ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കാം... ശബ്ദത്തെ അിതജീവിക്കുന്ന വേഗത.. 5300 കിലോ വഹിച്ചു പറക്കും... പദ്ധതി ചെലവ് 55,000 കോടി; ഇന്ത്യയുടെ തേജസ് വാങ്ങാൻ വിദേശ ശക്തികൾ ക്യൂ നിൽക്കുമോ..?
തേജസ് എവിടെ? വ്യോമസേനയ്ക്കും ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡിനും മുന്നിൽ ഈ ചോദ്യം ഉയരാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഇതാ നമ്മുടെ സ്വന്തം തേജസ് എന്ന് അഭിമാനത്തോടെ പറയാൻ കഴിയുന്ന മികവോടെയാണ് ഇന്നലെ ഈ ശബ്ദാതിവേഗ ലഘു യുദ്ധവിമാനം വ്യോമസേനയുടെ ഭാഗമായത്.
കാലപ്പഴക്കം കൊണ്ടും ഘടകങ്ങൾ ലഭിക്കാനുള്ള ബുദ്ധിമുട്ടു കൊണ്ടും പതിവായ അപകടങ്ങൾ കൊണ്ടും 'പറക്കുന്ന ശവപ്പെട്ടികൾ' എന്ന ദുഷ്പേരു വീണ മിഗ്21 വിമാനസ്ക്വാഡ്രണുകൾക്ക് മികവുറ്റ പകരക്കാരനാകാൻ തേജസിനു കഴിയും.
ഫ്രഞ്ച് നിർമ്മിത മിറാഷ്2000 ആയിരുന്നു തേജസ് നിർമ്മാണത്തിൽ എച്ച്.എ.എല്ലിന്റെ മാതൃക. പുറത്തിറങ്ങിയപ്പോൾ മിറാഷ്2000 വിമാനങ്ങളേക്കാൾ മികവ് എന്ന് പഴയ ആകാശപ്പോരാളികളുടെ സാക്ഷ്യം. തദ്ദേശനിർമ്മിതം എന്ന് അവകാശപ്പെടുമ്പോഴും തേജസിൽ 35 ശതമാനവും വിദേശ ഉപകരണങ്ങളാണ്. ഇസ്രയേൽ നിർമ്മിത മൾട്ടി മോഡ് റഡാർ എറ്റ്ല 2032, ഇസ്രേലി ഡെർബി വ്യോമവേധ മിസൈൽ, അമേരിക്കൻ എൻജിൻ, ബ്രിട്ടീഷ് ഇജക്ഷൻ സംവിധാനം... തേജസ് ഇന്ത്യനല്ലെന്നു വാദിക്കുന്നവരുണ്ട്. പക്ഷേ, സ്വന്തമായ നിരവധി അത്യാധുനിക ഘടകങ്ങളും കൂടിച്ചേർന്നപ്പോൾ മികവിനു നേരേ കണ്ണടയ്ക്കാനാകില്ലെന്നു നേർസാക്ഷ്യം. ശ്രീലങ്കയും ഈജിപ്തും തേജസിൽ താൽപര്യം പ്രകടിപ്പിച്ചുകഴിഞ്ഞു. പക്ഷേ, ഇന്ത്യൻ വ്യോമസേനയോടുള്ള പ്രതിബദ്ധത നിറവേറ്റാനാണ് എച്ച്.എ.എല്ലിന്റെ തീരുമാനം.
റഷ്യൻ, ബ്രിട്ടീഷ്, ഫ്രഞ്ച് വിമാനങ്ങളാണ് ഇപ്പോൾ നമ്മുടെ വ്യോമസേനയിലുള്ളത്. പാക്കിസ്ഥാനെയും ചൈനയെയും ഒരേ സമയം അഭിമുഖീകരിക്കേണ്ടിവന്നാൽ 45 പോർവിമാന സ്ക്വാഡ്രണുകൾ വേണമെന്ന് വ്യോമസേന പറയുന്നിടത്ത് ഇപ്പോഴുള്ളത് 33 മാത്രം. ഫ്രഞ്ച് നിർമ്മിത റഫേൽ ജെറ്റ് കരാറിനുള്ള ചർച്ചയും തർക്കവും കാലതാമസവുമെല്ലാം കണക്കാക്കുമ്പോൾ തേജസ് വ്യോമസേനയ്ക്ക് അവശ്യം വേണ്ട യുദ്ധശക്തി കൂടി നൽകും. 1970ൽ വിഭാവനം ചെയ്ത ലഘു യുദ്ധവിമാന പദ്ധതി. വ്യക്തമായ രൂപരേഖ 1982ൽ. അനുമതി കിട്ടിയപ്പോൾ എട്ടു വർഷം കൂടി കഴിഞ്ഞു. നിർമ്മാണം തുടങ്ങിയപ്പോൾ പതിറ്റാണ്ടു പിന്നിട്ടു. ആദ്യത്തെ പരീക്ഷണപ്പറക്കൽ 2001 ജനുവരിയിൽ. ആണവസ്ഫോടന പരീക്ഷണത്തെത്തുടർന്ന് സാങ്കേതികവിദ്യയുടെ ലഭ്യതയിലുണ്ടായ രാജ്യാന്തര പ്രശ്നങ്ങളുമെല്ലാം അതിജീവിച്ചാണ് ഇപ്പോഴത്തെ വിജയം.
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്(എച്ച്.എ. എൽ) നിര്‍മിച്ച തേജസ് യുദ്ധവിമാനം 33 വർഷത്തെ നിർമ്മാണ, പരീക്ഷണ കടമ്പകൾ കടന്നാണ് സേനയുടെ ഭാഗമായത്. മിഗ്21 ന് പൂർണമായും പകരംവെക്കണമെങ്കിൽ 120 തേജസ്സുകൾ നിർമ്മിക്കണം. വിമാനത്തിന് 275 മുതൽ 300 കോടി രൂപവരെയാണ് ചെലവ്. 10 ടണ്ണാണ് ഭാരം. രണ്ടു തേജസ് വിമാനങ്ങളാണ് വെള്ളിയാഴ്ചനടന്ന ചടങ്ങിൽ സേനയ്ക്ക് കൈമാറിയത്. ഒരു സ്ക്വാഡ്രണിൽ 20 യുദ്ധവിമാനങ്ങൾ ഉൾപ്പെടുത്തും. ബാക്കിവരുന്ന 18 തേജസ് വിമാനങ്ങളും നാല് പരിശീലന വിമാനങ്ങളും 2018ഓടെ വ്യോമസേനയ്ക്ക് കൈമാറും. ഇതോടെ സ്ക്വാഡ്രൺ സജ്ജമാകും. ഇതുവരെ വിമാനം 2500 മണിക്കൂർ പറക്കൽ പൂർത്തിയാക്കി.
വ്യോമസേനയുടെ ഭാഗമാക്കിയതിനെത്തുടർന്ന് സ്ക്വാഡ്രൺ ആദ്യ കമാൻഡിങ് ഓഫീസർ കൂടിയായ ഗ്രൂപ്പ് ക്യാപ്റ്റൻ മാധവ് രംഗാചാരി തേജസ് പറത്തി. ലോകത്തിനുമുകളിലെത്തിയ അനുഭവമായിരുന്നു. ബഹുമാനവും ആദരവും തോന്നുന്നു മാധവ് രംഗാചാരി പറഞ്ഞു. തേജസ് സ്ക്വാഡ്രണിൽ ഏഴ് ഓഫീസർമാർ, 42 സേനാംഗങ്ങൾ, 20 നോൺ കമ്മിഷണർ ഓഫീസർമാർ എന്നിവരാണ് ഉൾപ്പെടുന്നത്. ഒക്ടോബർ എട്ടിനുനടക്കുന്ന വ്യോമസേനാ ദിനത്തിൽ തേജസ് പറത്തുമെന്ന് എയർ മാർഷൽ ജസ്ബീർ വാലിയ പറഞ്ഞു.
2001ലാണ് തേജസ് ആദ്യമായി പറന്നുയർന്നത്. തുടർന്ന് 15 വർഷം വിവിധപരീക്ഷണങ്ങളുടെ കാലമായിരുന്നു. വ്യോമസേന 80 തേജസ് വിമാനങ്ങൾക്കാണ് ഓർഡർ നൽകിയത്. നിർമ്മാണത്തിന് 7965 കോടി രൂപയാണ് കേന്ദ്രമനുവദിച്ചത്. തേജസ്സിന്റെ നേവിപതിപ്പിന് 2500 കോടി രൂപയും അനവദിച്ചിട്ടുണ്ട്. തേജസ് സ്ക്വാഡ്രണ്‍ വിഭാഗത്തിന്റെ ആസ്ഥാനം ആദ്യ രണ്ടുവർഷം ബെംഗളൂരുവിലായിരിക്കും. പിന്നീട് തമിഴ്നാട്ടിലെ സൂലൂരിലേക്ക് മാറ്റും.
1985ലാണ് തേജസ് ലഘുയുദ്ധവിമാനത്തിനുള്ള പദ്ധതിക്ക് തുടക്കംകുറിക്കുന്നത്. 1994ൽ സേനയുടെ ഭാഗമാക്കാനായിരുന്നു പദ്ധതി. എന്നാൽ പദ്ധതി പലകാരണങ്ങളാൽ നീണ്ടുപോയി. തേജസ് യാഥാർഥ്യമാക്കിയ ശാസ്ത്രജ്ഞരെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അഭിനന്ദിച്ചു. പ്രതിരോധരംഗത്ത് ഇന്ത്യയുടെ സ്വയംപാര്യാപ്തതയും കരുത്തുമാണ് തേജസ്സെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എല്ലാവർക്കും അഭിന്ദനങ്ങളെന്ന് പ്രതിരോധമന്ത്രി മനോഹർ പരീക്കറും പ്രതികരിച്ചു.
ഏറെ വൈകിയിട്ടും നിറഞ്ഞ ശൗര്യത്തോടെ തേജസ് ലഘു യുദ്ധവിമാനം (എൽ.സി.എ) ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി. ശത്രുവിന്റെ തലയ്ക്കു മേലെ കത്തിമുനയായി ഇനി 'ഫ്ളൈയിങ് ഡാഗേഴ്സ് 45' സ്ക്വാഡ്രൺ രാജ്യത്തിന്റെ ആകാശത്തു കാവലാകും.
33 വർഷം മുമ്പു വിഭാവനം ചെയ്ത എൽ.സി.എ. പദ്ധതിയാണ് നീണ്ട കാത്തിരിപ്പിനു വിരാമമിട്ട് ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡിൽ നിന്നു പുറത്തിറങ്ങിയത്.
ബംഗളുരുവിലെ എയർക്രാഫ്റ്റ് സിസ്റ്റം ടെസ്റ്റിങ് എസ്റ്റാബ്ലിഷ്മെന്റിൽ നാളികേരമുടച്ച്, സർവമത പ്രാർത്ഥനകളുടെ പശ്ചാത്തലത്തിൽ തേജസ് പറന്നുയർന്നു. രണ്ടു വിമാനങ്ങളുമായി തുടങ്ങുന്ന ഫ്ളൈയിങ് ഡാഗേഴ്സ് സ്ക്വാഡ്രന്റെ പ്രഥമ കമാൻഡിങ് ഓഫീസർ ഗ്രൂപ്പ് ക്യാപ്റ്റൻ മാധവ് രംഗാചാരി എട്ടു മിനിറ്റ് പറക്കലിനു ശേഷം നിലംതൊട്ടപ്പോൾ ജലപീരങ്കികൾ ജല സല്യൂട്ടോടെ വരവേറ്റു. ഇന്ത്യൻ ശാസ്ത്രജ്ഞരുടെ മികവിനും കരുത്തിനും ഒരു ഉദാഹരണം കൂടി. സമാനതകളില്ലാത്ത അഭിമാനം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ നേട്ടത്തെ വിശേഷിപ്പിച്ചത്. തേജസ് രാജ്യത്തിന്റെ കരുത്ത് പുതിയ തലത്തിലെത്തിക്കുമെന്ന് പ്രതിരോധമന്ത്രി മനോഹർ പരീക്കർ ട്വിറ്ററിൽ പറഞ്ഞു. ഇക്കൊല്ലം തന്നെ ആറു തേജസുകൾ കൂടി പുതിയ സ്ക്വാഡ്രന്റെ ഭാഗമാകും. അടുത്ത വർഷം എട്ടെണ്ണവും. രണ്ടു വർഷത്തേക്ക് ബംഗളുരുവായിരിക്കും ആസ്ഥാനം. പിന്നീട് തമിഴ്നാട്ടിലെ സുലൂരിലേക്കു മാറ്റും.
ആക്ടീവ് ഇലക്ട്രിക്കലി സ്കാൻഡ് അറേ റഡാർ, യൂണിഫൈഡ് ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട്, ആകാശമധ്യേ ഇന്ധനം നിറയ്ക്കാനുള്ള ശേഷി, ദൃശ്യപരിധിക്കപ്പുറമുള്ള മിസൈൽ ശേഷി, ആകാശത്തെയും ഭൂമിയിലെയും ലക്ഷ്യം ഭേദിക്കാനുള്ള പ്രാപ്തി, റഡാറുകളുടെ കണ്ണിൽ എളുപ്പം പതിയാത്ത തരത്തിലുള്ള വസ്തുക്കൾ കൊണ്ടുള്ള നിർമ്മാണം തുടങ്ങി കരുത്തുറ്റ തേജസുകളാകും ഇനിയുള്ള വർഷങ്ങളിൽ പറന്നുയരുക.
പേരിട്ടത് വാജ്പേയി
പ്രധാനമന്ത്രിയായിരിക്കെ അടൽ ബിഹാരി വാജ്പേയിയാണ് തേജസ് എന്നു വിമാനത്തിന് നാമകരണം ചെയ്തത്
ഇന്ത്യൻ നിർമ്മിത സൂപ്പർസോണിക് യുദ്ധവിമാനം തേജസിന്റെ പ്രത്യേകതകൾ
ആദ്യത്തെ തദ്ദേശനിർമ്മിത യുദ്ധവിമാനം; 65 ശതമാനം ഘടകങ്ങളും ഇന്ത്യൻ നിർമ്മിതം
പരമാവധി വേഗം മണിക്കൂറിൽ 2,025 കി.മീറ്റർ. 15 കി.മീ. ഉയരെ പറക്കാൻ ശേഷി
13.2 മീറ്റർ നീളം. ചിറക് അഗ്രങ്ങൾ വരെ 2.2 മീറ്റർ വീതി
12 ടൺ ഭാരം
വിങ്സ്പാൻ: 8.2 മീറ്റർ
റേഞ്ച്്: 3000 കി.മീറ്റർ
ഉയരം: 6.36 മീറ്റർ
വേഗം: മണിക്കൂറിൽ 2200 കിലോമീറ്റർ
വഹിക്കാവുന്ന ഭാരം: 5,300 കിലോഗ്രാം
ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കാൻ ശേഷി
ഒറ്റ എൻജിൻ, ഒറ്റ സീറ്റ് വിമാനം
ഏത് ഉയരത്തിലും ശബ്ദാതിവേഗം
വികസനവും നിർമ്മാണവുമടക്കം 55,000 കോടി രൂപ പദ്ധതിച്ചെലവ്
ഒരു വിമാനത്തിനു ചെലവ് 220250 കോടി രൂപ
ശത്രുവിമാനങ്ങളുടെ സാന്നിധ്യമറിയാൻ തദ്ദേശനിർമ്മിത റഡാർ വാണിങ് റഡാർ തരംഗ്
സ്വന്തമായി പരിഷ്കരിക്കാവുന്ന സ്വന്തം കംപ്യുട്ടർ സംവിധാനം
വ്യോമവേധ മിസൈൽ, ലേസർ ബോംബ് വാഹകശേഷി
നിർമ്മാണം: ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ)
ആയുധങ്ങൾ: കരയിലേക്കോ ആകാശത്തേക്കോ കടലിലേക്കോ തൊടുക്കാവുന്ന മിസൈലുകൾ, റോക്കറ്റുകൾ, ലേസർ അധിഷ്ഠിത ബോംബുകൾ.
മറ്റു പ്രത്യേകതകൾ: അത്യാധുനീക ഉപഗ്രഹാധിഷ്ഠിത ദിശാ സൂചക സംവിധാനം ഡിജിറ്റൽ കംപ്യൂട്ടർ നിയന്ത്രിത ആക്രമണശേഷി, ഓട്ടോ പൈലറ്റ് സംവിധാനം
Stories you may Like
- തേജസിൽ പറന്ന് പ്രധാനമന്ത്രി
- 'നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് കുടുംബാംഗങ്ങൾക്ക് അയച്ചു, ബ്ളാക്ക് മെയിൽ ചെയ്തു'
- ബംഗളൂരുവിൽ വിദ്യാർത്ഥിനിയെ കഴുത്തറുത്തുകൊന്നത് പ്രണയപ്പകയിൽ
- എന്താണ് അടുത്തത്, മുങ്ങിക്കപ്പലാണോ? നരേന്ദ്ര മോദിയെ പരിഹസിച്ച് പ്രകാശ് രാജ്
- 'മമ്മയും ഡാഡിയും ക്ഷമിക്കണം...ഇതല്ലാതെ വേറെ വഴിയില്ല'; തേജസിന്റെ ആത്മഹത്യ കുറിപ്പ്
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍