വേദാന്തയുടെ മുമ്പിൽ മോദി സർക്കാരും മുട്ട് മടക്കി; കോടതി വിധി അവഗണിച്ച് ബ്രിട്ടീഷ് കമ്പനിക്ക് കന്യാവനവും ആദിവാസികളുടെ ആവാസ കേന്ദ്രവും തുറന്ന് കൊടുക്കാൻ കേന്ദ്ര സർക്കാർ; എന്നിട്ട് നമുക്ക് നാണമില്ലേ മാവോയിസ്റ്റുകളെ കുറ്റം പറയാൻ...?
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും പുരാതനമായ ആദിവാസി വിഭാഗം ഇപ്പോൾ നാശത്തിന്റെ ഭീഷണിയിലാണ്. കന്യാവനവും ആദിവാസികളുടെ ആവാസകേന്ദ്രവും ബ്രിട്ടീഷ് കമ്പനിയായ വേദാന്തയ്ക്ക് തുറന്ന് കൊടുക്കാൻ വേണ്ടിയുള്ള നീക്കം കേന്ദ്രസർക്കാർ ആരംഭിച്ചതിനെ തുടർന്നാണിത്. യഥാർത്ഥത്തിൽ ബ്രിട്ടീഷ് മൈനിങ് കമ്പനിയായ വേദാന്തയുടെ മുന്നിൽ മോദി സർക്കാർ മുട്ട് മടക്കുകയായിരുന്നുവെന്ന് പറയാം. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ വ്യവസ്ഥാപിത സംവിധാനങ്ങളോട് ഏറ്റുമുട്ടി ആദിവാസികളുടെയും മറ്റും അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന മാവോയിസ്റ്റുകളെ നമുക്ക് ഒരിക്കലും കുറ്റം പറയാനാവില്ല.
സ്വാതന്ത്ര്യ സമരകാലത്ത് വലിയ ജനകീയ വിഷയങ്ങളിൽ ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ ഇന്ത്യക്കൊപ്പം ആയിരുന്നു. ഈ വിഷയത്തിലും അതു തന്നെ. കോൺസർവേറ്റീവ് പത്രമായ സൺഡേ ടെലിഗ്രാഫാണ് ഇന്ത്യൻ പത്രങ്ങൾ മനഃപൂർവം മറന്ന ഈ വാർത്ത വെളിയിൽ കൊണ്ടു വന്നത്. മറ്റ് ദേശീയ മാദ്ധ്യമങ്ങളൊന്നും ഈ ഒത്തുകളി വാർത്തയെ കുറിച്ച് അറഞ്ഞ ഭാവം പോലും വച്ചില്ല. ടെലിഗ്രാഫ് വാർത്ത പുറത്തു വിടുമ്പോൾ ദേശീയ തലത്തിലും പ്രതിഷേധം ഉയരും. എന്നാൽ കോൺഗ്രസ് അടക്കമുള്ള പ്രധാന പ്രതിപക്ഷവും ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ്. ആദിവാസി ക്ഷേമം മാത്രം ലക്ഷ്യമിടുന്ന ചില സർക്കാരിതര ഏജൻസികൾ മാത്രമാണ് നീതിക്ക് വേണ്ടി നിലയുറപ്പിച്ചിട്ടുള്ളത്. ഇന്ത്യൻ വംശജനായ അനിൽ അഗർവാളിന്റെ ഖനന കമ്പനിയാണ് വേദാന്ത റിസോഴ്സസ് .
വേദാന്ത റിസോഴ്സസ് ഒഡീഷയിൽ നടത്തുന്ന ബോക് സൈറ്റ് ഖനന പ്രവർത്തനങ്ങൾ നിയമവിരുദ്ധമെന്നു കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ധ സമിതി 2010ൽ കണ്ടെത്തിയിരുന്നു. ആദിവാസി സമൂഹത്തിന്റെയും ഗ്രാമസഭയുടെയും അനുമതിയില്ലാതെ നിയാംഗിരി കുന്നുകളിൽ വേദാന്ത നടത്തുന്ന ഖനനം നിയമവിരുദ്ധമാണെന്നും സമിതി വ്യക്തമാക്കി. പദ്ധതി തുടരാൻ അനുവദിക്കരുതെന്നും സമിതി ശുപാർശ ചെയ്തു. വേദാന്തയെ ഖനനം തുടരാൻ അനുവദിക്കുന്നത് ആദിവാസി സമൂഹത്തിന് സർക്കാരിലും നിയമവ്യവസ്ഥയിലുമുള്ള വിശ്വാസം നഷ്ടമാക്കുമെന്നും സമിതി റിപ്പോർട്ടിൽ പറയുന്നു. 26,123 ഹെക്ടർ വനഭൂമിയാണ് ബോക്സൈറ്റ് ഖനനത്തിനായി ബ്രിട്ടൺ ആസ്ഥനമായ വേദാന്ത അലുമിനയുടെ കീഴിലുള്ള വേദാന്ത റിസോഴ്സസ് കൈയടക്കിവച്ചിരിക്കുന്നതെന്നാണ് ആരോപണം.
1.7 ബില്യൺ ഡോളറിന്റെ ഖനന പദ്ധതിയെക്കുറിച്ചു ദേശീയ ഉപദേശക സമിതി അംഗം എൻ. സക്സേന അധ്യക്ഷനായ നാലംഗ സമിതിയാണ് 2010ൽ അന്വേഷണം നടത്തിയത്. ഖനനത്തിനുള്ള അനുമതി ഉടൻ പിൻവലിക്കണം. കമ്പനി വനസംരക്ഷണ നിയമം ലംഘിച്ചു. സർക്കാർ ഭൂമി കൈയേറി. വേദാന്തയുമായി രഹസ്യക്കരാറിൽ ഏർപ്പെട്ട ഒഡീഷ സർക്കാരിനെയും റിപ്പോർട്ടിൽ വിമർശിക്കുന്നു. ഇതോടെയാണ് പദ്ധതി അനിശ്ചിതത്വത്തിലായത്. സുപ്രീകോടതി വിധിയും കമ്പനിക്ക് എതിരായിരുന്നു. ഇതോടെ യുപിഎ സർക്കാർ പദ്ധതിയിൽ മൗനം പാലിച്ചു. ഇതാണ് മോദി സർക്കാർ എത്തിയതോടെ നയതന്ത്രതല ചർച്ചകളുടെ പിൻബലത്തിൽ പൊടി തട്ടിയെടുക്കാൻ ബ്രിട്ടീഷ് കമ്പനി ശ്രമിക്കുന്നത്.
ഒഡീഷയിലെ ഡോൻഗ്രിയ കോണ്ട് എന്ന ആദിവാസി വിഭാഗത്തിനെയാണ് ബ്രിട്ടീഷ് കമ്പനിക്ക് വേണ്ടി കേന്ദ്രസർക്കാർ അടിയറ വച്ചിരിക്കുന്നത്. 2013ൽ ഇതു സംബന്ധിച്ച കേസിലുണ്ടായിരുന്ന വിധി ആദിവാസികൾക്ക് അനുകൂലമായിരുന്നുവെന്നാണ് ഇവർക്ക് വേണ്ടിയുള്ള കാംപയിനർമാർ വിശ്വസിക്കുന്നത്. എന്നാൽ ഇപ്പോൾ മൂന്ന് വർഷങ്ങൾക്ക് ശേഷം കാര്യങ്ങൾ മാറി മറിഞ്ഞ് ആദിവാസികളുടെ അവകാശങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥയിലേക്കെത്തിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ആദിവാസികൾ വിശുദ്ധമെന്ന് വിശ്വസിക്കുന്ന നിയാംഗിരിയിൽ ഖനനം നടത്താൻ ഒഡീഷ സർക്കാർ വീണ്ടും ഒരു അപേക്ഷ കൊടുത്തതിന്റെ സാഹചര്യത്തിലാണ് പുതിയ ആശങ്ക ഉയർന്ന് വന്നിരിക്കുന്നത്. ഇതിനോട് കേന്ദ്ര സർക്കാരും അനുകൂലമായാണ് പ്രതികരിക്കുന്നത്. ഇതോടെ പദ്ധതി വീണ്ടും സജീവമാകുന്നു. ഇത്തരം പദ്ധതികൾ യാഥാർത്ഥ്യമാകാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണം.
ഇവിടെ ഒരു ബോക്സൈറ്റ് ഖനി സ്ഥാപിക്കാനാണ് ഒഡീഷ സർക്കാർ ശ്രമിക്കുന്നത്. ഇതിനെ മോദി സർക്കാരും പിന്തുണയ്ക്കുന്നു. 2013ൽ ആദിവാസികൾക്ക് അനുകൂലമായുണ്ടായ വിധിയുടെ പകർപ്പ് സൺഡേ ടെലിഗ്രാഫിന് ലഭിച്ചിട്ടുണ്ട്. ഇവിടെ ഖനനം നടത്തുന്നത് നിയമവിരുദ്ധവും ഇത് ഒഡീഷയുടെയും ഇന്ത്യയുടെയും വളർച്ചയ്ക്കും വികാസത്തിനും തടസം സൃഷ്ടിക്കുമെന്നുമാണ് പ്രസ്തുത വിധിയിലുള്ളത്. സുപ്രീംകോടതിയിലെ മൂന്ന് ജഡ്ജിമാരുടെ ബഞ്ചിന് മുന്നിൽ ഈ കേസ് നേരത്തെ തന്നെ എത്തിയിട്ടുണ്ട്.ഇതിനെ തുടർന്ന് ആദിവാസികൾക്കിടയിൽ നിന്നും ആക്ടിവിസ്റ്റുകൾക്കിടയിൽ നിന്നും കനത്ത പ്രതിഷേധം സർക്കാരിനെതിരെ ഉയർന്ന് വരുന്നുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയാണ് സർക്കാരിതര സംഘടനകൾ.
നേരത്തെയുണ്ടായ കോടതി വിധിയെ മറികടക്കാൻ ശ്രമിക്കുന്നത് ഞെട്ടലുണ്ടാക്കുന്ന സംഭവമാണെന്നാണ് ആദിവാസികൾക്ക് വേണ്ടി നിലകൊള്ളുന്ന സർവൈവൽ ഇന്റർനാഷണൽ എന്ന എൻജിഒ പ്രതികരിച്ചിരിക്കുന്നത്. ഈ ഖനന പ്രൊജക്ടുമായി മുന്നോട്ട് പോകുന്ന ജനാധിപത്യ വിരുദ്ധവും നിയമവിരുദ്ധവുമാണെന്നും ഈ എൻജിഒ ആരോപിക്കുന്നു. ബഹുരാഷ്ട്ര കുത്തകകളുടെ ഖനന താൽപര്യങ്ങൾക്ക് മുന്നിൽ ആദിവാസികളുടെ നിലനിൽപ് സംരക്ഷിക്കാൻ നടത്തുന്ന പോരാട്ടത്തെ ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ അവതാറിലെ കഥാതന്തുവിനോട് ഉപമിക്കാവുന്നതാണ്.ഡോഗ്രിയ കോണ്ട് ആദിവാസികൾ ഇന്ന് കഴിയുന്നത് ഒഡീഷയിലെ നിബിഡവനങ്ങളിൽ വേട്ടയാടി ആഹാരം ശേഖരിച്ചിട്ടാണ്.
ഹിൽസൈഡ് തോട്ടങ്ങളിൽ തങ്ങൾ വളർത്തിയെടുക്കുന്ന ഉൽപന്നങ്ങൾ പ്രാദേശിക മാർക്കറ്റിൽ ബാർട്ടർസമ്പ്രദായപ്രകാരം കൈമാറി അവർ ലോഹ ഉപകരണങ്ങളും ക്ഷുദ്രാഭരണങ്ങളും വാങ്ങുകയും ചെയ്യും.പുറമെ നിന്നുള്ളവർക്ക് മനസിലാകാത്ത കുയി എന്ന ഭാഷയാണ് അവർ സംസാരിക്കുന്നത്. ബ്രിട്ടീഷ് കമ്പനി നോട്ടമിട്ടിരിക്കുന്ന നിയാംഗിരിയിൽ തങ്ങളുടെ ദേവതയായ നിയാം രാജ അധിവസിക്കുന്നുവെന്നാണവർ വിശ്വസിക്കുന്നത്. ഇവരുടെ ഈ കടുത്ത വിശ്വാസത്തെ ചവിട്ടിത്തേച്ചാണ് കേന്ദ്ര സർക്കാരും ഒഡീഷ സർക്കാരും ഇവിടേക്ക് ബ്രിട്ടീഷ് കമ്പനിയെ കൊണ്ടു വരാൻ ശ്രമിക്കുന്നത്.1835ൽ ബ്രിട്ടീഷുകാരുമായി ഇവർ ഇടപെടുന്നത് വരെ ഇവരുടെ ഇടയിൽ നരബലി വരെയുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇത് നിർബന്ധിച്ച് നിർത്തലാക്കുകയായിരുന്നു.
ബോക്സൈറ്റിനാൽ സമൃദ്ധമായ നിയാംഗിരി പ്ലേറ്റിനെ 8000ത്തോളം വരുന്ന ഡോൻഗ്രിയ ആദിവാസികൾ വിശുദ്ധമായി ആരാധിച്ച് വരുകയാണ് ചെയ്യുന്നത്. 2006ൽ ഈ പർവതത്തിന്റെ താഴ് വരകളിൽ വേദാന്ത 400 കോടി രൂപ മുടക്കി റിഫൈനറി പണിതിരുന്നു. ഇവിടുത്തെ ബോക്സൈറ്റ് തങ്ങൾക്ക് ഖനനം ചെയ്യാമെന്ന പ്രതീക്ഷയിലായിരുന്നു കമ്പനിയുടെ ഈ നീക്കം. എന്നാൽ ഖനനത്തിന് നിരോധനമേർപ്പെടുത്തിയതോടെ ഈ റിഫൈനറി പുറത്ത് നിന്നും കൂടുതൽ ചെലവിൽ അസംസ്കൃതപദാർത്ഥങ്ങൾ ഇറക്കുമതി ചെയ്താണ് പ്രവർത്തിക്കുന്നത്. ആദിവാസികൾ തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി സമരം തുടർന്നതിന്റെ ഫലമായി കഴിഞ്ഞ വർഷം ഇതിനൊരു പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷ ശക്തമാവുകയും ചെയ്തിരുന്നു. തങ്ങൾ ഈ പ്ലാന്റിന്റെ പ്രവർത്തനവും അടുത്ത് തങ്ങൾ നിർമ്മിച്ച ഹോസ്പിറ്റലിന്റെയും സ്കൂളിന്റെയും പ്രവർത്തനവും നിർത്തുകയാണെന്ന് വേദാന്ത അന്ന് പ്രഖ്യാപിക്കുകയും ചെയ്തനെ തുടർന്നായിരുന്നു ഇത്.
ആഗോളതലത്തിൽ ലോഹത്തിന് വിലകുറയുന്നതും പ്ലാന്റിന്റെ പ്രവർത്തനത്തിന് ആവശ്യമായ അസംസ്കൃത വസ്തു സമീപപ്രദേശത്ത് നിന്നും ലഭിക്കാൻ പ്രയാസമായതും കാരണം ദിവസവും പ്രവർത്തിക്കുന്നത് മൂലം തങ്ങൾക്ക് മൂന്ന് ലക്ഷം പൗണ്ട് നഷ്ടമുണ്ടാകുന്നുവെന്നായിരുന്നു കമ്പനി അന്ന് വ്യക്തമാക്കിയിരുന്നത്.ഇപ്പോൾ പ്ലാന്റിന്റെ പ്രവർത്തനശേഷിയുടെ 25 ശതമാനം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ഇവിടെ അനുവാദം ലഭിക്കുകയാണെങ്കിൽ കമ്പനി പൂർണമായും പ്രവർത്തനം തുടരാൻ തന്നെ തയ്യാറായാണ് നിലകൊള്ളുന്നതെന്ന് ഇതിൽ നിന്നും വ്യക്തമാണ്. ഖനിയും റിഫൈനറിയും ഇവിടെ പ്രവർത്തിച്ചാൽ അത് തങ്ങളുടെ 36 അരുവികളെ മലിനപ്പെടുത്തുമെന്നാണ് ഡോൻഗ്രിയ വാദിക്കുന്നത്. ഇവ ഉപയോഗിച്ചാണ് തങ്ങളുടെ കാർഷിക വിളകൾ നനയ്ക്കുന്നതെന്നും അവർ പറയുന്നു.
വേദാന്ത മുന്നോട്ട് വയ്ക്കുന്ന ഒത്തുതീർപ്പ് നടപടികൾ സ്വീകരിക്കുന്നുണ്ടോ ഇല്ലെന്നോ തീരുമാനിക്കാൻ സൂപ്രീം കോടതി ആദിവാസികളുടെ 12 വില്ലേജ് കൗൺസിലുകളെ ക്ഷണിക്കുകയും ചെയ്തിരുന്നു.എന്നാൽ പ്രദേശത്തെ എല്ലാ ഖനന പ്രവൃത്തികളെയും ഡോൻഗ്രിയ ഏകകണ്ഠമായി നിരസിക്കുകയാണ് ചെയ്തിരിക്കുന്നത്.കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം ഡോൻഗ്രിയ വിഭാഗത്തിൽ നിന്നും പുതിയ വോട്ടർമാർ ഉണ്ടാവുകയും 2013ലെ തെരഞ്ഞെടുപ്പിൽ പങ്കെടുത്ത നിരവധി ഡോൻഗ്രിയ വിഭാഗക്കാർ മരിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഒഡീഷ സർക്കാർ ഇതുമായി ബന്ധപ്പെട്ട പുതിയ പെറ്റീഷനുമായി രംഗത്തെത്തിയിരിക്കുന്നത്. വേദാന്ത ഇവിടെ നടത്തിയിരിക്കുന്ന നിർമ്മാണ പ്രവൃത്തികൾ കാരണം ഇപ്പോൾ തന്നെ ഈ അമൂല്യമായ ഭൂപ്രദേശത്തിന്റെ പരിസ്ഥിതി താറുമാറായെന്നാണ് ആക്ടിവിസ്റ്റുകൾ മുന്നറിയിപ്പേകുന്നത്.
നിരോധനം നീക്കിയില്ലെങ്കിൽ ഈ ബഹുരാഷ്ട്ര ഭീമൻ ഇന്ത്യയിൽ നിന്ന് വിട്ട് പോകുമെന്ന ഭയം മൂലം സർക്കാർ ആദിവാസികളുടെ താൽപര്യങ്ങളെ ചവിട്ടിത്തേച്ച് നിരോധനം എങ്ങനെയെങ്കിലും നീക്കാൻ കുതന്ത്രങ്ങൾ മെനയുകയാണെന്നും അവർ ആരോപിക്കുന്നു. ഖനനത്തിനെതിരെ സമരം നടത്തുന്നവരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമം നടന്നിരുന്നുവെന്നും ഇനിയും അത് പ്രതീക്ഷിക്കുന്നുവെന്നും ആദിവാസി നേതാക്കന്മാർ ആരോപിക്കുന്നു.
Stories you may Like
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- ശങ്കരപാണ്ഡ്യമേട് ഭാഗത്ത് അരിക്കൊമ്പനെ കണ്ടെത്തി; നാളെ ദൗത്യം തുടരും
- കേരളാ കോൺഗ്രസ് ചെയർമാന്റെ ലേഖനം രാഷ്ട്രീയ മാറ്റ സൂചനയോ? കോട്ടയം കലങ്ങി മറിയുമോ?
- അധിക ദൂരം നടക്കാത്തത് ശാരീരിക അവശതകൾ കാരണമെന്ന് വിലയിരുത്തൽ
- ഏറ്റവും കൂടുതൽ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയത് സാന്റിയാഗോ മാർട്ടിന്റെ കമ്പനി
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്