ഞാൻ യെമനിൽ സുരക്ഷിതനായി ജീവിക്കുന്നു; അഖിൽ അബ്ദുള്ളയുടെ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ പൊലീസ്; മതം മാറിയത് കേരളത്തിൽ അല്ലെന്ന് സ്ഥിരീകരിച്ച് അന്വേഷണ സംഘം
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: കൊണ്ടോട്ടി, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ നിന്നും കാണാതയ രണ്ട് മലയാളി യുവാക്കളെ കുറിച്ച് അന്വേഷണം ഊർജിതമാക്കി കേന്ദ്ര ഏജൻസിയും. ഇസ്ലാം മതം സ്വീകരിച്ച് വിദേശത്തേക്ക് കടന്നതായി സംശയിക്കുന്ന ഇരുവരെ കുറിച്ചും ദേശീയ അന്വേഷണ ഏജൻസിയും പൊലീസുമാണ് അന്വേഷണം നടത്തുന്നത്. അതീവ രഹസ്യമായാണ് വിവര ശേഖരണവും മറ്റു അന്വേഷണങ്ങളും നടന്നു വരുന്നത്. അതാത് ദിവസത്തെ റിപ്പോർട്ട് എൻ.ഐ.എക്ക് കൈമാറിയാണ് അന്വേഷണം ഇപ്പോൾ പുരോഗമിക്കുന്നത്. കാണാതായവർ ഏത് രാജ്യത്തേക്കു കടന്നു എന്നുള്ളതും മതം മാറൽ സംബന്ധിച്ചും ബന്ധുക്കൾ, കൂട്ടുകാർ എന്നിവരിൽ നിന്നും ലഭിക്കുന്ന വിവരങ്ങളും അന്വേഷണ സംഘം ക്രോഡീകരിച്ചിട്ടുണ്ട്. മത പരിവർത്തനം നടത്തിയതായി അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിലൊന്നും രേഖകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.
കാസർകോഡ്, പാലക്കാട് എന്നിവിടങ്ങളിൽ നിന്നും മലയാളികളെ കാണാതായ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനു പിന്നാലെയായിരുന്നു മലപ്പുറത്ത് നിന്നും രണ്ടു പേരെ കാണാതായതായി രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്. ഐസിസ് അടക്കമുള്ള തീവ്രവാദ സംഘങ്ങളിലേക്ക് യുവാക്കൾ ആകർഷിക്കുന്നതായുള്ള വാർത്തകൾ വരുന്ന സാഹചര്യത്തിലായിരുന്നു പെരിന്തൽമണ്ണ, കൊണ്ടോട്ടി എന്നിവിടങ്ങളിൽ നിന്നും കാണാതായ യുവാക്കളുടെ രക്ഷിതാക്കൾ കഴിഞ്ഞ ആഴ്ചയിൽ പൊലീസിൽ പരാതി നൽകിയത്. പെരിന്തൽമണ്ണ സ്വദേശി അഖിൽ (25) എന്ന അബ്ദുള്ളയെ കാണാതായ സംഭവത്തിൽ പിതാവ് സുബ്രഹ്മണ്യൻ, കൊണ്ടോട്ടി മുതുവല്ലൂർ പ്രശാന്ത് (33)നെ കാണാതായ സംഭവത്തിൽ പിതാവ് പരവൻതൊടി ബാലചന്ദ്രൻ എന്നിവരാണ് പെരിന്തൽമണ്ണ, കൊണ്ടോട്ടി പൊലീസ് സ്റ്റേഷനുകളിലായി പരാതി നൽകിയത്. പ്രാഥമിക അന്വേഷണത്തിൽ കാണാതായ ഇരുവരും ഇസ്ലാം മതം സ്വീകരിച്ച ശേഷം നാടുവിടുകയായിരുന്നെന്നാണ് പൊലീസിന് വിവരം ലഭിച്ചത്.
കാണാതായ പെരിന്തൽമണ്ണയിലെ അഖിൽ അബ്ദുള്ള പിതാവ് പൊലീസിൽ പരാതി നൽകിയതിനു പിന്നാലെ പെരിന്തൽമണ്ണ സി.ഐക്ക് ഒരു ഇ-മെയിൽ സന്ദേശം ലഭിച്ചിരുന്നു. വിദേശത്ത് നിന്നും അഖിൽ അബ്ദുള്ളയുടേതെന്ന് കരുതുന്ന ഈ സന്ദേശം അതീവ ഗൗരവത്തോടെയാണ് അന്വേഷണ ഉദ്യോഗസ്ഥർ കാണുന്നത്. ഞാൻ യമനിലാണെന്നും ഇവിടെ സുരക്ഷിതനായി ജീവിക്കുകയാണെന്നും പറഞ്ഞായിരുന്നു സർക്കിൾ ഇൻസ്പെക്ടർക്ക് അബ്ദുള്ളയുടെ പേരിൽ സന്ദേശം ലഭിച്ചത്. അബ്ദുള്ളയുടെ പിന്നിലൽ നാട്ടിലുള്ള മറ്റാരെങ്കിലും ഉണ്ടോയെന്നും സന്ദേശം അഖിൽ അബ്ദുള്ളയുടേത് തന്നെയാണോ എന്നും അന്വേഷണ സംഘം പരിശോധിച്ചു വരുന്നു. സന്ദേശം കാണാതായ യുവാവിന്റേതാണെങ്കിൽ ഏത് രാജ്യത്ത് നിന്നും എന്നുള്ള വിദഗ്ദ വിവരങ്ങളും സംഘം ക്രോഡീകരിച്ചു വരികയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
2014 മെയ് 10നാണ് പെരിന്തൽമണ്ണ സ്വദേശി അഖിൽ എന്ന അബ്ദുള്ളയെ കാണാതായതെന്നാണ് പിതാവിന്റെ പരാതി. അഖിൽ ഇസ്ലാം മതം സ്വീകരിച്ച് അബ്ദുള്ളയെന്ന പേര് സ്വീകരിക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ ഇയാൾ യമനിലേക്കോ സിറിയയിലേക്കോ പോയതാകാമെന്ന സൂചനകളാണ് അന്വേഷണ ഏജൻസികളും നൽകുന്നത്. പിതാവ് സുബ്രഹ്മണ്യൻ പെരിന്തൽമണ്ണ പൊലീസിലായിരുന്നു പരാതി നൽകിയത്. പൊലീസിൽ പരാതി നൽകിയ വിവരം അറിഞ്ഞതോടെ അഖിൽ അബ്ദുള്ളയുടേതെന്ന പേരിൽ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ പെരിന്തൽമണ്ണ സി.ഐക്ക് ഒരു ഇ മെയിൽ സന്ദേശം ലഭിച്ചത്. ഈ സന്ദേശം രാജ്യം വിട്ടതായുള്ള സംശയം ബലപ്പെടുത്തുന്നു. ഇ-മെയിൽ സന്ദേശം കൂടുതൽ പരിശോധനക്കു വിധേയമാക്കുകയാണെന്ന് ബന്ധപ്പെട്ട ഏജൻസികൾ. വിദേശത്തേക്ക് കടക്കുന്നതിനു മുമ്പായി അഖിൽ നിരന്തരമായി ബന്ധപ്പെടുകയും സഹവസിക്കുകയും ചെയ്ത ചിലരെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. മതം മാറ്റൽ ഏതു വിധേനയാണെന്നും കാണാതായ മറ്റു വലയാളികളുമായി ബന്ധമുണ്ടോ എന്നും അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്. ഇതിനു ശേഷം മറ്റു സന്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ബന്ധുക്കളുടെ കൈവശം അഖിൽ അബ്ദുള്ളയുടെ ഫോട്ടോ ലഭിച്ചില്ലെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ അഞ്ചുവർഷമായി പ്രശാന്തിനെ കാണാനില്ലെന്നും കണ്ടെത്തെണമെന്നും കാണിച്ചായിരുന്നു പിതാവ് പരാതി നൽകിയത്. ഈ പരാതിയും ഒരാഴ്ച മുമ്പായിരുന്നു കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില നൽകിയത്. 2011 നവംബർ 30നാണ് പ്രശാന്തിനെ കാണാതാകുന്നത്. സഹോദരിയുടെയും സഹോദരി ഭർത്താവിന്റെയും സ്വത്ത് വിറ്റ പണംകൊണ്ട് ആഡംബര ജീവിതം നയിച്ച പ്രശാന്ത് കടം വന്ന് നാടുവിടുകയായിരുന്നെന്നാണ് പിതാവ് പരാതിയിൽ പറയുന്നത്. വീടു വിട്ടിറങ്ങുമ്പോൾ പാസ്പോർട്ട് അടക്കമുള്ള രേഖകളും സാധനങ്ങളും എടുത്തിരുന്നു. എന്നാൽ കാണാതായതിനു ശേഷം പ്രശാന്ത് കണ്ണൂരിൽ ഇസ്ലാംമതം സ്വീകരിച്ചിരുന്നെന്നും ഇവിടെ നിന്നും ഒരു യുവതിയെ വിവാഹം കഴിച്ചതായും വിരവരം ലഭിച്ചിട്ടുണ്ടെന്ന് പിതാവ് പൊലീസിനോടു പറഞ്ഞു. പിന്നീട് കാലങ്ങളായി യാതൊരു വിവരവും ഉണ്ടായില്ല. ഇതിനിടെ രണ്ട് സുഹൃത്തുക്കളുടെ ഫോണിലേക്ക് വിളിച്ചിരുന്നെങ്കിലും ഈ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിരുന്നില്ലെന്നു പിതാവ് പറഞ്ഞു.
കടം വീട്ടാനുള്ള പണവുമായി വരുമെന്നു പറഞ്ഞായിരുന്നു പ്രശാന്ത് വീടു വിട്ടിറങ്ങിയത്. എന്നാൽ പിന്നീട് എന്ത് സംഭവിച്ചു എന്ന് യാതൊരു വിവരവും ഇല്ല. ഐ.എസിലേക്ക് യുവാക്കൾ പോയതായി സംശയിക്കുന്നതായി വാർത്തകൾ പുറത്തു വന്നതോടെ പിതാവ് പരാതിയുമായി എത്തുകയായിരുന്നു. പ്രശാന്ത് രാജ്യം വിട്ടതായി ഇതുവരെയും സ്ഥിരീകരിക്കാൻ അന്വേഷണ ഏജൻസികൾക്ക് സാധിച്ചിട്ടില്ല. അതേസമയം ബന്ധുക്കളുടെ മൊഴികളും അവസാനം പ്രശാന്ത് വിളിച്ച ഫോൺ വിവരണങ്ങൾ വിരൽ ചൂണ്ടുന്നത് വിദേശത്തേക്കു കടന്നുവെന്നാണെന്ന് അന്വേഷണ ഉദ്യോഗസ്ഥരും വിലയിരുത്തുന്നു. കാണാതാകുന്നതിനു മുമ്പായി പ്രശാന്തിന്റെ കൂട്ടുകെട്ടും ബന്ധങ്ങളുമെല്ലാം കോഴിക്കോട് കേന്ദ്രീകരിച്ചായിരുന്നുവെന്നും ഇത് ആരെല്ലാം എന്ന് വ്യക്തതയില്ലെന്നും ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്.
കാണാതായ യുവാക്കൾ മതം മാറിയെന്നതിന് സ്ഥിരീകരണ രേഖകളൊന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി പൊന്നാനി മഊനത്തുൽ ഇസ്ലാമിലെ രജിസ്റ്റർ വിവരങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. എന്നാൽ ഇവരുടെ പേരു വിവരങ്ങൾ ഇവിടന്ന് ലഭ്യമായിട്ടില്ല. മതപരിവർത്തനം നടത്താൻ സാധ്യതയുള്ള മറ്റു ഇടങ്ങളിലും പരിശോധിക്കുന്നുണ്ട്. കാണാതായ അഖിൽ മതം മാറി അബ്ദുള്ളയെന്ന പേര് സ്വീകരിച്ചതായി ബന്ധുക്കൾ തന്നെ വ്യക്തമാക്കുന്നുണ്ട്. എന്നാൽ മതം മാറ്റം എവിടെ നിന്നും നടന്നെന്ന് വ്യക്തമല്ല. നിർബന്ധിത മതപരിവർത്തനം ആരോപിച്ച് കാണാതായ മെറിന്റെ സഹോദരൻ നൽകിയ പരാതിയിൽ സാക്കിർ നായിക്ക് നേതൃത്വം നൽകുന്ന ഇസ്ലാമിക്ക് പീസ് ഫൗണ്ടേഷൻ അദ്ധ്യാപകൻ ഖുറൈഷിയെ മുബൈയിൽ നിന്നും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
ഈ പശ്ചാത്തലത്തിൽ മലപ്പുറത്തു നിന്നും കാണാതായവരുടെ മതം മാറ്റവുമായി ബന്ധപ്പെട്ട് അന്വേഷണം ഏകോപിപ്പിച്ച് കൂടുതൽ വിവരം തേടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മലപ്പുറം എസ്പി ദീപേഷ് കുമാർ ബെഹ്റയുടെ മേൽനോട്ടത്തിൽ ഇരു കേസുകളും വെവ്വേറയായാണ് അന്വേഷണം നടക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്