി. വരുന്നവർ വന്നതുമില്ല എന്ന സ്ഥിതിയായിരുന്നു അന്ന്.
രാഷ്ട്രീയ പാർട്ടികൾ കുറേക്കൂടി മാന്യതയോട് പെരുമാറണം എന്ന് തോന്നുന്നുണ്ടോ?
രാഷ്ട്രീയ പാർട്ടികൾ അല്ല. പ്രവർത്തകരിൽ ചിലർ അവരാണ് കുഴപ്പക്കാർ. യൂത്ത് കോൺഗ്രസുകാർ അങ്ങിനെ മോശമാണ് എന്ന് ഞാൻ ഒരിക്കലൂം പറയില്ല. ചിലർ കുഴപ്പമുണ്ടാക്കുന്നു എന്ന് മാത്രം. എവിടോന്നൊക്കെയോ വന്ന അണികളിൽ ചിലർ ആണ് കുഴപ്പം സൃഷ്ടിച്ചത്. അവർ മാന്യമായി പെരുമാറിയിരുന്നെങ്കിൽ എനിക്ക് നഷ്ടം ഉണ്ടാകില്ല എന്ന് ഉറപ്പായിരുന്നു. പക്ഷെ ഈ സംഭവത്തിന്റെ പേരിൽ കോൺഗ്രസിനെയോ യൂത്ത് കോൺഗ്രസിനെയോ കുറ്റം പറയുന്നില്ല. നേതൃത്വം അറിഞ്ഞ കാര്യമാകില്ല ഇത്.
കാര്യങ്ങൾക്ക് ശുഭപര്യവസായിയായ അന്ത്യം?
മുഴുവൻ കാശ് അല്ലെങ്കിലും കുറെ കാശ് സമാഹരിച്ച് അവർ തന്നതിൽ എനിക്ക് സന്തോഷമുണ്ട്. അതുകൊണ്ട് തന്നെ നഷ്ടം ഞാൻ കണക്കാക്കുന്നില്ല. കുറച്ച് കാശ് കിട്ടിയല്ലോ..അത് തന്നെ സന്തോഷം.
Stories you may Like
- യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നിയമകുരുക്കിൽ
- പ്രതിപക്ഷ സമരത്തെ പൊലീസ് തന്നെ നേരിടും; നവകേരളത്തിൽ 'രക്ഷാപ്രവർത്തനം' തുടരും
- ഇ.പിക്ക് എതിരായ കേസ് എഴുതി തള്ളുന്നു; എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ നോട്ടിസ്
- കരിങ്കൊടി ഭയന്ന് കോഴിക്കോട്ട് കരുതൽ തടങ്കൽ പ്രയോഗം
- സുരേന്ദ്രന്റെ ആരോപണത്തെ തള്ളി രാഹുൽ മാങ്കൂട്ടത്തിൽ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്